കോട്ടയം: വേമ്പനാട് കായലില്‍ കൊഞ്ചിന്റെ തൂക്കത്തിലും ലഭ്യതയിലും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുറവു സംഭവിക്കുന്നതായി കണ്ടെത്തി.അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദി എന്വിയോൺമെന്റ്, കമ്യൂണിറ്റി എന്‍വയോണ്‍മെന്റല്‍ റിസോഴ്സ് സെന്റര്‍ നേതൃത്വത്തില്‍ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ ധനസഹായത്തോടെ നടത്തിയ പതിനെ ട്ടാമത് മത്സ്യ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. കായല്മലിനീകരണമാണ് കൊഞ്ചിന്റെ ലഭ്യതയിലും തൂക്കത്തിലും കുറവു വരുത്തിയത്. തൂക്കം കുറയുന്നതിന്റെ കാരണമറിയാന്‍ കൂടുതല്‍ ഗവേഷണം വേണമെന്നാണ് ഫിഷ് കൗണ്ട് സംഘത്തിന്റെ ശിപാര്‍ശ. 110 വോളണ്ടിയര്‍മാരുടെ സഹകരണത്തോടെയായിരുന്നു സര്‍വേ. 58 ഇനം ചിറക് മത്സ്യങ്ങളും മൂന്ന് ഇനം തോട് മത്സ്യങ്ങളും കണക്കെടുപ്പില്‍ രേഖപ്പെടുത്തി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സ്യയിനങ്ങളുടെ എണ്ണത്തിള് കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 85 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു. കുളവാഴയുടെ ആധിക്യം കാരണം പല സ്ഥലങ്ങളിലും ബോട്ട് അടുപ്പിക്കാന്‍ കഴിയാതെ പോയി. കുമരകം നസ്രത്ത് പള്ളിയുടെ പരിസരങ്ങളില്‍…
Read MoreCategory: Edition News
ഐഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കെന്നു സൂചന; ബിന്ദു പത്മനാഭന് കൊലക്കേസിൽ തെളിവു കണ്ടെത്തുക ദുഷ്കരം
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ മാത്രമല്ല ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെയും കൊലപ്പെടുത്തിയതായി പ്രതി ചേര്‍ത്തല പള്ളിത്തോട് ചോങ്ങുതറ സി.എം. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ബിന്ദു കേസില്‍ തെളിവു കണ്ടെത്താന്‍ പരിമിതികളേറെ. പത്തൊന്‍പതു വര്‍ഷം മുന്‍പ് നടന്നെന്നു പറയുന്ന കൊലപാതകത്തിൽ തെളിവുകളൊന്നുംതന്നെ ശേഷിക്കുന്നില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സെബാസ്റ്റ്യനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വാങ്ങി ആലപ്പുഴ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്തുവരുന്നത്. ജെയ്നമ്മ കൊലക്കേസിലെ ചോദ്യം ചെയ്യലില്‍ പുലര്‍ത്തിയ അതേ നിസംഗതയാണ് ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിനുശേഷം പ്രതിയുടേത്. ജയ്നമ്മയുടെ മൃതദേഹം കഷണങ്ങളാക്കി മറവുചെയ്ത രീതിയില്‍ തന്നെയാണ് ബിന്ദുവിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മറവുചെയ്തെന്ന സെബാസ്റ്റ്യന്റെ വാക്ക് പോലീസ് മുഖവിലയ്ക്കെടുത്തിട്ടിട്ടില്ല. ഐഷയെയും കൊന്നതോ?ചേര്‍ത്തല പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരുന്ന ഐഷ എന്ന ഹയറുമ്മയെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി ആഭരണവും പണവും അപഹരിച്ചതായാണ് സൂചന. 2018 മേയ്…
Read Moreഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്തു കോൺഗ്രസ് നേതാവും കുടുംബവും സിപിഎമ്മിൽ ചേർന്നു; ചുവപ്പുമാലയിട്ട് സ്വീകരണം
തളിപ്പറമ്പ്: കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പംചേർന്ന് പ്രവർത്തിക്കാനെത്തിയ കോൺഗ്രസ് നേതാവിനും കുടുംബത്തിനും സ്വീകരണം നൽകി. ഐഎൻടിയുസി തളിപ്പമ്പ് മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗവുമായ പുളിമ്പറമ്പിലെ കെ.എ. സണ്ണി, ഭാര്യ റോസ് ലീന, മകൾ റിജി സണ്ണി, മകളുടെ ഭർത്താവ് അനീഷ് എന്നിവർക്കാണ് സിപിഎം പ്രവർത്തകർ സ്വീകരണം നൽകിയത്. പുളിമ്പറമ്പ് വാർഡ് ബൂത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കെ.എ. സണ്ണി കോൺഗ്രസിനകത്തെ ഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്താണ് സിപിഎമ്മിനൊപ്പം ചേരാൻ തീരുമാനിച്ചത്. പുളിമ്പറമ്പ് റെഡ്സ്റ്റാർ വായനശാലയിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് സണ്ണിയേയും കുടുംബത്തെയും ചുവന്ന മാലയണിയിച്ച് സ്വീകരിച്ചു.വി.വി. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ, കെ.എ. സണ്ണി എന്നിവർ പ്രസംഗിച്ചു.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; പുതിയങ്ങാടി സിഎച്ച് ലൈബ്രറിക്കു നേരെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
പുതിയങ്ങാടി: പുതിയങ്ങാടി ജുമാ മസ്ജിദിനു സമീപമുള്ള സി.എച്ച് ലൈബ്രറിക്കു നേരെ ആക്രമണം. ലൈബ്രറി അടിച്ചു തകർത്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. 12 ാം വാർഡ് മുസ്ലിംലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് സെക്രട്ടറി മഠത്തിൽ ജബ്ബാർ എന്നിവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. പുതിയങ്ങാടി സ്വദേശികളായ ജാഫർ സലാഹ്, ആഷിഖ്, നൗഷാദ്, റംഷിദ് തുടങ്ങിയ അഞ്ചംഗം സംഘമാണ് അക്രമണത്തിനു പിന്നിലെന്നു കാണിച്ച് മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദ് പഴയങ്ങാടി പോലീസിൽ പരാതി നൽകി. സംഘം അതിക്രമിച്ച് ഓഫീസിൽ കടക്കുകയും അസഭ്യം പറയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്നു പറയുന്നു. പുതിയങ്ങാടിയിലെ സി.എച്ച് ലൈബ്രറിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചിലരെ പുറത്താക്കിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പറയുന്നു.
Read Moreവയനാട്ടിൽ വിദ്യാർഥിക്ക് നേരെ വന്യജീവി ആക്രമണം; കടുവയെന്ന് നാട്ടുകാർ; പുലിയാകാമെന്ന് വനം വകുപ്പ്
വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. തിരുമാലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ടതിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Read Moreആഡംബര വാഹനത്തട്ടിപ്പ് കേസ്: വാഹനങ്ങള്‍ കണ്ടെത്താനാവാതെ കസ്റ്റംസ്; അമിത് ചക്കാലക്കല്‍ സംശയനിഴലില്‍
കൊച്ചി: ഓപ്പറേഷന് നുംഖോറു’മായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തിച്ച ആഡംബര വാഹനങ്ങള്‍ കണ്ടെത്താനാകാതെ കസ്റ്റംസ് സംഘം. സംസ്ഥാനത്തേക്ക് 150 ലേറെ വാഹനങ്ങള്‍ അനധികൃതമായി എത്തിച്ചെന്നാണ് കസ്റ്റംസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാല്‍ 38 വാഹനങ്ങളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. കടത്തിയ വാഹനങ്ങളിലേറെയും ഒളിപ്പച്ചതായാണ് സംശയം. റെയ്ഡ് വിവരം ചോര്‍ന്നതായും സംശയിക്കപ്പെടുന്നു. നാലു ദിവസം കഴിഞ്ഞെങ്കിലും നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനങ്ങള്‍ കണ്ടെത്താനായി പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും സഹായം തേടാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. അമിത് ചക്കാലക്കല്‍ സംശയനിഴലില്നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമിത് വാഹന ഉപഭോക്താവ് മാത്രമല്ല, ഇടനിലക്കാരനുമാണെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. അനധികൃതമായി ഭൂട്ടാനില്നിന്നെത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തിലടക്കം വിറ്റഴിക്കുന്ന ഇടനിലസംഘവുമായുള്ള നടന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ആരംഭിച്ചു. കഴിഞ്ഞദിവസം പിടികൂടിയ വാഹനങ്ങളില്‍ ചിലതു…
Read Moreശുനകക്കരയായി ചുനക്കര; മനുഷ്യർക്ക് തെരുവിലിറങ്ങാൻ പറ്റാത്ത അവസ്ഥ; ഒന്നും കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്ത് അധികൃതരും
ചാരുംമൂട്: ചുനക്കരയിൽ നിരത്തുകളെന്പാടും തെരുവ് നായ്ക്കൾ നിറഞ്ഞതോടെ ജനം കടുത്ത ഭീതിയിൽ. മനുഷ്യർക്ക് തെരുവിലിറങ്ങാൻ പറ്റാത്ത സ്ഥിതിയായിട്ടും പഞ്ചായത്ത് അധികാരികൾ ഇനിയും ഉണർന്നിട്ടില്ല. നായ്ക്കളെ പേടിച്ചു പലരും പ്രഭാത നടത്തം ഉപേക്ഷിച്ചു. പുലർച്ചെ ട്യൂഷൻ കേന്ദ്രങ്ങളിലേക്കു പോകുന്ന വിദ്യാർഥികളും ക്ഷേത്രങ്ങളിൽ പോകുന്ന ഭക്തരും രാവിലെ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന സ്ഥിതിയാണ്.ചുനക്കര, കോട്ടമുക്ക്, തെരുവിൽ മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ശല്യം രൂക്ഷമാണ്. വാഹനങ്ങളിലെത്തിച്ചു, തെളിവ് കിട്ടാതെ പോലീസ്ചുനക്കര, ചാരുംമൂട് മേഖലയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിച്ചു തള്ളുന്നതായി പരാതിയുണ്ട്. കൊല്ലം- തേനി ദേശീയപാതയിലും ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് പത്തും ഇരുപതും തെരുവുനായ്ക്കളെ വൻ കൂട്ടമായി കാണുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.വീടുകളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. അന്പലപ്പുഴയിലും രക്ഷയില്ലഅമ്പലപ്പുഴ:…
Read Moreനവംബറില്‍ ഉയരും, തെരഞ്ഞെടുപ്പ് ആരവം; സ്ഥാനമോഹികള്‍ പൊതുരംഗത്ത് സജീവ സാന്നിധ്യം
കോട്ടയം: നവംബര്‍ ആദ്യവാരം തുടങ്ങും തദ്ദേശ തെരഞ്ഞെടുപ്പ് ആരവം. അണിയറയില്‍ മൂന്നു മുന്നണികളിലും ചര്‍ച്ചകള്‍ തുടങ്ങി. സ്ഥാനമോഹികള്‍ പൊതുരംഗത്ത് സജീവ സാന്നിധ്യം അറിയിച്ചുതുടങ്ങി. നിലവില്‍ ജില്ലയില്‍ ആകെ 16,23,269 വോട്ടര്‍മാരുണ്ട്. 77,6362 പുരുഷന്മാരും 84,6896 സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 11 പേരുമാണു പട്ടികയിലുള്ളത്. അടുത്ത മാസം പട്ടികയില്‍ നേരിയ വര്‍ധനവുണ്ടാകും. ഒരു ജില്ലാ പഞ്ചായത്തും 72 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളുമാണ് ജില്ലയിലുള്ളത്. സ്ഥാനമോഹികള്‍ക്ക് ടെന്ഷന്ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പിനെക്കാള് പ്രധാനമാണ് അടുത്ത മാസം നടക്കുന്ന വാര്‍ഡുകളുടെ നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ വാര്‍ഡ് സംവരണമായാല്‍ സ്ഥാനമോഹികള്‍ക്ക് മത്സരിക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കണം. അതല്ലെങ്കില്‍ മറ്റൊരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകണം. പട്ടിക ജാതി, വര്‍ഗ വിഭാഗത്തിന് സംവരണത്തിലോ ജനറലിലോ അവര്‍ക്ക് എവിടെയും മത്സരിക്കാം. പട്ടികജാതി, വര്‍ഗ വിഭാഗം സ്ത്രീകള്‍ ഏതു സീറ്റിലും മത്സരിക്കാന്‍ യോഗ്യരാണ്. തദ്ദേശത്തില്‍ പുരുഷന് സംവരണ…
Read Moreശബരിമലയില്‍ ആചാരലംഘനം നടത്തിയത് പിണറായി സർക്കാർ; വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്തിയത് പിണറായി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഉറച്ച് മുന്നോട്ട് പോകും. എന്‍എസ്എസിന്റെ നിലപാടിനെ ചോദ്യം ചെയ്യില്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പസംഗമം പരാജയമായിരുന്നു. ബദല്‍ സംഗമം നടത്താന്‍ വഴിവച്ചത് സര്‍ക്കാരിന്റെ ചെയ്തികളാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreഓണപ്പാച്ചിൽ വെറുതേയായില്ല; ഒരുമാസത്തിനിടെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായത് 68 പേര്; പിടിച്ചെടുത്തവയിൽ 135 ഗ്രാം കഞ്ചാവ് ചോക്ലേറ്റും
കോട്ടയം: ഓണത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയില്‍ ജില്ലയില്‍നിന്നും 68 പേര് മയക്കുമരുന്നു കേസുകളില്‍ അറസ്റ്റിലായതായി എക്സൈസ് വകുപ്പ്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ 71 എന്‍ഡിപിഎസ് കേസുകളാണ് എടുത്തിട്ടുള്ളത്. രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തതായും നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ ജില്ലാതല യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മയക്കുമരുന്നിനെതിരേയുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുമാണ് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗം ചേര്‍ന്നത്. ഈ കാലയളവില്‍ 885 റെയ്ഡുകള്‍ സംഘടിപ്പിച്ചു. 176 അബ്കാരി കേസുകളിലായി 172 പേര് അറസ്റ്റിലായി. പുകയില ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് 411 കേസില്‍ 411 പേര് പ്രതികളായി. പിഴയിനത്തില്‍ 82,220 രൂപ ഈടാക്കി. 88.590 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 407.750 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത…
Read More