ഓസ്ട്രേലിയയില്‍ ഭാര്യയും കാമുകനും കൊലപ്പെടുത്തിയ സാം എബ്രഹാമിന്റെ മരണത്തിലെ കോടതി നടപടികള്‍ തുടരുന്നു. സാമിനെ ചലനമറ്റ നിലയില്‍ കണ്ടു എന്ന സോഫിയയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് സംഭവദിവസം രാവിലെ സാമിന്റെ വീട്ടില്‍ ആദ്യം എത്തിയ സോഫിയയുടെ സഹോദരി സോണിയ റോഷന്റേയും ബന്ധു അനു ടോമിയുടെയും മൊഴികള്‍ പ്രോസിക്യൂഷന് ഹാജരാക്കി. സംഭവ ദിവസം രാവിലെ ഒന്‍പത് മണിയോടെ കരഞ്ഞുകൊണ്ട് സോഫീയ സഹോദരി സോണിയയെ വിളിച്ചിരുന്നു. ഉടന്‍ തന്നെ സാമിന്റെ വീട്ടിലെത്തിയ സോണിയയും ബന്ധു അനുവും അനക്കമില്ലാത്ത നിലയില്‍ സാം കട്ടില് കിടക്കുന്നതാണ് കണ്ടത്. നല്ലൊരു കുടുംബസ്ഥനായിരുന്നു സാമെന്നും, സാമും സോഫിയയും തമ്മിലുള്ള ദാമ്പത്യത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സോണിയയുടെ മൊഴിയില്‍ പറയുന്നു. കേരളത്തില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും സോണിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവദിവസം രാത്രി ഇവര്‍ തമ്മില്‍ ചില സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും…
Read MoreCategory: Editor’s Pick
കറുത്ത സ്റ്റിക്കറും കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സന്ദേശങ്ങള്‍, വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍ സിസിടിവി കമ്പനികളെന്ന് സൂചന, കോഴിക്കോട് ഇന്നലെ നടന്ന സംഭവത്തില്‍ പോലീസ് കണ്ടെത്തിയത് ഇതൊക്കെ
സ്റ്റിക്കര്‍ പതിച്ച് രാത്രിയില്‍ വീട് കൊള്ളയടിക്കുന്നുവെന്നും കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ടു പോകുന്നുവെന്ന പ്രചാരണം ശക്തമായതോടെ ജനം ഭയത്തിന്റെ മുള്‍മുനയില്‍. പേടിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് പറയുമ്പോഴും ഇന്നലെയുണ്ടായ സംഭവങ്ങള്‍ ജനങ്ങളുടെ ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭിക്ഷാടകന് ഇന്നലെ രാമനാട്ടുകരയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരുസംഭവം ഉണ്ടായിട്ടില്ലെന്നു ബോധ്യമായി. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണം വാട്ട്സ് ആപ്പ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ അത്തോളിയിലും കുന്നമംഗലത്തും ചേളന്നൂരിലും പാലേരിയിലും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ജനലുകളില്‍ കറുത്ത റബ്ബര്‍ പതിച്ചതാണ് ഭീതിക്കിടയാക്കിയത്. അതേസമയം സിസിടിവി കാമറകള്‍ വാങ്ങിവയ്ക്കുന്നതിനായി ചില കമ്പനികള്‍ ചെയ്യുന്ന സൂത്രപ്പണിയാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഭീതിജനകമായ സാഹചര്യം ഉണ്ടാകുമ്പോള്‍ പ്രദേശവാസികള്‍ സംഘടിച്ച് സിസിടിവി വാങ്ങുമെന്നും ഇത് തങ്ങളുടെ വ്യാപാരം വര്‍ധിക്കാന്‍ കാരണമാകുമെന്നും കമ്പനി അധികൃതര്‍ കരുതുന്നതായും ഇത്തരം വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്നും സോഷ്യല്‍…
Read Moreബംഗാളില്‍ സിപിഎമ്മിന്റെ നില കൂടുതല്‍ പരുങ്ങലിലാകുന്നു, കെട്ടിവച്ച കാശു പോലും പോയതിന്റെ ഞെട്ടലില്‍ യെച്ചൂരി, രണ്ടാം സ്ഥാനത്തെത്തി ബിജെപി കരുത്ത് കാട്ടി, ബംഗാള്‍ പറയുന്നതിങ്ങനെ
പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ അസ്തമയത്തിന് നാന്ദി കുറിച്ചോ? ഉപതെരഞ്ഞെടുപ്പിലെ സൂചനകള്‍ അതു തന്നെയാണ് വ്യക്തമാക്കുന്നത്. തൃണമൂലിന്റെ പ്രതിപക്ഷമായി ബിജെപി ഉയര്‍ന്നു വരുന്നതാണ് കഴിഞ്ഞദിവസത്തെ ഫലങ്ങള്‍ കാണിച്ചു തരുന്നത്. കഴിഞ്ഞ തവണ സി പി എമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ച നൊവാ ചാഡ മണ്ഡലം ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തു. ഏവരെയും ഞെട്ടിച്ച് ഇവിടെ രണ്ടാമതെത്തിയത് ബി ജെ പിയാണ്. തൃണമൂലിന്റെ സുനില്‍ സിംഗ് 73000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇവിടെ വിജയിച്ചപ്പോള്‍ സി പി എമ്മിന് കിട്ടിയത് ഇതിന്റെ പകുതിയില്‍ താഴെ 35497 വോട്ടുകള്‍ മാത്രമാണ്. ബി ജെ പി സ്ഥാനാര്‍ഥി 38711 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി.ഉലുബെറിയ ലോക്സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം 4.74 ലക്ഷത്തിനാണെങ്കില്‍ ഇവിടെ മൂന്നാം സ്ഥാനത്തുള്ള സി പി എം സ്ഥാനാര്‍ഥിക്ക്…
Read Moreഇനി ഒരുത്തനും ധൈര്യപ്പെടരുത്..! ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച കേസിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് സനുഷ; സംഭവത്തെക്കുറിച്ച് നടി രാഷ്ട്രദീപികയോട് വെളിപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ…
കോട്ടയം: മാവേലി എക്സപ്രസിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുവാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നു നടി സനുഷ. സംഭവത്തെക്കുറിച്ചു രാഷ്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു താരം. ഇനി ഒരു പെൺകുട്ടിയോടും അയാൾക്ക് ഇങ്ങനെ പെരുമാറാൻ ധൈര്യം ഉണ്ടാവരുത്. പെൺകുട്ടികൾ ഇത്തരം സംഭവം ഉണ്ടാകുന്പോൾ പ്രതികരിക്കും എന്ന് എല്ലാവരും അറിയണം. അവിടെ ഞാനൊരു സെലിബ്രിറ്റിയായല്ല ഒരു പെൺകുട്ടിയായി മാത്രമാണ് നിന്നത്. അറിഞ്ഞുകൊണ്ടു തന്നെയാണ് അയാൾ എന്നെ അപമാനിക്കാൻ ശ്രമിച്ചത്. കാരണം ഞാൻ ബഹളം വച്ച് ട്രെയിനിനുള്ളിലെ ലൈറ്റ് ഒാൺ ചെയ്യുന്നതു വരെ അയാൾ എന്നോടു സോറി, പ്രശ്നമാക്കരുത്, പ്ലീസ് എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ തെറ്റാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് അയാൾ അതു ചെയ്തത്. ട്രെയിനിൽ ഒരുപാടു പേർ ഉണ്ടായിട്ടും ഈ സംഭവം നടന്നിട്ട് ആരും പ്രതികരിച്ചില്ല എന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ഒടുവിൽ എന്റെ ബഹളം…
Read Moreപാട്ടിനിടെ അയാള്‍ എന്റെയടുത്ത് വന്ന് ബലമായി കൈയ്യില്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു, മിന്സാര് എന്ന തെമ്മാടിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നു
ഗാനമേളയ്ക്കിടെ ഗായികയുടെ കൈയില്‍ കയറിപ്പിടിച്ച സംഭവത്തില്‍ പോലീസിന്റെ ഒളിച്ചുകളി. പ്രതിയായ പരപ്പനങ്ങാടി സ്വദേശി മിന്സാര് ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ഗായിക ശബാന പറഞ്ഞു. സംഭവത്തില്‍ റിമി ടോമിയാണ് ഗായികയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പ്രചരിച്ചിരുന്നു. കഴിഞ്ഞ 25നാണ് സംഭവം. പരപ്പനങ്ങാടിയിലെ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ പരപ്പനങ്ങാടി സ്വദേശി മിന്സാര് തന്റെ കൈയ്യില്‍ ബലമായി കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ശബാന ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. അതിനെതിരെ താന്‍ പ്രതികരിക്കുകയാണ് ചെയ്തതെന്ന് ശബാന പറയുന്നു. തന്നെ കയറിപ്പിടിച്ചയാള്‍ക്കെതിരെ പരപ്പനങ്ങാടി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. തന്നെ പോലെ സ്റ്റേജിലും പുറത്തും പാടുന്ന മറ്റൊരാള്‍ക്കും ഇതുപോലെ സംഭവിക്കാതിരിക്കാനാണ് താന്‍ പ്രതികരിക്കരുതെന്നും ശബാന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേസമയം സംഭവത്തിലുള്ള ഗായിക റിമി ടോമിയാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതിനെതിരേ ഗായികയുടെ ഭര്‍ത്താവ്…
Read Moreആരും ഇടപെട്ടില്ല; കൂടെ നിന്നത് രണ്ടുപേര്‍ മാത്രം! ഞാന്‍ ഉറങ്ങുകയായിരുന്നു; എന്റെ ചുണ്ടില്‍ ഉരസുന്നതുപോലെ തോന്നി…; ട്രെയിനില്‍ നടന്ന ദുരനുഭവത്തെക്കുറിച്ച് സനുഷ പറയുന്നു…
ട്രെയിനില്‍ യാത്ര ചെയ്യവേ അതിക്രമത്തിന് ഇരയായതിനെക്കുറിച്ച് പരസ്യ പ്രതികരണവുമായി നടി സനുഷ രംഗത്ത്. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സനുഷ പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് സനുഷ വിവരിക്കുന്നത് ഇങ്ങനെ- എസി കംപാര്‍ട്ട്മെന്റിലായിരുന്നു ഞാന്‍ യാത്ര ചെയ്തിരുന്നത്. ഞാന്‍ ഉറങ്ങിയപ്പോള്‍ അപ്പുറത്തെ സൈഡില്‍ ബെര്ത്തിലുണ്ടായിരുന്നു ഒരാള്‍. ഇടയ്ക്ക് എന്റെ ചുണ്ടിലെന്തോ ഉരസുന്നത് ശ്രദ്ധിച്ചാണ് ഞാന്‍ ഉണര്‍ന്നത്. സംഭവം മറ്റു യാത്രക്കാരോട്…
Read Moreഓടുന്ന ട്രെയിനില്‍ മലയാളത്തിലെ പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ ശ്രമം, യാത്രക്കാരന്റെ കടന്നാക്രമണം തൃശൂരില്‍ വച്ച്, യുവാവ് പിടിയില്‍
ഓടുന്ന ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി മാവേലി എക്സ്പ്രസില്‍ തൃശൂരില്‍ വച്ചാണ് സംഭവം. ട്രെയിന്‍ യാത്രക്കാരനായ യുവാവിനെയാണ് നടിയുടെ പരാതിയില്‍ പിടികൂടിയത്. യുവാവ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കാണിച്ച് നടി പോലീസിന് പരാതി നല്‍കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreസിനിമയില്‍ നിന്ന് വിട്ടുനിന്നത്, വഴങ്ങികൊടുക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട്! ഇപ്പോള്‍ തിരിച്ചു വരാന്‍ തീരുമാനിച്ചതിനും വ്യക്തമായ കാരണമുണ്ട്; വെളിപ്പെടുത്തലുകളുമായി നടി സാധിക
ഒരിടവേളയ്ക്കുശേഷം വീണ്ടും സിനിമയിലേയ്ക്കു തിരിച്ചു വരുകയാണ് നടി സാധിക. ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിനു ശേഷം ഇടവേളയെടുത്തു സാധിക സര്‍വോപരി പാലാക്കാരന് എന്ന ചിത്രത്തിലൂടെ മടങ്ങി വരികയായിരുന്നു. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും വിളിക്കുന്നത്. പക്ഷേ പലരുടേയും ആവശ്യം മറ്റൊന്നാണ്. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സാധിക പറഞ്ഞു. ‘ബ്രേക്കിങ് ന്യൂസ് ലൈവിനുശേഷമാണ് സിനിമയില്‍നിന്ന് പിന്‍വാങ്ങിയത്. തുടര്‍ന്ന് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചു. ഒരിക്കലും സഹിക്കാന്‍ കഴിയാത്ത സംഭവങ്ങളുണ്ടായിരുന്നു അതിന് പിന്നില്‍. അവസരങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നതായി തോന്നിയപ്പോഴാണ് ഞാന്‍ സത്യത്തില്‍ അതിനെകുറിച്ച് ചിന്തിക്കുന്നത്. നല്ല റോളുണ്ടെന്ന് പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. പലരുടെയും ആവശ്യം മറ്റൊന്നാണ്. സംവിധായകന് താല്പര്യമുണ്ടെന്നൊക്കെ തുറന്നുപറഞ്ഞുകളയും. സംവിധായകന് ചിലപ്പോള്‍ അറിഞ്ഞുപോലും കാണില്ല. ഇവരുടെ ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ സിനിമ നഷ്ടപ്പെടും. ഒരു സിനിമയില്‍ സുഹൃത്തുക്കളായ…
Read Moreപണം തന്നില്ലെങ്കിൽ രേഖകൾ പുറത്തുവിടും! ബിനോയ് കൊടിയേരിക്കെതിരേ പരാതി നൽകിയ അറബി ആലപ്പുഴയിൽ ?
ആലപ്പുഴ: സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനോയ് കൊടിയേരിക്കെതിരേ പരാതി നൽകിയ യുഎഇ പൗരൻ ഹസൻ ഇസ്മയിൽ അബ്ദുള്ള മർസുഖി ആലപ്പുഴയിലെന്നു സൂചന. ആലപ്പുഴയിലെ ഒരു റിസോർട്ടിൽ ഇദേഹം എത്തിയതായിട്ടാണ് വിവരം. അനുരഞ്ജന ചർച്ചകൾ ഇവിടെ വച്ചു നടക്കാനാണ് സാധ്യത. അതേസമയം ഹൗസ് ബോട്ടിലാണ് മർസുഖിയുടെ താമസം. പാർട്ടിയ്ക്കും ബിനോയ് കോടിയേരിക്കും ദോഷം ഉണ്ടാകാത്ത വിധത്തിൽ രമ്യമായ രീതിയിൽ പരിഹാരം കാണാനാണു ശ്രമം. വിദേശത്തു വച്ച് ചില വ്യവസായികൾ വഴി നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച ഉറപ്പു ലഭിച്ചതായിട്ടാണ് വിവരം. അതേസമയം പാർട്ടി സെക്രട്ടറിയുടെ മകൻ പ്രതിസ്ഥാനത്തുവന്നിരിക്കുന്ന ആരോപണം നേതൃത്വത്തിന്റെ പ്രതിഛായയെ ബാധിച്ചെന്ന് നേതാക്കളിലും അണികളിലും അമർഷം ഉയർന്നിട്ടുണ്ട്. ശിവസേന തലവൻ ഉദ്ധവ് താക്കറെയും ആലപ്പുഴയിൽ. സ്വകാര്യ സന്ദർശനത്തിനായിട്ടാണ് അദേഹം എത്തിയതെന്നാണ് വിവരം. അതിനാൽ തന്നെ വരവ് അതീവരഹസ്യമായിരുന്നു. ആലപ്പുഴയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു അദേഹത്തിന് താമസം ഒരുക്കിയിരുന്നത്. എന്നാൽ…
Read Moreസോഫിയയും അരുണും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്ന വാദം പൊളിച്ചടുക്കി പ്രോസിക്യൂഷന്; ഇരുവരുടെയും സംയുക്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചു; സാം ഏബ്രഹാം വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മെല്‍ബണ്‍: ഭാര്യയും കാമുകനും ചേര്‍ന്ന് ഓസ്ട്രേലിയയില്‍ വച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമാകാവുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ വിചാരണ തുടങ്ങിയതോടെയാണ് കുറ്റവാളികളും അവിഹിത ബന്ധത്തിലേര്പ്പെട്ടിരുന്നവരുമായ സോഫിയയ്ക്കും അരുണ്‍ കമലാസനനും എതിരായ തെളിവുകള്‍ പുറത്തു വന്നത്. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ ഇരുവരെയും വെട്ടിലാക്കുന്നതാണ്. ജൂറി വിചാരണയുടെ രണ്ടാം ദിവസമാണ് നിര്‍ണായകമായ പല തെളിവുകളും പ്രോസിക്യൂഷന് കോടതി മുമ്പാകെ ഹാജരാക്കിയത്. സിസിടിവി ദൃശ്യങ്ങളും കോള്‍ ലിസ്റ്റും ഇവരുടെ ബന്ധങ്ങള്‍ വ്യക്തമാക്കുകയാണ്. ഭര്‍ത്താവിനെ ഒഴിവാക്കി അരുണിനൊപ്പം പോകാന്‍ സോഫിയ പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍. 2014 ജനുവരിയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയ തെളിവുകള്‍. അരുണ്‍ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകള്‍ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷന് ജൂറിക്ക് മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രത്യേക…
Read More