അഹമ്മദാബാദ്: ഇംഗ്ലണ്ട് പര്യടനത്തിലൂടെ വീരപരിവേഷത്തിലേക്ക് ഉയര്‍ന്ന, ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ആദ്യ ഹോം പരമ്പരയ്ക്കു തേനൂറും തുടക്കം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 44.1 ഓവറില്‍ 162 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സിനായി ക്രീസില്‍ എത്തിയ ഇന്ത്യ, ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഇന്ത്യക്കിനി വേണ്ടിയത് വെറും 42 റണ്‍സ്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പെട്ട ഇന്ത്യ, കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോട് 3-0നു നാണംകെട്ടതിനു ശേഷമുള്ള ആദ്യ ഹോം ടെസ്റ്റ് പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരേ ഇന്നലെ ആരംഭിച്ചതെന്നതാണ് ശ്രദ്ധേയം. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍വച്ച് ഇംഗ്ലീഷ് ടീമിനെ ഞെട്ടിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കണ്ടത്. സിറാജ് – ബുംറ…
Read MoreCategory: Sports
ടി20: ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ
ന്യൂസിലൻഡ്: ന്യൂസിലൻഡ് പര്യടനത്തിലെ ടി20 മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ബേ ഓവലിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ കിവീസ് തകർന്നടിഞ്ഞു. 43 പന്തിൽനിന്ന് 85 റൺസാണ് മാർഷ് അടിച്ചുകൂട്ടിയത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലൻഡിനെ 6/3 എന്ന നിലയിൽ ഓസ്ട്രേലിയ തളച്ചു. എന്നാലും ടിം റോബിൻസന്റെ സെഞ്ച്വറി തുണയായി. 66 പന്തിൽനിന്ന് 106 റൺസാണ് റോബിൻസൺ നേടിയത്, ഇതോടെ 20 ഓവറിൽ 181/6 എന്ന മാന്യമായ സ്കോർ ന്യൂസിലൻഡിന് നേടാനായി. എന്നാൽ മാർഷിന്റെ പ്രകടനത്തിൽ 21 പന്തുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയ വിജയത്തിലേക്ക് ഓടിക്കയറി. അഞ്ച് സിക്സറുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതാണ് മാർഷിന്റെ ഇന്നിംഗ്സ്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന് മുന്നിലെത്തി. സ്കോർ; ഓസ്ട്രേലിയ…
Read Moreഓസ്ട്രേലിയയെ അടിച്ചുതകർത്ത് ഇന്ത്യ; ജയം 171 റൺസിന്
കാൺപുർ: കാൺപുരിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ എ ടീമുകളുടെ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയെ 171 റൺസിന് തോൽപ്പിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിംഗ്. ഓപ്പണർ പ്രിയാൻഷ് ആര്യയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും സെഞ്ച്വറികൾ വിജയത്തിൽ നിർണായകമായി. ചൊവ്വാഴ്ച മഴ കളി നിർത്തിയതിനെത്തുടർന്ന് റിസർവ് ദിനത്തിൽ പരമ്പര ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ പ്രിയാൻഷ് ആര്യയുടെ 101, അയ്യറുടെ 110 റൺസിന്റെ പിൻബലത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 413 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ എ 33.1 ഓവറിൽ 242 റൺസിന് പുറത്തായി. ആര്യ-പ്രഭ്സിമ്രാൻ സിംഗ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 20.3 ഓവറിൽ 135 റൺസ് നേടി. തുടർന്ന് അയ്യർ ഇന്നിംഗ്സിന്റെ ചുമതല ഏറ്റെടുത്തു. 12 ഫോറുകളും നാല് സിക്സറുകളുമടങ്ങുന്നതാണ് അയ്യരുടെ ഇന്നിംഗ്സ്. റിയാൻ പരാഗ് (67), ആയുഷ് ബദോണി (50) എന്നിവർ അർധ സെഞ്ച്വറി നേടി. സ്പിന്നർമാരായ…
Read More15 വർഷത്തെ കരിയറിന് വിരാമം: പടിയിറങ്ങി ക്രിസ് വോക്സ്
ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ക്രിസ് വോക്സ്. 15 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് 36കാരനായ താരം വിരാമം കുറിച്ചത്. വലംകൈയന്‍ സീമർ ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നെന്ന് തിങ്കളാഴ്ച ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ’പതിനഞ്ച് വർഷം നീണ്ട ആത്മാർഥമായ കരിയറിന് ശേഷമുള്ള അന്താരാഷ്ട്ര വിരമിക്കലിന് എല്ലാ ആശംസകളും നേരുന്നു’ ഇസിബി സോഷ്യൽ മീഡിയയിൽ കുറിച്ചു. ആഷസ് പരന്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്നു ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് വോക്സിന്റെ അപ്രതീക്ഷിത തീരുമാനം. 62 ടെസ്റ്റുകളിൽ നിന്ന് ഓൾറൗണ്ടർ 29.61 ശരാശരിയിൽ 192 വിക്കറ്റുകൾ വീഴ്ത്തുകയും ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും ഉൾപ്പെടെ 2034 റണ്‍സ് നേടുകയും ചെയ്തു. 2019ലെ ലോകകപ്പ് സ്വന്തം നാട്ടിൽ നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന വോക്സ് 11 മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകൾ…
Read Moreകേരളത്തിന് ആദ്യ മെഡൽ
റാഞ്ചി: 64-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ മെഡൽ. ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനമായ ഇന്നലെ പുരുഷ വിഭാഗം ഹൈജംപിൽ കേരളത്തിന്റെ ആരോമൽ വെങ്കലം സ്വന്തമാക്കി. 2.14 മീറ്ററാണ് ആരോമൽ ക്ലിയർ ചെയ്തത്. ഇത്രയും ഉയരം തുല്യശ്രമത്തിൽ ക്ലിയർ ചെയ്ത ഒഡീഷയുടെ സ്വാധിൻ കുമാറിനും വെങ്കലം ലഭിച്ചു. 2.18 മീറ്റർ ക്ലിയർ ചെയ്ത റെയിൽവേസിന്റെ രോഹിത്തിനാണ് സ്വർണം. 2.18 മീറ്റർ ക്ലിയർ ചെയ്ത റെയിൽവേസിന്റെ ആധർശ് റാം വെള്ളി സ്വന്തമാക്കി. എടുത്ത ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ആധർശ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
Read Moreഎന്തും വഴങ്ങും… ഏത് റോളിലും മികവ് പുലർത്തുമെന്നു തെളിയിച്ച് സഞ്ജു
ഏത് റോളിലും മികവ് പുലർത്തുമെന്നു തെളിയിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് ഏഷ്യ കപ്പ് വ്യക്തമാക്കുന്നത്. ബാറ്റിംഗ് ലൈനപ്പിൽ മൂന്നിലും അഞ്ചിലും പരീക്ഷിച്ചു, രണ്ടിലും വിജയം. ഫൈനലിൽ നിർണായകമായ ഇന്നിംഗ്സ് കാഴ്ചവച്ച് ഇന്ത്യക്ക് പോരാടാൻ അവസരമൊരുക്കി. ഏഷ്യ കപ്പിൽ നാല് ഇന്നിംഗ്സുകളിൽ 33 ശരാശരിയിൽ 132 റണ്‍സ്. ഏഴ് ഫോറും ഏഴ് സിക്സറുകളും. ഈ ടൂർണമെന്റോടെ ട്വന്റി 20 ടീമിലേക്ക് തന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാൻ സഞ്ജുവിന് കഴിഞ്ഞേക്കും. വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ മികവ് കണ്ടു.
Read Moreഇംപാക്ട് പ്ലേയർ ദുബെ!
ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയപ്പോൾ മത്സരത്തിലെ താരമായത് 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വർമയായിരുന്നു. എന്നാൽ ഓരോ മത്സരത്തിനുശേഷവും ഡ്രസിംഗ് റൂമിൽ ഇന്ത്യൻ താരങ്ങൾക്ക് നൽകുന്ന ഇംപാക്ട് പ്ലേയർ പുരസ്കാരം ലഭിച്ചത് തിലക് വർമക്കായിരുന്നില്ല. ശിവം ദുബെയാണ് ഇംപാക്ട് പ്ലേയറായത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ പവർ പ്ലേയിൽ രണ്ടോവർ എറിഞ്ഞ ശിവം ദുബെ ബാറ്റിംഗിനിറങ്ങിയപ്പോൾ 22 പന്തിൽ 33 റണ്‍സെടുത്ത് വിജയത്തിൽ നിർണായകമായി. ഇന്ത്യ സമ്മർദത്തിലായ ഘട്ടത്തിൽ ബൗണ്ടറികളിലൂടെ സ്കോർ അതിവേഗം ചലിപ്പിച്ച് സമ്മർദം കുറച്ചത് ദുബെയാണ്. മത്സരത്തിലെ അവസാന ഓവറിന് തൊട്ടു മുന്‍പ് പുറത്തായെങ്കിലും അതിനകം ഇന്ത്യ ലക്ഷ്യത്തിന് 10 റണ്‍സകലെ എത്തിയിരുന്നു.
Read Moreക്ലച്ച്, സായു, മേപ്പിള്‍: ഫിഫ 2026 ലോകകപ്പ് ഭാഗ്യചിഹ്നങ്ങൾ
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഫിഫ 2026ന്റെ ഭാഗ്യചിഹ്നങ്ങള്‍ എത്തി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഫിഫ 2026 ലോകകപ്പ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. മൂന്നു രാജ്യങ്ങളെയും പ്രതിനിധീകരിച്ച്, മൂന്നു ഭാഗ്യചിഹ്നങ്ങളാണ് 2026 ലോകകപ്പിലുള്ളത്. മൂന്നു ഭാഗ്യചിഹ്നങ്ങളും ഫിഫ ഇന്നലെ ഔദ്യോഗികമായി പുറത്തുവിട്ടു. 2026 ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പിലേക്ക് ഒമ്പതു മാസത്തിന്റെ അകലം മാത്രമാണുള്ളത്. മൂന്ന്; ഇതാദ്യം ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഫിഫ ലോകകപ്പിന് മൂന്നു രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ മൂന്ന് ഭാഗ്യചിഹ്നം ലോകകപ്പില്‍ എത്തുന്നത് ഇതാദ്യമല്ല. 2002ല്‍ ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ അറ്റോ, കാസ്, നിക്ക് എന്നിങ്ങനെ മൂന്നു ഭാഗ്യചിഹ്നമുണ്ടായിരുന്നു. 2026 ലോകകപ്പിലെ മൂന്ന് ആതിഥേയ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ഇത്തവണത്തെ ഭാഗ്യചിഹ്നങ്ങള്‍. ഫൈനല്‍ അടക്കം അരങ്ങേറുന്ന അമേരിക്കയെ പ്രതിനിധീകരിച്ച് ക്ലച്ച് എന്നു പേരിട്ടിരിക്കുന്ന…
Read Moreവടിയെടുത്ത് ഐസിസി
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പ്രകോപനപരമായ ആംഗ്യങ്ങളും ആഘോഷരീതിയും നടത്തിയ പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന് ഐസിസിയുടെ വക പിഴ ശിക്ഷ. അധിക്ഷേപകരമായ ഭാഷയും പ്രകോപനപരമായ ആംഗ്യങ്ങളും കാണിച്ചതിന് റൗഫിനിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയാണ് ലഭിച്ചത്. അതേസമയം, ഇന്ത്യക്കെതിരായ അർധ സെഞ്ചുറിക്കു ശേഷം ഗൺ ഫയർ ആഘോഷം നടത്തിയ ബാറ്റർ ഫർഹാനെ ശിക്ഷയിൽനിന്ന് ഒഴിവാക്കി. പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും തന്റെ ഗോത്രത്തിലെ ആഘോഷ രീതിയാണിതെന്നും ഫർഹാൻ ഐസിസി സംഘത്തെ ധരിപ്പിച്ചു. ദുബായിലെ പാക്കിസ്ഥാൻ ടീമിന്റെ ഹോട്ടലിൽ മാച്ച് റഫറി റിച്ചി റിച്ചാർഡ്സണാണ് വാദം കേട്ടത്. ഇരു താരങ്ങളും ടീം മാനേജർ നവീദ് ചീമയ്ക്കൊപ്പമാണ് ഹാജരായത്. സൂര്യകുമാറിനും ശിക്ഷ സെപ്റ്റംബർ 14നു നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിൽ ജയിച്ചശേഷം രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ഐസിസി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ…
Read Moreക്യാച്ച് കൈവിട്ടാല്‍ കളി പോകും…ജെസ്റ്റ് റിമെംബർ ദാറ്റ്
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ബ്ലോക്ബസ്റ്റര്‍ ഫൈനല്‍. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നാളെ നടക്കുന്ന ഫൈനലില്‍ കൊമ്പുകോര്‍ക്കും. ആധികാരിക പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ആധികാരികതയ്ക്ക് ഇടയിലും ഇന്ത്യയെ വലട്ടുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്: മധ്യനിര ബാറ്റിംഗില്‍ താളം കണ്ടെത്താതത്. രണ്ട്: ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന ഫീല്‍ഡിംഗ് പിഴവ് തുടര്‍ക്കഥയാകുന്നത്. മധ്യനിര ബാറ്റിംഗില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഫീല്‍ഡിംഗിലെ പഴുത് അടച്ചില്ലെങ്കില്‍ ഫൈനലില്‍ ഇന്ത്യക്കു കൈപൊള്ളും. ബംഗ്ലാദേശിന്റെ പിഴവ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനോട് 11 റണ്‍സിനു പരാജയപ്പെടാനുണ്ടായ പ്രധാന കാരണം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതാണ്. ആ തോല്‍വിയോടെ അര്‍ഹിച്ച ഫൈനല്‍ സ്ഥാനം ബംഗ്ലാദേശിനു നഷ്ടപ്പെട്ടു. ഫലത്തില്‍ 2025 ഏഷ്യ കപ്പില്‍ മൂന്നാമതും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങി. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശ് 12-ാം ഓവറില്‍ ഷഹീന് അഫ്രീദിയെ രണ്ടു തവണ വിട്ടുകളഞ്ഞപ്പോള്‍ പാക്കിസ്ഥാന്റെ…
Read More