പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി തിരിമറി വിഷയത്തില്‍ ദേവസ്വം ജീവനക്കാരും പ്രതികളായേക്കുമെന്ന് സൂചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ ഇന്ന് പോലീസ് എഫ്ഐആറിടും. എഫ്ഐആറില്‍ ഉണ്ണിക്കൃഷ്ണന് പോറ്റി പ്രധാന പ്രതിയായേക്കും. ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ പരാമര്‍ശമുണ്ട്. എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. സുനില്‍ കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, തിരുവാഭരണം കമ്മീഷണര്‍മാരായ കെ.എസ്. ബൈജു, ആര്.ജി. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന് എന്നിവര്‍ക്കെതിരേയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
Read MoreCategory: Edition News
തിരുവനന്തപുരത്ത് അമ്മാവനെ യുവാവ് അടിച്ചുകൊന്നു; സമീപവാസികൾക്കെല്ലാം യുവാവ് പേടിസ്വപ്നം
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ അമ്മാവനെ മരുമകനായ യുവാവ് അടിച്ചുകൊന്നു. കുടപ്പനക്കുന്ന് അമ്പഴംകോട് പുതിച്ചിയില് താമസിക്കുന്ന സുധാകരന് (80) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകന് രാജേഷാണ് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയതെന്നാണു പോലീസ് പറയുന്നത്. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുധാകരനോടൊപ്പം ഒരു വീട്ടിലാണ് രാജേഷും താമസിച്ചു വന്നിരുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചു സ്ഥിരമായി രാജേഷ് സുധാകരനെ മര്‍ദിക്കുക പതിവായിരുന്നുവെന്നും ഇന്നലെ രാത്രിയിലും സുധാകരനെ ക്രൂരമായി ഇയാള്‍ മര്ദിച്ചിരുന്നുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇന്നു രാവിലെ അബോധാവസ്ഥയിലുള്ള സുധാകരനെ രാജേഷ് കുളിപ്പിക്കാന്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.പോലീസെത്തുമെന്നറിഞ്ഞ ഇയാള്‍ വീട്ടില്‍ നിന്നു രക്ഷപ്പെട്ടു.സമീപപ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ വീട്ടില്‍ പോലീസെത്തിയപ്പോള്‍ സുധാകരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണോ ഇന്ന് രാവിലെയാണൊ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി…
Read Moreപോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്നു മർദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ
കൊല്ലം: സ്ഥിരമായി പൊതുസ്ഥലത്ത് കൂട്ടം കൂടി മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചെന്ന വിരോധം നിമിത്തം പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായി. തൃക്കടവൂർ പനമൂട് കരിക്കവയൽ വീട്ടിൽ ദീപു എന്ന ഹരിസുധൻ(45), തൃക്കടവൂർ മുരുന്തൽ സജന മൻസിലിൽ നസീർ(42), തൃക്കടവൂർ കുപ്പണ തങ്കത്തെക്കതിൽ സലീം(52), തൃക്കടവൂർ നീരാവിൽ മണ്ണൂർ വടക്കതിൽ സുജിത്ത് എന്ന പ്രമോദ്(33) തൃക്കടവൂർ നീരാവിൽ സിയാദ്(42), എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. പ്രതികൾ പതിവായി അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറ ഗ്രൗണ്ടിൽ വന്നിരുന്ന് മദ്യപിക്കുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിലുള്ള വിരോധമാണ് പൊലീസുകാരെ ആക്രമിക്കാൻ കാരണമാകുന്നത്. പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് എഫ് ഐ ആർ. അഞ്ചാലുംമൂട് പോലീസ് ഇൻസ്പെക്ടർ ഇ.ബാബുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഗിരീഷ്, സഞ്ജയൻ സി പി ഒമാരായ…
Read Moreനെടുങ്കണ്ടത്തിൽ പച്ച ഏലക്ക മോഷണം: സഹോദരങ്ങൾ അറസ്റ്റിൽ; പ്രദേശത്ത് മോഷണം പതിവാണെന്ന് കർഷകർ
നെടുങ്കണ്ടം: മാവടിയില്‍ തോട്ടത്തില്‍നിന്ന് ഏലത്തിന്റെ ശരം അറുത്ത് ഏലക്കാ മോഷ്ടിച്ച സഹോദന്മാര് അറസ്റ്റില്‍. മാവടി മുളകുപാറയില്‍ വിഷ്ണു (30), ജയകുമാര്‍ (31), മുരുകേശന് (34) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 9.30ഓടെയാണ് ഇവര്‍ മോഷണം നടത്തിയത്. മാവടി ഉപ്പൂറ്റില് സാബു തോമസിന്റെ തോട്ടത്തില്‍നിന്ന് അഞ്ച് വര്‍ഷം പ്രായമുള്ള ഏലച്ചെടിയുടെ ശരം മുറിച്ചും ഒടിച്ചും എടുത്തുകൊണ്ടുപോയി കായ വേര്‍തിരിച്ച് വില്പന നടത്തുകയായിരുന്നു. സിസിടിവി ദ്യശ്യങ്ങളില്‍നിന്ന് ഇവര്‍ ഏലക്കായുമായി ബൈക്കില്‍ പോകുന്നത് കണ്ടതിനെത്തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഏലക്കാ കഴിഞ്ഞ ദിവസം മുള്ളരിക്കുടിയിലുള്ള ഏലം സ്റ്റോറില്‍ വില്പന നടത്തിയതായും കണ്ടെത്തി. ഇന്നലെ വൈകുന്നരത്തോടെ പ്രതികളെ ഇവരുടെ വീട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാവടി, ഉറത്തുമുട്ടത്തുകുന്നേല് അപ്പച്ചന്റെ തോട്ടത്തില്‍നിന്നു മരുന്നടിക്കുന്ന ഡ്രം, പൈപ്പുകള്‍ തുടങ്ങിയവ മോഷണം പോയിരുന്നു.…
Read More“ചാരിറ്റി തട്ടിപ്പ്’; പാസ്റ്റർക്കെതിരേ പരാതിപ്രളയം; മണർകാട് സ്വദേശിനിയിൽ നിന്നും തട്ടിയത് 45 ലക്ഷം
ചിങ്ങവനം: ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിരവധി പേരില്‍നിന്നു പണവും സ്വര്‍ണ ഉരുപ്പടികളും തട്ടിയെടുത്ത പാസ്റ്ററുടെ പേരില്‍ നിരവധി പരാതികള്‍. നാട്ടകം മുളങ്കുഴ, ജാസ് ആര്‍ക്കേഡില്‍ പാസറ്റര്‍ ടി.പി. ഹരിപ്രസാദി (45)നെതിരേയാണ് കൂടുതല്‍ പേര് പരാതികളുമായി രംഗത്തെത്തിയത്. 2023 മുതല്‍ ഇയാള്‍ മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷന് ഓഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇയാള്‍ വിവിധ ആള്‍ക്കാരില്‍നിന്നു പണവും, സ്വര്ണഉരുപ്പടികളും തട്ടിയെടുത്തത്. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാള്‍ കഴിഞ്ഞ എട്ട് മാസക്കാലമായി തമിഴ്നാട്, ബംഗളൂരു തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ പുലര്‍ച്ചെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. മണര്‍കാട് സ്വദേശിനിയായ പരാതിക്കാരിയില്‍നിന്ന് 45 ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിന് മണര്‍കാട്…
Read Moreആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; ഡോക്ടർ വിപിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്റെ വെട്ടേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന താമരശേരി താലൂക്ക് ആശുപത്രിയിലെ അസി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പി വിപിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഡോക്ടറെ റൂമിലേക്ക് മാറ്റി.ബുധനാഴ്ച അര്‍ധരാത്രി േഡാക്ടര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സൂപ്രണ്ടിന്റെ മുറിയില്‍വച്ച് ഡോക്ടര്‍ക്ക് വെട്ടേറ്റത്. അമീബീക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒമ്പതുകാരി അനയയുടെ അച്ഛന് താമരശേരി കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപാണ് വെട്ടിയത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥകാരണമാണ് മകള്‍ മരിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം.സനൂപിനെ ഇന്നലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങുന്നതു വരെയും മാനവ വിഭവ ശേഷിക്കുറവ് പരിഹരിക്കുന്നതു വരെയും താമരശേരി താലൂക്ക് ആശുപത്രിയിലുള്ള അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള യാതൊരു സേവനവും നല്‍കുന്നതല്ലെന്ന് കെജിഎംഒഎ േനതാക്കള്‍ അറിയിച്ചു.
Read Moreഎൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം; വിതരണം തടസമില്ലാതെ തുടരുമെന്ന് ഇന്ത്യൻ ഓയിൽ
കൊച്ചി: എറണാകുളത്തും സമീപ ജില്ലകളിലുമുള്ള എല്ലാ ഇൻഡേൻ എൽപിജി ഉപഭോക്താക്കൾക്കും സിലിണ്ടറുകൾ തടസമില്ലാതെ സാധാരണനിലയിൽ ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഓയിലിന്റെ പ്രതികരണം. കൊച്ചിൻ ബോട്ട്ലിംഗ് പ്ലാന്റ് പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിതരണം സാധാരണനിലയിൽ തുടരുന്നുണ്ട്. സെപ്റ്റംബർ അവസാനവാരം ഒരുവിഭാഗം കരാർതൊഴിലാളികളുടെ സമരം പ്ലാന്റിന്റെ പ്രവർത്തനങ്ങളെ താത്കാലികമായി ബാധിച്ചിരുന്നു. ദേശീയ അവധി പ്രമാണിച്ച് ഒക്ടോബർ രണ്ടിന് പ്ലാന്റ് അടച്ചിടുകയും ചെയ്തു. എന്നാൽ തുടർന്ന് സാധാരണ ഉത്പാദനം പുനരാരംഭിക്കുകയും വിതരണം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.വർധിച്ചുവരുന്ന അവധിക്കാല ആവശ്യകത കണക്കിലെടുത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അധിക ലോഡുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും എൽപിജി സിലിണ്ടറുകളുടെ സമയബന്ധിതവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നത് തുടരാനും എല്ലാ വീടുകളിലും വിശ്വസനീയവും സുരക്ഷിതവും തടസമില്ലാത്തതുമായ എൽപിജി വിതരണം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ…
Read Moreചെന്പിനും വിലയേറുന്നു; വില വർധനവിന്റെ പ്രധാന കാരണം ആഗോളതലത്തിൽ ഡിമാൻഡ് കുതിച്ചുയർന്നത്
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും മാത്രമല്ല ചെന്പിന്റെ വിലയും റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് ഓഹരി 1000 ശതമാനം വരെ നേട്ടമാണ് നൽകിയത്. ആഗോളതലത്തിൽ ചെന്പിനുള്ള ഡിമാൻഡ് കുതിച്ചുയരുന്നതാണ് വില വർധനവിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും വികാസത്തിന്റെയും ഫലമായി ആഭ്യന്തര ആവശ്യകതയും ശക്തമാക്കുന്നു. കൂടാതെ, ലോകമെന്പാടുമുള്ള ഖനികളിൽ ഉത്പാദനം കുറയുന്നതും വിതരണത്തിലെ പ്രശ്നങ്ങളും വിലയെ സ്വാധീനിക്കുന്നു. ചെന്പിന്റെ ഡിമാൻഡ് കുറയാൻ സാധ്യതയില്ലാത്തതിനാൽ, ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരികൾ ഇനിയും മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ആണ് ഇന്ത്യയിൽ ചെന്പ് അയിര് ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക കന്പനി. കൂടാതെ…
Read Moreപുനലൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി; മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടരുന്നു
പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നു രാവിലെ കിണറ്റിൽനിന്നും മുരളച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്. 25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർആർടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി. ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.
Read Moreചേർത്തല കരിപ്പേൽച്ചാലിൽ ചീങ്കണ്ണിയെ കണ്ടതായി വീട്ടമ്മ; പഴമക്കാരുടെ ഓർമ്മയിലും ചീങ്കണ്ണിക്കഥ
ചേർത്തല: ചീങ്കണ്ണിയെ കണ്ടെന്ന് വീട്ടമ്മ പറഞ്ഞതോടെ നാട്ടിൽ ഭീതിപരന്നു. സംഭവം പിന്നീട് ഗൗരവമായതോടെ അർത്തുങ്കൽ പോലീസ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട കരിപ്പേൽച്ചാൽ പ്രദേശത്ത് ഞായറാഴ്ച ഉച്ചയോടെ പുതുവൽ നികർത്തിൽ പ്രസന്നയാണ് ചീങ്കണ്ണിയെ കണ്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കണ്ടത്. വാർഡ് മെംബർ രാജഗോപാൽ അർത്തുങ്കൽ പോലീസിൽ വിവരം അറിയിച്ചതോടെ തെരച്ചിൽ നടത്തിയെങ്കിലും ചീങ്കണ്ണി ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചീങ്കണ്ണി എത്താനുള്ള സാഹചര്യമില്ലാത്തതിനാൽ ഉടുമ്പിനെയാകും പ്രസന്ന കണ്ടതെന്ന നിഗമനത്തിലാണ് പോലീസ്. ചാലിന് സമീപം നിൽക്കുന്ന മരത്തിന് ചുവട്ടിൽ സ്ഥിരമായി ചീങ്കണ്ണി വന്നു പോകുന്ന പാടും കൂടും പ്രസന്ന പോലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്. വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന പ്രസന്ന ഉടുമ്പുകളെ സ്ഥിരമായി കാണാറുണ്ട്. എന്നാൽ, കഴിഞ്ഞദിവസം താന്‍ കണ്ടത് ചീങ്കണ്ണീയാണെന്ന് പ്രസന്ന ഉറപ്പിച്ചുതന്നെ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവിടെ…
Read More