എസ്. മഞ്ജുളാദേവികെ.എസ്. ചിത്ര പഠിച്ച ഗവണ്മെന്റ് കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രയുടെ സംഗീത അധ്യാപികയായ പൊന്നമ്മ ടീച്ചർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്;”എപ്പോൾ പാടാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ അപ്പോൾ തന്നെ ചിത്ര പാടും.’ ചിത്ര വലിയ ഗായികയായി ഉയർന്നുകൊണ്ടിരുന്ന 1985 കാലഘട്ടത്തിലാണ് ചെറിയ ക്ലാസുകളിൽ ചിത്രയെ സംഗീതം പഠിപ്പിച്ച ടീച്ചർ ഇങ്ങനെ പറഞ്ഞിരുന്നത്. അക്കാലത്തെ സിനിമാ മാസികകളിൽ അച്ചടിച്ചുവരുന്ന ചിത്രയുടെ ഫോട്ടകൾ കാണുന്പോൾ വലിയ അഭിമാനത്തോടൊപ്പം ആശങ്കകളും പൊന്നമ്മ ടീച്ചർ പങ്കുവച്ചിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരുമൊത്ത് റെക്കോർഡിംഗിനു നില്ക്കുന്ന ഫോട്ടോകൾ സൂക്ഷിച്ചു നോക്കി ചിത്രയുടെ അധ്യാപിക പറയും – “”സിനിമാ രംഗമല്ലേ; പാവം കുട്ടിക്കാണെങ്കിൽ ലോകപരിചയവും കുറവാണ്.’ ചിത്രയുടെ നിഷ്കളങ്കതയെക്കുറിച്ച് സ്വന്തം അമ്മയും ആശങ്കപ്പെട്ടിരുന്നതും സിനിമയിൽ പാടിത്തുടങ്ങുന്ന കാലത്ത് എല്ലാവരെയും നോക്കി ചിരിക്കരുതെന്ന് അമ്മ താക്കീത് നല്കിയതും പല അഭിമുഖങ്ങളിലും ഇപ്പോൾ ചിത്ര പറയാറുണ്ട്.…
Read MoreCategory: RD Special
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
സീമ മോഹന്ലാല്പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെളിയുന്ന പേരാണ് പിആര്‍ഒ എ.എസ്. ദിനേശ്. സിനിമാ വാര്‍ത്തയെഴുത്തിന്റെ കാല് നൂറ്റാണ്ടു പിന്നിടുമ്പോള്‍ ദിനേശ് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ്. ഒരു സിനിമ പ്രഖ്യാപിച്ചാല്‍ അതിന്റെ ആദ്യാവസാനം വരെ കൂടെ നിന്ന് വാര്‍ത്തകള്‍ മാധ്യമലോകത്തേക്ക് എത്തിക്കുന്ന രീതിയാണ് ദിനേശിന്റേത്. പടം റിലീസ് ചെയ്തശേഷവും അതിന്റെ വിശേഷങ്ങളുമായി ദിനേശിന്റെ വാര്‍ത്തകളെത്തും. എഴുത്തുകാരനാകാന്‍ മോഹിച്ച എ.എസ്. ദിനേശ് സിനിമാ എഴുത്തുകാരനായ കഥ വായിക്കാം… കാസറ്റുകളുടെ പിആര്‍ വര്‍ക്ക് ചെയ്ത് തുടക്കംഎറണാകുളം പള്ളുരുത്തി സ്വദേശിയായ ദിനേശിന് കുട്ടിക്കാലം മുതല്‍ എഴുത്തുകാരനാകാനായിരുന്നു മോഹം. അതുകൊണ്ടുതന്നെ പുസ്തകങ്ങളെയും എഴുത്തിനെയും കൂടെകൂട്ടി. കേരള മീഡിയ അക്കാദമിയില്‍ ജേര്‍ണലിസം പഠനത്തിനു ചേരുമ്പോള്‍ തന്നെ അദ്ദേഹം ഫ്രീലാന്‍സായി അഭിമുഖങ്ങള്‍ എഴുതിയിരുന്നു. ജോണി സാഗരിഗ, സര്‍ഗം കബീര്‍, ഈസ്റ്റ് കോസ്റ്റ് വിജയന് തുടങ്ങിയവരൊക്കെ ഓഡിയോ കാസറ്റു രംഗത്ത് നിറഞ്ഞുനില്ക്കുന്ന…
Read Moreപകച്ചുപോയ ജീവിതത്തിൽനിന്ന്… കാൻസറിനെ അതിജീവിച്ച് അയൺമാൻ പദവിയിലേക്ക്
നവാസ് മേത്തർകോടിയേരി മലബാർ കാൻസർ സെന്ററിന് സമീപം ശ്രീവൽസത്തിൽ നിധിൽ വൽസൻ എന്ന യുവ ഐപിഎസുകാരൻ ജീവിതത്തിലേക്കു തിരിച്ചുവന്നത് ‘അയൺമാനാ’യി. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന കാൻസർ എന്ന അതിഥിയെ ഗോവ എസ്പിയായ ഈ ചെറുപ്പക്കാരൻ നേരിട്ടത് സമാനതകളില്ലാത്ത ചങ്കുറപ്പോടെയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട് കടന്നു പോയ ദിനങ്ങൾ. ഒരു നവംബറിൽ കടന്നുവന്ന കാൻസറിനെ അടുത്ത നവംബറാകുമ്പോഴേക്കും പടിക്ക് പുറത്താക്കാൻ നിധിൻ വൽസനു കഴിഞ്ഞു. അതും വീടിനു തൊട്ടടുത്തുള്ള സർക്കാർ സ്ഥാപനമായ മലബാർ കാൻസർ സെന്ററിലൂടെ. ചികിത്സക്കുശേഷം സർവീസിൽ തിരിച്ചു കയറിയ നിധിൻ വൻസൻ എട്ട് മണിക്കൂറുകൊണ്ട് നടന്നു കയറിയത് അയൺമാൻ പദവിയിലേക്കായിരുന്നു. നിരന്തരമായ പരിശീലനത്തിലൂടെ ഗോവയിലെ ട്രയാത് ലണിൽ പങ്കെടുത്ത നിധിൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1450 പേരെ പിന്നിലാക്കിയാണ് അയൺമാൻ പദവി കരസ്ഥമാക്കിയത്. മത്സരത്തിൽ എട്ട് മണിക്കൂർ കൊണ്ട് 1.9 കിലോമീറ്റർ കടൽ…
Read Moreതലവടിക്കാരുടെ ആറാംതമ്പുരാൻ..! പുന്നമടയിലെ കന്നി അങ്കത്തിന് തലവടി ചുണ്ടന്; പൂവണിയുന്നത് ജലോത്സവ പ്രേമികളുടെ സ്വപ്നം
എടത്വ: നെഹ്റു ട്രോഫി ജലമേളയില്‍ കന്നി അങ്കത്തിനൊരുങ്ങി തലവടി ചുണ്ടന്. 2023 ലെ പുതുവത്സര ദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന് റിക്സണ് എടത്തിലിന്റെ ക്യാപ്റ്റന്‍സിയില്‍ കുട്ടനാട് റോവിംഗ് അക്കാഡമിയുമായി ചേര്‍ന്ന് തലവടി ടൗണ്‍ ബോട്ട് ക്ലബ്ബാണ് കന്നി അങ്കത്തില്‍ തുഴയുന്നത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്‍താഴ്ചയും പായുന്ന കുതിരയുടെ ആകൃതിയില്‍ തടിയില്‍ കൊത്തിവച്ച അണിയവുമാണ് വള്ളത്തിന്റെ ഘടന. 83 തുഴച്ചില്‍ക്കാരും അഞ്ചു പങ്കായകാരും ഒന്‍പത് നിലക്കാരും ഉള്‍പ്പെടെ 97 പേര്‍ക്ക് കയറുവാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. നീരണിയിക്കലിനുശേഷം ഹാട്രിക് ജേതാവായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന തുഴച്ചില്‍ നടന്നിരുന്നു. 2022 ഏപ്രില്‍ 21 നാണ് തലവടി ചുണ്ടന്റെ ഉളികുത്ത് കര്‍മം നടന്നത്. കോഴിമുക്ക് നാരായണന് ആചാരിയുടെ മകന് സാബു ആചാരിയാണ് വള്ളത്തിന്റെ ശില്പി. സാബു ആചാരി നിര്‍മിച്ച ആറാമത്തെ…
Read Moreഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു..! കെഎസ് യു യൂണിറ്റ് സെക്രട്ടറിയിൽനിന്നു കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വളർച്ച അതിവേഗം ബഹുദൂരം…
ജോസ് ആൻഡ്രൂസ്ഒരുവിധത്തിൽ പറഞ്ഞാൽ ഓർമകൾ ചീകിയൊതുക്കാത്ത നീളൻ മുടികൾപോലെയാണ്. വിട്ടുപോകില്ല. മുറിച്ചെറിയുന്തോറും വളർന്നു വളർന്നങ്ങനെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും, മറക്കരുതെന്ന്. ഉമ്മൻചാണ്ടി ഓർമിക്കുന്നുണ്ട് ആ പഴയ കാര്യങ്ങൾ. നമുക്കും കേൾക്കാതെ വയ്യ. കാരണം, സണ്ണി കുഞ്ഞൂഞ്ഞായും കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയായും വളരുന്നത് കേരള രാഷ്ട്രീയത്തിന്റെകൂടി വളർച്ചയുടെ ചരിത്രമാണ്. കൃത്യമായി പറഞ്ഞാൽ. പുതുപ്പള്ളി സെന്റ് ജോർജ് ഗവണ്മെന്റ് ഹൈസ്കൂളിലെ കെഎസ് യു യൂണിറ്റിന്റെ പിറവിയോടെ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരനും പിറന്നു. വിദ്യാർഥി സംഘടനയായ കെഎസ് യു അപ്പോൾ ആലപ്പുഴയിൽ സ്ഥാപിതമായിട്ടേയുള്ളു. 1958ൽ കുട്ടനാട്ടിൽ ഒരണ സമരം തുടങ്ങി. കോട്ടയത്തും സമരം നടക്കുന്നു. പിക്കറ്റിംഗും വിദ്യാർഥികളുടെ അറസ്റ്റുമൊക്കെ എന്നുമുണ്ട്. വാർത്ത കേട്ടതേയുള്ളു. കെഎസ് യു എന്താണെന്നുപോലും ശരിക്കറിയില്ല. നേതാക്കന്മാർ ആരും യൂണിറ്റ് തുടങ്ങണമെന്നു പറഞ്ഞിട്ടുമില്ല. പക്ഷേ, വാർത്തയൊക്കെ കേട്ടപ്പോൾ ആവേശം അടക്കാനായില്ല. സെന്റ് ജോർജ് പള്ളിക്കൂടത്തിന്റെ മൈതാനത്ത് 30 കുട്ടികൾ ഒന്നിച്ചുകൂടി. നമുക്കൊരു…
Read Moreആൾക്കൂട്ടത്തിലലിഞ്ഞ നേതാവ്; ആള്പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി…
റെജി ജോസഫ്പുരുഷാരം തിങ്ങിയ പൂരമ്പറമ്പിനു നടുവിലെ ഇലഞ്ഞി മരംപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാവലിക്കു തണലും താങ്ങും പകര്‍ന്ന മഹാവൃക്ഷം. മുഖ്യമന്ത്രിയായിരിക്കെ ഉണ്ണാതെ ഉറങ്ങാതെ ഒന്നര രാവും പകലും തുടരെ ജനസമ്പര്‍ക്കപരിപാടി നടത്തിയ കാലത്ത് ജനാവലിക്കു നടുവില്‍ ഫയല്ക്കെട്ടുമായി ഒരേ നില്പു നില്ക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുമ്പോള്‍ പൂരപ്പറമ്പാണ് മനസിലെത്തുക. ആള്‍ക്കൂട്ടത്തിനു നടുവില്‍ ആള്പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി.ആവുന്നിടത്തോളം സമയം ജനങ്ങള്‍ക്കൊപ്പമായിരിക്കുക, അവരുടെ ആവശ്യങ്ങളില്‍ പങ്കുചേരുക എന്നതല്ലാതെ സ്വകാര്യങ്ങളിലൊന്നും ഉമ്മന്‍ ചാണ്ടിക്കു നിഷ്ഠയുണ്ടായിരുന്നില്ല. ഭക്ഷണത്തിലെ രുചിയിലോ സ്വന്തം മേക്കപ്പിലോ ഒന്നും ശ്രദ്ധയില്ലാത്ത ജീവിതം. പിഞ്ചിപ്പിന്നിയ ഷര്‍ട്ടും അലസമായി പാറുന്ന മുടിയും. ലോകം വാഴ്ത്തിയ ജനസമ്പര്‍ക്ക പരിപാടിക്കാലത്ത് ഓട്സും മോരും വെള്ളവും മാത്രം ദിവസങ്ങളോളം ഭക്ഷിച്ച് ജനാവലിക്കിടെ ജീവിച്ചയാള്‍. സ്വന്തമായി വാച്ചും മൊബൈല്‍ ഫോണുമില്ലെങ്കിലും കൃത്യനിഷ്ഠപാലിക്കുന്നതില്‍ വീഴ്ചയുണ്ടായിരുന്നില്ല. എന്തുകൊണ്ട് വാച്ച് കെട്ടുന്നില്ലെന്നു ചോദിച്ചാല്‍ തിരക്കുമൂലം അത് എവിടെയെങ്കിലും…
Read Moreഎംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസം നവതിയുടെ നിറവിൽ
എസ്. മഞ്ജുളാദേവിഎം.ടി. വാസുദേവൻ നായർ – മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മുന്നിലെ എം, ടി എന്ന അക്ഷരങ്ങൾ മാടത്ത് തെക്കേപാട്ട് എന്ന സ്വന്തം തറവാടിന്റെ പേരാണ്. ജന്മദേശമായ കൂടല്ലൂർ എംടി പേരിനൊപ്പം ചേർത്തിട്ടില്ല. എന്നാൽവാസുദേവൻ നായരുടെ കഥകളിലും നോവലുകളിലും അറിയാതെ അറിയാതെ എന്നോ ചേർന്നുപോയി പൊന്നാനി താലൂക്കിലെ കൂടല്ലൂർ എന്നപഴയ ഗ്രാമം. മാടത്ത് തെക്കേപാട്ട് തറവാട്ടിലെ മച്ചിലെ കൊടിക്കുന്നത്ത് ഭഗവതിയെ പോലെ, അമ്മയെ പോലെ, ചെറിയമ്മയെപോലെ, വല്യമ്മാമ്മയെപോലെ കൂടല്ലൂരും എംടിയുടെ ആത്മാവിന്റെ ഭാഗമായി. ഗുരുതിപ്പറന്പും സ്വർണവർണമണിഞ്ഞ കന്നിയിലെയും മകരത്തിലെയും നെൽപ്പാടങ്ങളും സർപ്പങ്ങൾ ഫണം വിടർത്തി ആടുന്നകൈതക്കാടുകളും കണ്ണാന്തളി പൂക്കളും എല്ലാം എംടി കഥകളിൽനിറഞ്ഞു. കൂടല്ലൂരിലെപ്രകൃതി മാത്രമല്ല മനുഷ്യരെയും അവരുടെ വാസു ഹൃദയത്തോട് ചേർത്തങ്ങ് പിടിച്ചു. കവുങ്ങൻ വളപ്പിലെ പാറുക്കുട്ട്യേടത്തിയുടെസഹോദരി ‘കുട്ട്യേടത്തി’ആയതും തെക്കേപാട്ട് കുടുംബത്തിലെ ഒരു കാരണവരായ ഗോപിയേട്ടൻ അസുരവിത്തിലെ ഗോവിന്ദൻകുട്ടിയായതും എംടിയുടെ ബന്ധുവായ…
Read More”സൂര്യകിരീടം വീണുടഞ്ഞു”… എം ജി രാധാകൃഷ്ണൻ ജൂലൈയുടെ നഷ്ടം
എസ്. മഞ്ജുളാദേവി“ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില്‍ യാത്ര ചെയ്യുമ്പോഴും എന്റെ പാട്ടൊന്നും ഞാന്‍ കേട്ട് ആസ്വദിക്കാറില്ല. ചില ഗായകരൊക്കെ സ്വന്തം ഗാനങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നത് കാണുമ്പോള്‍ എനിക്കു വലിയ അത്ഭുതം തോന്നാറുണ്ട്. അങ്ങനെ ചെയ്യുന്ന ഗാനരചയിതാക്കളും സംഗീതസംവിധായകന്മാരും ഉണ്ടാവും. എങ്ങനെയാണ് സ്വന്തം സൃഷ്ടി നമ്മള് പിന്നെയും പിന്നെയും ആസ്വദിക്കുന്നത്? സംഗീതസംവിധാനം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ആ ഗാനത്തെ നെഞ്ചേറ്റി നടക്കാറില്ല.” തിരുവനന്തപുരത്തെ തൈക്കാട്ടുള്ള മേടയില്‍ വീട്ടിലിരുന്ന് എം.ജി. രാധാകൃഷ്ണന് പറഞ്ഞതാണിത്. സത്യമായിരുന്നു അത്. സാധാരണ ഒരു സംഗീത സംവിധായകന്റെയോ ഗായകന്റെയോ മനസായിരുന്നില്ല എം.ജി. രാധാകൃഷ്ണന്റേത്. വെള്ള ജുബ്ബയും മുണ്ടും നെറ്റിയില്‍ കുങ്കുമക്കുറിയും ധരിച്ച്, എപ്പോഴും വെറ്റിലയും മുറുക്കി നടക്കുന്ന എംജി ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. നിലനില്‍ക്കുന്ന ചിട്ടയ്ക്കും സമ്പ്രദായങ്ങള്‍ക്കുമപ്പുറം സ്വതന്ത്രമായ വഴിയിലൂടെ സഞ്ചരിച്ച ഒരു വ്യക്തിയും സംഗീതസംവിധായകനും ആയിരുന്നു…
Read Moreഇന്‍സ്പെക്ടര്‍ വിജയശങ്കര്‍ ഹാപ്പിയാണ്; ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ്; ‘”കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’’
സീമ മോഹന്‍ലാല്‍കൊച്ചി: ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്ന ക്രൈം ത്രില്ലര്‍ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ ഹിറ്റുകളുടെ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഒരു കൊലക്കേസിൽ ആറു ദിവസംകൊണ്ട് പ്രതിയെ പിടികൂടുന്ന, ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ പലരും ഒറ്റയിരുപ്പിലാണ് കണ്ടുതീര്‍ത്തത്. 2011 ഫെബ്രുവരിയിൽ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപത്തെ ഒരു ലോഡ്ജിൽ നടന്ന കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ് വെബ് സീരിസിന്റെ ഇതിവൃത്തം. കൊല നടന്ന സമയത്ത് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. വിജയശങ്കര്‍ ഇപ്പോൾ നിറഞ്ഞ സന്തോഷത്തിലാണ്. കാരണം വിജയശങ്കറും സംഘവുമായിരുന്നു പോലീസിനെ വട്ടംകറക്കിയ കൊലക്കേസിലെ പ്രതിയെ ആറു ദിവസംകൊണ്ട് പിടികൂടിയത്. മറ്റൊരു സിനിമയിലേക്ക് പോലീസ് അന്വേഷണത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വന്ന സംവിധായകന് അഹമ്മദ് കബീറിനോട് സംസാരത്തിനിടെയാണ് വിജയശങ്കര്‍…
Read Moreഓർമകളിൽ ഇപ്പോഴും നടുക്കം; പെരുമൺ ദുരന്തത്തിന് ജൂലൈ 8ന് 35 വയസ്; പുനരന്വേഷണം അടഞ്ഞ അധ്യായമെന്നു റെയിൽവേ
എസ്.ആർ. സുധീർ കുമാർകൊല്ലം: സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ തീവണ്ടിയപകടത്തിന് ജൂലൈ എട്ടിന് 35 വയസ്. അപകടത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതം. റെയിൽവേ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചു. അവരുടെ കണ്ടെത്തലുകൾ അവിശ്വസനീയം. അപകടം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന എൻ.കെ.പ്രേമചന്ദ്രൻ എംപി അടക്കമുള്ളവരുടെ ആവശ്യത്തിന് ‘അതൊരു അടഞ്ഞ അധ്യായം” എന്നാണ് റെയിൽവേയുടെ നടപടി. 1988 ജൂലൈ എട്ടിനാണ് രാജ്യത്തെ നടുക്കിയ പെരുമൺ തീവണ്ടി അപകടം നടന്നത്. ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. അന്ന് വെള്ളിയാഴ്ചയായിരുന്നു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് വന്ന ഐലന്റ്് എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് പെരുമൺ പാലത്തിൽ പാളം തെറ്റിയത്. ഇതിൽ നാല് ബോഗികൾ പൂർണമായും പാലത്തിന് താഴെ അഷ്ടമുടി കായലിൽ പതിച്ചു. അപകടത്തിൽ അന്യ സംസ്ഥാനക്കാരടക്കം 105 പേർ മരിച്ചു എന്നാണ് കണക്ക്. 200ലധികം പേർക്ക് പരിക്കേറ്റു. സംഭവസമയത്ത് കായലിൽ…
Read More