മകനോ മകളോ വലിയ നടീനടൻമാരാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് മോഹൻലാൽ

നാളെ മോഹന്‍ലാലിന്‍റെ മകളാണ് എന്ന് പറഞ്ഞിട്ടൊരു സിനിമയൊന്നും കിട്ടില്ല. അത് പ്രൂവ് ചെയ്യണം. അവള്‍ക്ക് പറ്റുന്നൊരു കഥ കിട്ടിയപ്പോള്‍ ചെയ്താല്‍ നന്നാവുമെന്ന് തോന്നി. ജൂഡുമായി സംസാരിച്ചു, ചെയ്യാമെന്ന് പറഞ്ഞു. വിസ്മയ എക്‌സൈറ്റഡാണോ എന്ന് അറിയില്ല. കുടുംബം മുഴുവന്‍ സിനിമയുമായി ബന്ധപ്പെട്ട ആളുകളാണ്. എന്‍റെ ഫാദര്‍ ഇന്‍ ലോ, ഭാര്യയുടെ കുടുംബം ഒക്കെ സിനിമയുമായി ബന്ധപ്പെട്ടവരാണ്. എനിക്ക് അങ്ങനെ ഒരു എക്‌സൈറ്റ്‌മെന്‍റ് ഒന്നും ഇല്ല. നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം. അല്ലെങ്കില്‍ ഞാന്‍ വളരെ അധികം ആഗ്രഹിക്കണം, എന്‍റെ മകന്‍ ഒരു വലിയ നടനായി മാറണം എന്നോ മകള്‍ വലിയ നടി ആകണം എന്നൊക്കെ. പക്ഷേ, അങ്ങനെയൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെക്കുറിച്ചു തന്നെ അങ്ങനെ ആഗ്രഹിച്ചിട്ടില്ല. ഇതു നന്നായി അധ്വാനിക്കേണ്ട ഒരു ഏരിയ ആണ്, അത്ര ഈസിയല്ല. നമ്മള്‍ ചെയ്യുന്ന കാര്യം ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ട് അവരിലേക്ക് എത്തുക എന്നത്…

Read More

അമ്മയാണ് എന്‍റെ ഏറ്റവും അടുത്ത സ്ത്രീ സുഹൃത്ത്

പ്രേമത്തിനുശേഷം കഴിഞ്ഞ 10 വർഷമായി കാത്തിരിക്കുന്ന ശക്തമായ വേഷമാണു തെലുങ്ക്- മലയാളം ചിത്രം പർദയിലേതെന്ന് മലയാളിയായ തെന്നിന്ത്യൻ നടി അനുപമ പരമേശ്വരന്‍. പർദയ്ക്കുള്ളിൽ മറയ്ക്കപ്പെട്ട സ്ത്രീ സ്വാതന്ത്ര്യത്തെയും തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിര്‍ണയിച്ചുവരുന്ന ആഴത്തില്‍ വേരൂന്നിയ യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെയും വിമർശിക്കുന്ന ചിത്രമാണ് പ്രവീണ്‍ കാണ്ട്രെഗുല ഒരുക്കുന്ന പർദ. വ്യത്യസ്ത ചുറ്റുപാടിലുള്ള മൂന്ന് സ്ത്രീകളുടെ സൗഹൃദമാണ് സിനിമ സംസാരിക്കുന്നത്. അനുപമയ്ക്കും ദർശനയ്ക്കുമൊപ്പം സംഗീതയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ തനിക്ക് സ്ത്രീ സൗഹൃദങ്ങൾ കുറവാണെന്നും ദർശനയുടെ സ്ത്രീ സൗഹൃദങ്ങൾ കണ്ട് അസൂയ തോന്നിയിട്ടുണ്ടെന്നും പറയുകയാണ് അനുപമ പരമേശ്വരന്‍. ഒരഭിമുഖത്തിലാണ് അനുപമ ഇക്കാര്യം പറയുഞ്ഞത്. “18 വയസിൽ സിനിമയിലെത്തിയ ഒരാളാണു ഞാൻ. അന്നുണ്ടായ പെൺ സുഹൃത്തുക്കളെല്ലാം മറ്റ് രാജ്യങ്ങളിലാണ്. എനിക്ക് സൗഹൃദങ്ങൾ കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യ സിനിമ കഴിഞ്ഞ് ഞാൻ പിന്നെ മറ്റൊരു ഇൻഡസ്ട്രിയിലേക്കാണു പോയത്.…

Read More

‘ഇത്തവണ നായകൻ ഞാൻ തന്നെ’:100-ാമത്തെ ചിത്രത്തെക്കുറിച്ച് നാഗാർജുന

അടുത്ത പ്രൊജക്ട് കിംഗ് 100 ആണ്. കഴിഞ്ഞ 6-7 മാസമായി ഇതിന്‍റെ പണിപ്പുരയിലെന്ന് നാഗാർജുന. ഒരു വർഷം മുൻപ് തമിഴ് സംവിധായകനായ കാർത്തിക് എന്‍റെ അടുത്തുവന്ന് കഥ പറഞ്ഞിരുന്നു. ഇതൊരു വലിയ ചിത്രമാണ്. ആക്ഷൻ പാക്ക്ഡ് ഫാമിലി ഡ്രാമയായിട്ടാണ് ചിത്രമെത്തുക. ഇത്തവണ, സിനിമയിലെ നായകൻ ഞാൻ തന്നെയാണെന്ന് നാഗാർജുന പറഞ്ഞു.

Read More

കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക! കുറിപ്പുമായി ജി. വേണുഗോപാൽ

ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല എന്ന് ജി. വേണുഗോപാൽ. എന്‍റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവനത്തിലും മധ്യവയസിലും നിറഞ്ഞാടി ഞങ്ങൾക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മോമന്‍റ്സ് സമ്മാനിച്ച മമ്മൂക്ക പൂർണാരോഗ്യത്തോടെ അഭിനയലോകത്തേക്കു തിരിച്ചെത്തിയിരിക്കുന്നു. കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക! To many more mesmerising roles. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്കു മതിയായിട്ടില്ല എന്ന് ജി. വേണുഗോപാൽ പറഞ്ഞു.  

Read More

റൺ ബേബി റൺ വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്ക്

നരൻ എന്ന ജനപ്രിയ ചിത്രത്തിനു ശേഷം, ജോഷി, മോഹൻലാൽ ടീമിന്‍റെ ഹിറ്റ് ചിത്രം റൺ ബേബി റൺ നവംബർ ഏഴിനു വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും. ഗാലക്സി ഫിലിംസിനു വേണ്ടി മിലൻ ജലീൽ നിർമിച്ച ഈ ചിത്രം, റോഷിക എന്‍റർപ്രൈസസാണ് 4 K ഡോൾബി അറ്റ് മോസിൽ തിയറ്ററിൽ എത്തിക്കുന്നത്. റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹൻലാൽ നടത്തിയത്. രതീഷ് വേഗ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ മോഹൻലാൽ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണൽപ്പായയിൽ… എന്ന ഗാനവും പ്രേഷകർ ഏറ്റെടുത്തു. ചിത്രത്തിന്‍റെ വിജയത്തിന് ഇതൊരു ഘടകമായി മാറുകയും ചെയ്തു. ഒരിക്കൽ പ്രണയിനികളായിരുന്ന കാമറാമാൻ വേണുവും (മോഹൻലാൽ ) ന്യൂസ് എഡിറ്റർ രേണുവും (അമല പോൾ )വിവാഹത്തിന്‍റെ വക്കിലെത്തിയപ്പോൾ തെറ്റിപ്പിരിഞ്ഞു. വർഷങ്ങൾക്കുശേഷം അവർ ഒന്നിക്കുന്നു. ഭരതൻ പിള്ള എന്ന രാഷ്ട്രീയക്കാരനും (സായികുമാർ) രാജൻ കർത്ത എന്ന വ്യവസായിയും (സിദ്ദിഖ്)…

Read More

തെന്നിന്ത്യക്കാർ വിനയമുള്ളവരാണെന്ന് ശ്രുതി ഹാസൻ

അഭിനേത്രിയെന്ന നിലയിലും ഗായികയെന്ന നിലയിലും ഇന്ത്യയൊട്ടാകെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ശ്രുതി ഹാസൻ. സിനിമയ്ക്കുപുറത്തും ശ്രുതിയുടെ സംസാരവും പെരുമാറ്റവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ദക്ഷിണേന്ത്യൻ സിനിമകളിൽ പ്രവർത്തിച്ച തന്‍റെ അനുഭവങ്ങളെക്കുറിച്ചും ബോളിവുഡ് നൽകിയ തിരിച്ചറിവുകളെക്കുറിച്ചും ശ്രുതി മനസുതുറന്നു. തെന്നിന്ത്യൻ അഭിനേതാക്കൾക്കിടയിലെ വിനയം, ബോളിവുഡുമായുള്ള സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവയെ ക്കുറിച്ചുള്ള ശ്രുതിയുടെ വാക്കുകൾ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. ബോളിവുഡിനെ അപേക്ഷിച്ച് സൗത്ത് ഇന്ത്യൻ താരങ്ങൾ കൂടുതൽ വിനയമുള്ളവരാണെന്നു ശ്രുതി പറഞ്ഞു. ഒരുപാടു പണമുള്ള പലരും ആർഭാടമായി വസ്ത്രം ധരിക്കില്ല. അവർ വർഷങ്ങളോളം പഴയ അംബാസഡർ കാർ തന്നെ ഉപയോഗിക്കും. അത് ദക്ഷിണേന്ത്യയുടെ മനഃശാസ്ത്രമാണ്. നമ്മൾ കലയുടെ വെറും വാഹകർ മാത്രമാണെന്നു തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അഹങ്കരിച്ചാൽ സരസ്വതീദേവി അനുഗ്രഹം പിൻവലിക്കും എന്നു ഭയക്കുന്നതിനാലാണ് സൗത്ത് താരങ്ങൾ കൂടുതൽ വിനയമുള്ളവരാകുന്നത്- ശ്രുതി പറഞ്ഞു.…

Read More

അവരോടൊപ്പം നമ്മളുണ്ടാകും; ശ്വേതയെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നെന്ന് ടിനിടോം

ഞങ്ങള്‍ ഒമ്പത് ആണുങ്ങളും എട്ട് പെണ്ണുങ്ങളും ഉണ്ട്. സന്തോഷം. ‘അമ്മ’ യാഥാര്‍ഥ്യമായി. എല്ലാവരുടെയും ആഗ്രഹമായിരുന്നല്ലോ തലപ്പത്തേക്കു സ്ത്രീകള്‍ വരണമെന്ന്. അതു സംഭവിച്ചു. അവര്‍ക്കൊരു ടേം കൊടുത്തിരിക്കുകയാണല്ലോ. മൂന്നുവര്‍ഷമുണ്ട്. അവര്‍ തെളിയിക്കട്ടെ. അവരോടൊപ്പം നമ്മളുണ്ടാകും. ഞാൻ മൂന്നു ടേമില്‍ ഇരുന്നിട്ടാണ് നാലാമത്തെ ടേമിലേക്ക് വരുന്നത്. ലാലേട്ടനോടൊപ്പം മൂന്ന് കമ്മിറ്റിയിലുണ്ടായിരുന്നു. അവിടെ എന്തെങ്കിലുമൊക്കെ കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇന്‍ഫർ‍മേഷന്‍ പോലെ എനിക്കു കൊടുക്കാന്‍ പറ്റും. ശ്വേതയെ ഞാന്‍ എന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നു. അതൊരു വ്യാജ ആരോപണമായിരുന്നു. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എനിക്ക് വിശദാംശങ്ങള്‍ അറിയില്ല. അതുമായി ഒട്ടും കണക്റ്റഡ് അല്ല ഞാന്‍. അത് നിയമപരമായി പോകേണ്ടതാണെങ്കില്‍ അങ്ങനെതന്നെ മുന്നോട്ടുപോകട്ടെ. -ടിനി ടോം

Read More

അകത്തും പുറത്തും സൗന്ദര്യമുള്ള വ്യക്തികളില്‍ ഒരാള്‍; സാമന്തയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി

മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി. ഇപ്പോള്‍ നടി സാമന്തയ്‌ക്കൊപ്പമുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണു താരം. ഒരു സ്ത്രീ എന്ന നിലയില്‍, ഞാന്‍ എപ്പോഴും ആദരിക്കപ്പെടേണ്ട സ്ത്രീകളെ തിരയുന്നു, അകത്തും പുറത്തും സൗന്ദര്യമുളള അപൂര്‍വ വ്യക്തികളില്‍ ഒരാളാണു സാമന്ത. അവരോടൊപ്പമുള്ള ഈ നിമിഷത്തിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്.അവര്‍ വളരെ സുന്ദരിയാണ്… സാമന്തയ്‌ക്കൊപ്പമുളള ചിത്രത്തിനൊപ്പം പേളി കുറിച്ചു. അതേസമയം, ജീവിതത്തില്‍ നേരിടേണ്ടി വന്ന ആരോഗ്യപ്രശ്‌നങ്ങളും വിവാഹമോചന പ്രതിസന്ധികളുമെല്ലാം അതിജീവിച്ച് അഭിനയരംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് സാമന്ത. സംവിധായകരായ രാജ് ആന്‍ഡ് ഡി കെ-യുടെ സിറ്റാഡെല്‍: ഹണി ബണ്ണി എന്ന സീരിസിലാണ് ഒടുവില്‍ സാമന്ത പ്രത്യക്ഷപ്പെട്ടത്. രക്ത ബ്രഹ്മാണ്ഡ് എന്ന ചിത്രത്തിലും ബംഗാരം എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ തെലുങ്ക് ചിത്രമായ ശുഭത്തിലൂടെ നിര്‍മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചു.  

Read More

വിനായകനെ നിയന്ത്രിക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ല’; അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ “അമ്മ’

കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നടന്‍ വിനായകനെ താര സംഘടനയായ “അമ്മ’. വിനായകന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്. അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന്‍ നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി വിനായകന്‍റെ ഇത്തരം സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അമര്‍ഷം രേഖപ്പെടുത്തി. വിനായകനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.

Read More

മുഹമ്മദ്കുട്ടി, വിശാഖം നക്ഷത്രം: ചക്കുളത്തമ്മയുടെ അനുഗ്രഹം മമ്മൂട്ടിക്ക് ലഭിക്കണം, ആയുരാരോഗ്യ സൗഖ്യത്തിനായി ചക്കുളത്ത് കാവിൽ താരത്തിന് പ്രത്യേക പൂജ

മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസിനും വേണ്ടി ചക്കുളത്ത്കാവ് ദേവീ ക്ഷേത്രത്തിൽ പ്രത്യേക പൂജ. സിനിമാ ലോകത്തേയ്ക്ക് മമ്മൂക്ക വീണ്ടും മടങ്ങി എത്തുന്നതിനും കൂടുതൽ ജനപ്രിയ സിനിമകൾ തുടർന്ന് കൊണ്ടു പോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് നേർന്നാണ് ആയുരാരോഗ്യ സൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.  

Read More