എസ്. മഞ്ജുളാദേവിഹൃദയ വിശുദ്ധിയും ലാളിത്യവും കൈമുതലാക്കി, ഒരു പിന്നണി ഗായകന്റെ യാതൊരുവിധ പരിവേഷങ്ങളുമില്ലാതെ നമുക്കിടയിലൂടെ സാധാരണ ഒരാളെപോലെ നടന്നിരുന്ന ചലച്ചിത്ര പിന്നണി ഗായകനാണ് കെ.പി. ഉദയഭാനു. ജീവിതത്തിന്റെ അവസാന നാളുകളിൽ തിരുവനന്തപുരം നഗരത്തിലൂടെ കെ.പി. ഉദയഭാനു സഞ്ചരിച്ചിരുന്നത് നിറയെ വർണങ്ങളുള്ള ഉടുപ്പും തലയിൽ തൊപ്പിയും ധരിച്ചാണ്. എന്തുകൊണ്ടാണ് വർണങ്ങളോട് ഇത്ര താല്പര്യം എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. തന്റെ കുട്ടിക്കാലത്ത് ജീവിതത്തിൽ തീരെ നിറങ്ങൾ ഉണ്ടായിരുന്നില്ല എന്ന് കെ.പി. ഉദയഭാനു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. സിംഗപ്പൂരിൽ വച്ച് ബാല്യത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട കഥകളും നിറംകെട്ടുപോയ തന്റെ കുട്ടിക്കാലത്തെ കുറിച്ചും പലവട്ടം ഉദയഭാനു പറഞ്ഞിട്ടുണ്ട ്. പിൽക്കാലത്തും ദുരന്തങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട ് ഉദയഭാനു. ഭാര്യ വിജയലക്ഷ്മിയുടെ മരണം, രോഗം അങ്ങനെ വലിയ വേദനകൾ. അതൊക്കെ ഒരുപക്ഷേ ഈ മഹാഗായകന്റെ ശോകഗാനങ്ങളുടെ തീവ്രതയ്ക്കു ഒരു കാരണമായും മാറിയിരുന്നിരിക്കാം. ’ചുടുകണ്ണീരാൽ…
Read MoreCategory: RD Special
ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം; വിവാഹത്തിന്റെ 50-ാം വാർഷികാഘോഷം ഭാസ്കരൻനായർക്കും ഗിരിജ മണിയമ്മയ്ക്കും ഇങ്ങനെ…
തുറവൂർ: വളമംഗലം നെടുംപുറത്ത് എ. ഭാസ്കരൻ നായർ മുന്നേ ദാനധർമിയാണ്. പഠിക്കാനും മരുന്നിനും മറ്റു ആവശ്യങ്ങൾക്കും അർഹരായവർക്ക് സഹായം നൽകാൻ മനസുള്ളയാൾ. മനസ് വച്ച് തന്റെ വിവാഹത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം കൈമാറുകയായിരുന്നു ഭാസ്കരൻനായർ. ആലപ്പുഴ കളക്ടറേറ്റിൽ കളക്ടർ ഹരിത വി. കുമാറിനെ നേരിൽ കണ്ടാണ് അരലക്ഷത്തിന്റെ തുക നൽകിയത്. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് പ്രസിഡന്റായ ഭാസ്കരൻ നായരുടെ ഭാര്യ റിട്ട. അധ്യാപിക ഗിരിജ മണിയമ്മയാണ്. കഴിഞ്ഞ 27നായിരുന്നു ഇവരുടെ വിവാഹ വാർഷികം. 2020 ൽ 47-ാം വിവാഹ വാർഷികത്തിൽ 47,000 രൂപ ഇദ്ദേഹം ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഭാസ്കരൻനായർ 2021 മുതൽ സാന്ത്വന സ്പർശം പിതൃസ്മരണ എന്ന പേരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ചുറ്റുമുള്ള അർഹരായവർക്ക് ലഭിക്കത്തക്കവിധം സംഘടന മുഖാന്തരം ഒരു…
Read Moreഇസൈജ്ഞാനി ഇളയരാജയ്ക്ക് നാളെ എൺപതാം പിറന്നാൾ
എസ്.മഞ്ജുളാദേവികേൾക്കുന്നവർ സന്തോഷം കൊണ്ട് മതിമറന്നുപോകുന്ന ഗാനങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നു? എന്ന് ഇളയരാജയോട് തമിഴ് ടെലിവിഷൻ അവതാരകൻ ഒരിക്കൽ ഒരഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. കുട്ടികളെപ്പോലെ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഇളയരാജ പറയുന്നു-ട “”ചെറിയ കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. ഏതൊരു കാഴ്ചയും അവർക്ക് ഉല്ലാസമാണ്. സംഗീതത്തിനു മുന്നിൽ ഞാനും ഒരു കുട്ടിയാണ്. അതല്ലാതെ എങ്ങനെ ആഹ്ലാദകരമായ സംഗീതം വരുന്നുവെന്നതിന് എനിക്ക് മറുപടിയില്ല.” വളരെ അപൂർവമായേ ഇളയരാജ എന്ന സംഗീത ഇതിഹാസം മാധ്യമങ്ങൾക്കു മുന്നിൽ വരാറുള്ളൂ. തെന്നിന്ത്യ മുഴുവൻ അലയടിക്കുന്ന തന്റെ ആയിരക്കണക്കിന് ഗാനങ്ങളുടെ പിറവിയെക്കുറിച്ച് വിശദമായി പറയുന്ന പതിവും അദ്ദേഹത്തിനില്ല. അഭിമുഖങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു ചോദിക്കുന്പോൾ ഏതാനും ചില വാക്കുകളിൽ മറുപടികൾ ഒതുക്കും. 2017ൽ ഇളയരാജയുടെ സംഗീതത്തിൽ “ക്ലിന്റി’ലെ ഗാനങ്ങൾ വന്നപ്പോൾ ഒരു സ്വകാര്യ മലയാളം ചാനലിന്റെ അഭിമുഖം വന്നിരുന്നു. ക്ലിന്റിലെ ഗാനങ്ങളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇളയരാജ വ്യക്തമായി തന്നെ പറയുന്നുണ്ട്- “”എന്റെ ഗാനങ്ങളെക്കുറിച്ച് പറയേണ്ടത്…
Read More19 വർഷങ്ങൾ, 25 ദേവാലയങ്ങൾ; ഷൈനിന് ഇത് അഭിമാന നിമിഷം
എടത്വ: 27ന് എടത്വ കോയിൽമുക്ക് സെന്റ് ജോസഫ് പള്ളി കൂദാശ ചെയ്യപ്പെടുന്പോൾ അഭിമാന നിറവിലാണ് ഷൈൻ ജോസഫ് മായിറപ്പള്ളിൽ എന്ന ചന്പക്കുളംകാരൻ. ദേവാലയ നിർമാണത്തിൽ രജതജൂബിലി നിറവിലെത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിന് അകത്തും പുറത്തുമായി ഷൈൻ രൂപകല്പ്ന ചെയ്തു പടുത്തുയർത്തിയ 25-മത്തെ പള്ളിയാണ് കോയിൽമുക്കിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൂദാശ ചെയ്യുന്നത്. 1993ൽ തുടക്കം1993ൽ കെട്ടിടനിർമാണരംഗത്തു വന്ന ഷൈൻ 2004ൽ ചമ്പക്കുളം മണപ്രാ സെന്റ് ജോസഫ് ചാപ്പലിന്റെ നിർമാണം നിർവഹിച്ചാണ് പള്ളി നിർമാണ രംഗത്തേക്കുവന്നത്. ദൈവാനുഗ്രഹമാണ് ഇക്കാലമത്രയും നയിച്ചതെന്നാണ് ഈ അന്പതുകാരൻ വിശ്വസിക്കുന്നത്. റോമൻ ശൈലിയും ഗോത്തിക് നിർമാണ ശൈലിയും സ്വീകരിച്ച് കലാരൂപങ്ങളും ചിത്രപ്പണികളും പുനരാവിഷ്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വർഷങ്ങളായി ദേവാലയ നിർമാണരംഗത്തു പ്രവർത്തിച്ചു പരിചയമുള്ള തൊഴിലാളികളും കലാകാരന്മാരും ഒപ്പമുള്ളതാണ് ഇദ്ദേഹത്തിന്റെ ശക്തി. കുട്ടനാട്ടിൽ മാത്രം 13 ദേവാലയങ്ങൾ നിർമിച്ചു. കോക്കമംഗലംമാർത്തോമ്മ ശ്ലീഹയാൽ സ്ഥാപിതമായ കോക്കമംഗലം പള്ളി പുതുക്കി…
Read More‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ്വേഡ്; എങ്കില്‍ സൂക്ഷിക്കണം
സ്വന്തം ലേഖികകൊച്ചി: ‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ്വേഡ് എങ്കില്‍ സൂക്ഷിക്കണമെന്ന മു്ന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. പാസ്വേഡുകള് ലളിതമാകുമ്പോള് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനുള്ള മാര്‍ഗവും എളുപ്പമാണ്. 2022 ല്‍ 34 ലക്ഷം ഇന്ത്യക്കാര്‍ പാസ്വേഡായി ഉപയോഗിച്ച വാക്ക് ‘PASSWORD’ എന്നതാണ്. 123456 എന്ന പാസ്വേഡ് ഉപയോഗിക്കുന്നത് രണ്ടുലക്ഷം പേരെന്നാണ് ഒരു ഓണ്‍ലൈന്‍ സെക്യൂരിറ്റി ഏജന്‍സിയുടെ പാസ്വേഡ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വന്തം പേരിനൊപ്പമോ പ്രിയപ്പെട്ടവരുടെ പേരിനോടൊപ്പമോ 1234 ചേര്‍ത്ത് പാസ്വേഡ് ഉണ്ടാക്കുന്നവരും ഏറെയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റു സൈറ്റുകള്‍ തുടങ്ങി സൈബര്‍ ഇടങ്ങളിലും ആപ്പുകളിലുമായി നിരവധി അക്കൗണ്ടുകളുള്ള പലരും എളുപ്പത്തില്‍ ഓര്‍ക്കാനായി എല്ലാത്തിനും ഒരേ പാസ് വേഡാണ് നല്‍കുന്നത്. ഇത് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ട് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ സഹായിക്കും. ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തവും രഹസ്യവുമായ പാസ് വേഡുകള്‍ ഉപയോഗിക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.…
Read Moreകേരളത്തെ ഞെട്ടിച്ച തേക്കടി ബോട്ട് ദുരന്തം കഴിഞ്ഞിട്ട് 13 വര്‍ഷം
തൊടുപുഴ: കേരളം കണ്ട വലിയ ബോട്ടു ദുരന്തങ്ങളിലൊന്നായ തേക്കടി ബോട്ട് ദുരന്തം നടന്ന് 13 വര്‍ഷം പിന്നിട്ടപ്പോഴാണ് താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര് മരിച്ച അപകടമുണ്ടായത്. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ വിനോദസഞ്ചാരികളുമായി സര്‍വീസ് നടത്തുന്ന ബോട്ടുകളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളെല്ലാം പിന്നീടു പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയെന്നതാണ് താനൂര്‍ അപകടം സൂചിപ്പിക്കുന്നത്. പല ജലാശയങ്ങളിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തില്‍ വിനോദ സഞ്ചാരികളുമായി സര്‍വീസ് നടത്തുന്നുണ്ട്. ബോട്ടുകള്‍ക്കു പുറമെ വള്ളങ്ങളിലും വിനോദസഞ്ചാരികളെ കയറ്റുന്നുണ്ട്. അധികൃതരുടെ മൗനാനുവാദവും ഇതിനു ലഭിക്കുന്നതായും ആരോപണമുണ്ട്. 2009 സെപ്റ്റംബര്‍ 30ന് ആയിരുന്നു വിദേശികള്‍ ഉള്‍പ്പെടെയുള്ള 46 പേരുടെ ജീവന് കവര്‍ന്ന തേക്കടി ജലാശയ ദുരന്തം ഉണ്ടാകുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ ജലകന്യക ബോട്ട് യാത്രയുടെ അവസാനഘട്ടത്തിലേക്കു കടക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പായിരുന്നു ദുരന്തം. തേക്കടി ബോട്ട് ലാന്‍ഡിംഗിനും…
Read Moreപിഎസ് -2; ഇനി കഥയിലേക്ക്; ജയം രവി പിഎസ്-2 യാത്രയെക്കുറിച്ച് മനസ് തുറക്കുന്നു…
സീമ മോഹന്ലാല്കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്വൻ-2 (പിഎസ്-2) ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ആദ്യ ഭാഗത്ത് ബാക്കിവച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായിട്ടാണ് മണിരത്നം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 500 കോടി രൂപ കളക്ഷന്‍ നേടിയ പൊന്നിയിന്‍ സെല്വന് ഒന്നിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ പൊന്നിയിന്‍ സെല്‍വനായ അരുണ്മൊഴി വര്മ്മന് എന്തു സംഭവിച്ചു എന്ന ജിജ്ഞാസ പ്രേക്ഷകര്‍ക്കിടയിലുണ്ട്. പിഎസ് 2 ല്‍ അരുണ്മൊഴി വര്‍മന്റെ തിരിച്ചുവരവാണ്. ഏതൊരു നടനും ചെയ്യാന്‍ കൊതിക്കുന്ന കഥാപാത്രമാണ് പൊന്നിയിന്‍ സെല്വന്. മുതിര്‍ന്ന ഫിലിം എഡിറ്റര്‍ എ. മോഹന്റെ മകനായ രവി എന്ന ജയം രവിയാണ് പൊന്നിയിന്‍ സെല്‍വനായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്ക്കുന്നത്. അച്ഛന് നിര്‍മിച്ച ബാവ ബാവമരിദി എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച രവി തന്റെ 20 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ മഹാഭാഗ്യമായിട്ടാണ് പൊന്നിയിന്‍ സെല്‍വനിലെ ഒന്നാം…
Read Moreകാണാന്‍ കിട്ടുമോ ഇനി കടലാമകളെ..? കോഴിക്കോടന്‍ പെരുമയും അവസാനിക്കുന്നു; സംഭവിച്ചത്…
കടലാമകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ… കേട്ടാലും ഇല്ലെങ്കിലും ഇനി അധികകാലം നിങ്ങള്‍ ഈ ജീവിയെക്കുറിച്ച് അധികം കേള്‍ക്കേണ്ടിവരില്ല. അത്രമാത്രം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയായി കടലാമകള്‍ മാറിക്കഴിഞ്ഞു. മാംസത്തിനുവേണ്ടി, മുട്ടയ്ക്കുവേണ്ടി, പുറന്തോടിനുവേണ്ടി വലിയതോതില്‍ ഇവ വേട്ടയാടപ്പെടുന്നുണ്ട്. മലിനീകരണം, തീരദേശ വികസം, ആഗോളതാപനം തുടങ്ങിയ കാരണങ്ങളും ഇവയുടെ വംശനാശത്തിന് ആക്കം കൂട്ടി. കടലാമകള്‍, കടലിന്റെ ആരോഗ്യപരമായ സന്തുലനാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇങ്ങ് മലബാറില്‍ കടലാമകളുടെ സാനിധ്യത്താല്‍ പേരു കേട്ട മലബാറിലെ കോഴിക്കോട് പയ്യോളിയിലെ കൊളാവിപാലത്തെ തീരത്ത് ഇന്ന ്കടലാമകളുടെ ദൗര്‍ലബ്യം കടലോളം കൂടുതലാണ്. ഒരു കാലത്ത് 65ലധികം ആമകള്‍ എത്തുകയും 50,000 വരെ മുട്ടകള്‍ ഇടുകയും ചെയത് തീരത്ത് ഈ വര്‍ഷം ഒരു കടലാമ മാത്രമാണ് പ്രജനനത്തിനായി എത്തിയത്. ഈ ആമ ഇട്ട 126 മുട്ടകളെ ‘തീരം സംരക്ഷണ സമിതി ‘ പ്രവര്‍ത്തകര്‍ തീരത്തെ ഹാച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ തീരം തേടിയെത്തുന്ന ആമകളുടെ…
Read Moreനാല്പതു കഴിഞ്ഞവരും പ്രണയവും…! ഡിജിറ്റൽ ക്രിയേറ്റർ വിനീത ശേഖർ ഫേസ്ബുക്കിൽ കുറിച്ചത്…
പ്രണയിക്കുകയാണെങ്കിൽ 30-40 കഴിഞ്ഞ സ്ത്രീകളെ പ്രണയിക്കണമെന്ന പോസ്റ്റുകൾ ഇടയ്ക്കിടെ കാണാറുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമൂന്നു കാര്യങ്ങൾ ഇവിടെ കുറിക്കണം എന്നു തോന്നി. ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ആത്മാർഥമായ സൗഹൃദം, സ്നേഹം, പ്രണയം ഇവയൊന്നും ഈ കാറ്റഗറിയിൽ വരുന്നില്ല. അതിനിപ്പോൾ പ്രായമൊരു തടസവുമല്ല. മേൽ പറഞ്ഞ പ്രായത്തിലുള്ളവരിൽ വിവാഹിതകളും ഒന്നോരണ്ടോ കുട്ടികളുടെ അമ്മമാരുമൊക്കെ കാണുമല്ലോ. ഇവരിൽ ചിലരെങ്കിലും ജീവിതത്തിൽ അല്പസ്വല്പം നിരാശാമനോഭാവം വച്ചു പുലർത്തുന്നവർ ആയിരിക്കുമെന്നു വിലയിരുത്തുന്നവരുണ്ട്. അതിനു കാരണങ്ങളുമുണ്ട്. കുട്ടികളൊക്കെ ഏകദേശം വലുതായി എന്നു തോന്നുന്ന സമയം… സ്വയം വിശകലനം നടത്താനും മറ്റുമായി ധാരാളം സമയം… തനിക്കു വേണ്ടത്ര പരിഗണന കിട്ടുന്നില്ല, തന്നെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല എന്ന ചിന്തകൾ… കുട്ടികളുടെ പഠനകാര്യങ്ങളിലും ഭാവികാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരവസ്ഥ കുടുംബനാഥന്റെ മേൽ നിക്ഷിപ്തമാകുന്ന ഒരുസമയം കൂടിയാണത്.. തന്റെ മേലുള്ള ശ്രദ്ധ കുറയുന്നതിന്റെ കാരണം അതാവാം എന്നു ചില സ്ത്രീകൾ മനസിലാക്കാറില്ല.…
Read Moreതേലു മഹാതോ നിര്‍മിച്ച കിണര്‍ അവശേഷിക്കുന്നു; ലോക്കിയും! ആ കിണര്‍ കാട്ടിത്തരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചില അറിയപ്പെടാത്ത മുഖങ്ങളെ
1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില്‍ സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല്‍ ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല. നിരവധി പകലുകളും അനവധി രാത്രികളും പലരും ത്യജിച്ചതിന്റെ ഫലമാണ് ആ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിതം എത്ര വാഴ്ത്തിയാലും തിളക്കം അവസാനിക്കാത്ത ഒന്നാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ തലമുറയിലെ അവസാന കണ്ണികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാം കേട്ടും വായിച്ചും അറിയുന്ന നിരവധി നേതാക്കള്‍ അതിലുണ്ട്. എന്നാല്‍ അതിലധികം നമ്മളറിയാത്തവരായുമുണ്ട്. അവരില്‍ ചിലരെ ചിലര്‍ എവിടെങ്കിലുമൊക്കെ ഒന്നു കോറിയിട്ടുണ്ടാകാം. അത്തരമൊരു സ്വതന്ത്ര്യ സമരസേനാനിയുടെ കഥയാണിത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ പിരാ ഗ്രാമത്തിൽ ഒരു മരണമുണ്ടായി. തേലു മഹാതോ എന്നായിരുന്നു മരിച്ചയാളുടെ പേര്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തിന് ആ പേര് പരിചിതമാണ്. തേലു മഹാതോ സ്വയം ഒരിക്കലും ഗാന്ധിയന്‍ എന്ന്…
Read More