മലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ  നല്ല സിനിമ ചെയ്യണം; ചുമ്മാ വന്ന് പോകുന്നതിനോട് താൽപര്യമില്ലെന്ന് അനുപമ

ഞാൻ മനഃപൂർവം മലയാളസിനിമയിൽ നിന്ന് മാറി നിന്നതല്ല. നല്ല സബ്ജക്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ അത്യാവശം നല്ല സിനിമ ചെയ്യണം. അല്ലാതെ ചുമ്മാ വന്നുപോകരുതെന്ന് ഉണ്ടായിരുന്നു. കുറുപ്പ് സിനിമയിലെ ഒരു സീൻ ആണെങ്കിലും അത് ഞാനാണെന്ന് മനസിലായില്ലെന്ന് ആളുകൾ പറഞ്ഞു. എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണത്. അങ്ങനെ ഇംപാക്ടുണ്ടാക്കുന്ന കഥാപാത്രങ്ങൾ മതിയെന്നുള്ളതുകൊണ്ടാണ് ഇവിടെ ഞാൻ വളരെ കെയർഫുള്ളായി തെരഞ്ഞെടുക്കുന്നത്. ഡിഗ്രി ഫസ്റ്റ് ഇയറിലാണ് പ്രേമം ചെയ്തത്. സെക്കൻഡ് ഇയർ ആയപ്പോൾ, അറ്റൻഡൻസില്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ എന്‍റെ വിദ്യാഭ്യാസം നിർത്തി. കൂട്ടുകാരും നാട്ടുകാരുമൊക്കെ അതിന് എന്നെ കുറ്റം പറഞ്ഞു. അപ്പോഴൊക്കെ കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. ഞാനെടുത്ത ഒരു തീരുമാനത്തിനും അവർ എന്നെ കുറ്റം പറഞ്ഞിട്ടില്ല. – അനുപമ പരമേശ്വരൻ

Read More

ന്യൂജെൻ ഗാനങ്ങൾ; പുതിയ പാട്ടുകൾ പാടുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണെന്ന് എം.ജി. ശ്രീകുമാർ

പഴയ പാട്ടുകൾ പോലെയല്ല പുതിയ പാട്ടുകൾ. ഒരുപാട് മാറി. തലമുറ തന്നെ മാറി. പുതിയ പാട്ടുകൾ പാടുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. പുതിയൊരു സിനിമയിൽ ടൈറ്റിലിൽ തന്നെ നോക്കിയാൽ എട്ട് ഗായകരുടെ പേരൊക്കെ കാണാം. സിനിമയിൽ എല്ലായിടത്തും രണ്ട് വരിയും മൂന്ന് വരിയും ഒക്കെ വച്ച് ആ പാട്ടുകൾ പോകുന്നുണ്ട്. അതായത് സിനിമയുടെ ഇടയിൽ തന്നെ ഈ പാട്ടുകളൊക്കെ പോകുന്നുണ്ട്. ചിലപ്പോൾ ഇത് റീറെക്കോർഡിംഗ് ആണോ എന്ന സംശയമൊക്കെ വരും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് തരുൺ മൂർത്തിയുടെ തുടരും. അതിനകത്തുള്ള കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ… എന്ന ഗാനം ആസ്വാദകർക്ക് ഒരു ആശ്വാസമായിട്ട് എനിക്ക് തോന്നി. ശരിക്കും അവരൊക്കെ അത് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുമ്പോൾ സിനിമയ്ക്ക് അനുയോജ്യമായ പാട്ടുകൾ വേണം. മിന്നൽ മുരളിയിലെ നിറഞ്ഞ താരകങ്ങൾ… ഒക്കെ നാല് വരി പാടിയതിന് ശേഷം പിന്നെ…

Read More

കൃഷ്ണാഷ്ടമി പൂർത്തിയായി

അമ്പലക്കര ഗ്ലോബൽ ഫിലിംസിന്‍റെ ബാനറിൽ അനിൽ അമ്പലക്കര നിർമുച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ് എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറിൽ പൂർത്തിയായി. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ പുതിയകാല സിനിമാറ്റിക് വായനയാണ് ഇത്. പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സംഗീത സംവിധാനം ഔസേപ്പച്ചൻ നിർവഹിക്കുന്നു. വൈലോപ്പിള്ളിയുടെ വരികൾ കൂടാതെ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും പുതുമുഖ ഗായകരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ ജനങ്ങളുടെ ജീവിതമാണ് കവിതയും സിനിമയും പറയുന്നത്. എട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ കൂടുതലും ഓഡിഷനിലൂടെ എത്തിയ പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ജൂലൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യം മുതൽ…

Read More

ഇത് സ്വിറ്റ്‌സര്‍ലന്‍ഡ് അല്ല, ഇന്ത്യയാണ്; ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് കാജോൾ

ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു കജോള്‍. നടന്‍ അജയ് ദേവ്ഗണുമായുള്ള വിവാഹത്തോടെ കജോള്‍ കുടുംബജീവിതത്തിന്‍റെ തിരക്കുകളിലേക്ക് കടന്നു.നൈസയെന്നും യുഗ് എന്നും പേരുള്ള രണ്ട് മക്കളാണു താരദമ്പതിമാര്‍ക്കുള്ളത്. മക്കളെ വളര്‍ത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ചും താര പുത്രിയായതിനാല്‍ നൈസയുടെ സ്വകാര്യ ജീവിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് കജോള്‍ ഇപ്പോൾ. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഠിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത മകള്‍ക്ക് ഇന്ത്യയിലെ പൊതുകാഴ്ച്ചപ്പാടുകള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് അഭിമുഖത്തില്‍ കജോള്‍ പറയുന്നു. അവള്‍ വ്യത്യസ്തമായൊരു ലോകം കണ്ടിട്ടുണ്ട്. അവള്‍ ഇന്ത്യയിലേക്ക് വന്നാല്‍ ഇത് സ്വിറ്റ്‌സര്‍ലന്‍ഡ് അല്ല, ഇന്ത്യയാണെന്ന് അവളെ ഞാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാന്‍ കഴിയില്ല. വസ്ത്രത്തെക്കുറിച്ചും ചുറ്റുമുള്ള ആളുകളെക്കുറിച്ചും ശ്രദ്ധിക്കണമെന്ന് അവളോട് പറയും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അനീതിയായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് എന്‍റെ 14 വയസുള്ള മകന്‍ യുഗ് തികച്ചും വ്യത്യസ്തമായാണ് പരിഗണിക്കപ്പെടുന്നത്. ജിമ്മിലേക്ക് പോകുകയാണെങ്കിലും അല്ലെങ്കിലും അവന്‍ ഒരു…

Read More

സംവിധായകർ എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ അറിയൂ, അതിനപ്പുറത്തേക്ക് അറിയില്ല: മഞ്ജു വാര്യർ

ഒരിക്കലും സംവിധാനത്തിലേക്ക് കടക്കുമെന്ന് തോന്നുന്നില്ല എന്ന് മഞ്ജു വാര്യർ. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട ഒരു പ്രോസസ് ആണ്. അപ്പോൾ ഞാൻ തന്നെ നോട്ടീസ് ചെയ്തിട്ടുള്ളത്, ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്നാണ്. സംവിധായകൻ അല്ലെങ്കിൽ സംവിധായക എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ എനിക്കറിയൂ. അതിനപ്പുറത്തേക്ക് എനിക്കറിയില്ല. അപ്പോൾ സംവിധായകൻ ആകണമെങ്കിൽ എന്ത് വേണം എന്നുള്ളതിന് ഒരു കൃത്യമായിട്ട് ധാരണ വേണ്ടേ മഞ്ജു വാര്യർ.

Read More

രാമോജി ഫിലിം സിറ്റി പ്രേതബാധയുള്ള സ്ഥലം: കജോൾ

മാ എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രചാരണത്തിരക്കുകളിലാണ് നടി കജോൾ. അത്തരത്തിലൊരു പ്രൊമോഷൻ പരിപാടിക്കിടെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയെക്കുറിച്ച് കജോൾ പറഞ്ഞ ഒരു കാര്യം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്നാണ് അവർ പറഞ്ഞത്. ഒരു അഭിമുഖത്തിനിടെ കജോൾ പറഞ്ഞ വാക്കുകളാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്.” വ്യക്തിപരമായി താൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടു എന്ന് കജോൾ പറഞ്ഞു. പലവിധ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. ചിലർ കജോളിന്‍റെ സത്യസന്ധതയെ അഭിനന്ദിക്കുന്ന രീതിയിൽ പ്രതികരിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു. ഏഷ്യയിലെ അല്ലെങ്കിൽ ലോകത്തിലെ…

Read More

‘അമ്മ’യില്‍ പുതിയ ഭാരവാഹികള്‍ ഉടനില്ല

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുതിയ ഭാരവാഹികള്‍ ഉടനില്ല. മൂന്ന് മാസത്തിനുള്ളില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡിയിലെ തീരുമാനം. അതുവരെ നിലവിലെ ഭരണ സമിതി തുടരും. പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച നിലപാടെടുത്ത പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നിലവിലെ ഭരണ സമിതി തുടരുകയാണെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനയുടെ സുതാര്യതക്ക് വേണ്ടിയാണിതെന്നാണ് മോഹന്‍ലാലിന്‍റെ വാദം. താര സംഘടന പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടമാണിതെന്നും മോഹന്‍ലാല്‍ തുടരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ബാബുരാജാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. ഭരണസമിതി…

Read More

അപ്രതീക്ഷിത കണ്ടുമുട്ടൽ… വിമാനയാത്രയ്ക്കിടെ നടന്‍ ജഗതിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രി

നടന്‍ ജഗതി ശ്രീകുമാറുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി നടനെ കണ്ടത്. ജഗതി ശ്രീകുമാറിന്‍റെ അടുത്തു ചെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

Read More

അമ്മ ജനറൽ ബോഡി ഇന്ന്; പ്രസിഡന്‍റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കും

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററിൽ ചേരുന്ന യോഗത്തില്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. പ്രസിഡന്‍റായി മോഹന്‍ലാല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. എല്ലാവര്‍ക്കും സ്വീകാര്യനായ മുതിര്‍ന്ന താരം തന്നെ പ്രസിഡന്‍റ് സ്ഥാനത്ത് വേണമെന്നാണ് പൊതുവിലുള്ള ധാരണ. തെരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെറ്റിലെ ലഹരി ഉപയോഗം ത‌ടയുന്നതിന്‍റെ ഭാഗമായി നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊണ്ടുവന്ന പുതിയ നിർദേശവും യോഗത്തിൽ ചർച്ച ചെയ്യും. ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ചില ഭാരവാഹികൾ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്.

Read More

ചങ്കൂറ്റം പൂജാ കർമം

പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫൺ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം എന്ന ചിത്രത്തിന്‍റെ പൂജാ കർമം നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ നടന്നു. ആലത്തൂർ എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-കൃഷ്ണരാജ്, എഡിറ്റർ-രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ-ചെന്താമരാക്ഷൻ, കല-നാഥൻ മണ്ണൂർ, മേക്കപ്പ്-സുധാകരൻ, കോസ്റ്റ്യൂംസ്-രാധാകൃഷ്ണൻ, സ്റ്റിൽസ്-രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹക്കീം ഷാ, പിആർഒ- എ.എസ്. ദിനേശ്.

Read More