ഇടുക്കി: മുക്കുപണ്ടം പണയംവച്ചു പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിനുശേഷം പോലീസ് പിടികൂടി.തങ്കമണി, പാലോളിൽ ബിനീത (49) യെയാണ് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വച്ചു 25,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006ൽ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇടുക്കി ഡി. സി. ആർ.ബി.ഡി വൈഎസ്പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡിവൈഎസ്പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണു യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തെരയുകയായിരുന്നു . ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.…
Read MoreCategory: Edition News
കോട്ടയം മെഡി. കോളജ് ദുരന്തം; ജില്ലാ കളക്ടര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു; ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര്‍ പറയുമ്പോഴും ആയിരക്കണക്കിനു പേര് എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതിവേഗത്തില്‍ സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഫയര്എഞ്ചിന് കടന്നുവരാന്‍ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രാബല്യത്തിലാകുംമുമ്പ് നിര്‍മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും…
Read Moreമലപ്പുറത്ത് നിപ ബാധിച്ച യുവതി നാല് ആശുപത്രികളില്‍ ചികിത്സ തേടി; കണ്ടൈന്‍മെന്റ് സോണുകളില്‍ മാസ്ക് നിര്‍ബന്ധം
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച മലപ്പുറം മങ്കട സ്വദേശിനി പനി ബാധിച്ച് മൂന്നു ആശുപത്രികളില്‍ ചികിത്സ തേടി. ആരോഗ്യവകുപ്പ് പുറത്തുവിട്ട വിശദമായ റൂട്ട് മാപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മക്കരപ്പറമ്പ് മിനി ക്ലിനിക്ക്, മലപ്പുറം സഹകരണ ആശുപത്രി,കോട്ടയ്ക്കല്‍ മിംസ് ആശുപത്രി, കോഴിക്കോട് മെയ്ത്ര ആശുപത്രി എന്നിവിടങ്ങളിലാണ് ചികില്‍സ തേടിയിട്ടുള്ളത്. ജൂണ്‍ 23ന് വീട്ടില്‍വച്ച് പനിയും തലവേദനയും തുടങ്ങി. 24നും പനി തുടര്‍ന്നു. അവര്‍ സ്വയം ചികില്‍സ നടത്തി. 25ന് ഉച്ചയ്ക്ക് 12ന് ഓട്ടോറിക്ഷയില്‍ അമ്മയ്ക്കൊപ്പം മക്കരപറമ്പ് മിനി ക്ലിനിക്കില്‍ എത്തി. ഉച്ചയ്ക്ക് 12.30ന് തിരിച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലേക്കുപോയി. 26ന് രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ വീണ്ടും മക്കരപറമ്പ് മിനി ക്ലിനിക്കില്‍ എത്തി. പതിനൊന്നു മണിക്ക് അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ മലപ്പുറം കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്കു പോയി. വൈകിട്ട് മൂന്നരയ്ക്ക് അവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലേക്ക് പോയി.…
Read Moreനിപ്പ; യുവതി ചികിത്സയിൽ തുടരുന്നു ; യുവതിയുടെ ബന്ധുവായ 10 വയസുകാരനു പനി
പാലക്കാട്: നിപ്പ ബാധിച്ച മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നതിനിടെ ഇവരുടെ ബന്ധുവായ കുട്ടിക്കു പനി ബാധിച്ചത് എല്ലാവരെയും ആശങ്കയിലാഴ്ത്തി.10 വയസുള്ള കുട്ടിക്കാണ് പനി ബാധിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയുടെ റിപ്പോർട്ട് വരുന്നതോടെ കൂടുതൽ നടപടികൾ സ്വീകരിക്കുക. കുട്ടിക്കുകൂടി പനി ബാധിച്ചതോടെ ഇവർ താമസിച്ചിരുന്ന മേഖലയിൽ നിയന്ത്രണം കർക്കശമാക്കി.ഇതിനിടെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരേ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകള ആണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിയിൽ പറയുന്നു. സംഭവസ്ഥലം മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. തച്ചനാട്ടുകരയിലെ നാലു വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തും. നിപ…
Read More39 വര്‍ഷം മുന്‍പ് കൊലചെയ്തെന്ന വെളിപ്പെടുത്തൽ; മുഹമ്മദലിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് സഹോദരന്
കോഴിക്കോട്: മുപ്പത്തൊമ്പതു വര്‍ഷം മുമ്പ് കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ കൊന്നതായി വെളിപ്പെടുത്തല്‍ നടത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റെരാളെകൂടി കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നല്കി. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തുവച്ച് 1989ല്‍ ഒരാളെ കൊന്നതായാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍.രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലപ്പെട്ട രണ്ടുപേരും ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. 1986ല്‍ പതിനാലാം വയസില്‍ കൂടരഞ്ഞിയില്വച്ച് താന്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നതായി കഴിഞ്ഞമാസം അഞ്ചിനാണ് വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ പറഞ്ഞത്. അക്കാലത്ത് ജോലിക്കുപോയ സ്ഥലത്തുവച്ച് മോശമായി പെരുമാറിയ ആളെ തോട്ടിലേക്ക് ചവിട്ടിയിട്ടുവെന്നും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചുവെന്ന് അറിഞ്ഞുവെന്നുമാണ് വേങ്ങര പോലീസിനിനോടു ഇയാള്‍ പറഞ്ഞത്. വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവം നടന്ന കൂടരഞ്ഞി ഉള്‍പ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് മുഹമ്മദലിയെ കസ്റ്റഡിയില്‍ എടുത്ത് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍…
Read Moreനൊമ്പരമായി സരുൺ… ഛർദിച്ചതിന് പിന്നാലെ കാമ്പസിൽ കുഴഞ്ഞുവീണു വിദ്യാർഥി; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി
ഗാന്ധിനഗർ: കോളജ് വിദ്യാർഥി കാമ്പസിൽ കുഴഞ്ഞുവീണു മരിച്ചു.മാന്നാനം കെഇ കോളജിലെ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ അവസാനവർഷ വിദ്യാർഥിയും മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകനുമായ സരുൺ മാത്യു സജി (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ക്ലാസിൽ ഛർദ്ദിക്കുയും കുഴഞ്ഞുവീഴുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ചോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പിതാവ് വിദേശത്താണ്.സംസ്കാരം പിന്നീട്. മാതാവ്: റൂഫി. സഹോദരങ്ങൾ: സ്നേഹ (നഴ്സ്, മുബൈ) സിയ (കെഇ സ്കൂൾ വിദ്യാർഥിനി).
Read Moreസംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 79 ഫയര്‍ സ്റ്റേഷനുകള്‍ മാത്രം: 25 എണ്ണം വാടക കെട്ടിടത്തിൽ; 25 എണ്ണം വാടകയില്ലാതെ
കൊച്ചി: സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 79 ഫയര്‍ ആന്‍ഡ് റെസക്യൂ സ്റ്റേഷനുകള്‍ മാത്രം. 129 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2016 വരെ 121 അഗ്നിരക്ഷാനിലയങ്ങളാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം എട്ട് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുകയുണ്ടായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോന്നു വീതവും പാലക്കാട് മൂന്നും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസുകള്‍ ആരംഭിച്ചു. 25 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 25 എണ്ണം വാടകയില്ലാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. തൃശൂരിലും പരിശീലന കേന്ദ്രവും എറണാകുളത്തെ ജല പരിശീലന കേന്ദ്രവും സ്വന്തം കെട്ടിടത്തിലാണ്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 15 ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ആറ്റിങ്ങല്‍, കാട്ടാക്കട, ചാക്ക, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, വിതുര എന്നീ ഏഴു ഫയര്‍ സ്റ്റേഷനുകള്‍ മാത്രമാണ്…
Read Moreനടിയെ ആക്രമിച്ച കേസ് വീണ്ടും കോടതിയിൽ; ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസംതന്നെ വിധി
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നടന് ദിലീപ് പ്രതിയായ കേസില്‍ 2018ല്‍ ആരംഭിച്ച അന്തിമവാദം പൂര്‍ത്തിയായശേഷം വ്യക്തത തേടിയുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കേസിലെ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസംതന്നെ വിധി പറഞ്ഞേക്കും. കൊച്ചിയില്‍ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ പല തവണ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും പാലിക്കാന്‍ വിചാരണക്കോടതിക്ക് കഴിഞ്ഞിട്ടില്ല. കോവിഡ് കാലയളവില്‍ കേസിന്റെ വിചാരണ തടസപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴിമാറ്റവും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണവും വിചാരണ വീണ്ടും ദീര്‍ഘിപ്പിച്ചു. ഇതിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതും വിനയായി. കേസില്‍ ആദ്യം നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് നിയോഗിച്ച പ്രോസിക്യൂട്ടറും പിന്നീട് രാജിവച്ചു. കേസിലെ പ്രധാന തെളിവായ…
Read Moreകൂരിരുട്ടിൽ പതുങ്ങിയെത്തും; കടകൾക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകും; പിടികിട്ടാപ്പുള്ളി ജോമോൻ അറസ്റ്റിൽ
തലശേരി: കോട്ടയത്തുനിന്ന് ലോറിയിലെത്തി മലബാറിലെ അഞ്ച് ജില്ലകളിൽ കവർച്ച നടത്തിവന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. അഞ്ച് ജില്ലകളിലായി 26 കേസുകളിൽ പ്രതിയായ ഇടുക്കി പുറപ്പുഴ കരിക്കുന്നം തോണിക്കത്തടത്തിൽ ജോമോൻ ജോസഫിനെയാണ് (50) പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദിന്റെ നേതൃത്വത്തിൽ സിഐ പി.ബി. സജീവനും സംഘവും തൊടുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. വേഷംമാറി പ്രതിയുടെ വീടിന് സമീപം തമ്പടിച്ച പോലീസ് സംഘം പ്രതിയെ വലയിലാക്കുകയായിരുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹാർഡ് വെയർ ഷോപ്പുകളിൽ നിന്നും പുറത്തു സൂക്ഷിക്കാറുള്ള കമ്പികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കവർച്ച നടത്തി വന്ന സംഘത്തിലെ പ്രധാനിയായിരുന്നു ജോമോൻ ജോസഫെന്ന് പോലീസ് പറഞ്ഞു. 2012 മുതലാണ് ഈ സംഘം കവർച്ച നടത്തിയിരുന്നത്. ഹാർഡ് വെയർ ഷോപ്പുകളിലെ ഇരുമ്പ് കമ്പികൾ, വാട്ടർ ടാങ്ക്, തുടങ്ങിയ സാധനങ്ങൾ കടക്കു പുറത്താണ് സൂക്ഷിക്കുക. ഈ സാധനങ്ങളാണ് ലോറിയിലെത്തി സംഘം…
Read Moreവയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളല്‍; ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പാ എഴുതിത്തള്ളല്‍ ശിപാര്‍ശ നല്കാന് അധികാരമില്ലെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച വിശദീകരണം നല്‍കിയെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Read More