കോട്ടയം: തെരുനായ, പാമ്പ്, പൂച്ച, ഉറുമ്പ്, കൊതുക് എന്നിവ കൊണ്ടു പൊറുതിമുട്ടിയ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടില്‍ നിക്ഷേപിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ജീവന് ആടിയുലയുന്നു. ഒരു കുഞ്ഞിനെ തൊട്ടിലില്‍ നിക്ഷേപിച്ചുപോയാലുടന് അധികര്‍ക്ക് അറിയിപ്പു നല്‍കാനുള്ള അലാറം പ്രവര്‍ത്തനരഹിതമായിട്ട് രണ്ടു വര്‍ഷമാകുന്നു. കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടില്‍ എത്തിയ വിവരം അറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. നായയോ പൂച്ചയോ കുഞ്ഞിനെ കടിച്ചുകീറാതിരുന്നത് ഭാഗ്യം.ജില്ലാ ശിശുക്ഷേമ സമിതിക്കാണ് അമ്മത്തൊട്ടിലിന്റെ ചുമതല. പഴയ തൊട്ടില് മാറ്റി നവീന സാങ്കേതിക വിദ്യയോയുള്ള അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിനാലാണു കോട്ടയത്തെ തൊട്ടില് നന്നാകാത്തതെന്നാണു വിശദീകരണം. ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചിട്ടും അലാറാത്തിന്റെ കേടു മാറ്റാനായിട്ടില്ല. മുന്‍പൊക്കെ അലാറം കേടായ ഘട്ടങ്ങളില്‍ ശിശുക്ഷേമസമിതി തിരുവനന്തപുരത്തെ ഓഫിസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയായിരുന്നു. കുഞ്ഞിനെ തൊട്ടിലില്‍ കിടത്താന്‍ പടിക്കെട്ടില്‍ കയറിനില്ക്കുമ്പോള് സെന്‍സര്‍ പ്രവര്‍ത്തിക്കുകയും അലാറം മുഴങ്ങുകയുമാണ് ചെയ്യുക. 2009ല്‍…
Read MoreCategory: Edition News
നോക്കിയും കണ്ടും നടന്നാൽ പരിക്കില്ലാതെ അക്കരെയെത്താം… തുരുന്പെടുത്ത് തൊടുപുഴ പാലത്തിലെ നടപ്പാത
തൊടുപുഴ: നഗരമധ്യത്തിൽ നൂറുകണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന നടപ്പാലം തുരുന്പെടുത്ത് അപകടാവസ്ഥയിൽ. തൊടുപുഴ നഗരസഭാ ഓഫീസിനും ഗാന്ധിസ്ക്വയറിനും ഇടയിൽ തൊടുപുഴയാറിനു കുറുകെയുള്ള പഴയ പാലത്തിന്റെ ഇരുവശത്തുമുള്ള നടപ്പാതകളുടെ പ്ലാറ്റ്ഫോം ആണ് ഭൂരിഭാഗവും തുരുന്പെടുത്ത് നശിച്ചത്. ഇരുന്പ് ഗർഡറുകൾ ഉപയോഗിച്ച് നിർമിച്ച നടപ്പാതയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ട്. നിർമിച്ചതിനുശേഷം എട്ടു വർഷം മുന്‍പ് ഒരിക്കൽ മാത്രമാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയത്. നഗരത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാൻ 1962-ലാണ് ഇവിടെ കോണ്‍ക്രീറ്റ് പാലം നിർമിച്ചത്. ആദ്യഘട്ടത്തിൽ പാലത്തിനോട് ചേർന്ന് നടപ്പാലം നിർമിച്ചിരുന്നില്ല. പിന്നീട് പാലത്തിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ കാൽനടയാത്രക്കാരുടെ സഞ്ചാരം ബുദ്ധിമുട്ടിലായി. ഇതോടെയാണ് കാൽനടക്കാർക്ക് സുരക്ഷിത യാത്രയ്ക്കായി 30 വർഷം മുൻപ് നടപ്പാത നിർമിച്ചത്. നിലവിൽ നടപ്പാതയ്ക്ക് ഒട്ടും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ഗാന്ധിസ്ക്വയറിൽനിന്നു നഗരസഭ, പോലീസ് സ്റ്റേഷൻ, മുനിസിപ്പൽപാർക്ക്, മിനിസിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും മറ്റു വ്യാപാര മേഖലകളിലേക്കും കാൽനട യാത്രക്കാർ വരുന്നത് പാലത്തിലൂടെയാണ്.…
Read Moreകോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീത് വിശ്രുതൻ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നൽകിയത്. വൈക്കം ദേവസ്വം ബോർഡ് ഓഫീസിൽ തേർഡ് ഗ്രേഡ് ഓവർസിയറായി നവനീത് ചുമതലയേറ്റെടുത്തു. ജോലിയിൽ പ്രവേശിക്കുന്നത് കാണാൻ മന്ത്രി വി.എൻ. വാസവനും എത്തി. എൻജിനീയറിംഗ് ബിരുദധാരിയാണ് നവനീത്. അമ്മയും കുടുംബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നവനീത് നന്ദി പറഞ്ഞു. സർക്കാർ വാക്ക് പാലിച്ചെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം. ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ജൂലൈ മൂന്നിന് രാവിലെ 11 നോടെയാണ് കോട്ടയം മെഡിക്കൽ കോളജിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടര മണിക്കൂറിന് ശേഷമാണ്…
Read Moreഅനന്ദുവിന്റെ മരണം; ആത്മഹത്യക്കുറിപ്പിലെ എൻ.എം എന്ന ആളെകണ്ടെത്തി കേസെടുക്കണം; പരാതി നൽകി കോൺഗ്രസ്
പൊൻകുന്നം: തിരുവനന്തപുരം തമ്പാനൂരിൽ ലോഡ്ജിൽ ആത്മഹത്യ ചെയ്ത വഞ്ചിമല ചാമക്കാലായിൽ അനന്ദു അജിയുടെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റുമാർ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകി. ആത്മഹത്യക്കുറിപ്പായ ഇൻസ്റ്റാഗ്രാമിൽ പേര് പരാമർശിക്കുന്ന എൻ.എം എന്ന ആളിനെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ അവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളി, വി.ഐ. അബ്ദുൽ കരിം, അഭിജിത് ആർ. പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിൻ ശൗര്യാംകുഴിയിൽ, മാത്യു നെല്ലിമലയിൽ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകിയത
Read Moreകായിക വിദ്യാർഥികള്ക്കുകുടി പ്രയോജനകരമായി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നു വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠ്യപദ്ധതി കായിക വിദ്യാര്ഥികള്ക്കുകുടി പ്രയോജനകരമാകുന്ന രീതിയില്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കും. കായിക താരങ്ങളുടെ പരിശീലനസമയ ക്രമം അനുസരിച്ചായിരിക്കും പുതിയ പരിഷ്കരണമെന്നും അദ്ദേഹം വ്യക്തമാക്കി.സ്കുളുകളിലും കോളജുകളിലും കായിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ സഫലമാക്കാന്‍ അധ്യാപകരും മാതാപിതാക്കളും നല്ല പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കായിക ദിനാചരണത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreകായംകുളത്തെ ആൾക്കൂട്ട കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ; കളവ് പോയ സ്വർണം പോലീസ് കണ്ടെടുത്തു
കായംകുളം: ആൾക്കൂട്ട കൊലപാതകക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി രതീഷ്, രണ്ടാം പ്രതി അശ്വിൻ, ആറാം പ്രതി ശ്രീനാഥ് എന്നിവരെ പിടികൂടി. സാഹസികമായാണ് പോലീസ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട സജി പണയംവച്ച സ്വർണച്ചെയിൻ പോലീസ് കണ്ടെടുത്തു. രണ്ടരവയസുകാരിയുടെ സ്വർണാഭരണം കാണാതായതിനെത്തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായ ചേരാവള്ളി കോയിക്കൽ കിഴക്കതിൽ താമസിക്കുന്ന തിരുവനന്തപുരം കാരക്കോണം കുന്നത്ത് കോയിക്ക പടീറ്റതിൽ സജി (ഷിബു-50) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന വീടിനു സമീപത്തെ രണ്ടു വയസുള്ള കുട്ടിയുടെ സ്വർണച്ചെയിൻ കാണാതായതിനെത്തുടർന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ ആറുപേർ ചേർന്ന് മധ്യവയസ്കനെ ക്രൂരമായി മർദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കായംകുളം ചേരാവള്ളി കുന്നത്ത് കോയിക്കൽ പടീറ്റതിൽ വിഷ്ണു (30), ഭാര്യ അഞ്ജന (ചിഞ്ചു -28 ), വിഷ്ണുവിന്റെ മാതാവ് കനി (51) എന്നിവരെ ആദ്യം കായംകുളം…
Read Moreവൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റു വീട്ടമ്മ മരിച്ചു; ജീവനക്കാരുടെ അനാസ്ഥയിൽ അനാഥരായത് ഒരു കുടംബം
ഹരിപ്പാട്: വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11.30ന് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലാണ് അപകടമുണ്ടായത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ പരേതനായ രഘുവിന്റെ ഭാര്യ സരള(64)യാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന പളളിപ്പാട് വടക്കേക്കര കിഴക്ക് നേര്യംപറമ്പിൽ വടക്കതിൽ ശ്രീലത(52)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന ഇരുവരും വിശ്രമത്തിനായി കരയിലേക്ക് കയറുമ്പോൾ വീഴാതിരിക്കാൻ അടുത്ത് കണ്ട വൈദ്യുതപോസ്റ്റിന്റെ സ്റ്റേ വയറിൽ കയറി പിടിക്കുകയായിരുന്നു.ആദ്യം ശ്രീലതയാണ് ഷോക്കേറ്റ് തെറിച്ചുവീണത്. ഇവരെ രക്ഷിക്കാൻ വേണ്ടി എത്തിയ സരളയ്ക്കും ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവം കണ്ടയുടൻ അടുത്തുളള മോട്ടോർ തറയിലെ തൊഴിലാളി ഓടിയെത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ആളുകളെ വിളിച്ചുകൂട്ടി ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സരള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മരിച്ച…
Read Moreതട്ടിപ്പുകേസിൽ മാന്നാറിൽ നിന്ന് മുങ്ങി: 30 വർഷങ്ങൾക്കുശേഷം ദമ്പതികൾ മുംബൈയിൽ അറസ്റ്റിൽ
മാന്നാർ: തട്ടിപ്പ് കേസുകളിൽ പ്രതികളായ ദമ്പതികളെ 30 വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് കണിച്ചേരിൽ ശശിധരൻ (71), ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാർ പോലീസ് മുംബൈയിലെ പൻവേലിൽനിന്ന് അറസ്റ്റ് ചെയ്തത്. 1995ൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇവർ മാന്നാറിൽനിന്നു മുങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരായുമില്ല. ഇതിനിടെയാണ് 1997ൽ കെഎസ്എഫ്ഇയിൽ വസ്തു ഈടായി നൽകി വായ്പ എടുത്തും പിന്നിട് ബാങ്ക് അറിയാതെ വസ്തു കൈമാറ്റം ചെയ്തതും. ബാങ്കിനെ കബളിപ്പിച്ചു എന്ന കുറ്റത്തിന് മാന്നാർ പോലീസ് ശശിധരന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പ്രതിയെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ രണ്ടു കേസുകളിലും കോടതിയിൽ…
Read Moreനികുതി വെട്ടിച്ച് ഭൂട്ടാൻ വാഹനക്കടത്ത്; ഡൽഹി റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഡൽഹി റാക്കറ്റെന്നു വിവരം. കഴിഞ്ഞദിവസത്തെ മിന്നൽ പരിശോധനയുടെ ചുവടുപിടിച്ച് കോയന്പത്തൂരിലെ ഇടനിലക്കാരിലേക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്(ഇഡി) സംഘത്തിനു ഡൽഹിയിലെ റാക്കറ്റിനെക്കുറിച്ചാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ റാക്കറ്റിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതോടെ വാഹനക്കടത്തിൽ ഒന്നിലധികം സംഘങ്ങളുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ഇഡിയും ശരിവച്ചിരിക്കുകയാണ്.കോയന്പത്തൂരിലെ സംഘത്തിൽനിന്ന് പിടിച്ചെടുത്ത വ്യാജ എൻഒസിയിൽ നിന്നാണ് ഡൽഹിയിലെ ഇടനില സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. ഇരുസംഘങ്ങളും തമ്മിലുള്ള ഇടപാടുകളും ഫോണ്‍ സംഭാഷണങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കുണ്ടന്നൂരിൽ നിന്ന് ഫസ്റ്റ് ഓണർ ഭൂട്ടാൻ ലാൻഡ്ക്രൂസർ പിടികൂടിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയിൽ നിന്നാണ് ഡൽഹി സംഘത്തെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരോധിച്ചതോടെ ഡൽഹി രജിസ്ട്രേഷൻ വാഹനങ്ങൾ കുറഞ്ഞ…
Read Moreഎറണാകുളം ജില്ലാകോടതിക്ക് ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം ജില്ലാകോടതി സമുച്ചയത്തിനു ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലിൽ ഇന്നലെ പുലർച്ചെ 4.43നാണു കോടതിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശമെത്തിയത്. ഉച്ചയ്ക്കു സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ ജില്ലാ ജഡ്ജിയുടെ ഓഫീസ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സെൻട്രൽ എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രണ്ട് മണിക്കൂർ കോടതി കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിലുണ്ടായിരുന്നു. അഭിഭാഷകരെയും ജീവനക്കാരെയും കക്ഷികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയായിരുന്നു പരിശോധന. ഭീഷണിയെ തുടർന്ന് സമുച്ചയത്തിലെ കോടതികളുടെ പ്രവർത്തനം രണ്ട് മണിക്കൂറിലേറെ തടസപ്പെട്ടു.
Read More