വനവാസത്തിന് പോകുന്ന സതീശന് ആശംസകൾ; വനത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന പരിഹാസവുമായി എ.കെ.ശശീന്ദ്രൻ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പരിഹസിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. വനവാസത്തിന് പോകുന്ന വി.ഡി.സതീശന് എല്ലാ ആശംസകളും നേരുന്നു. വനംവകുപ്പ് മന്ത്രിയെന്ന നിലയിൽ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് വനത്തിൽ ഒരുക്കി നൽകാം. കെ.സുധാകരന്‍റെ ആഗ്രഹവും അതുതന്നെയല്ലേ. മുഖ്യമന്ത്രിയാകണമെന്ന സതീശന്‍റെ ആഗ്രഹം നടക്കില്ല. എന്നാൽ വനവാസത്തിനു പോകണമെന്ന ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും ശശീന്ദ്രൻ പറഞ്ഞു. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തും. എലത്തൂരിൽ തനിക്കെതിരെ അപരനെ നിർത്തിയത് എൻഡിഎയും യുഡിഎഫുമാണ്. എലത്തൂരിൽ താൻ വിജയിക്കും. എന്നാൽ ഭൂരിപക്ഷത്തിൽ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

Read More

ബോംബ് നിർമിക്കുന്ന വീഡിയോ സ്റ്റാറ്റസാക്കി; സിപിഎം പ്രവർത്തകനെതിരെ പരാതിയുമായി കോൺഗ്രസ്

കോഴിക്കോട്: ബോംബ് നിർമിക്കുന്ന വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ സിപിഎം പ്രവർത്തകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകി. നാദാപുരം മണ്ഡലത്തിലെ വളയം സ്വദേശി ഷിനിലിനെതിരെയാണ് പരാതി. ഷിനിലിന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും രണ്ടുപേർ ബോംബ് കൈയിൽ പിടിക്കുന്നതും പിന്നീട് എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബുകളും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ബോംബ് വീഡിയോ പങ്കുവച്ച് വോട്ടർമാരെ ഭീഷണിപ്പെടുത്താനാണ് ഇയാൾ ശ്രമിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. സിപിഎം പ്രവർത്തകർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

Read More

വേങ്ങരയില്‍ കെ.എം. ഷാജിയുടെ ഫ്‌ളക്‌സ് ബോര്‍ഡിന് തീയിട്ടു; സ്പർദ്ധയുണ്ടാക്കാൻ സാമൂഹിക വിരുദ്ധരുടെ ശ്രമമെന്ന് എഫ്ഐആർ

മലപ്പുറം: ശക്തമായ മല്‍സരം നടക്കുന്ന മലപ്പുറം വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ലീഗ് നേതാവുമായ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ടു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തി. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവം നാശനഷ്ടം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കോട്ടയ്ക്കൽ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹിക വിരുദ്ധർ തീ ഇട്ടതാണെന്നും എഫ്ഐആറിൽ പറയുന്നു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിനാണ് തീയിട്ടത്. മണ്ഡലം രൂപവത്കരിച്ച 2011 മുതൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവത്തിലാണ് വേങ്ങര മണ്ഡലം അറിയപ്പെടുന്നത്. ഇത്തവണ മുസ്ലീം ലീഗ് വേങ്ങരയിൽ ഒരു മാറ്റത്തിന് തയാറെടുത്തിരിക്കുകയാണ്. മണ്ഡലത്തിൽ വൻ സ്വാധീനമുള്ള പി.കെ. കുഞ്ഞാലിക്കുട്ടിക്കുപകരം കെ.എം. ഷാജിയാണ് ഇത്തവണ…

Read More

റോഡ് ഷോയ്ക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു: സംഭവം തിരൂരങ്ങാടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിഎംഎ സമീറിന്‍റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ(75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്‍റെ ഭാഗമായി തീരദേശത്ത് റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങല്‍ ബീച്ചില്‍ വച്ച് സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരമറിഞ്ഞതിനെത്തുടര്‍ന്ന് റോഡ് ഷോ അടിയന്തിരമായി നിര്‍ത്തിവച്ചു. സ്ഥാനാര്‍ഥി പി.എം.എ. സമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Read More

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ “ധൂര്‍ത്തിനും ധാര്‍ഷ്‌ട്യത്തിനും ജനം മറുപടി നല്‍കുമെന്ന് പി.വി.അൻവർ

ബേപ്പൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ധൂര്‍ത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. മഴയൊന്നു തിമിര്‍ത്തു പെയ്താല്‍ രാമനാട്ടുകരയിലെ കുടുംബാരോഗ്യ കേന്ദ്രം വെളളത്തില്‍ മുങ്ങും. സമീപത്തെ മദ്രസയില്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കേണ്ടി വരുന്ന ഗതികേടിന് താന്‍ ജയിച്ചാല്‍ അറുതി വരുത്തുമെന്ന് പര്യടനത്തിനിടെ ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച പി.വി. അന്‍വര്‍ പറഞ്ഞു. ഫറോക്ക് ചന്ത താലൂക്ക് ആശുപത്രിയില്‍ പ്രസവങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളും ഡയാലിസിസിന് വേണ്ടി മെഷീനുകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ തുമ്പ പാടത്ത് നിന്നും ആരംഭിച്ച പര്യടനം കോടമ്പുഴ, പള്ളിമേത്തല്‍, പരുത്തിപ്പാറ,ഫാറൂഖ് കോളജ്, മാളീരി, താഴെത്തൊടി, കാരായി, താഴെപുല്ലുംകുന്ന്, മേലെപുല്ലുംകുന്ന്, വൈദ്യരങ്ങാടി, പൊറ്റപ്പടി എന്നിവിടങ്ങളിലൂടെ രാമനാട്ടുകര അങ്ങാടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി എം.പി. ജനാര്‍ദനന്‍, ഉസ്മാന്‍ പാഞ്ചാള, കെ.കെ. ആലിക്കുട്ടി, എ. അഹമ്മദ് കോയ, പി.കെ. ജാഫര്‍,…

Read More

ചോറോട് നിര്‍മാണം പൂര്‍ത്തിയായ ബോസ്ട്രിംഗ് പാലം റെയില്‍വേ ട്രാക്കിന് കുറുകേ സ്ഥാപിക്കും

വടകര: ദേശീയ പാതയില്‍ ചോറോട് നിര്‍മാണം പൂര്‍ത്തിയായ സ്ട്രിംഗ് പാലം റെയില്‍വേ ട്രാക്കിന് കുറുകേ സ്ഥാപിക്കാന്‍ നടപടിയായി. ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഇതിന്‍റെ പ്രവൃത്തി നടക്കും. ഇതു കണക്കിലെടുത്ത് വടകരയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ബോസ്ട്രിംഗ് പാലം റെയില്‍വേ ട്രാക്കിന് മുകളില്‍ സ്ഥാപിക്കുന്നതിന് കൂറ്റന്‍ ക്രെയിനുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. റെയില്‍വേ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ ഓഫ് ചെയ്ത് വേണം പാലം ട്രാക്കിന് മുകളില്‍ സ്ഥാപിക്കാന്‍. ഇതിന്‍റെ ഭാഗമായി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉള്‍പ്പെടെയുണ്ടാകും. ഹൈഡ്രോളിക് ജാക്കി സംവിധാനത്തിലൂടെ സാവധാനം വേണം ബോസ്ട്രിംഗ് റെയില്‍വേ മേല്‍പ്പാലം ട്രാക്കിന് മുകളിലൂടെ നീക്കി സ്ഥാപിക്കാന്‍. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 10 മുതല്‍ രണ്ടിന് രാത്രി 12 വരെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങള്‍ മോന്താല്‍ക്കടവ് വഴിയും മറ്റു വാഹനങ്ങള്‍ കുഞ്ഞിപ്പള്ളി ജംഗ്ഷനില്‍…

Read More

തോട്ടിൽ കക്കൂസ് മാലിന്യം തള്ളി; ഒഴുകിയെത്തുന്നത് കുടിവെള്ള പദ്ധതിയിലേക്ക്; കർശന നടപടിയെന്ന് ആരോഗ്യ വകുപ്പ്

തിരുവമ്പാടി : അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡിലെ പയ്യടിമുക്ക് തോട്ടിലേക്ക് (ഒരപ്പുതോട്) രണ്ടു ദിവസങ്ങളിലായി രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. വാഹനം റോഡരികിൽ നിർത്തി തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായാണ് വിവരം. കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുകി ഇരുവഞ്ഞിപ്പുഴയിലേക്ക് എത്തുന്നതിനാൽ നിരവധി കുടിവെള്ള പദ്ധതികൾക്ക് മലിനീകരണ ഭീഷണി ഉയർന്നിരിക്കുകയാണ്. ദുർഗന്ധം മൂലം പ്രദേശവാസികൾ ദുരിതത്തിലാണെന്നും പരാതിയുണ്ട്. ജില്ലയിൽ ഷിഗെല്ല, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പൊതുജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. ശരത് ലാലും മെഡിക്കൽ ഓഫീസർ ഡോ. കെ. വി. പ്രിയയും പറഞ്ഞു. സംഭവസ്ഥലം പഞ്ചായത്ത് അംഗങ്ങളായ സ്മിത ബാബു, കെ.ബി. റിനി, ഹെൽത്ത്…

Read More

കാഞ്ഞങ്ങാട് റെയിൽപാളത്തിനടുത്ത് മധ്യവയസ്‌കൻ മരിച്ച നിലയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽപാളത്തിനടുത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. കൂലി തൊഴിലാളിയായിരുന്നു. റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽപാളത്തിനടുത്താണ് സന്തോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്. സഹോദരി: സന്ധ്യ.

Read More

228 കോടിയോളം രൂപയുടെ നവീകരണം; സംസ്ഥാന പാതയിലെ ടാറിംഗ് മണിക്കൂറുകൾക്കകം പൊളിഞ്ഞു

താമരശേരി: 228 കോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശേരി -എടവണ്ണ സംസ്ഥാന പാതയിൽ താഴ്ന്നുപോയ ഭാഗത്ത് ഇന്നലെ നടത്തിയ ടാറിംഗ് മണിക്കൂറുകൾക്കകം പൊളിഞ്ഞു. റോഡ് നവീകരണം പൂർത്തിയാക്കി ഒരു വർഷം പൂർത്തിയാകും മുമ്പേ റോഡിൽ ചരക്കു വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്നു പോയിരുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തിട്ടും പ്രശ്നം പരിഹരിക്കാൻ കരാർ കമ്പനിയായ ശ്രീ ധന്യ കൺസ്ട്രക്ഷൻസ് തയാറായിരുന്നില്ല. റോഡിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും അടിയന്തരമായി അപകട അവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് കണ്ണിൽ പൊടിയിടാൻ നടത്തിയ കുഴിയടക്കലാണ് പ്രഹസനമായത്. റോഡിൽ ടാറിംഗ് നടത്തേണ്ട ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തി നൽകിയിട്ടും കരാറുകാർ നിർദേശങ്ങൾ പാലിക്കാൻ തയാറാവുന്നില്ലെന്നും ഇപ്പോൾ നടത്തിയ കുഴിയടക്കൽ കൂടുതൽ അപകടം വരുത്തി വയ്ക്കുന്നതാണെന്നും പ്രവൃത്തിക്ക്…

Read More

വീടിനുനേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ അധ്യാപകനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സമരം

വടകര: തോടന്നൂരില്‍ കെഎസ് യു ജില്ലാ സെക്രട്ടറിയുടെ വീടിനു ബോംബെറിഞ്ഞ കേസിലെ പ്രതിയായ അധ്യാപകനെ ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമരം. കേസിലെ പ്രതിയായ അധ്യാപകന്‍ മിഥുന്‍ലാല്‍ ജോലി ചെയ്യുന്ന മന്ദത്ത്കാവ് യുപി സ്‌കൂളിലേക്കാണ് യുഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മിഥുന്‍ലാലിനെ സ്‌കൂള്‍ മാനേജ്മെന്‍റ് ഉടന്‍ ജോലിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ വിദ്യാഭ്യാസ മേഖലയില്‍ തുടരുന്നതിലൂടെ കുട്ടികള്‍ക്കും സമൂഹത്തിനും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധയോഗത്തില്‍ അതുല്‍ ബാബു അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ പി.എം കണാരന്‍, പി.എം.അബൂബക്കര്‍, യൂസഫ് അലി, ബിജിത്ത് ലാല്‍, ചന്ദ്രന്‍ മൂഴിക്കല്‍, ബവിത്ത് മലോല്‍, ബബിന്‍ ലാല്‍ സി.ടി.കെ, റനീഷ് പി.കെ, സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു. കുറ്റാരോപിതനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത്…

Read More