ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും എംപിയുമായ സുഷ്മിത ദേവാണ് സുപ്രീംകോടതിയെ സമീച്ചത്. പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ച് ഗുജറാത്തിൽ റാലി സംഘടിപ്പിച്ചുവെന്ന് ദേവ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. മൂന്നാം ഘട്ട വോട്ടെടുപ്പിന് മുൻപായിരുന്നു മോദിയുടെ റാലി. മോദിയും അമിത് ഷായും സൈനികരുടെ പേരിൽ വോട്ട് ചോദിച്ചുവെന്നും വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷൻ അഭിഷേക് മനു സിംഗ്വിയാണ് കോണ്‍ഗ്രസിനായി ഹാജരായിരിക്കുന്നത്. ദേവിനായി സുനിൽ ഫർണാണ്ടസാണ് ഹർജി സമർപ്പിച്ചത്.
Read MoreCategory: INDIA 360
ഭോപ്പാലിൽ യുവാക്കളെ ലക്ഷ്യമിട്ട് കോൺഗ്രസ്; ദിഗ്വിജയ് സിംഗിനായി കനയ്യ എത്തുന്നു
പാറ്റ്ന: സിപിഐ സ്ഥാനാർഥിയും ജെഎൻയു വിദ്യാർഥി നേതാവുമായിരുന്ന കനയ്യ കുമാർ തനിക്കുവേണ്ടി ഭോപ്പാലിൽ പ്രചരണത്തിന് എത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. മേയ് മാസം എട്ടിനും ഒമ്പതിനും തനിക്കുവേണ്ടി പ്രചരണം നടത്താൻ കനയ്യ എത്തുമെന്ന് ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി കൂടിയായ ദിഗ്വിജയ് പറഞ്ഞു. കനയ്യയോടുള്ള തന്റെ ആരാധന ഗിഗ്വിജയ് തുറന്നുപറയുകയും ചെയ്തു. ജെഎൻയു യൂണിയൻ പ്രസിഡന്റായിരിക്കുമ്പോൾ മുതൽ കനയ്യയോടു തനിക്ക് ആരാധനയായിരുന്നുവെന്നു ദിഗ്വിജയ് പറഞ്ഞു. താന്‍ കനയ്യ കുമാറിനെ പരസ്യമായി പിന്തുണയ്ക്കുകയാണ്. അദ്ദേഹത്തിനെതിരെ ബെഗുസരായിൽ ആർജെഡി സ്ഥാനാർഥിയെ നിർത്തിയത് അബദ്ധമായിരുന്നു. ഇക്കാര്യം അവരോട് താൻ പറഞ്ഞിരുന്നതായും കോൺഗ്രസ് വെറ്ററൻ നേതാവ് കൂട്ടിച്ചേർത്തു. അദ്ദേഹം ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് തന്റെപാര്ട്ടിയില് പോലും സംശയുമുണ്ടായിരുന്നു. പക്ഷേ അദ്ദഹത്തിന് എതിരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അതൊരു നുണ പ്രചാരണമായിരുന്നു- ഗിഗ്വിജയ് പറഞ്ഞു. മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂറാണ് ഭോപ്പാലിൽ…
Read Moreരാജ്യത്തിന്റെ ഹൃദയഭൂമിക ഇന്ന് പോളിംഗ് ബൂത്തിൽ; നെഞ്ചിടിപ്പിൽ ബിജെപിയും കോൺഗ്രസും
ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിനിർണയിക്കാൻ രാജ്യത്തിന്റെ ഹൃദയഭൂമിക ഇന്ന് വോട്ട് രേഖപ്പെടുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ രാജസ്ഥാനും മധ്യപ്രദേശും ആദ്യമായി ഇന്ന് പോളിംഗ് ബൂത്തിലെത്തും. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഒമ്പതു സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലെ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. മഹാരാഷ്ട്ര(17), രാജസ്ഥാൻ(13), യുപി(13), ബംഗാൾ(എട്ട്), ഒഡീഷ(ആറ്), മധ്യപ്രദേശ്(ആറ്), ബിഹാർ(അഞ്ച്), ജാർഖണ്ഡ്(മൂന്ന്) ജമ്മുകാഷ്മീർ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തിയ സംസ്ഥാനങ്ങളാണിവ. സിപിഐയുടെ കനയ്യ കുമാര്‍, കോണ്‍ഗ്രസിന്റെ ഊര്‍മിള മതോണ്ട്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ആര്‍എല്‍സ്പി മേധാവി ഉപേന്ദ്ര കുശ്വഹ എന്നിവരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. രാജസ്ഥാന് മുഖ്യമന്ത്രി അശോക്…
Read Moreബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തുമെന്ന് ഉറപ്പുണ്ടോ ? പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം കത്തുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ പ്രസ്താവന. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു കേരളത്തിലെയും ബംഗാളിലെയും ബിജെപി പ്രവര്‍ത്തകര്‍ ബോംബിന്റെയും തോക്കിന്റെയും ഇടയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും വീട്ടില്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പും അവര്‍ക്കില്ലെന്നും പറഞ്ഞത്. ഇതോടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പദവിക്കുചേരാത്ത പ്രസ്താവനയാണിതെന്നായിരുന്നു മുഖ്യമന്ത്രിപറഞ്ഞത്. വ്യാജപ്രചാരണത്തിലൂടെ കേരളത്തെ ബിജെപി അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ചേരിതിരിഞ്ഞ് വീണ്ടും സിപിഎം -ബിജെപി നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം വിഷയം രാഷ്ട്രീയ വിവാദമായതോടെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പൂര്‍ണമായും ന്യായീകരിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ എന്താണ് തെറ്റെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള ചോദിച്ചു.…
Read Moreബിജെപി സ്ഥാനാർഥി ഗംഭീറിനു രണ്ട് വോട്ടർ ഐഡി കാർഡുകൾ; എഎപി സ്ഥാനാർഥി കോടതിയിൽ
ന്യൂഡൽഹി: ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരേ ആം ആദ്മി പാർട്ടി സ്ഥാനാർഥി കോടതിയിൽ. ഈസ്റ്റ് ഡൽഹിൽ മത്സരിക്കുന്ന ഗൗതം ഗംഭീറിനു രണ്ടു വോട്ടർ ഐഡി കാർഡുകളുണ്ടെന്നു കാട്ടി എഎപി സ്ഥാനാർഥി അതിഷി മർലിന കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഗംഭീറിന്റെ രണ്ടു വോട്ടർ ഐഡികളുടെയും തെളിവുകളും ഇവർ ട്വിറ്ററിൽ പുറത്തുവിട്ടു. രണ്ടു മണ്ഡലങ്ങളിലായിട്ടാണു ഗംഭീറിനു തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളുള്ളത്. ഡൽഹി കരോൾ ബാഗിലെയും രാജേന്ദർ നഗറിലെയും വിലാസങ്ങളിലാണ് ഈ തിരിച്ചറിയൽ കാർഡുകളെന്ന് അതിഷി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുമണ്ഡലങ്ങളിലും സെൻട്രൽ ഡൽഹി ലോക്സഭാ മണ്ഡലത്തിനു കീഴിലാണു വരിക. കരോൾ ബാഗിലെ വോട്ടറാണു താനെന്ന കാര്യം ഗംഭീർ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നും ഇത് ഒരു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും അവർ പറഞ്ഞു. ഉടൻ അയോഗ്യനാക്കപ്പെടാൻ പോകുന്ന ഒരാൾക്കു വോട്ട് നൽകി വോട്ട് പാഴാക്കരുതെന്നും…
Read Moreപ്രജ്ഞാ സിംഗ് താക്കൂറിനുവേണ്ടി പ്രവർത്തിക്കില്ലെന്ന് ബിജെപി നേതാവ് ഫാത്തിമ റസൂൽ സിദ്ദിഖ്
ഭോപ്പാൽ: ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ പ്രജ്ഞാ സിംഗ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറങ്ങില്ലെന്ന് ബിജെപി മുസ്ലിം നേതാവ് ഫാത്തിമ റസൂൽ സിദ്ദിഖ്. മുസ്ലിംകളുമായി ബന്ധപ്പെട്ട ആളുകളെ വേദനിപ്പിക്കുന്നതാണ് പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. മതപരമായ പ്രസ്താവനയിൽ അവർ മാപ്പ് പറയണമെന്നും ഫാത്തിമ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പോലീസ് ഉദ്യോഗസ്ഥന് ഹേമന്ത് കര്‍ക്കറയ്ക്കെതിരെ പ്രജ്ഞാ സിംഗ് നടത്തിയ അധിക്ഷേപ പരാമര്‍ശം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാനെതിരെ പ്രജ്ഞാ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ പ്രതിച്ഛായതന്നെ തകരുന്നതിന് കാരണമായി. മുസ്ലിംകളുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് ശിവരാജ് സിംഗ് ചൗഹാനെന്നും ഫാത്തിമ കൂട്ടിച്ചേർത്തു. ബാബ്റി മസ്ജിദ് തകർത്തതിലുള്ള തന്റെ പങ്കിൽ അഭിമാനമുണ്ടെന്ന് പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു.
Read Moreബിജെപി അക്കൗണ്ട് തുറക്കില്ല; പക്ഷേ, വോട്ടുകൾ കൂടുമെന്ന് കോടിയേരി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ ഇക്കുറിയും ബിജെപിക്ക് സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, പതിവിൽ നിന്ന് വിപരീതമായി ബിജെപിക്ക് ഇത്തവണ വോട്ടുകൾ കൂടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. സംസ്ഥാനത്ത് എൽഡിഎഫിന് പ്രതികൂല ഘടകങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. 2004ലേതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുടനീളമുള്ളത്- കോടിയേരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനമാണ് കോടിയേരി ഉന്നയിച്ചത്. വോട്ടെടുപ്പിലെ കാലതാമസം ഒഴിവാക്കുന്നന് കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കേണ്ടിയിരുന്നുവെന്നായിരുന്നു കോടിയേരിയുടെ വിമർശനം.
Read Moreവടകരയിലും കോഴിക്കോട്ടും വിജയപ്രതീക്ഷയ്ക്ക് മങ്ങല്‍..? കോ-ലീ-ബി സഖ്യം ആരോപിച്ച് വീണ്ടും സിപിഎം
കോഴിക്കോട്: വടകരയിലും കോഴിക്കോട്ടും ബിജെപി വ്യാപകമായി വോട്ട് മറിച്ചതായി സിപിഎം വിലയിരുത്തല്‍ . കോഴിക്കോടും വടകരയിലും കടുത്ത മത്സരമാണ് നടന്നതെന്നും ബിജെപി വോട്ട്മറിച്ചതുമാത്രമാണ് വിജയപ്രതീക്ഷയ്ക്ക് അല്‍പ്പം മങ്ങലേല്പ്പിച്ചതെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. സംഘടനാസംവിധാനം പുര്‍ണമായും മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട്ടെയും വടകരയിലെയും ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് വിലയിരുത്താന്‍ കോഴിക്കോട്ട് സിപിഎംജില്ലാ നേതാക്കള്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കോഴിക്കോട്ട് 81.47%, വടകര 82.48% എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് 79.75 ശതമാനവും വടകരയില്‍ 81.13 ശതമാനവും വോട്ടുകളാണ് പോള്‍ ചെയ്തത്. വിശദമായ വിലയിരുത്തലില്‍ മിക്കയിടത്തും കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് സിപിഎം പറയുന്നത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ വടകരയില്‍ കോ-ലീ-ബി രഹസ്യസഖ്യമുണ്ടെന്ന് (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സ്ഥാനാര്‍ഥി പി.ജയരാജനടക്കം ആരോപിച്ചിരുന്നതാണ്. പോളിംഗിനുശേഷം സിപിഎം ആരോപണം ആവര്‍ത്തിക്കുകയാണ്. ഇരു മണ്ഡലങ്ങളിലും വളരെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും കാര്യമായി പ്രചാരണം പോലും…
Read Moreചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷാചുമതല പശ്ചിമബംഗാൾ പോലീസിന്
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ചുമതല പശ്ചിമബംഗാൾ പോലീസിന്. സംസ്ഥാന പോലീസിന്റെ സഹായവും ഇവർക്കുണ്ട്. പ്രത്യേകമായ പോലീസ് പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഓരോ സ്ട്രോംഗ് റൂമിനും ഒരു പോലീസ് എന്ന നിലയിൽ 54 പേർ അടങ്ങുന്ന പോലീസ് സേനയെ ആണ് 24 മണിക്കൂറും സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിലെ 1437 ബൂത്തുകളിലെയും ഇവിഎം, വിവി പാറ്റ് മെഷീനുകളാണ് വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. പൊതു നീരിക്ഷകൻ സഹദേബ് ദാസ്, ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ഡെപ്യൂട്ടി കളക്ടർ എസ്. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ട്രോംഗ് റൂമുകളുടെ സീലിംഗ് നടത്തിയാണ് സുരക്ഷാ ചുമതല പോലീസിനു കൈമാറിയത്. ഒരു മണ്ഡലത്തിന് മൂന്ന് സ്ട്രോംഗ് റൂമുകൾ എന്ന…
Read More24 മണിക്കൂറിനകം മറുപടി നൽകണം; മുസ്ലിം വിരുദ്ധ പ്രസംഗം; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ശ്രീധരൻപിള്ളയ്ക്കു നോട്ടീസ്
തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന ആറ്റിങ്ങൽ പ്രസംഗവുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്കു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു വിശദീകരണം തേടിയാണ് നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നു നോട്ടീസിൽ പറയുന്നു. മതസ്പർധ വളർത്തുന്ന പ്രസംഗവുമായി ബന്ധപ്പെട്ടു ശ്രീധരൻപിള്ളയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു ശ്രീധരൻപിള്ളയുടെ ഭാഗം കേൾക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകിയത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കവേയാണു ശ്രീധരൻപിള്ള മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. ഇതു സംബന്ധിച്ചു എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കണ്‍വീനർ വി. ശിവൻകുട്ടി തെരഞ്ഞെടുപ്പു കമ്മീഷനിലും പോലീസിലും പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസും ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്തിരുന്നു.
Read More