സഹജീവികളോട് കരുണയുള്ളവരായിരിക്കണമെന്ന് ചെറിയ ക്ലാസ് മുതൽ നമ്മൾ പഠിച്ചുവന്ന പാഠമാണ്. വളർന്ന് കഴിഞ്ഞാൽ സ്വന്തം ചോര പോലും അന്യമാകുന്ന ആളുകളായി മാറിയിരിക്കുകയാണ് മനുഷ്യർ. ഈ കാലത്തും നൻമ കൈവിടാത്ത് കുറേയധികം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത് തെളിയിക്കുന്ന വാർത്തായാണ് ഇപ്പോൾ വൈറലാകുന്നത്. ജനിത് എന്ന നാലാം ക്ലാസുകാരൻ വഴിയരികിൽ പരിക്കേറ്റ് കിടന്ന ഒരു കിളിക്കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് എത്തുകയും ചികിത്സിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു.ഈ കാഴ്ച ഡോക്ടർ അപ്പോൾത്തന്നെ ഫോണിൽ പകർത്തുകയും വീഡിയോ സ്കൂൾ അധികൃതർക്ക് അയച്ച് കൊടുക്കുകയും ചെയ്തു. പാഠപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിന്റേയും കരുണയുടെയും വലിയ പാഠങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ് കുറിച്ചുകൊണ്ട് ഈ ചിത്രം വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചു. വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്… ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ… ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല,…
Read MoreCategory: Today’S Special
സർപ്പ ഇഫക്ട്: പാമ്പുകടിയേറ്റ് മരണം കുറയുന്നു
പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി സംസ്ഥാന വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് ഫലംകാണുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. സർപ്പ ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. നടൻ ടൊവിനോ തോമസിനെ ആപ്പിന്റെ അംബാസഡറായും നിയമിച്ചിട്ടുണ്ട്. അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ്് 2020 ഓഗസ്റ്റിൽ വനംവകുപ്പ് സർപ്പ ആപ് (സ്നേക് അവയർനസ്, റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റി വെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്. എവിടെ പാമ്പിനെ കണ്ടാലും സര്‍പ്പ ആപ്പിലുടെ പൊതുജനങ്ങള്‍ക്കു പാമ്പുപിടിത്തക്കാരുടെ സേവനം തേടാം. സര്‍പ്പ ആപ്പില്‍ ലോക്കേഷനോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലെ പാമ്പുപിടിത്തക്കാരുടെ ഫോണ്‍ നമ്പറുകൾ ലഭിക്കും. പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് സര്‍പ്പ…
Read Moreമലങ്കര ടൂറിസം പദ്ധതി ചിറകു വിരിക്കുന്നു: എട്ടു കോടിയുടെ പദ്ധതിക്ക് സർക്കാർ അനുമതി തേടി
തൊടുപുഴ: മലങ്കര ടൂറിസം പദ്ധതി വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മലങ്കര ടൂറിസം ഹബ്ബ് ജനറൽ കൗണ്‍സിൽ യോഗത്തിൽ തീരുമാനം. മലങ്കര അണക്കെട്ടിൽ സോളാർ ബോട്ടിംഗ് ഉൾപ്പെടെയുളളവ പീപ്പിൾസ് പാർട്ടിസിപ്പേഷൻ പദ്ധതി പ്രകാരം ആരംഭിക്കും. അപേക്ഷ സമർപ്പിച്ചവരിൽനിന്നു തെരഞ്ഞെടുത്ത ഏജൻസി സമർപ്പിച്ച എട്ടുകോടി രൂപയുടെ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി കൈമാറി. അനുമതി ലഭിച്ചാലുടൻ പദ്ധതിക്കു തുടക്കമാകും. മലന്പുഴ മോഡൽഒരു കിലോമീറ്റർ നീളത്തിലുള്ള മലങ്കര ജലാശയത്തിനു ചുറ്റുമുള്ള ടൂറിസം പദ്ധതിക്കു തറക്കല്ലിടുന്നത് 2010ലാണ്. മലന്പുഴ മോഡൽ മലങ്കരയിൽ എന്നായിരുന്നു പ്രഖ്യാപനം. എൻട്രൻസ് പ്ലാസുടെ അടക്കം നിർമാണം പൂർത്തിയാക്കിയെങ്കിലും ഫയർ എൻഒസി ലഭിക്കാത്തതിനാൽ പ്രവർത്തനസജ്ജമായില്ല. കുട്ടികളുടെ പാർക്ക് മാത്രമായി മലങ്കര ടൂറിസം പദ്ധതി ഒതുങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി മാതൃകയിൽ പദ്ധതി പുനർജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. അഞ്ച് സ്വകാര്യ ഏജൻസികൾ താത്പര്യം അറിയിച്ചു ഡിടിപിസിയെയും ജലസേചന വകുപ്പിനെയും സമീപിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു…
Read Moreആവേശത്തിന്റെ നാളുകൾ… ബില്ല് പാസായി, ആനന്ദപ്പള്ളി മരമടിക്ക് ഇനി തടസമില്ല
കേരളത്തിൽ നിന്നു പോയ മരമടി മത്സരം തിരികെ കൊണ്ടുവരാൻ കേരള നിയമസഭയിൽ അവതരിപ്പിച്ച ബില്ല് പാസായി. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്നു നടത്തുന്നതിന് സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. മുടങ്ങിക്കിടന്ന അടൂർ ആനന്ദപ്പള്ളി മരമടി മത്സരവും നടത്താനാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ മൃഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കന്നുകാലി ഓട്ട മത്സരങ്ങൾ നടത്തിയിരുന്നു. കാളപൂട്ട്, കന്ന്പൂട്ട്, മരമടി, ഉഴവ്, പോത്തോട്ടം ഇങ്ങനെ വിവിധ പേരുകളിലാണ് ഇവ അറിയപ്പെട്ടിരുന്നത്. 1960 ലെ കേന്ദ്ര നിയമമായ ജന്തുക്കളോടുള്ള ക്രൂരത തടയൽ നിയമം ഭേദഗതി വരുത്താനുള്ളതാണ് ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കിയത്. കാർഷിക വൃത്തിയുടെ ഭാഗമായിട്ടുള്ള ഇത്തരം മത്സരങ്ങളിൽ മൃഗങ്ങളോടു ക്രൂരത ഇല്ലെന്നുറപ്പാക്കിയാണ് നിയമ നിർമാണം. കേന്ദ്രനിയമം കർശനമായതോടെ 12 വർഷമായി ആനന്ദപ്പള്ളിയിൽ മരമടി നടന്നിരുന്നില്ല. ഓണത്തിന് വരവറിയിച്ച്…
Read Moreമിന്നിത്തിളക്കത്തിൽ വള്ളിക്കോട് ശർക്കര: ഓണവിപണിയിൽ വിറ്റഴിച്ചത് ആറായിരം കിലോ; ഉത്പാദനം കൂട്ടാൻ തീരുമാനം
വള്ളിക്കോട്: ഓണവിപണിയിൽ ഇത്തവണ വിറ്റഴിച്ചത് ആറായിരം കിലോ വള്ളിക്കോട് ശർക്കര. നഷ്ട പ്രതാപം വീണ്ടെടുത്ത വള്ളിക്കോട് ശർക്കരയ്ക്ക് ആവശ്യക്കാർ ഏറിയതോടെ കൂടുതൽ സ്ഥലങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ. നിലവിൽ ഓണക്കാലത്തു മാത്രമാണ് വള്ളിക്കോട് ശർക്കര വിപണിയിൽ ലഭ്യമായിരുന്നത്. എന്നാൽ, ഇനിമുതൽ എന്നും ശർക്കര ലഭിക്കാനുള്ള നടപടികളുമായാണ് കരിമ്പ് ഉത്പാദക സഹകരണ സംഘം മുന്നോട്ട് പോകുന്നത്. കരിന്പുകൃഷി വീണ്ടുംരണ്ട് ഹെക്ടർ സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കിയത്. കോന്നി കരിയാട്ടം ടൂറിസം എക്സ്പോ ആയിരുന്നു പ്രധാന വിപണനകേന്ദ്രം. ജില്ലയിലെ കൃഷിഭവനുകളിലും സർക്കാർ ഓണവിപണികളിലും വള്ളിക്കോട് ശർക്കര ലഭ്യമായിരുന്നു. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ പിന്തുണയിൽ യുവാക്കളുടെ മേൽനോട്ടത്തിലാണ്, അന്യംനിന്നുപോയ കരിമ്പുകൃഷി വീണ്ടും തുടങ്ങിയത്. ഇപ്പോൾ കൂടുതൽ ആളുകൾ കരിമ്പുകൃഷിയിലേക്ക് ഇറങ്ങുന്നുണ്ട്. 30 വർഷങ്ങൾക്കു മുമ്പ് വള്ളിക്കോട് പഞ്ചായത്തിലെ വള്ളിക്കോട്, കൈപ്പട്ടൂർ, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, തുടങ്ങിയ പ്രദേശങ്ങളിലും അച്ഛൻകോവിലാറിന്റെ തീരപ്രദേശങ്ങളിലും…
Read Moreആർഎസ്എസിന് 100 വയസ്; പ്രത്യേക നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കി കേന്ദ്രം
ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) 100-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക നാണയങ്ങളും തപാൽ സ്റ്റാമ്പുകളും കേന്ദ്രസർക്കാർ പുറത്തിറക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ. ആർഎസ്എസിന്റെ സേവനത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ഒരു നൂറ്റാണ്ടിന്റെ ഓർമയ്ക്കായാണ് നാണയങ്ങളും സ്റ്റാന്പും പുറത്തിറക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക സ്മാരക നാണയങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാം. അതേസമയം സ്റ്റാമ്പുകൾ ഇന്ത്യയിലുടനീളമുള്ള ഫിലാറ്റലി ബ്യൂറോകളിൽ ലഭ്യമാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്. 1925ൽ മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറാണ് ആർഎസ്എസ് സ്ഥാപിച്ചത്.
Read Moreപഴങ്കഞ്ഞിപ്പാറയും കാട്ടാത്തിപ്പാറയും കഥകൾ പറയുന്ന കൊക്കാത്തോട്
കോന്നി: കോന്നിയോട് ചേർന്നിരിക്കുന്ന വനാന്തര ഗ്രാമമാണ് കൊക്കാത്തോട്. മനുഷ്യവാസം തുടങ്ങിയ കാലത്ത്, കോന്നിയിൽനിന്ന് ആളുകൾ കാൽനടയായി, വനത്തിലൂടെ 20 കിലോമീറ്ററോളം ദൂരം നടന്ന് കൊക്കാത്തോട്ടിലെത്തിയിരുന്ന ദിനങ്ങളുണ്ട്. അന്നത്തെ ഗതാഗത സൗകര്യമില്ലായ്മയിലും ജീവിതപ്രതിസന്ധികളിലും മനുഷ്യർ എഴുതിയ ചരിത്രമാണ് ഈ പ്രദേശം.അത്തരത്തിൽ ഇന്നും ഓർമിക്കപ്പെടുന്നതുതന്നെയാണ് പഴങ്കഞ്ഞിപ്പാറ. കാൽനടയാത്രക്കാർ പ്രഭാതഭക്ഷണമായി കഴിച്ചിരുന്ന പഴങ്കഞ്ഞി ഈ പാറയുടെ മുകളിൽ ഇരുന്ന് കഴിക്കാറായിരുന്നു പതിവത്രേ. ആ ഓർമയെ അനുസ്മരിച്ച് ഈ പാറയ്ക്ക് ലഭിച്ച പേരാണ് പഴങ്കഞ്ഞിപ്പാറ എന്ന് പഴമക്കാർ പറയുന്നു. കാട്ടാത്തിപ്പാറയുടെ കഥകൊക്കാത്തോട്ടിലെ കാട്ടാത്തിപ്പാറ, പാപ്പിനിപ്പാറ, ഒളക്കശാന്തി തുടങ്ങിയ പാറകൾക്കും പേരുകൾക്കും പിന്നിൽ കഥകളുണ്ട്. കാട്ടാത്തിപ്പാറ, അതിന്റെ ഉയരത്തിൽ മാത്രമല്ല, അതിനോടു ചുറ്റിപ്പറ്റിയുള്ള പ്രണയ-പ്രതികാരകഥകളിലും പ്രസിദ്ധമാണ്. ഇവിടെ മലയടിവാരത്ത് താമസിച്ചിരുന്ന കാട്ടുവാസി പെൺകുട്ടിയുടെ ഭർത്താവിനെ ചതിയിലൂടെ കൊലപ്പെടുത്തിയതിന്റെ പ്രതികാരത്തിന് ഈ മല സാക്ഷിയാണെന്ന് കഥ. കൊക്കാത്തോടിന്റെ പ്രകൃതിഭംഗി മാത്രമല്ല, അതിന്റെ സാമൂഹ്യ-ഭൗതിക ചരിത്രവും…
Read Moreനാളെയുടെ വാഗ്ദാനങ്ങൾ ആകേണ്ടവർ … ‘ഓരോ സെക്കൻഡിലും പത്തു കുട്ടികൾ സൈബർ ലൈംഗികാതിക്രമം നേരിടുന്നു’
കൊച്ചി: ലോകത്ത് ഓരോ സെക്കൻഡിലും പത്തു കുട്ടികൾ സൈബറിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടായ ചൈൽഡ്ലൈറ്റിന്റെ ഡാറ്റാ ഡയറക്ടർ പ്രഫ. ഡെബോറ ഫ്രൈ. കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന ഫോട്ടോകളും വീഡിയോകളും ഇന്നു സൈബർ ലോകത്ത് അതിവേഗം പ്രചരിക്കുന്നുണ്ട്. ഇതിൽ കൈക്കുഞ്ഞുങ്ങൾ വരെയുണ്ടെന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് കേരള പോലീസിന്റെ കൊക്കൂൺ 2025 സൈബർ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഡെബോറ പറഞ്ഞു. കുട്ടികളുടെ നഗ്നചിത്രങ്ങളുടെ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിലിംഗ്, ലൈംഗികച്ചുവയോടെയുള്ള ചാറ്റിംഗ് തുടങ്ങിയ സൈബർ അതിക്രമങ്ങളാണ് ഇതിലേറെയും. നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കുട്ടികളിൽനിന്ന് പണം ആവശ്യപ്പെടുന്ന സംഭവങ്ങളും ഏറെയാണ്. നിർമിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള സൈബർ ലൈംഗികാതിക്രമങ്ങളും വർധിക്കുന്നതായി അവർ പറഞ്ഞു. ലോകത്താകെ ഒരു വർഷം 30 കോടി കുട്ടികൾ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമങ്ങൾക്കു വിധേയരാകുന്നുണ്ട്. കുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്നു.…
Read Moreഇന്ന് അന്തർദേശീയ ബാലികാദിനം; സെന്റ് തോമസിലെ പെൺകുട്ടികൾ സൈക്ലിംഗ് ആവേശത്തിൽ
തൊടുപുഴ: തുടങ്ങനാട് സെന്റ് തോമസ് എച്ച്എസിന്റെ പരിസരത്ത് ഇപ്പോൾ കൂട്ടത്തോടെ മുഴങ്ങുന്നത് സൈക്കിൾ ബെല്ലുകളാണ്. സൈക്കിൾ പഠിക്കാൻ സ്കൂൾ അധികൃതർതന്നെ അവസരമൊരുക്കി കൊടുത്തതിന്റെ ആവേശത്തിലാണ് വിദ്യാർഥിനികൾ. സുമനസുകളുടെ സഹകരണത്തോടെയാണ് സ്കൂൾ അധികൃതർ സൈക്കിൾ വാങ്ങി നൽകിയത്. പൂ ചോദിച്ചപ്പോൾ പൂന്തോട്ടം ലഭിച്ചതുപോലെയാണ് സൈക്കിൾ കിട്ടിയതെന്ന് ഇവർ ആഹ്ലാദത്തോടെ പറയുന്നു. 15 സൈക്കിളുകൾപെണ്കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും അവരെ ശക്തീകരിക്കാനുമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ബാലികാ ദിനത്തിൽ സൈക്ലിംഗ് ഫോർ ടീൻ ഗേൾസ് എന്ന പദ്ധതിയുടെ ഭാഗമായാണ് സൈക്ലിംഗ് പരിശീലനം തുടങ്ങുന്നത്. 15 സൈക്കിളുകളാണ് ഇവർക്കു പരിശീലനത്തിനു ലഭ്യമായിട്ടുള്ളത്. ആത്മവിശ്വാസവും അച്ചടക്കവും കരുത്തും കായികക്ഷമതയും കൂട്ടാൻ സൈക്ലിംഗ് സഹായിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ സൈക്കിളുകൾ വാങ്ങിയത്. ഡ്രിൽ പീരിയഡും ക്ലാസിനു ശേഷമുള്ള സമയവും പ്രയോജനപ്പെടുത്തിയാണ് സൈക്ലിംഗ് പരിശീലനം. പുതുതലമുറയ്ക്കു പുതുവഴികൾ തുറന്നു നൽകിയാൽ സാമൂഹ്യതിന്മകളിൽനിന്നും അലസതയിൽനിന്നും അവരെ പിന്തിരിപ്പിക്കാനും ആത്മവിശ്വാസം പകരാനും സഹായിക്കുമെന്ന…
Read Moreസ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ചും ഇനി യുപിഐ പേയ്മെന്റ് നടത്താം
പരവൂർ: ധരിക്കാവുന്ന സ്മാർട്ട് ഗ്ലാസുകൾ (കണ്ണടകൾ) ഉപയോഗിച്ച് ഇനി പേയ്മെന്റുകൾ നടത്താൻ കഴിയുന്ന സംവിധാനത്തിന് യുപിഐ പരീക്ഷണാർഥം തുടക്കമിട്ടു.ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്ത് വോയ്സ് കമാൻഡ് നൽകി യുപിഐ വഴി പെയ്മെന്റുകൾ നടത്താൻ ഇപ്പോൾ ധരിക്കാവുന്ന സ്മാർട്ട് ഗ്ലാസുകൾ വഴി കഴിയും. തുടക്കത്തിൽ ആയിരം രൂപ വരെയുള്ള ഇടപാടുകൾ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ.കണ്ണടകൾ ഉപയോഗിച്ചുള്ള ഈ ചെറിയ മൂല്യമുള്ള ഇടപാടുകൾക്ക് മൊബൈൽ ഫോണോ പേയ്മെന്റ് സ്ഥിരീകരണത്തിന് പിൻ നമ്പറോ ആവശ്യമില്ലന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വ്യക്തമാക്കി. സ്മാർട്ട് ഗ്ലാസുകളിൽ യുപിഐ ലൈറ്റ് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോയും എൻപിസിഐ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഒരു വ്യക്തിക്ക് ഇത്തരത്തിൽ എങ്ങനെ പണമിടപാട് നടത്താം എന്നത് സംബന്ധിച്ച് ” നോക്കൂ, സംസാരിക്കൂ, പണമടയ്ക്കൂ” എന്നത് സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നു. എപ്പോഴും ബന്ധിപ്പിച്ചിരിക്കുന്നതും യാത്രയിലായിരിക്കുമ്പോൾ തന്നെ ഉപയോഗിക്കാവുന്ന ഡിജിറ്റൽ…
Read More