വേദന ആഴമേറിയതാണ്, ഈ മുറിവുണങ്ങാൻ കാലമേറെ വേണ്ടി വരും: ലോകകപ്പ് തോൽവിക്ക് പിന്നാലെ വൈകാരിക പോസ്റ്റുമായി മെസി

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലില്‍ കിരീടം കൈവിട്ടതില്‍ പ്രതികരിച്ച് അർജന്‍റീനയുടെ ക്യാപ്റ്റൻ ലയണല്‍ മെസി. വേദന ആഴമേറിയതാണെന്നും മുറിവുണങ്ങാൻ കാലമേറെ വേണ്ടി വരുമെന്നുമാണ് മെസി കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്‍റ പ്രതികരണം. ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന്‍ കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്‍പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്‍മയില്‍ എക്കാലവുമുണ്ടാകും. ഈ രാജ്യം നല്‍കിയ പിന്തുണയും, ഈ ടീമിന്‍റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്. അതെല്ലാം നല്ല ഓര്‍മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്‍റെ പൂര്‍ണരീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട. എല്ലാ സ്നേഹത്തിനും എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. അര്‍ജന്‍റൈന്‍ എന്ന അഭിമാനം ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ചാംപ്യന്‍മാരായ സ്പെയിനും അഭിനന്ദനം…

Read More

മറക്കില്ല ഈ മുഖങ്ങൾ! ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങൾ

ന്യൂജഴ്സി: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ്; ആവേശം, അഭിമാനം, നറുങ്ങിയ ഹൃദയവേദന, ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് തിരശീല വീണു. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്നം സഫലമാക്കാതെ ലയണൽ മെസി മടങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ എന്നിവരുടെ നിറകണ്ണുകളോടെയുള്ള മടക്കം കണ്ടു. എർലിൻ ഹാളണ്ടിന്‍റെ മിന്നും മികവ്, 19കാരൻ ലാമിൻ യമാൽ വരവറിയിച്ച ലോകകപ്പ്. കോബോ വെർദെ എന്ന അരങ്ങേറ്റ ടീമിന്‍റെ അഭിമാന പോരാട്ടം. സ്പെയിൻ കിരീടം ചൂടി. സീസണിലെ പോരാട്ടം സമ്മാനിച്ച കാഴ്ചകൾ ഏറെയാണ്… നോവായി റോണാൾഡോ, എംബാപ്പെ ആറാം ലോകകപ്പിനിറങ്ങി മികവ് പുലർത്തി ഒടുവിൽ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ മടങ്ങി. കാൽപ്പന്താവേശം ആവാഹിച്ച ആരാധകർ കണ്ടത് നിറകണ്ണുകളുമായി കളം വിടുന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡേയെ മാത്രമായിരുന്നു എന്നതാണ് വാസ്തവം. കിരീടമില്ലാത്ത പോരാളിയുടെ കണ്ണീർ ഒരിക്കൽകൂടി ഗ്രൗണ്ടിൽ…

Read More

കളി കൈവിടുമെന്നായപ്പോൾ പരുക്കൻ ശൈലി; സ്കലോണിക്കും സംഘത്തിനും തൊട്ടതെല്ലാം പിഴച്ചു

ന്യൂജേഴ്‌സി: തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്‌നത്തിലേക്ക് ബൂട്ടു കെട്ടിയിറങ്ങിയ അർജന്‍റീനയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കളി കൈവിട്ടുവെന്ന് മനസിലായതോടെ സൗന്ദര്യാത്മക ഫുട്ബോളിന് പകരം പരുക്കൻ അടവുകളും ഫൗളുകളും തർക്കങ്ങളുമാണ് സ്കലോണിയും സംഘവും പുറത്തെടുത്തത്. അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്‍റെ പേരിൽ അർജന്‍റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു. ഇത് ടീമിന്‍റെ താളം പൂർണമായും തെറ്റിച്ചു. ഒടുവിൽ സ്പെയിനിന്‍റെ സുന്ദരമായ ടിക്കി-ടാക്ക പാസിങ്ങുകൾക്ക് മുന്നിൽ ലാറ്റിനമേരിക്കൻ കരുത്ത് മങ്ങിപ്പോകുകയായിരുന്നു. മത്സരത്തിന്‍റെ കണക്കുകൾ നോക്കിയാൽ മാത്രം മനസിലാകും അർജന്‍റീന നേരിട്ട ആ കനത്ത പരാജയം. കളിയുടെ നിശ്ചിത 90 മിനിറ്റിലും പിന്നീട് അധികസമയത്തും സ്പെയിൻ കളം നിറഞ്ഞു കളിച്ചു. ആക്രമണത്തിന്‍റെ ഒരു കൊടുങ്കാറ്റാണ് അർജന്‍റീനയുടെ ബോക്സിലേക്ക് എതിരാളികൾ അഴിച്ചുവിട്ടത്. എന്നാൽ അർജന്‍റീനയുടെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ മാർട്ടിനെസ് എന്ന ദിബു ഉണ്ടായിരുന്നു. നിശ്ചിത സമയത്ത്…

Read More

കിരീടം പോയി, നിയന്ത്രണവും; മൈതാനത്ത് കൈയാങ്കളി, പരേഡെസിന് റെഡ് കാർഡ്

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ മൈതാനത്ത് കൈയാങ്കളി. മത്സരശേഷം സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയ അർജന്‍റീനയുടെ മധ്യനിര താരം ലിയാൻഡ്രോ പരെഡെസിന് റെഡ് കാർഡ് നൽകി. ഫൈനൽ വിസിലടിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കിരീടനേട്ടം ആഘോഷിക്കാനായി മൈതാനത്തേക്ക് ഓടിയെത്തിയ സ്പാനിഷ് താരം റോഡ്രിയെ അർജന്‍റീനയുടെ നഹുവൽ മൊളീന ഇടിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത റോഡ്രിക്ക് പിന്തുണയുമായി സഹതാരം എറിക് ഗാർസ്യ എത്തിയതോടെ അന്തരീക്ഷം വഷളായി. മൊളീനയെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഗാർസ്യയെ പിന്നാലെയെത്തിയ ലിയാൻഡ്രോ പരെഡെസ് മർദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ യുവതാരം ഗാവിക്കും മർദനമേറ്റു. തുടർന്ന് ഇരുടീമിലെയും കളിക്കാരും അർജന്‍റീന പരിശീലകൻ ലയണൽ സ്കലോണിയും ചേർന്നാണ് താരങ്ങളെ ബലമായി പിടിച്ചുമാറ്റിയത്.

Read More

ഹാളണ്ട് എഫക്റ്റ്, ഡാളസിലെ സ്റ്റോറിൽ വിസ്കി റാക്കൂൺ ഔട്ട് ഓഫ് സ്റ്റോക്ക്

ടെക്സാസ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നോർവീജിയൻ സൂപ്പർ താരം എർലിംഗ് ഹാളണ്ട് പങ്കുവെച്ചത്. ടീം വിമാനത്തിൽ നിന്നും കയ്യിലൊരു കുപ്പിയുമായി നിൽക്കുന്ന ഒരു ‘റാക്കൂൺ’ രൂപവുമായി ചിരിച്ചുനിൽക്കുന്ന ഹാളണ്ടിന്‍റെ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്. “ഇത് എന്‍റെ കൂടെ പോന്നതാണ്” എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് പ്രകൃതിദത്തമായി സ്റ്റഫ് ചെയ്തെടുത്ത ഒരു യഥാർത്ഥ റാക്കൂണിന്‍റെ രൂപമാണിത്. ‘വിസ്കി റാക്കൂൺ’ എന്നറിയപ്പെടുന്ന ഈ കൗതുക വസ്തുവിന്‍റെ വിലയറിഞ്ഞ് കണ്ണുതള്ളിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അമേരിക്കയിലെ ടെക്സസിലുള്ള പ്രശസ്തമായ ‘വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോറിൽ’ നിന്നാണ് ഹാളണ്ട് ഈ അപൂർവ രൂപം വാങ്ങിയത്. വില 750 യുഎസ് ഡോളർ, ഏകദേശം 72,000 ഇന്ത്യൻ രൂപ. കയ്യിൽ ഒരു കുപ്പിയുമായി മദ്യപിച്ചിരിക്കുന്ന…

Read More

19 വർഷത്തിന് ശേഷം മെസിയും ‘കുഞ്ഞ്’ ലമിൻ യമാലും വീണ്ടും: ലോകകപ്പ് ഫൈനലിൽ ചരിത്ര സമാഗമം

ന്യൂയോർക്ക്: ഫുട്ബോൾ ലോകത്തെ വിശ്വസിക്കാനാവാത്ത ഒരു കഥയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 19 വർഷം മുൻപ് ഒരു ചാരിറ്റി ഫോട്ടോ ഷൂട്ടിനിടെ ലയണൽ മെസി കുളിപ്പിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിക്കെതിരെ പന്ത് തട്ടാൻ ഒരുങ്ങുന്നു. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്‍റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, അത് മെസിയും സ്പെയിനിന്‍റെ യുവതാരം ലമിൻ യമാലും തമ്മിലുള്ള ചരിത്രപരമായ പോരാട്ടം കൂടിയായിരിക്കും. 2007-ൽ ബാഴ്‌സലോണയിൽ നടന്ന ഒരു ചാരിറ്റി കലണ്ടർ ഫോട്ടോ ഷൂട്ടിനിടെയാണ് അന്ന് 20 വയസുള്ള മെസി, അഞ്ച് മാസം മാത്രം പ്രായമുള്ള ലമിൻ യമാലിനെ പ്ലാസ്റ്റിക് ടബ്ബിൽ കുളിപ്പിച്ചത്. അന്ന് ആർക്കും അറിയാത്ത ഒരു സാധാരണ ഫോട്ടോ ഷൂട്ട് ആയിരുന്നെങ്കിലും, കാലം മാറിയപ്പോൾ അതൊരു ചരിത്ര നിമിഷമായി മാറുകയായിരുന്നു. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ വളർന്നുവന്ന യമാൽ, ഇന്ന് മെസിയുടെ…

Read More

സീനിയര്‍ റാങ്കിംഗ് ബാഡ്മിന്‍റണ്‍: മലയാളി താരങ്ങൾക്കു ജയം

കൊച്ചി: യോനെക്സ് സണ്‍റൈസ് ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിലെ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്‍ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി. വനിതാ ഡബിള്‍സിൽ കേരളത്തിന്‍റെ അപര്‍ണ ബാലന്‍- ആരതി സാറ സുനില്‍ സഖ്യം ഉത്തര്‍പ്രദേശിന്‍റെ റിദ്ദി ഭരദ്വാജ് – ഉത്തരാഖണ്ഡിന്‍റെ സാംഭവി റൗതാന്‍ സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.

Read More

ക്വാർട്ടർ പോരാട്ടങ്ങൾ പൂർത്തിയായി; ഇനി സെമി ആവേശത്തിലേയ്ക്ക്

കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്‍റെ സെമിഫൈനൽ ലൈനപ്പായി. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അർജന്‍റീന എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുക. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് സ്പെയിനെ നേരിടും. അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ഇംഗ്ലണ്ടിനെ നേരിടും. അറ്റലാന്‍റയിലെ അറ്റലാന്‍റ സ്റ്റേഡിയത്തിലാണ് മത്സരം.

Read More

എംബാപ്പെയുടെ അമ്മയുടെ നടക്കാതെ പോയ മോഹം

മൊറോക്കോയുമായുള്ള മത്സരത്തിനായി ഫോക്സ്ബറോയിലെ മൈതാനത്തിന് വെളിയിൽ ഫ്രഞ്ച് താരങ്ങൾക്കൊപ്പം വാം-അപ്പ് ചെയ്യുകയായിരുന്നു സൂപ്പർ താരം കിലിയൻ എംബാപ്പേ. ഇതിനിടെയാണ് ഗ്രൗണ്ടിന്‍റെ ഒരറ്റത്ത് ജർമൻ മീഡിയയ്ക്കു വേണ്ടി കളിയെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്ന മുൻ ലിവർപൂൾ പരിശീലകനും പുതിയ ജർമ്മൻ കോച്ചുമായ യൂർഗൻ ക്ലോപ്പിനെ എംബാപ്പെ കാണുന്നത്. അദ്ദേഹത്തിനരികിലേക്ക് ഓടിയെത്താൻ എംബാപ്പെയ്ക്ക് രണ്ടാമത് ഒന്നു ചിന്തിക്കേണ്ടി വന്നില്ല. ഓടിച്ചെന്ന് ക്ലോപ്പിനെ കെട്ടിപ്പിടിച്ചുകൊണ്ട് യൂർഗൻ, അവിടെ ഗാലറിയിൽ എന്‍റെ അമ്മ ഇരിക്കുന്നുണ്ട്, ഗാലറിയാൻ ഇരുന്ന അമ്മയെ ചുണ്ടിക്കാട്ടി എംബാപ്പേ പറഞ്ഞു. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റാതെ പോയതിനെകുറിച്ചാകും എംബാപ്പേ അപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക. അമ്മയെനോക്കി കൈ വീശി കാണിക്കുമ്പോൾ ക്ലോപ്പ് ശരിക്കും കാലത്തിനു പുറകോട്ട് സഞ്ചരിക്കുകയായിരുന്നു. 2017-ൽ എംബാപ്പെ മൊണാക്കോയിൽ കരിയർ വിസ്മയം തുടങ്ങിയ സമയം, അന്ന് ഇന്ന് കാണുന്ന സൂപ്പർ താരമായി എംബാപ്പെ വളർന്നിട്ടില്ല. ചെക്കന്‍റെ പൊട്ടൻഷ്യൽ കണ്ട് ലിവർപൂൾ എഫ്സിക്ക്…

Read More

തകർത്ത്‌വാരി അർജന്‍റീന: ലോകകപ്പ് സെമിയിൽ കടന്ന് അർജന്‍റീന

കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്‍റെ സെമിഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്‍റീന സെമിയിൽ കടന്നത്. അർജന്‍റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ജൂലിയൻ അൽവാരസ് ലൗതാരോ മാർട്ടിനസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ലോകകപ്പ് ചരിത്രത്തിൽ അർജന്‍റീന ഏഴാം തവണയാണ് സെമിയിൽ കടക്കുന്നത്. 2022ൽ സെമിയിലെത്തിയ അർജന്‍റീന ക്രൊയേഷ്യയെ തകർത്ത് ഫൈനലിലെത്തുകയും പിന്നീട് ഫ്രാൻസിനെ വീഴ്ത്തി ലോകകപ്പ് നേടുകയും ചെയ്തു.

Read More