വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം ; സ്‌കൂള്‍ മാനേജരോടു വിശദീകരണം തേടി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: തേവലക്കര ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായവര്‍ക്കെതിരേ നടപടിയെടുത്തു. കുടുംബത്തിനു സഹായം നല്‍കി. തന്നെ കരിങ്കൊടി കാണിക്കുന്നതാണോ കുട്ടിയുടെ കുടുംബത്തിനു നല്‍കുന്ന സഹായമെന്നു മന്ത്രി ചോദിച്ചു. കുടുംബത്തെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തവരാണു പ്രതിഷേധിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മാനേജ്‌മെന്‍റിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. സ്‌കൂള്‍ മാനേജരോടു വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി വേണ്ടെന്നും അതു ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലൂടെ രക്തസാക്ഷിയെ സൃഷ്ടിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നത്.കുട്ടിയുടെ മരണത്തില്‍ രാഷ്്ട്രീയ മുതലെടുപ്പു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ യുവജന സംഘടനകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരേയും മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെയും ഇന്ന ലെ പ്രതിഷേധിച്ചിരുന്നു.

Read More

വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: വെട്ടുകാട് പള്ളിക്ക് സമീപം കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പ്രദേശവാസിയായ അനില്‍ ആന്‍ഡ്രുവിനെയാണ് കാണാതായത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന നാല് പേര്‍ നീന്തി രക്ഷപ്പെട്ട് കരയ്ക്ക് കയറി.

Read More

കടലാക്രമണം: അടിയന്തര നടപടികള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് എം

തിരുവനന്തപുരം: ജില്ലയിലെ തീര ദേശ മേഖലയിലെ കടല്‍ ആക്രമങ്ങൾ ചെറുക്കാന്‍ അടിയന്തര നടപടി വേണമെന്നു കേരള കോണ്‍ഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പല സ്ഥലങ്ങളിലും തീരദേശ മേഖലയിലെ ജനങ്ങള്‍ക്കു ജീവിക്കാനാവാത്ത രീതിയിലാണ് അപ്രതീക്ഷിത കടല്‍ ആക്രമണം ആരംഭിച്ചിട്ടുള്ളത്. പലരുടെയും വീടുകള്‍ തകര്‍ന്നു. പല വീടുകളും താമസ യോഗ്യമല്ലാതെയായി. ഈ സാഹചര്യത്തില്‍ ജലസേചന മന്ത്രി ജില്ലാ ഭരണകൂടത്തിനു നല്‍കിയ അടിയന്തര നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നു യോഗം ചൂണ്ടിക്കാട്ടി. ജില്ലാ ദുരന്ത നിവാരണസേന അടിയന്തരമായി പ്രദേശം സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളി മേഖലയിലെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ സീറ്റുകള്‍ നല്‍കാന്‍ ഇടതുപക്ഷ മുന്നണി നേതൃത്വം തയാറാകണമെന്നും ആവശ്യമുണ്ട്. കഴിഞ്ഞതവണ ജില്ലയില്‍ ലഭിച്ച സീറ്റുകള്‍ പരിമിതമായിരുന്നു.തെരഞ്ഞെടുപ്പുസമയത്ത് മുന്നണിയിലേക്കു വന്നതുകൊണ്ടാവാം അങ്ങനെയൊരു തീരുമാനമുണ്ടായത്. പക്ഷേ, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ജില്ലയിലെ ഇടതുപക്ഷ…

Read More

സാഹസിക പാമ്പ്പിടിത്തം; റോഷ്‌നിക്ക് പ്രേംനസീര്‍ പുരസ്‌കാരം

തിരുവനന്തപുരം: ഏറെ അപകടകാരിയായ രാജവെമ്പാല ഉള്‍പ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസര്‍ ഡോ. എസ്. റോഷ്‌നിക്ക് പ്രേംനസീര്‍ സുഹൃത് സമിതി പ്രേംനസീര്‍ ജനസേവ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നു. ജൂലൈ 20 ന് സ്റ്റാച്ച്യൂ തായ് നാട് ഹാളില്‍ ചലച്ചിത്ര പിണണി ഗായകന്‍ ജി. വേണുഗോപാല്‍ പുരസ്‌ക്കാരം സമര്‍പ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു. ബി. വേണുഗോപാലന്‍ നായര്‍ (സംഗീത പ്രതിഭ), രാധിക നായര്‍ (സംഗീതശ്രേഷ്ഠ), ജി.സുന്ദരേശന്‍ (കലാപ്രതിഭ), എം.കെ. സൈനുല്‍ ആബ്ദീന്‍ (പ്രവാസി മിത്ര), നാസര്‍ കിഴക്കതില്‍ (കര്‍മ ശ്രേയസ്), എം.എച്ച്. സുലൈമാന്‍ (സാംസ്‌ക്കാരിക നവോഥാനം), ഐശ്വര്യ ആര്‍.നായര്‍ (യുവകലാപ്രതിഭ) എന്നിവർക്കും പുരസ്‌ക്കാരങ്ങൾ സമര്‍പ്പിക്കും. ചലച്ചിത്ര താരം മായാ വിശ്വനാഥ് , ജി. വേണുഗോപാല്‍ ട്രസ്റ്റ് അഡ്മിന്‍ ഗിരീഷ് ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും. പ്രേംസിംഗേഴ്‌സിന്‍റെ…

Read More

വിസിയുടെ ഉത്തരവ് വീണ്ടും തള്ളി രജിസ്ട്രാർ; രജിസ്ട്രാര്‍ ഇന്നും സര്‍വകലാശാല ആസ്ഥാനത്തെത്തിയത് ഔദ്യോഗികവാഹനത്തിൽ

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിന്‍റെ ഉത്തരവ് തള്ളി വീണ്ടും രജിസ്ട്രാര്‍. ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നാണു വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഔദ്യോഗിക വാഹനത്തിലാണ് ഇന്നും രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.സസ്‌പെന്‍ഷനിലുള്ള വ്യക്തിയാണ് അനില്‍കുമാറെന്നാണു വിസി വ്യക്തമാക്കുന്നത്. എന്നാല്‍ തന്‍റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് പിന്‍വലിച്ചുവെന്നും തനിക്ക് ചുമതലകള്‍ വഹിക്കാന്‍ അവകാശമുണ്ടെന്നുമാണ് അനില്‍കുമാറിന്‍റെ നിലപാട്. വിസിയുടെ പല നിര്‍ദേശങ്ങളും ഉത്തരവുകളും സര്‍വകലാശാല ഉദ്യോഗസ്ഥരും പാലിക്കുന്നില്ല. റജിസ്ട്രാറുടെ വാഹനത്തിന്‍റെ താക്കോല്‍ നിലവിലെ റജിസ്ട്രാറായ മിനി കാപ്പന് കൈമാറണമെന്നാണ് വിസി സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവും നടപ്പായില്ല.

Read More

തൃശൂര്‍ പൂരം കലക്കല്‍ ; എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി വേണം

തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കാണേണ്ടത്. പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി. എം.ആര്‍. അജിത്ത് കുമാറിനെതിരേ മുന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ് നടത്തിയ അന്വേഷണത്തിലും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി. അജിത്ത് കുമാറിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഷേഖ് ദര്‍ബേഷ് സാഹിബ് സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്പാണ് അജിത്ത് കുമാറിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്.ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ വസ്തുതകള്‍ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തലും. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യു മന്ത്രി കെ. രാജന്‍ പൂരം അലങ്കോലമാകുന്ന സ്ഥിതിയാണെന്നു ബോധ്യപ്പെടുത്താന്‍ അജിത് കുമാറിനെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ കോള്‍…

Read More

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി.ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ചീഫ് സെക്രട്ടറി. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈ മാസം അഞ്ചിനാണ് അദ്ദേഹം അമേരിക്കയിലെ മയോക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോയത്. മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും കൈമാറാതെ ഇ- ഓഫീസ് മുഖേനയായിരുന്നു അദ്ദേഹം സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്നത്.

Read More

സര്‍വകലാശാലകളെ കലാപഭൂമിയാക്കുന്ന എസ്എഫ്‌ഐയെയാണോ മാതൃകയാക്കേണ്ടതെന്നു ഷാനിമോള്‍’

തിരുവനന്തപുരം: കഴിഞ്ഞ നാലര വര്‍ഷക്കാലമായി പിണറായി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളെ പൊതുജനമധ്യത്തില്‍ എത്തിക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പ്രസ്ഥാനമാണു യൂത്ത് കോണ്‍ഗ്രസെന്നു കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിലുള്ള പ്രതികരണമായാണു ഷാനിമോള്‍ ഉസ്മാന്‍ തന്‍റെ നിലപാടു വ്യക്തമാക്കിയത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോള്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. ഖജനാവിലെ പണം ധൂര്‍ത്തടിച്ച് നവകേരള സദസ് നടത്തിയപ്പോള്‍ അതിനെതിരേ പോലീസിന്‍റെയും ഗുണ്ടകളുടെയും ആക്രമണം ഏറ്റുവാങ്ങിയതു യൂത്ത് കോണ്‍ഗ്രസുകാരാണ്. സര്‍വകലാശാലകളെ കലാപഭൂമിയാക്കുന്ന എസ്എഫ്‌ഐ യെയാണോ മാതൃകയാക്കേണ്ടതെന്നും ഷാനിമോള്‍ ചോദിക്കുന്നു.

Read More

ഓണാവധിക്കാലത്ത് റെയില്‍വേയിൽ സബ്‌സിഡിയോടെ വിനോദയാത്ര നടത്താം; സ്ലീപ്പര്‍ ക്ലാസിന് 26,700 രൂപയിൽ പാക്കേജ് ആരംഭിക്കും

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള ടൂര്‍ ടൈംസ് ഓണം സ്‌പെഷ്യല്‍ എസി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു.ഓണാവധിക്കാലത്ത് റെയില്‍വേ സബ്‌സിഡിയോടെ വിനോദ യാത്ര നടത്തുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്നു ഇന്ത്യന്‍ റെയില്‍വേസ് സൗത്ത് സ്റ്റാര്‍ റെയില്‍ ആന്‍ഡ് ടൂര്‍ ടൈംസ് പ്രൊഡക്ട് ഡയറക്ടര്‍ ജി.വിഘ്‌നേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്കു വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. തിരുവനന്തപുരത്തു നിന്നും കൊല്ലം വരെ എത്തുന്നതിന് ട്രെയിന്‍ സൗകര്യമൊരുക്കും. പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ടൂര്‍ മാനേജര്‍മാരും യാത്രാസംഘത്തിലുണ്ടാകും. യാത്രാ ഇന്‍ഷുറന്‍സ്,…

Read More

കേരള സര്‍വകലാശാല: സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും; ഗവര്‍ണര്‍ കടുത്ത നടപടികളിലേക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഭവ വികാസങ്ങളില്‍ ഗവര്‍ണര്‍ കടുത്ത നടപടികളിലേക്കു നീങ്ങാൻ സാധ്യത. സിന്‍ഡിക്കേറ്റിനെതിരേ നടപടി എടുക്കാനുള്ള കൂടിയാലോചനകള്‍ ഗവര്‍ണര്‍ തുടങ്ങി. വിസി സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെ ഇടത് അനുകുല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് തിരിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്ന വിസിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ നടപടികളിലേക്കു കടക്കുന്നത്. ആദ്യപടിയായി സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും. അതിനുശേഷമായിരിക്കും നടപടികളിലേക്കുകടക്കാന്‍ സാധ്യതയെന്നാണു ലഭിക്കുന്ന സൂചന. സര്‍വകലാശാല ചട്ടങ്ങളുടെ 7 (4) നിയമത്തിന്‍റെ ലംഘനം സിന്‍ഡിക്കേറ്റ് നടത്തിയെന്നാണു താത്കാലിക വിസിയായ ഡോ. സിസ തോമസ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാജ് ഭവന്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സിന്‍ഡിക്കേറ്റ് നടത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാനുള്ള അധികാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഉണ്ടെന്നാണു വ്യവസ്ഥ. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ സിന്‍ഡിക്കേറ്റുകളെ പിരിച്ചുവിട്ട മുന്‍കാല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഈ…

Read More