സീറ്റ് ലഭിക്കാതെ ഇടഞ്ഞുനിൽക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ പാർട്ടിയിലേക്കു ക്ഷണിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവുവാണ് ഇതു സംബന്ധിച്ചു സൂചന നൽകിയത്. ബിജെപിയുമായി സഹകരിക്കാൻ തയാറുള്ള ഏതു നേതാക്കളെയും സമ്മർദ്ദ സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും ഉൾക്കൊള്ളാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഏതു നേതാക്കളെയും പാർട്ടികളെയും സംബന്ധിച്ചാണ് ബിജെപി സംസരിക്കുന്നതെന്നു പറയാൻ കഴിയില്ല. എന്നാൽ നിരവധി നേതാക്കളുമായും പാർട്ടികളുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഇവരിൽ പല നേതാക്കളും പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാണ്. ജോസഫിന്റെ കാര്യത്തിൽ അദ്ദേഹവുമായി ചർച്ച നടത്താൻ ബിജെപി തയാറാണ്. രാഷ്ട്രീയത്തിൽ ഒന്നും അസാധ്യമല്ല- മുരളീധർ റാവു പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബിജെപി ഗൗരവത്തോടെയാണു കാണുന്നതെന്നും സംസ്ഥാനത്ത് ബിജെപി പടിപടിയായി മുന്നേറ്റത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ മാത്രമല്ല,…
Read MoreCategory: INDIA 360
കർണാടകയിൽ ബിജെപിയുടെ ലക്ഷ്യം 22 സീറ്റ്; സുമലതയെ നോട്ടമിട്ട് ബിജെപി
നിയാസ് മുസ്തഫ ദക്ഷിണേന്ത്യയിൽ ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന സംസ്ഥാനമാണ് കർണാടക. 28 ലോക്സഭാ സീറ്റിൽ 22 സീറ്റിലെങ്കിലും ഇവിടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഉള്ളത്. 2014ൽ 17 സീറ്റിൽ ബിജെപി വിജയിച്ചു. ഇതിൽ ഒരു സീറ്റ് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നഷ്ടപ്പെട്ടു. കർണാടകയിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന്സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പ. അതേസമയം, കോണ്‍ഗ്രസ് നേതാവും നടനുമായ അന്തരിച്ച അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത മാണ്ഡ്യ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായി. മൂന്നു തവണ മാണ്ഡ്യ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപി കൂടിയാണ് അംബരീഷ്. 2018 നവംബർ 24ന് ബംഗളൂരുവിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. ഭർത്താവിന്റെ വേർപാടോടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ സുമലത തീരുമാനിക്കുകയായിരുന്നു. സുമലതയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയും ചെയ്തു. മാണ്ഡ്യ മണ്ഡലത്തിൽ തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്ന വിവരവും കോണ്‍ഗ്രസ്…
Read Moreഇതാണോ വികസനം? കൊട്ടിഘോഷിച്ച പ്രോജക്ടുകളെല്ലാം പാതിവഴിയിൽ; രാഷ്ട്രീയ സാഹചര്യം ഇപ്പോൾ ഇടതുമുന്നണിക്ക് അനുകൂലം; കോട്ടയം സ്ഥാനാർഥി വിഎന്‍ വാസവന്റെ പ്രതികരണത്തിലൂടെ…
കോട്ടയം: കോട്ടയത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടതു മുന്നണിക്ക് അനുകൂലമാണെന്നും താന്‍ വിജയപ്രതീക്ഷയിലാണെന്നും കോട്ടയം ലോക്സഭ മണ്ഡലത്തിലെ എല്‍എഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന്. വോട്ട് എന്നത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രാധാന്യമുള്ള മേഖലയാണ് കോട്ടയം. എന്നാല്‍ കേന്ദ്ര സര്‍ക്കാരോ നിലവിലെ എംപിയോ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ഇതും തനിക്ക് അനുകൂലമായ ഘടകമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രൊജക്ടുകളായിരുന്ന കോടിമതയിലെ മൊബിലിറ്റി ഹബ്ബും പാലാഴി ടയേഴ്സും പാതിവഴിയില്‍ നിന്നു പോയതിനു കാരണം നിലവിലെ എംപിയുടെ അനാസ്ഥയാണെന്ന് ഏറെ പണംമുടക്കിയ പാലാഴി ടയേഴ്സിനായി വാങ്ങിയ സ്ഥലമെല്ലാം അന്യാധീനപ്പെട്ടു പോയെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ കൈവശമാക്കിയെന്നും വാസവന് ആരോപിച്ചു. https://www.facebook.com/DeepikaNewspaper/videos/2346668695604369/ അതേ സമയം താന്‍ കൊണ്ടുവന്ന റബ്കോ ഫാക്ടറി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read Moreഅയ്യപ്പന്റെ ചിത്രം അച്ചടിച്ച് ലഘുലേഖ; ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണം ചെയ്തതിനെതിരേ ഇടതുമുന്നണി പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ഇടതുമുന്നണിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ അവമതിപ്പും തെറ്റിദ്ധാരണയും പരത്തുന്നതാണു ലഘുലേഖയെന്നും ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെന്നും ഇടതുമുന്നണി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ പറഞ്ഞു. ശബരിമല അയ്യപ്പന്റെ ചിത്രം ഉൾപ്പെടുത്തി തയാറാക്കിയ ലഘുലേഖ ശബരിമലയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയെ വസ്തുതാ വിരുദ്ധമായി ചിത്രീകരിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreലോക്സഭ ഇലക്ഷൻ; എംപിമാരുടെ വികസനഫണ്ട് ബോർഡുകൾ മറയ്ക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച പരസ്യ ബോർഡുകൾ മറയ്ക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് നടപടികൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനത്തെ 20 ലോകസഭാമണ്ഡലങ്ങളിൽ കോടികളുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, സ്കൂൾ കെട്ടിടങ്ങൾ, സ്കൂൾ വാഹനങ്ങൾ, ആശുപത്രി വാഹനങ്ങൾ, ആംബുലൻസ്, ജയിൽ വാഹനങ്ങൾ, ബസ് ഷെൽട്ടറുകൾ എന്നിവയെല്ലാം ഇതിൽപെടും. ഇവയിലെല്ലാം അതതു എംപിമാരുടെ പേരും എഴുതിയിട്ടുണ്ട്. ഇത്തരം ബോർഡുകൾ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ മറച്ചുവയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇത്തരം ബോർഡുകൾ ഉപയോഗിച്ച് സ്ഥാനാർഥികൾ പ്രചാരണം നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. എന്നാൽ, മുൻ എംപിമാരുടെ വികസനഫണ്ട് ബോർഡുകൾ നീക്കം ചെയ്യില്ല. വർഷം അഞ്ചുകോടി രൂപയാണ് എംപിമാർക്ക് പ്രാദേശിക വികസനഫണ്ടായി കേന്ദ്രസർക്കാർ അനുവദിക്കുന്നത്. അഞ്ചു വർഷമാകുന്പോഴേക്കും 25 കോടി രൂപ ഒരു എംപിക്ക് മണ്ഡലത്തിലെ വികസന…
Read Moreവടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതും ഇടുക്കിക്കാരന് സേനാപതി വേണുവും തമ്മിലെന്ത് ബന്ധം? അന്ന് ടോമിന്റെ മോഹങ്ങള്‍ തല്ലിക്കെടുത്തിയത് വേണുവിന്റെ കിടിലന്‍ പ്രസംഗം, ആ സംഭവം ഇങ്ങനെ
ടോം വടക്കന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം ഒരു ഇടുക്കിക്കാരനാണ്. സത്യമാണ്, ടോമിന്റെ മോഹങ്ങളെ തല്ലിക്കെടുത്തിയത് സേനാപതി വേണുവെന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഒരൊറ്റ പ്രസംഗമാണ്. ആ പ്രസംഗത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ ടോമിനെ ബിജെപി പാളയത്തിലെത്തിച്ചത്. പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത അല്ലെങ്കില്‍ ശത്രുതയുമില്ലാത്ത സേനാപതിക്കാരന്‍ വേണു ടോം വടക്കനെ ബിജെപിയിലെത്തിക്കാന്‍ കാരണമായ സംഭവം നടക്കുന്നത് 10 വര്‍ഷം മുമ്പാണ്. 2009ലെ എ ഐസിസി സമ്മേളനം നടക്കുന്ന സമയം. ആ സമയത്ത് ഉടുമ്പഞ്ചോല ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു വേണു. നറുക്കെടുപ്പിലൂടെ ബ്ലോക് പ്രസിഡന്റുമാര്‍ക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വേണു അക്കൂട്ടത്തില്‍ രണ്ടാമനായി. നല്ല സ്ഫുടമായ ഹിന്ദിയില്‍ അന്ന് വേണു നടത്തിയ പ്രസംഗം കൊണ്ടത് ടോം വടക്കനായിരുന്നു. അന്ന് കോണ്‍ഗ്രസില്‍ സോണിയ ഗാന്ധിയുടെ വലംകൈയായിരുന്നു വടക്കന്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനുള്ള എല്ല ഒരുക്കവും ടോം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം…
Read Moreമത്സരിച്ചേ തീരൂ, സുമലത പിടിവാശിയില്‍ തന്നെ സ്ക്രീനിലെ സുന്ദരി മണ്ണിലേക്ക് ഇറങ്ങി വരും, കോണ്‍ഗ്രസും ജെഡിഎസും അനുനയനീക്കവുമായി പിന്നാലെ, മാണ്ഡ്യയിലുടക്കി കര്‍ണാടക രാഷ്ട്രീയം
നിയാസ് മുസ്തഫ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്നിന്ന് മത്സരിച്ചേ തീരൂവെന്ന പിടിവാശിയില്‍ സുമലത ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയാണ് നടി കൂടിയായ സുമലത. മൂന്നു പ്രാവശ്യമായി മാണ്ഡ്യയിലെ എംപിയായിരുന്നു അംബരീഷ്. 2018 നവംബര്‍ 24ന് ബംഗളൂരുവില്‍വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് അംബരീഷ് മരണപ്പെട്ടു. ഇതോടെയാണ് ഭര്‍ത്താവിന്റെ പാത പിന്തുടര്ന്ന് ജനസേവനത്തിനിറങ്ങാന്‍ സുമലത തീരുമാനിച്ചത്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതു മാണ്ഡ്യ മണ്ഡലത്തില്‍ നിന്നാകുമെന്ന് സുമലത വ്യക്തമാക്കി. സുമലത കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാകണമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ കൈവശമിരുന്ന മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിനു വിട്ടുനല്‍കിയിരിക്കുകയാണ്. ഇതോടെ സുമലത ഇപ്പോള്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു. മാണ്ഡ്യയില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന നിലപാടിലാണ് സുമലത ഇപ്പോള്‍. പ്രചാരണപ്രവര്‍ത്തനങ്ങള്‍ സുമലത മണ്ഡലത്തില്‍ തുടങ്ങി കഴിഞ്ഞു. മാണ്ഡ്യയില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയിട്ട് മത്സരിക്കുമെന്നും അംബരീഷിനോട് നാട്ടുകാര്‍ക്കുള്ള…
Read Moreഅച്ഛന്റെ സീറ്റ് തിരിച്ചു പിടിക്കാൻ ബോളിവുഡിൽ നിന്ന് മകൻ എത്തുമോ?
ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഗുരുദാസ്പുർ സീറ്റ് തിരിച്ചു പിടിക്കാൻ പരേതനായ വിനോദ് ഖന്നയുടെ ഭാര്യയെയോ പുത്രനെയോ ഇറക്കാൻ ബിജെപി ശ്രമം. വിനോദ് ഖന്ന നാലുതവണ ബിജെപി ടിക്കറ്റിൽ ജയിച്ച മണ്ഡലമാണിത്. 2017ൽ ഖന്നയുടെ മരണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ മുംബൈയിലെ ബിസിനസുകാരൻ സ്വരൺ സിംഗ് സലാരിയയെ ബിജെപി നിർത്തി. കോൺഗ്രസിന്റെ സുനിൽ ജാഖർ ജയിച്ചു. ഇത്തവണ ജാഖറെ നേരിടാൻ വിനോദ് ഖന്നയുടെ ഭാര്യ കവിതാ ഖന്നയോ മകനും നടനുമായ അക്ഷയ് ഖന്നയോ വേണമെന്ന് ബിജെപി കരുതുന്നു. 2014-ൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് അരുൺ ജയ്റ്റ്ലിയെ തോല്പിച്ച അമൃത്സറിലും ബിജെപി സ്ഥാനാർഥിയെ തെരയുകയാണ്. അമരീന്ദർ മുഖ്യമന്ത്രിയായ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗുരുജിത് സിംഗ് ഔജല ജയിച്ചു.
Read Moreതിരുവനന്തപുരത്തെത്തി കോൺഗ്രസ് നേതാക്കൾക്ക് പന്ത് വിട്ട് പിജെ ജോസഫ് നാട്ടിലേക്ക്
തൊടുപുഴ: പന്ത് കോണ്‍ഗ്രസിനു തൽക്കാലം കൈമാറിയിട്ട് കേരള കോണ്‍ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പുറപ്പുഴയിലെ വീട്ടിലെത്തി. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷം ഇന്നലെയെത്തിയ അദ്ദേഹം ഇന്ന് രാവിലെ നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. നിലവിലുള്ള പ്രശ്നങ്ങൾ കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചതിനാൽ അവരിൽ നിന്നും ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും അടുത്ത നീക്കങ്ങളെന്ന് പി.ജെ.ജോസഫിന്റെ അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിച്ചു. മറ്റു പരിപാടികളുണ്ടെങ്കിലും പുറപ്പുഴയിലെ വസതിയിൽ രാവിലെ മുതൽ ജോസഫ് ഗ്രൂപ്പ് നേതാക്കൾ എത്തുന്നുണ്ട്. നിലവിലുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളുടെ കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ നിലപാടെടുക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം തൊടുപുഴയിലെ പ്രധാന യുഡിഎഫ് നേതാക്കളും പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില നീക്കുപോക്കുകളുമായാണ് ഇവർ അദ്ദേഹത്തെ സന്ദർശിച്ചതെന്നാണ് സൂചന. ഇതിനിടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ…
Read Moreപ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ മമത ബാനര്‍ജിക്ക് പാളയത്തില്‍ തന്നെ തിരിച്ചടി, തൃണമൂലില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു, മറ്റൊരു എംഎല്‍എ കൂടി ബിജെപിയിലേക്ക്, ദീദിക്ക് അടിതെറ്റുന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. എംഎല്‍എ അര്ജുന് സിംഗ് രാജിവച്ചു. ബാത്പാരയില്നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. അര്ജുന് സിംഗ് ഇന്നു തന്നെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അടുത്തിടെ രണ്ട് എംപിമാരും മൂന്നു എംഎല്‍എമാരും തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ഥാനാര്‍ത്ഥികള്‍ വനിതകള്‍ ആയിരിക്കുമെന്ന ഒഡീഷ ചീഫ് മിനിസ്റ്ററും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാതൃകാ പരമായ നിലപാടുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.. ലോക്സഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്നാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം. വനിതകളെ സംബന്ധിച്ച് ഇത് അഭിമാനാര്‍ഹമായ നിമിഷമാണെന്നും ഈ പട്ടിക പ്രഖ്യാപിക്കാന്‍ സന്തോഷവുമുണ്ടെന്ന് അഭിമുഖത്തോടെയാണ്…
Read More