കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിനു പ്രാധാന്യം നല്കി അനൂപ്മേനോന്, ധ്യാന്‍ ശ്രീനിവാസന്, ഷീലു ഏബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണു രവീന്ദ്രാ നീ എവിടെ? അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. തീര്‍ത്തും ഹാസ്യത്തിനൊപ്പം കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകള്‍ക്കുശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്നെന്ന പ്രത്യേകതയുമുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്കു സംഗീതം ഒരുക്കിയതു കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ പ്രകാശ് ഉള്ളേരി.ഹരിഹരന്, ശങ്കര്‍ മഹാദേവന് എന്നിവരാണു ഗായകർ. അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ, സജിന്‍ ചെറുകയില്‍, സുരേഷ്കൃഷ്ണ, മേജര്‍ രവി, അപര്‍ണ, എന്‍.പി. നിസ, ഇതള്‍ മനോജ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം- മഹാദേവന് തമ്പി,…
Read MoreCategory: Movies
അന്നൊന്നും അധികം മേക്കപ്പ് ഇടില്ല; എല്ലാവരും നാച്വറൽ ഭംഗിയുള്ളവർ
ആദ്യകാലത്തെ സിനിമകളിലെ നായികമാരുടെ മുഖം വേഗം ആളുകളുടെ മനസിലേക്ക് എത്തും. കാരണം അവരെല്ലാം നാച്വറലി ഭംഗിയുള്ളവരാണ്. എല്ലാവരും തന്നെ ഏറെ ട്രെഡീഷണലാണ്. അന്നൊന്നും അധികം മേക്കപ്പ് ഒന്നും ഇടില്ല. കൂടിവന്നാൽ ഞങ്ങൾ തന്നെ ഒരു ഫെയർ ആൻഡ് ലൗലി തേക്കും. പിന്നെ കണ്ണെഴുതും, അത്ര തന്നെ. ഇപ്പോഴല്ലേ ഇത്രയും മേക്കപ്പ് ഒക്കെ വന്നത്. എന്നാലും ആദ്യകാലത്തെ നടിമാരെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഉർവശിച്ചേച്ചിയെ സ്ക്രീനിലും അല്ലാതെയും കാണാൻ എന്തു ഭംഗിയാണ്. അതുപോലെ തന്നെയാണു ശോഭനയും. ഞാൻ അവരുടെ വലിയ ഫാൻ ഗേളാണ്. എന്തൊരു ഭംഗിയാണ് അവരുടെ മുടിയും കണ്ണുമെല്ലാം കാണാൻ. അവർ സ്ലോ മോഷനിൽ നടന്നു വരുന്നതു കണ്ടാൽ അങ്ങ് ഇഷ്ടപ്പെട്ടു പോകും. -രേഖ
Read Moreനമുക്കു കിട്ടേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ അത്തരം സ്ഥലത്തു നിൽക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് സീനത്ത്
ഞാൻ പണത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. നമുക്കു കിട്ടേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ അത്തരം സ്ഥലത്തു നിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്. ലൊക്കേഷനിൽ നിന്നിറങ്ങിപ്പോയിട്ടുണ്ട്. ആ ഡയറക്ടറുടെ പടത്തിൽ പിന്നെ എന്നെ വിളിച്ചിട്ടില്ല. അവിടെ സത്യംപറഞ്ഞാൽ ഞാൻ തെറ്റ് ചെയ്തു. നമ്മൾ പറയേണ്ടതു പറയണം, ഇറങ്ങിപ്പോകാൻ പാടില്ലായിരുന്നു. വിനയേട്ടന്റെ ലൊക്കേഷനിൽ നിന്നാണു പോയത്. ഇപ്പോഴൊന്നുമല്ല, കുറേ വർഷങ്ങൾക്ക് മുമ്പ്. വിനയേട്ടൻ സംഭവം അറിഞ്ഞിട്ടില്ല. മോൻ വളരെ കുഞ്ഞാണ്. അവിടെയാണെങ്കിൽ റൂമില്ല. ഒരു ആർട്ടിസ്റ്റ് വരുമ്പോൾ അവർക്കറിയില്ലേ റൂമൊക്കെ ശരിയാക്കണമെന്ന്. വൈകുന്നേരമേ റൂം ശരിയാകുകയുള്ളൂവെന്നു പറഞ്ഞു. എനിക്ക് വലിയ സങ്കടമായി. ആരോടും സംസാരിക്കാൻ നിന്നില്ല. ഞാൻ ഇറങ്ങിപ്പോയി. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റേത് അടുത്ത സീനുമായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ എനിക്കു കുറ്റബോധം തോന്നി. വിനയേട്ടനെ വിളിച്ച് കാര്യംപറഞ്ഞു. ഏതായാലും പോയില്ലേ, വിട്ടേക്ക് എന്നു പറഞ്ഞു. വിനയേട്ടൻ പിന്നെ എന്നെ വിളിച്ചിട്ടേയില്ല.കുറേക്കാലത്തിനുശേഷം വിനയേട്ടനെ കണ്ടപ്പോൾ കാര്യം…
Read Moreമക്കള്‍ക്കുമുന്നില്‍ പേടിച്ചു ജീവിക്കാനാവില്ല
ഏതാനും മാസം മുന്‍പാണ് ബോളിവുഡ് നടന് സെയ്ഫ് അലിഖാന്റെ വീട്ടില്‍ മോഷണശ്രമം നടന്നതും താരത്തിനു കുത്തേറ്റതും. ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിലാണു സെയ്ഫ് ആശുപത്രിവിട്ടത്. കോളിളക്കം സൃഷ്ടിച്ച സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം ഇതേക്കുറിച്ചു പ്രതികരിക്കുകയാണു സെയ്ഫിന്റെ ജീവിതപങ്കാളി കരീനാ കപൂര്‍. അന്നത്തെ സംഭവമുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ഇതുവരെ പൂര്‍ണമായി മുക്തയായിട്ടില്ലെന്നു കരീന പറഞ്ഞു. “എന്റെ കുട്ടിയുടെ മുറിയില്‍ അപ്രതീക്ഷിതമായി ഒരാളെ കാണുന്ന സാഹചര്യം നേരിടുകയെന്നത് എനിക്ക് ഇപ്പോഴും ദുഷ്കരമാണ്. കാരണം, മുംബൈയില്‍ അങ്ങനെയൊരു കാര്യം സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നില്ലല്ലോ. ഒരാള്‍ പൊടുന്നനെ കയറിവന്ന് നിങ്ങളുടെ ഭര്‍ത്താവിനെ ആക്രമിക്കുന്നു, കുത്തിപ്പരിക്കേല്പ്പിക്കുന്നു. മുംബൈയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആ സംഭവവുമായി ഞങ്ങള്‍ ഇപ്പോഴും 100 ശതമാനം പൊരുത്തപ്പെട്ടിട്ടില്ല. ഭയം കാരണം കുറഞ്ഞത് ഞാന്‍ മാത്രമെങ്കിലും അതിനോടു പൊരുത്തപ്പെട്ടിട്ടില്ല. ആ സംഭവത്തിനുശേഷം രണ്ടു മാസത്തോളം വലിയ ഉത്കണ്ഠയിലായിരുന്നു. ഉറങ്ങാൻ വളരെ ബുദ്ധിമുട്ടി. ഒന്നും സാധാരണ പോലെയായിരുന്നില്ല. അതിന്റെ…
Read Moreനിവിൻപോളി-മമിത ബൈജു ‘ബത്ലഹേം കുടുംബ യൂണിറ്റ്’
മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മാണക്കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവർ ചേർന്നു നിർമിക്കുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റി’ൽ നിവിൻ പോളിയും മമിത ബൈജുവുമാണു പ്രധാന വേഷങ്ങളിൽ. ‘പ്രേമലു’ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണു സംവിധായകൻ. “കുമ്പളങ്ങി നൈറ്റ്സ്’ മുതല്‍ “പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിർമിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായ ‘പ്രേമലു’വിനു പിന്നാലെ ഭാവന പ്രൊഡക്ഷൻ നമ്പർ -6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിനു തിരക്കഥയൊരുക്കുന്നതു ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ:…
Read More‘പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല, ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നു’: ടിനി ടോം
നടൻ പ്രേംനസീറിനെതിരേയുള്ള വിവാദ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് ടിനി ടോം. പ്രേംനസീർ എന്ന മഹാനടനെതിരേ അറിഞ്ഞു കൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, സീനിയർ താരങ്ങളിൽ ചിലർ പങ്കുവച്ച അഭിപ്രായങ്ങളിൽ ചിലതാണ് അന്ന് പറഞ്ഞത്. അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാവരോടും മാപ്പ് പറയുന്നതായും ടിനി ടോം പറഞ്ഞു. ‘നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അത് ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്. അതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല. ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ടിനി പറഞ്ഞു. അതേസമയം ടിനിയ്ക്കെതിരേ സംവിധായകന് എംഎ നിഷാദ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷി, സംവിധായകന് ആലപ്പി…
Read Moreആദ്യത്തെ കൺമണി… ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും ആൺകുഞ്ഞ് പിറന്നു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേശിനും കുഞ്ഞ് പിറന്നു. അവസാനം ഞങ്ങളുടെ കൺമണിയെത്തി എന്ന ക്യാപ്ഷനോടെ കുഞ്ഞിക്കാലുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് കുഞ്ഞുണ്ടായ വിവരം ദിയ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. നമസ്കാരം സഹോദരങ്ങളെ! വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദി പറഞ്ഞ് കുഞ്ഞുണ്ടായ സന്തോഷ വാർത്ത കൃഷ്ണ കുമാറും പങ്കുവച്ചിരുന്നു.
Read More‘പ്രേം നസീര്‍ അഭിനയിക്കുമ്പോള്‍ ടിനി ടോം സിനിമയിലില്ല, അറിയാത്ത കാര്യം പറയരുത്’; പ്രതികരണവുമായി ഭാഗ്യലക്ഷ്മി
നടൻ പ്രേം നസീറിനെക്കുറിച്ച് ടിനി ടോം പറഞ്ഞ പ്രസ്ഥാവനയോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി. അവസരങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ തന്റെ അവസാന കാലത്ത് പ്രേം നസീര്‍ വിഷമിച്ചാണ് മരിച്ചതെന്ന് ടിനി ടോം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ അതിനു പിന്നാലെ ധാരാളം വിമർശനങ്ങളാണ് അദ്ദേഹത്തിനു നേരെ ഉയർന്നത്. പ്രേം നസീര്‍ അഭിനയിച്ചിരുന്ന കാലത്ത് ടിനി സിനിമയില്‍ ഉണ്ടായിരുന്നില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കരുതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ഞങ്ങള്‍ 85 വരെ മദ്രാസിലുണ്ടായിരുന്നവരാണ്, ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍, അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചവര്‍ക്ക് ഇക്കാര്യം വിഷമമുണ്ടാക്കുന്നതാണ്, പ്രത്യേകിച്ച് എനിക്ക്, എന്റെ പുസ്തകത്തില്‍ ഞാനത് എഴുതിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. മോനേയും കൊണ്ടാണ് കാണാന്‍ ചെന്നത്. അന്നും വളരെ സന്തുഷ്ടനായിരുന്നു. അപ്പൂപ്പ എന്ന് എന്റെ മോന് വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ അവനെ എടുത്തത് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നു. ആ സമയവും അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു’.…
Read Moreകര്‍മ വിശ്വാസിയാണു ഞാന്‍; മോളെയും അതു തന്നെയാണു ഞാന്‍ പഠിക്കുന്നതെന്ന് ശ്വേത
മലയാളത്തിലെ ഹോട്ട് ഐക്കണായി പ്രേക്ഷകര്‍ കാണുന്ന താരമാണു ശ്വേത മേനോന്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കാന്‍ നടി മടിച്ചിട്ടില്ല. ഇതിന്റെപേരില്‍ കുറ്റപ്പെടുത്തലുകള്‍ വന്നപ്പോഴും നടി കാര്യമാക്കിയില്ല. കാമസൂത്രയുടെ പരസ്യത്തില്‍ ശ്വേത അഭിനയിച്ചതു വലിയ വിവാദമായിരുന്നു. തന്റെ ബോള്‍ഡായ ചോയ്സുകളെക്കുറിച്ചു സംസാരിക്കുകയാണു ശ്വേത മേനോൻ: “ഇനിയും ഇതു ചെയ്യുമോ എന്നു ചോദിച്ചാല്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന് പറഞ്ഞിട്ടാണ് ഇറോട്ടിക് രംഗങ്ങളില്‍ അഭിനയിച്ചത്. അതെന്റെ ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാര്‍ട്ട്, കാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആര്‍ട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാല്‍ അതിന്റെ കാരണം എന്റെ വ്യക്തതയാണ്. എനിക്ക് എന്റെ ഇന്‍ഡസ്ട്രിയില്‍നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്കു സിനിമാരംഗത്ത് റൊമാന്‍സുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാന്‍ തോന്നുമ്പോഴാണു റൊമാന്സുണ്ടാവുക. അതു…
Read Moreസിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പയെന്ന് മമിത ബൈജു
ഞാനൊരു ഡോക്ടറാകണം എന്നായിരുന്നു പപ്പയുടെ ആഗ്രഹം. എന്നാല്‍ ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതില്‍ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉള്‍ക്കൊണ്ടു. കാരണം എന്താണെന്നാല്‍ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകന് ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. മാത്രമല്ല പപ്പ നന്നായി പഠിക്കുന്ന ആളായതുകൊണ്ട് പഠിച്ചു ഡോക്ടറായി. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തു. അതിനു ശേഷം അമൃത ആശുപത്രിയില്‍ റിസര്‍ച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടില്‍ തന്നെ സ്വന്തം ക്ലിനിക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പ. ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമാരംഗം തെരഞ്ഞെടുത്ത ആളാണു ഞാന്‍. -മമിത ബൈജു
Read More