ന്യൂഡൽഹി: എൻഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസിനു നൽകിയ തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി തുഷാർ വെള്ളാപ്പള്ളി രംഗത്ത്. തൃശൂർ സീറ്റിൽനിന്നു ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാർ പറഞ്ഞു. തൃശൂരിൽനിന്നു താൻ ജനവിധി തേടുന്ന കാര്യം തീരുമാനമായില്ല. മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ആവശ്യപ്പെട്ടെന്നും താൻ മത്സരിക്കുന്നകാര്യം പാർട്ടിയുമായി ചർച്ച നടത്തിയശേഷം തീരുമാനിക്കുമെന്നും തുഷാർ പറഞ്ഞു. തൃശൂരും പത്തനംതിട്ടയുമായി പാക്കേജില്ല. പത്തനംതിട്ട മണ്ഡലം ബിജെപി സീറ്റാണെന്നും തൃശൂർ മണ്ഡലം ബിജെപി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സ്ഥാനാർഥികളെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു. പത്തനംതിട്ട സീറ്റിൽ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിജെപി ബാനറിൽ മത്സരിക്കുമെന്നും സുരേന്ദ്രനായി ബിജെപി തൃശൂർ സീറ്റ് ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
Read MoreCategory: INDIA 360
കാലംമായ്ക്കാത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വീറും വാശിയും വിളിച്ചോതുന്ന ചുവരെഴുത്ത്
തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വീറും വാശിയും വിളിച്ചോതുന്ന ചുവരെഴുത്ത് 42 വർഷത്തിന് ശേഷവും മായാതെ തിളങ്ങുന്നു. 1977 ൽ കുമ്മായവും നീല ചായവും പൂശി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ചുവരെഴുത്താണ് കണ്ണൂർ ജില്ലയിലെ ചെറുകുന്ന് കൊവ്വപ്പുറത്തെ ചുമരിൽ ഇന്നും മായാതെ തെളിഞ്ഞു നിൽക്കുന്നത്. കുമ്മായവും ചായവും കലക്കുന്നതോടൊപ്പം ഉന്ന മുരിക്കിന്റെ തോൽ ചെത്തി ഇടിച്ചു അതിന്റെ പശയും ചേർക്കും. ഇതാണ് ഇങ്ങനെ മായാതെ നിൽക്കാൻ കാരണം. ഓട് മേഞ്ഞ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ചുവരിൽ ഏറെ സാഹസപ്പെട്ടാണ് ചുവരെഴുത്തു നടത്തിയതെന്ന് വ്യക്തം. സിപിഎം സ്ഥാനാർത്ഥിയായി അഞ്ചാം നിയമസഭയിലേക്ക് അഴീക്കോട് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച ചടയൻ ഗോവിന്ദനും കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഒ. ഭരതനും വേണ്ടി വോട്ടഭ്യർത്ഥിച്ചുള്ള ചുവരെഴുത്താണ് ഇന്നും മായാത്ത മുദ്രയായി തെളിഞ്ഞു നിൽക്കുന്നത്.
Read Moreസെയ്ബ ചുവരെഴുതുകയാണ്, 52 വർഷമായി; ചുവരെഴുത്തിനെക്കുറിച്ച് അടിവരയിട്ട് സെയ്ബ പറയുന്നു….
വൈക്കം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഫ്ളെക്സും പോസ്റ്ററുമൊക്കെ നഗരത്തിലേയും നാട്ടിൻ പുറങ്ങളിലേയും മുക്കിലും മൂലയിലും നിറയുന്പോഴും ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത് ചുവരെഴുത്താണ്. ഇതര പ്രചാരണങ്ങളെ അപേക്ഷിച്ചു ചുവരെഴുത്തു ഹൃദ്യവും സ്വാഭാവികതയുള്ളതുമാണെന്ന് വൈക്കം മറവൻതുരുത്ത് കെ എസ് മംഗലം പാപ്പാളിത്താഴത്ത് സെയ്ബ അടിവരയിട്ടു പറയുന്നു. 52 വർഷം മുന്‍പാണ് സെയ്ബ ചുവരെഴുതാൻ ബ്രഷും പെയ്ന്റും കൈയിലെടുത്തത്. 13 വയസുള്ള തന്റെ കയ്യിൽ ബ്രഷും പെയിന്റും തന്ന് ചുവരെഴുത്തിന്റെയും ചിത്രകലയുടെയും ബാലപാഠങ്ങൾ പറഞ്ഞു തന്ന് തന്നെ മികച്ച ചുവരെഴുത്തുകാരനാക്കിയത് അധ്യാപകനായിരുന്ന വി.കെ.ആചാരിയായിരുന്നു. സി പി എം തലയോലപ്പറന്പ് ഏരിയ സെക്രട്ടറി കെ.ശെൽവരാജിന്റെ പിതാവാണ് വി.കെ.ആചാരി. കഴിഞ്ഞ 52 വർഷമായി തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനു വേണ്ടിമാത്രമേ ചുവരെഴുത്തു നടത്തിയിട്ടുള്ളു. സി പി എം മെന്പറായ സെയ്ബ ഇതിനു പ്രതിഫലവും വാങ്ങാറില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനകം 10 മതിലുകളിൽ ചുവരെഴുത്തു നടത്തി. മറവൻതുരുത്തിലെചെമ്മനാകരി, കൊടുപ്പാടം,…
Read More‘ആ മോഹവും നടക്കില്ല’ പടിയിറങ്ങാതെ ഇനിയെന്തു ചെയ്യും? അദ്വാനിക്ക് സീറ്റ് നിഷേധിച്ചത് കോൺഗ്രസ് ആയുധമാക്കുന്നു
നിയാസ് മുസ്തഫ ബിജെപിയുടെ തല മുതിർന്ന നേതാവ് എൽകെ അദ്വാനി ഒടുവിൽ മനസില്ലാ മനസോടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യത്തിലെത്തിയിരിക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽനിന്ന് തുടർച്ചയായി മത്സരിച്ചുവരുന്ന എൽകെ അദ്വാനിക്ക് ഇത്തവണ സീറ്റ് നിഷേധിച്ചത് ബിജെപിയിലെ തന്നെ പല നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷൻ അമിത്ഷാ ഗാന്ധിനഗർ മണ്ഡലം ഏറ്റെടുക്കുകയാണ്. നിലവിൽ 91 വയസുണ്ട് എൽകെ അദ്വാനിക്ക്. ഏറ്റവും പ്രായം കൂടിയ ലോക്സഭാംഗമാണ് അദ്ദേഹം ഇപ്പോൾ. ഇത്തവണ കൂടി മത്സരിച്ചിരുന്നെങ്കിൽ എൽകെ അദ്വാനിയെത്തേടി ഒരു റിക്കാർഡ് എത്തുമായിരുന്നു. ലോക്സഭയിലേക്ക് മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആൾ എന്ന റിക്കാർഡ്. പക്ഷേ അതുണ്ടാവില്ല. മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അദ്വാനി പാർട്ടിയെ അറിയിച്ചതാണ്. ഗാന്ധിനഗർ മണ്ഡലത്തിൽനിന്ന് ഒരു തവണ കൂടി മത്സരിച്ചാൽ പാട്ടുംപാടി വീണ്ടും ജയിക്കുമായിരുന്നു. എന്നിട്ടും ഒരുകാലത്ത് ബിജെപിയുടെ ഗർജിക്കുന്ന സിംഹമായ അദ്വാനിയെ തഴഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമെന്ന്…
Read Moreബിജെപി സ്ഥാനാർഥി പട്ടിക; മോദി വാരാണാസിയിൽ, കുമ്മനം തിരുവനന്തപുരത്ത്; പത്തനംതിട്ട തീരുമാനമായില്ല; പട്ടികയിലില്ലാതെ ടോം വടക്കൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ മത്സരിക്കുന്ന 13 സീറ്റുകളിലെ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട സീറ്റിലെ സ്ഥാനാർഥിയെ കുറിച്ചാണ് തീരുമാനം ആകാത്തത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളം മണ്ഡലത്തില്‍ നിന്നും ശോഭ സുരേന്ദ്രന് ആറ്റിങ്ങലും മത്സരിക്കും. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ 184 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വീണ്ടും ജനവിധി തേടും. ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ നിന്നും ഗതാഗത മന്ത്രി നിതിന്‍ ഖഡ്കരി നാഗ്പുരില്‍ നിന്നും മത്സരിക്കും. എന്നാൽ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ടോം വടക്കന്റെ പേരും പട്ടികയിലില്ല. കേരളത്തില്‍ തര്‍ക്കം നിലനിന്നിരുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.…
Read Moreഎനിക്കൊന്നുമറിയില്ല, ദേശീയ നേതൃത്വത്തോട് ചോദിക്കൂ..! പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തോടാണ് ചോദിക്കേണ്ടത്. നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കേരളത്തിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായ ശേഷമാണ് ഡൽഹിയിൽ നിന്ന് മടങ്ങിവന്നത്. എന്നാൽ ഒരു സീറ്റില്‍ മാത്രം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാത്തതിനെപ്പറ്റി അറിയില്ല. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി. ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ കേരളത്തിൽ മത്സരിക്കുന്ന 13 സീറ്റുകളിലെ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് കേരളത്തിലെ ഉൾപ്പെടെ 182 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിൽ പത്തനംതിട്ട സീറ്റിലെ സ്ഥാനാർഥിയെ കുറിച്ച് മാത്രമാണ് തീരുമാനം ആകാത്തത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചന. പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ…
Read Moreപോരാട്ടം പൊടിപാറും; അമേത്തിയിൽ രാഹുലിന്റെ എതിരാളി സ്മൃതി ഇറാനി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എതിരാളിയായി ബിജെപി ഇത്തവണയും രംഗത്തിറക്കിയത് സ്മൃതി ഇറാനിയെ. തുടർച്ചയായ രണ്ടാംതവണയാണ് ഉത്തർപ്രദേശിലെ അമേത്തിയിൽ രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കുന്നത്. നിലവില്‍ കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ രാഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടിന് പരാജയപ്പെട്ടിരുന്നു. എങ്കിലും പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലത്തിലെ ലീഡ് കുറയ്ക്കാന്‍ സ്മൃതി ഇറാനിക്ക് കഴിഞ്ഞിരുന്നു. അതിന് മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അമേത്തി ഇക്കുറി കടുത്ത പോരാട്ടമാകും അരങ്ങേറുക. സ്ഥാനാർഥിത്വം അംഗീകരിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. അമേത്തിയിൽ താമര വിരിയുമെന്നും ചരിത്രം സൃഷ്ടിക്കുമെന്നും സ്മൃതി ട്വീറ്റ് ചെയ്തു. അമേത്തിയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ളവർക്ക് പ്രത്യേകം നന്ദിയും സ്മൃതി ഇറാനി പറഞ്ഞു.
Read Moreക്ലാരയെ കാണണോ, തെരഞ്ഞെടുപ്പ് കഴിയട്ടെ..! സുമലതയുടെ ചിത്രങ്ങൾക്കു വിലക്ക്
ന്യൂഡൽഹി: സിനിമാ താരങ്ങളുമായ സുമലതയുടെയും നിഖിൽ കുമാരസ്വാമിയുടെയും ചിത്രങ്ങൾ ടിവിയിൽ പ്രദർശിപ്പിക്കുന്നതിനു വിലക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണു വിലക്കേർപ്പെടുത്തിയത്. കർണാടകയിലെ മാണ്ഡ്യയിൽനിന്ന് ഇരുവരും ജനവിധി തേടുന്നതിന്റെ പശ്ചാത്തലത്തിലാണു വിലക്ക്. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ഇരുവരുടെയും സിനിമകൾ പ്രദർശിപ്പിക്കരുതെന്നു കമ്മീഷൻ ദൂരദർശനോട് ആവശ്യപ്പെട്ടു. സ്വകാര്യ ചാനലുകൾക്കും സിനിമാ തിയറ്ററുകൾക്കും വിലക്ക് ബാധകമല്ല. അന്തരിച്ച മുൻ മന്ത്രിയും നടനുമായ അംബരീഷിന്റെ ഭാര്യയും നടിയുമാണ് സുമലത. മാണ്ഡ്യ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് സുമലത ജനവിധി തേടുന്നത്. മൂന്നുവട്ടം മാണ്ഡ്യയിലെ എംപിയായിരുന്നു അംബരീഷ്. കഴിഞ്ഞ വർഷം അംബരീഷ് മരിച്ചു. ഇതോടെ ഇക്കുറി മാണ്ഡ്യ സീറ്റ് വേണമെന്ന് സുമലത ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചില്ല. ജെഡിഎസിനു കോണ്‍ഗ്രസ് മാണ്ഡ്യ സീറ്റ് വിട്ടുനല്കിയതോടെയാണു സുമലത സ്വതന്ത്രയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് സുമലത.…
Read Moreതെറ്റുകണ്ടാൽ ആപ്പിലിടാം..,കോളജുകളിലെത്തി വോട്ടു തേടൽ പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
കൊച്ചി: കോളജുകളിൽ കൂട്ടമായോ ഒറ്റയ്ക്കോ എത്തി വോട്ട് ചോദിക്കുന്നതു പെരുമാറ്റച്ചട്ട ലംഘനമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. കോളജുകൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. കേരളത്തിൽ പതിവായി ഇത്തരം പ്രചാരണം നടക്കാറുണ്ടെന്നു മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കീഴ്വഴക്കങ്ങൾ ലംഘിക്കാനില്ലെന്നും ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്നു പറഞ്ഞിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഏതു വിഷയവും തെരഞ്ഞെടുപ്പിൽ ഉയർത്താം. അയ്യപ്പന്റെ പേരു പറഞ്ഞു വോട്ടു ചോദിക്കാൻ പാടില്ല. പെരുമാറ്റച്ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കു വിവരം കൈമാറാൻ സി വിജിൽ എന്ന മൊബൈൽ ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനങ്ങൾ മൊബൈൽഫോണിൽ പകർത്തി കണ്ട്രോൾ റൂമിലേക്ക് അയയ്ക്കാം. സന്ദേശം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്യും. നൂറു മിനിറ്റിനുള്ളിൽ നടപടി കൈക്കൊള്ളും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ…
Read Moreഹാപ്പി ഹോളി..! ബിജെപി സ്ഥാനാർഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല
ന്യൂഡൽഹി: കേരളത്തിലെ ബിജെപി സ്ഥാനാർഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്ന് സൂചന. ഉത്തരേന്ത്യയിൽ ഇന്നു ഹോളി ആയതിനാൽ പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് നേതാക്കൾ നൽകുന്ന വിവരം. പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രനെ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനം എടുത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ചു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. കോട്ടയം സീറ്റിൽ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് മത്സരിക്കും.
Read More