മലപ്പുറം: ചാലിയാറിൽ ക്ഷേത്രത്തിലെ വെള്ളി നിലവിളക്ക് മോഷ്ടിച്ച സംഭവത്തിൽ ശാന്തിക്കാരൻ അറസ്റ്റിൽ. ചുങ്കത്തറ അണ്ടിക്കുന്ന് സ്വദേശി ആത്തൂർ വീട്ടിൽ അതുൽ കൃഷ്ണയാണ് (21) അറസ്റ്റിലായത്. ചാലിയാർ പഞ്ചായത്തിലെ പണപൊയിൽ കൊമ്പൻകല്ല് മഹാദേവ ക്ഷേത്രത്തിലാണ് മാർച്ച് 29ന് ഒരു ലക്ഷം രൂപയിലധികം വില മതിക്കുന്ന 450 ഗ്രാം തൂക്കം വരുന്ന നിലവിളക്ക് മോഷ്ടിച്ചത്. ക്ഷേത്ര ഭരണസമിതി നൽകിയ പരാതിയിൽ നിലമ്പൂർ പോലീസ് കേസ് എടുത്തിരുന്നു. പ്രതിഷ്ഠാദിനം കഴിഞ്ഞ് നട തുറന്ന ദിവസം അവധിയെടുത്ത സ്ഥിരം ശാന്തിക്കാരന് പകരമായി അതുൽ കൃഷ്ണയാണ് പൂജക്കെത്തിയത്. മോഷ്ടിച്ച നിലവിളക്ക് കോഴിക്കോട് പാളയത്തെ ജ്വല്ലറിയിൽ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് അകംമ്പാടം പൊക്കോടുള്ള കിരാത മൂർത്തി ക്ഷേത്രത്തിൽ പൂജക്കെത്തിയപ്പോൾ വിഗ്രഹത്തിലെ സ്വർണപ്പൊട്ട് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭരണസമിതി ഇയാളെ പിടികൂടിയിരുന്നു. ഈ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊമ്പൻകല്ല് ക്ഷേത്രത്തിലെ…
Read MoreCategory: Kozhikode
ഇരുവഴിഞ്ഞിപുഴയ്ക്ക് വേണം കടപുഴകി വീണ മരങ്ങളിൽനിന്നു മോചനം; മഴയ്ക്ക് മുൻപ് നടപടി വേണമെന്ന് നാട്ടുകാർ
മുക്കം:ഇരുവഴിഞ്ഞി പുഴയിലേക്ക് കടപുഴകി വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊടിയത്തൂർ മുതൽ ഇരുവഴിഞ്ഞിപുഴ ചാലിയാറിലേക്ക് കൂടിച്ചേരുന്ന ചെറുവാടി വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലായി ഒട്ടനവധി മരങ്ങളാണ് പുഴയിലേക്ക് വീണു കിടക്കുന്നത്. ഇടവഴിക്കടവ് പാലത്തിന്റെയും കൂളിമാട് പാലത്തിന്റെയും ഇടയിലായി ചാഞ്ഞു കിടക്കുന്ന മരങ്ങളും പൂർണമായി കടപുഴകി വീണ മരങ്ങളും ധാരാളമുണ്ട്. മാത്രവുമല്ല മുൻ വർഷങ്ങളിലെ ഉരുൾപൊട്ടൽ മൂലമുണ്ടായ പ്രളയ ജലത്തിൽ ഒഴുകിവന്ന മരങ്ങളും പുഴയിൽ പലയിടങ്ങളിലായി കാണപ്പെടുന്നു. സവാരി തോണിക്കാരും മീൻപിടുത്തക്കാരും അബദ്ധത്തിൽ ഈ മരക്കൂട്ടങ്ങളിൽ ചെന്നു പെടാറുണ്ട്. ചെറുവാടിയിലും പരിസരങ്ങളിലുമായി തുടക്കം കുറിച്ച കയാക്കിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള കയാക്കർമാർക്കും ഇത് വെല്ലുവിളി തന്നെയാണ്. വേനൽക്കാലങ്ങളിൽ ജലനിരപ്പ് താഴുമ്പോൾ ഇവ തെളിഞ്ഞു കാണാമെങ്കിലും മഴപെയ്തു വെള്ളം ഉയർന്നാൽ ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. ഇതുമൂലം വെള്ളപ്പൊക്ക ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ബോട്ടുകൾക്ക് ഈ…
Read Moreകാത്തിരിപ്പിന് അറുതിയാവുന്നു : താമരശേരി ചുരം വളവ് നവീകരണ പ്രവൃത്തിക്ക് അനുമതി
താമരശേരി: കാത്തിരിപ്പിന് അറുതിയാകുന്നു. താമരശേരി ചുരം വളവ് വീതി കൂട്ടല്‍ പ്രവൃത്തി അധികം വൈകാതെ ആരംഭിക്കും. ആറ്, ഏഴ്, എട്ട് വളവുകളാണ് വീതി കൂട്ടി നവീകരിക്കുന്നത്. ഇടുങ്ങിയ ഈ വളവുകളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. വളവുകള്‍ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ മുറിച്ചു നീക്കിയിരുന്നു. ഈ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കി സമര്‍പ്പിച്ച ഡിസൈന്‍ വര്‍ക്കിന് ഐഐടി അംഗീകാരം ലഭിച്ചതോടെയാണ് പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും ഇടുങ്ങിയ ആറാം വളവിന്റെ ഡിസൈന്‍ വര്‍ക്കിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിക്കുമ്പോഴേക്കും ഏഴ്, എട്ട് വളവുകളുടെ ഡിസൈന്‍ പൂര്‍ത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്നാണ് സൂചന. മൂന്നു വളവുകളിലും മരങ്ങള്‍ മുറിച്ച് മാറ്റി അരികുഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കി റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന് 22 കോടി രൂപയുടെ ടെന്‍ഡര്‍…
Read Moreഅണലിയെ പോക്കറ്റിലിട്ടു നടന്ന യുവാവിന് കടിയേറ്റു; ആശുപത്രിയിലെത്തിച്ച് നാട്ടുകാർ
മലപ്പുറം: മലപ്പുറം അരീക്കോട്ട് പാമ്പിനെ പോക്കറ്റിലിട്ട് ചായകുടിക്കാനെത്തി ഇതരസംസ്ഥാന തൊഴിലാളി. അരീക്കോട് ഒതായി അങ്ങാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചായക്കടയിലിരിക്കുമ്പോൾ അരികിലിരുന്ന ആൾക്ക് പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. നാട്ടുകാർ നിർബന്ധിച്ചപ്പോൾ പോക്കറ്റിൽ നിന്ന് പാമ്പിനെ എടുത്ത് പ്രദർശിപ്പിക്കുകയായിരുന്നു. പാമ്പിനെ എടുക്കുന്നതിനിടയിൽ ഇയാൾക്ക് കടിയേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അണലിയുടെ കുഞ്ഞിനെയാണ് അതിഥി തൊഴിലാളി പോക്കറ്റിലിട്ട് നടന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.വേനൽച്ചൂട് വർധിച്ചതോടെ തണുപ്പുതേടി പാമ്പുകൾ നാട്ടിലിറങ്ങുന്നത് അപായ ഭീഷണിയാകുമ്പോഴാണ് അതിഥി തൊഴിലാളിയുടെ അഭ്യാസം. ഏതാനുംദിവസം മുമ്പ് തൃശൂർ മറ്റത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരനും കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരനും പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
Read Moreമാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം നിലച്ചിട്ട് ഒരു വർഷം: മലയോരമേഖലയുടെ കായിക സ്വപ്നങ്ങൾക്ക് തിരിച്ചടി
മുക്കം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രതീക്ഷിച്ച മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചിട്ട് ഒരുവർഷം. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മിനി സ്റ്റേഡിയം ഏഴ് കോടിയോളം ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന പ്രവർത്തിയാണ് ഒരുവർഷം മുൻപ് നിലച്ചത്. കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് സ്റ്റേഡിയ നിർമാണത്തിന്റെ സ്പെഷൽ സർവീസ് വെഹിക്കിൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ – ഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു ആദ്യഘട്ട നിർമാണ ചുമതല. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും നിർദേശങ്ങൾ നൽകേണ്ട ഏജൻസിയായിരുന്ന കിറ്റ്കോ. നിർദേശങ്ങൾ നൽകുന്നതിലെ കാലതാമസമാണ് പ്രവൃത്തി നിലക്കാൻ കരണമായതെന്നാണ് ആക്ഷേപം.പ്രവൃത്തി നിലച്ചതോടെ പ്രഭാത സവാരിക്കും വിവിധ കായിക മത്സരങ്ങൾക്കും വേനലവധി ക്യാമ്പുകൾക്കും ഉപയോഗിച്ച മൈതാനം ഉപയോഗ ശൂന്യമായി കിടക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രണ്ടര ഏക്കറോളം…
Read Moreഅധ്യാപകര്‍ തിരുത്തുകയും വളരുകയും വേണം: വ്യക്തികൾ രൂപംകൊള്ളുന്നയിടം പ്രൈമറി ക്ലാസുകളെന്ന് കല്‍പ്പറ്റ നാരായണന്
കോഴിക്കോട്: അധ്യാപകര്‍ ദിവസവും തിരുത്തുകയും ദിവസവും വളരുകയും ചെയ്യണമെന്ന് സാഹിത്യകാരന് കല്‍പ്പറ്റ നാരായണന്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ)വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും ആദരവ് അര്‍ഹിക്കുന്നത് പ്രൈമറി സ്കൂള്‍ അധ്യാപകരാണ്. പ്രൈമറി ക്ലാസുകളിലാണ് വ്യക്തികള്‍ രൂപം കൊള്ളുന്നത്. പ്രൈമറി ക്ലാസിലെ പാഠങ്ങള്‍ ആരും മറക്കില്ല. കോളജില്‍ പഠിപ്പിക്കാന്‍ റോബോട്ട് ആയാലും മതി.എന്നാല്‍ പ്രൈമറി തലത്തില്‍ പഠിപ്പിക്കാന്‍ വികാരവും വിചാരവുമുള്ള മനുഷ്യര്‍ തന്നെ വേണം. ആശയവിനിമയത്തിനുള്ള ശക്തമായ മാധ്യമമാണ് ഭാഷ. ഭാഷ കവിതയായും കഥയായും മാറാന്‍ തുടങ്ങുന്ന ഇടമാണ് പ്രൈമറി ക്ലാസ്. പ്രൈമറി സ്കൂള്‍ അധ്യാപകരെ ഇല്ലാതാക്കാന്‍ ഒരു വ്യവസ്ഥിതിക്കും സാധിക്കില്ല. പ്രൈമറി തലത്തിലെ അധ്യാപകര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞാലും ശിഷ്യരുടെ മനസ്സില്‍ നിന്ന് ഒരിക്കലും പിരിയുന്നില്ല. അവര്‍ നടുന്നതെല്ലാം വളര്‍ന്നുകൊണ്ടിരിക്കുമെന്നും കല്‍പ്പറ്റ നാരായണന് പറഞ്ഞു.…
Read Moreവല്ലത്തായ് കടവ് പാലം പ്രവൃത്തി ഇഴയുന്നു: നാട്ടുകാർ ദുരിതത്തിൽ
മുക്കം: നിരവധി പേർക്ക് ഉപകാരമാകുന്ന പാലം പ്രവൃത്തി അനിശ്ചിതമായി വൈകുന്നത് ദുരിതമാകുന്നു. നാല് വർഷം മുന്‍പ് ഏഴ് കോടിയോളം രൂപ ചെലവഴിച്ച് പ്രവൃത്തി ആരംഭിച്ച വല്ലത്തായ് കടവ് പാലം പണിയാണ് പാതിവഴിയിൽ നിൽക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ എടുത്തതെങ്കിലും മറ്റൊരു ടീമിന് സബ് കോൺട്രാക്ട് കൊടുത്തെന്നും അവർ വേണ്ടത്ര ജോലിക്കാരെ ഉപയോഗിക്കാതെ പണി നടത്തുന്നതാണ് മെല്ലെപ്പോക്കിന് കാരണമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പാലമാണിത്. നിലവിൽ പ്രവൃത്തി നടക്കുന്ന ഭാഗത്ത് പഴകിയ തുരുമ്പെടുത്ത കമ്പി ഉപയോഗിച്ചാണ് ഇപ്പോൾ നിർമാണം നടത്തുന്നതെന്നും ആരോപണമുണ്ട്. വല്ലത്തായ് കടവിൽ ഇരുകരകളെയും ബന്ധിപ്പിച്ച് ഉണ്ടായിരുന്ന വെന്റ് പൈപ്പ് പാലത്തിൽ മഴക്കാലമായാൽ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവായതോടെയാണ് കോൺക്രീറ്റ് പാലം അനുവദിച്ചത്. ഏഴ് കോടിക്ക് പൂർത്തീകരിക്കേണ്ട പാലത്തിന്റെ പ്രവൃത്തി വൈകിയതോടെ റിവേഴ്സ് എസ്റ്റിമേറ്റിട്ട് കൂടുതൽ…
Read Moreമുക്കം ബസ് സ്റ്റാന്റിലെ ശൗചാലയം അടച്ചു പൂട്ടിയിട്ട് മൂന്ന് വർഷം; ആ”ശങ്ക’ തീർക്കാനാകാതെ യാത്രക്കാരും വ്യാപാരികളും
മുക്കം: നവീകരണ പ്രവൃത്തിക്കായി മൂന്ന് വർഷം മുമ്പ് അടച്ചുപൂട്ടിയ മുക്കം ബസ് സ്റ്റാൻഡിലെ ശൗചാലയം തുറന്ന് പ്രവർത്തിക്കാൻ ഇനിയും നടപടിയായില്ല. നഗരസഭാ ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് മുക്കം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ശൗചാലയമാണ് അടച്ചുപൂട്ടിയത്. നിത്യേനെ ബസ് സ്റ്റാൻഡിലെത്തുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി യാത്രക്കാർ മൂന്ന് വർഷമായി ആശ്രയിക്കുന്നത് ബസ് സ്റ്റാൻഡിൽ താത്കാലികമായി മറച്ചുകെട്ടിയ ശൗചാലയത്തെയാണ്. ഇത് യാത്രക്കാർക്ക് ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്. ശൗചാലയമില്ലാതെ ജനങ്ങൾ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ നഗരസഭാ സെക്രട്ടറിയെ കണ്ട് നിവേദനം നൽകി. പ്രവൃത്തി വൈകുന്നത് പരിശോധിച്ച് ശൗചാലയം എത്രയും പെട്ടെന്ന് തുറന്ന് നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പ് നൽകി. രണ്ടാഴ്ചക്കുള്ളിൽ ശൗചാലയത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് പ്രവർത്തകർ…
Read Moreമൂഴിക്കലിലെ ഇരട്ടമരണം: അദിനാന്റെ സാമ്പത്തിക ഇടപാടുകൾ ആരെല്ലാമായ്; അന്വേഷണം ഊർജിതമാക്കി പോലീസ്
കോഴിക്കോട്: മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. അദിനാൻ പലരുമായും പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ആരെല്ലാമായാണ് പണമിടപാടുകൾ നടത്തിയതെന്നും എന്തിനാണ് നടത്തിയതെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇതിന് പുറമേ അദിനാന്റെയും കൊല്ലപ്പെട്ട നസ്രീനയുടെയും സുഹൃത്തുക്കളിൽ നിന്നുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും. അദിനാൻ ഏതെങ്കിലും രീതിയിൽ നസ്രീനയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അദിനാന് നസ്രീനയോടുള്ള ശത്രുതയെക്കുറിച്ച് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നോയെന്നും നസ്രീനയുടെ ഫോൺ ഉപയോഗിച്ച് അദിനാൻ കൂടുതൽ പേരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അദിനാൻ ജീവനൊടുക്കുന്നതിനുമുമ്പ് സുഹൃത്തിനോട് തരാനുള്ള പണം നൽകാൻ സാധിക്കില്ലെന്നും താൻ മരണപ്പെട്ടെന്നും നസ്രീനയുടെ ഫോണിൽ നിന്നും ചാറ്റ് ചെയ്തതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ ചാറ്റ് നസ്രീനയുടെ ഫോണിൽനിന്നും അദിനാൻ ഡിലീറ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ കൂടുതൽ പേരുമായി ചാറ്റ് ചെയ്തിട്ടുണ്ടോയെന്നാണ്…
Read Moreഏഴാം ക്ലാസുകാരി പോലീസോട് എല്ലാം തുറന്ന് പറഞ്ഞു; ലൈംഗിക അതിക്രമക്കേസിൽ യുവാവ് അറസ്റ്റിൽ
നാദാപുരം : പ്രായപൂർത്തിയാവാത്ത വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരിങ്ങണ്ണൂർ സ്വദേശി പുത്തൻ പുരയിൽ ഫാസിൽ ( 28 ) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് നേരെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. വിദ്യാര്‍ഥിനി വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read More