തിരുവനന്തപുരം: വീണ്ടും ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും പറയുന്നു. പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താനെന്നും സൂചിപ്പിക്കുന്നു.എന്‍. പ്രശാന്തിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. ഹിയറിംഗിന്റെ ഓഡിയോ വീഡിയോ റെക്കോർഡിംഗും ലൈവ് സ്ട്രീമിംഗും വേണമെന്നായിരുന്നു പ്രശാന്ത് മുന്നോട്ടുവച്ച…
Read MoreCategory: TVM
വീണാ വിജയന്റെ കാര്യത്തില്‍ ഉത്കണ്ഠ വേണ്ട; പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടതില്ലെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി. വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണയ്ക്ക് അറിയാമെന്ന് മന്ത്രി പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. എൽഡിഎഫ് പിണറായിക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ പണമായതുകൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. വികസനത്തിന് കേന്ദ്രത്തിന്റെ പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍; പ്രത്യേക സാഹചര്യത്തിൽ മാത്രം ഇംഗ്ലീഷ് മതിയെന്ന് സർക്കുലർ
തിരുവനന്തപുരം: ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലർ.വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകൾ, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകൾ, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.ധനവകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങൾ, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.
Read Moreദേശീയ പണിമുടക്ക്; സംയുക്ത സമരത്തിന് ഇല്ലെന്ന് ഐഎൻടിയുസി; ആർ. ചന്ദ്രശേഖരൻ എളമരം കരീമിന് കത്തയച്ചു
തിരുവനന്തപുരം: മേയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് പിന്മാറാൻ ഐഎൻടിയുസി തീരുമാനം. സംയുക്ത സമരത്തിൽ നിന്ന് ഐൻടിയുസി പിന്മാറുകയാണെന്ന് കാട്ടി ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് ഐഎൻടി സിയുടെ പിന്മാറ്റം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അടുത്തതിനാൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേർന്നുള്ള സമരപ്രക്ഷോഭങ്ങൾ തൽകാലം നിത്തി വയ്ക്കുകയാണെന്നാണ് ചന്ദ്രശേഖരൻ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സംയുക്ത പ്രക്ഷോഭങ്ങൾ മാറ്റിവച്ചെങ്കിലും യുഡിഎഫിൽ ഉൾപ്പെട്ടിട്ടുള്ള ട്രേഡ് യൂണിയനുകൾ പ്രത്യേകമായി പണിമുടക്കാനും മറ്റ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ എളമരം കരീമിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
Read Moreഎൻ. പ്രശാന്തിന്റെ പരാതി നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; ചീഫ് സെക്രട്ടറി ഹിയറിംഗ് നടത്തും
തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിനെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച നേരിട്ട് ഹാജരായി പ്രശാന്തിന് പറയാനുള്ള കാര്യങ്ങൾ ഉന്നയിക്കാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രേഖാമൂലം പ്രശാന്തിന് കത്ത് നൽകി. തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാതെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. കൂടാതെ തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി കൊടുത്തിരുന്നില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പ്രശാന്ത് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചത്.മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്ത് ഒളിവിലാണെന്ന് സംശയിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന് പുറത്തേക്കും ഒരു സംഘത്തെ നിയോഗിച്ചു. സുകാന്തിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുകാന്ത് ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേരളത്തിലെയും പുറത്തെയും സ്ഥലങ്ങളിൽ പോലീസ് സംഘം അന്വേഷണം മാറ്റിയത്. സുകാന്തിന്റെ ഐപാഡ്, ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കയച്ചു. വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതും സുകാന്തിന്റെ പ്രകോപനപരമായ സംഭാഷണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ സാന്പത്തികമായും ലൈംഗികമായും സുകാന്ത് ചൂഷണം നടത്തിയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രം നടത്താൻ സുകാന്ത് യുവതിയെ എത്തിച്ചതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലും മൊഴിയിലും മകളുടെ മരണത്തിന് പിന്നിൽ സുകാന്തിന് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുകാന്തിനെതിരേ പേട്ട…
Read Moreഅഴിമതിക്കേസിൽ അറസ്റ്റിലായ വനംവകുപ്പ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ; അടുത്ത മാസം 30ന് വിരമിക്കാനിരിക്കെയാണ് നടപടി
കാട്ടാക്കട: അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത വനംവകുപ്പ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. വനം മേധാവിയാണ് സസ്പെൻഡ് ചെയ്തത്. പാലോട് റേഞ്ച് ഓഫീസറായിരുന്നു സുധീഷ് കുമാർ. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളിൽനിന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വനംവകുപ്പിലെ സ്ഥലം മാറ്റത്തിനായി ലേലം വിളി ഗൂഢാലോചനയിൽ സംശയ നിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് സുധീഷ് കുമാർ.ഇരുതല മൂരി കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെയാണ് കുറ്റിച്ചൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കെ സുധീഷ് കുമാർ പിടികൂടിയത്. കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതികളുടെ ബന്ധുക്കളിൽ നിന്നാണ് പണം വാങ്ങിയത്. ഇതിൽ ഒരു വിഹിതമായ 45000 രൂപ ഗൂഗിള്‍ പേ വഴിയാണ് വാങ്ങിയത്. പണം വാങ്ങിയെങ്കിലും പ്രതികളെ റിമാൻഡ് ചെയ്തു. തുടർന്ന് പ്രതികളുടെ ബന്ധുക്കള്‍ പിന്നീട് വിജിലൻസിന് പരാതി…
Read Moreഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഇരുട്ടില്‍ തപ്പി പോലീസ്; അന്വേഷണ ചുമതല ഡിസിപിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആത്മഹത്യക്ക് ഉത്തരവാദിയായ പ്രതി സുകാന്ത് സുരേഷിനെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. സുകാന്തിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മരണം നടന്ന് 13 ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയെയോ ഇയാളുടെ മാതാപിതാക്കളെയോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നത് പോലീസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം 24നാണ് പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെതിരേ പേട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുകാന്തിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി ഫോണിലൂടെ സുകാന്തിനെ അറിയിക്കുകയായിരുന്നു പേട്ട പോലീസ് ചെയ്തത്. ഇതോടെ സുകാന്തും കുടുംബവും വളര്‍ത്തുമൃഗങ്ങളെപ്പോലും ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. മാതാപിതാക്കളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ലോക്കല്‍ പോലീസിന് ഗുരുതരവീഴ്ച…
Read Moreസർക്കാരിന് അനുകുലമായ നിലപാട് സ്വീകരിച്ചു; ആർ. ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തു
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തിൽ ഐഎൻടിയുസി സ്വീകരിച്ച നിലപാടിനെത്തുടർന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ആശ സമരത്തിൽ സർക്കാർ വിളിച്ച ചർച്ചയിൽ സർക്കാരിന് അനുകുലമായി നിലപാട് സ്വീകരിച്ചതിനാണ് ചന്ദ്രശേഖരനെ താക്കീത് ചെയ്തത്. ചന്ദ്രശേഖരന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് സുധാകരന്റെ നിലപാട്. പാർട്ടി ഒറ്റക്കെട്ടായി ആശ പ്രവർത്തകർക്കൊപ്പം നിൽക്കുന്പോൾ ചന്ദ്രശേഖരൻ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് മുതിർന്ന പൊതുപ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല. ഇത്തരത്തിലുള്ള വീഴ്ചകൾ മേലിൽ ഉണ്ടാകാൻ പാടില്ലെന്നാണ് താക്കീത് ചെയ്തിരിക്കുന്നത്. ആശ സമരസമിതി നേതാക്കൾ നേരത്തേ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരേ രംഗത്ത് വന്നിരുന്നു. സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്ത് സർക്കാരിന് അനുകൂലമായതും തങ്ങൾക്ക് ദോഷകരവുമായ നിലപാട് ചന്ദ്രശേഖരൻ സ്വീകരിച്ചുവെന്നായിരുന്നു ആശ സമരസമിതിയുടെ ആരോപണം. സമരം ചെയ്യുന്ന ആശ സമരസമിതി നേതാക്കൾ വിട്ടുവീഴ്ചാ മനോഭാവമില്ലാത്തവരാണെന്നാണ് ചന്ദ്രശേഖരൻ…
Read Moreവെഞ്ഞാറമ്മൂട് കൂട്ടക്കൊല: മകനോട് ക്ഷമിക്കാൻ കഴിയില്ല; അഫാൻ മൊബൈൽ ആപ്പ് വഴി കടമെടുത്തിരുന്നുവെന്ന് മാതാവ്
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മൊബൈൽ ആപ്പുകൾ വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി. 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണ് തങ്ങൾക്കുള്ളതെന്നും ഷെമി പറയുന്നു. അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു.എന്നാൽ വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും ഷെമി പറയുന്നു. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഷെമി പറഞ്ഞു. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് അഫാനുണ്ടായിരുന്ന എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസം നിന്നതിനാണെന്നും ഷെമി പറഞ്ഞു.
Read More