കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) യുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം രാജ്യം ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടിയെന്നും സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിദേശ വിപണി. മൊത്തം കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതി ചെയ്തു. അളവിന്റെ കാര്യത്തിൽ 43.67 ശതമാനവും ഡോളർ വരുമാനത്തിൽ 69.46 ശതമാനവും ചെമ്മീൻ കയറ്റുമതിയിലൂടെയാണു ലഭിച്ചത്. 2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിൽ 6.06 ശതമാനവും വർധനയുണ്ടായി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത്…
Read MoreCategory: Today’S Special
ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതി… ‘പയ്യാവൂർ മാംഗല്യം’: വരന്മാർ റെഡി, ഇനി വേണ്ടത് വധുക്കളെ;
ഗ്രാമപഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. മറ്റ് പല സംഘടനകളിലൂടെയും അപേക്ഷകൾ എത്തിയിട്ടുണ്ട്. എന്നാൽ, പുരുഷൻമാരുടെ അപേക്ഷകൾ 3,000 കഴിഞ്ഞു. സ്ത്രീകളുടെ അപേക്ഷകൾ 200ൽ താഴെ മാത്രമായ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടിയത്. ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതിയാണിത്. പയ്യാവൂര്‍ പഞ്ചായത്താണ് ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്ക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്നത്. “പയ്യാവൂര്‍ മാംഗല്യം’ എന്ന പേരിലുള്ള പദ്ധതി നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. പക്ഷെ കല്യാണം ആകാത്തവരെ കെട്ടിക്കാന്‍ പഞ്ചായത്ത് ഇറങ്ങി തിരിച്ചപ്പോൾ 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3,000 പുരുഷന്മാരുടെ അപേക്ഷകളാണ്. പയ്യാവൂർ പഞ്ചായത്തിന് പുറത്ത് നിന്നാണ് അപേക്ഷകൾ ഏറെയും. പുരുഷൻമാർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മടി കാരണമാകാം സ്ത്രീകൾ അപേക്ഷിച്ചു കാണുന്നില്ല. വിദേശത്തുനിന്ന് പോലും ജാതി-മത…
Read Moreനഗ്നരായി സഞ്ചരിക്കാവുന്ന ക്രൂയിസ് കപ്പലുകൾ ട്രെൻഡിംഗിൽ: പക്ഷേ ക്യാപ്റ്റന്റെ മുന്നില്‍ പോവരുത്; അതിവേഗം വിറ്റഴിഞ്ഞ് ടിക്കറ്റുകൾ
നഗ്നരായിരിക്കാൻ സാധിക്കുന്ന ക്രൂയിസുകളെ കുറിച്ചുള്ള ധാരാളം വാർത്തകളൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ക്രൂയിസുകളാണ് ട്രെൻഡിംഗിൽ ഓടിക്കൊണ്ടിരിക്കുന്നത്. ‘ദി സീനിക് എക്ലിപ്സ്’ എന്ന കപ്പലിന്റെ അടുത്ത വിനോദയാത്ര യുഎസ് കമ്പനിയായ ബെയര്‍ നെസസിറ്റീസ് പ്രഖ്യാപിച്ചു. ശരീരത്തെ കുറിച്ചുള്ള ആത്മവിശ്വാസം വർധിപ്പിക്കുക, ബോഡി പൊസിറ്റിവിറ്റി കൂട്ടുക തുടങ്ങിയവയൊക്കെയാണ് യാത്രയുടെ ലക്ഷ്യം. ടിക്കറ്റ് നിരക്ക് 43 ലക്ഷം രൂപ വരെയാണ്. തുണിയില്ലാതെ യാത്ര ചെയ്യാമെങ്കിലും അങ്ങനെ ക്രൂയിസിലൂടെ ലാലലാ പാടി പറന്നുനടക്കാനൊന്നും സാധിക്കില്ല. മുതിർന്നവർക്ക് വേണ്ടിയുള്ള ക്രൂയിസിൽ വസ്ത്രമോ ഷൂവോ ഇല്ലാതെ സഞ്ചരിക്കാം. എന്നാൽ, ക്രൂയിസിനകത്ത് തന്നെ എല്ലായിടത്തും വസ്ത്രം ധരിക്കാതെ നിൽക്കാനാവില്ല. ഡൈനിംഗ് ഹാളിൽ വസ്ത്രം ധരിക്കണം, പ്രത്യേകിച്ച് ക്യാപ്റ്റനെത്തുന്ന സമയങ്ങളിൽ, അതുപോലെ ലോക്കൽ ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങൾ നടക്കുന്ന സമയത്തും വസ്ത്രം നിർബന്ധമാണ്. കൂടാതെ, കപ്പലുകൾ ഏതെങ്കിലും തീരത്ത് നിർത്തുന്ന സമയങ്ങളിലും നിർബന്ധമായും വസ്ത്രം ധരിക്കണം. ഭക്ഷണസമയത്ത് കൃത്യമായ…
Read Moreകടൽ കടന്ന് ഒരു പെൺകുട്ടി: നാലു വർഷത്തിനിടെ അരലക്ഷം കിലോമീറ്റർ സഞ്ചാരം
കുമ്പള: രാജ്യത്തിന്റെ ഒരറ്റത്തുനിന്നു തുടങ്ങി മറ്റേയറ്റം വരെ ബൈക്ക് യാത്രകൾ നടത്തിയിട്ടുള്ള ഒട്ടേറെപ്പേരുണ്ടാകാം. പക്ഷേ കാസർഗോഡ് കുമ്പളയിലെ അമൃത ജോഷി എന്ന ഇരുപത്തിയഞ്ചുകാരി സ്വപ്നം കണ്ടതും പ്രവർത്തിച്ചതും അതിനുമപ്പുറത്താണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലൂടെയും സോളോ ബൈക്ക് യാത്രകൾ നടത്തിയതിനു ശേഷം ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും കടന്ന് ഇപ്പോൾ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും സഞ്ചാരം പൂർത്തിയാക്കിയിരിക്കുകയാണ് അമൃത. 2021 ഫെബ്രുവരി അഞ്ചിനു കോഴിക്കോട്ടുനിന്നു തുടങ്ങിയ സോളോ ബൈക്ക് യാത്രയിൽ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ എന്നിവിടങ്ങളിലൂടെയും സഞ്ചരിച്ച് സ്ത്രീശക്തീകരണത്തിന്റെ സന്ദേശങ്ങൾ പകർന്നുനൽകിയിരുന്നു. ഓരോ ദിവസവും 10 മുതൽ 12 മണിക്കൂർ വരെയാണ് ബൈക്ക് ഓടിച്ചത്. പിന്നീട് 2023ൽ ശ്രീലങ്കയിലും 2024ൽ ഭൂട്ടാനിലും സഞ്ചാരം പൂർത്തിയാക്കി. ഈ വർഷത്തെ സഞ്ചാരത്തിനായി തെരഞ്ഞെടുത്തത് യുഎഇയാണ്. നാലുവർഷത്തിനിടെ അര ലക്ഷം കിലോമീറ്റർ ദൂരമാണ് അമൃത…
Read Moreഇനി നിന്നെ ഈ വഴി കണ്ടുപോയേക്കരുതെന്ന് പട്ടി സാർ … പുള്ളിപ്പുലിയെ കടിച്ചുവലിച്ച് തെരുവുനായ; അന്പരന്ന് നാട്ടുകാർ; ഓടി രക്ഷപെട്ട് പുലി
പുള്ളിപ്പിലിയും തെരുവുനായയും തമ്മിലുള്ള മൽപ്പിടുത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. തെരുവുനായയും പുള്ളിപ്പുലിയും തമ്മിൽ കടിപിടി കൂടി ഏകദേശം 300 മീറ്ററോളം പുലിയെ നായ വലിച്ചുകൊണ്ട് പോയി. ഒട്ടും പ്രതീക്ഷിക്കാതെയാണ് നായയുടെ ഭാഗത്ത് നിന്നും നീക്കമുണ്ടായതെന്ന് കണ്ടു നിന്നവർ പറഞ്ഞു. സംഭവത്തിൽ പുലിക്ക് നന്നായി പരിക്കേറ്റു. നായയുടെ കടിയിൽ നിന്ന് ഒരുവിധത്തിൽ എങ്ങനെയോ രക്ഷപെട്ട് പുലി ഓടിപ്പോയി. തെരുവുനായ പുള്ളിപ്പുലിയെ അക്രമിച്ചത് വിശ്വസിക്കാൻ സാധിക്കില്ല, പിടിച്ചു നിൽക്കാൻ സാധിക്കാതെവന്നതോടെ പുലി ഓടിപ്പോവുകയായിരുന്നു’ എന്നാണ് ഒരു ഗ്രാമവാസി സംഭവത്തെ കുറിച്ച് പറഞ്ഞത്.
Read Moreഓണക്കാല വിഭവങ്ങൾക്ക് മധുരവുമായി വള്ളിക്കോട് ശർക്കര; വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെയാണ് ശർക്കര ഉത്പാദനം
വള്ളിക്കോട്: ഓണവിപണിയെ മധുരമയമാക്കാൻ ഇക്കുറിയും വള്ളിക്കോട് ശർക്കര. നാട്ടിൽ വിളവെടുത്ത കരിന്പ് ഉപയോഗിച്ചു തയാറാക്കിയ വള്ളിക്കോട് ശർക്കരയ്ക്ക് മുൻകാലങ്ങളിൽ ലഭിച്ച സ്വീകാര്യതയാണ് ഇക്കുറിയും ഓണനാളുകളിലെ പ്രതീക്ഷ.പന്ത്രണ്ട് ടൺ ശർക്കരയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള ഉത്പാദനമാണ് തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ഓണക്കാലത്തും മികച്ച വിൽപനയായിരുന്നു വള്ളിക്കോട് ശർക്കരയ്ക്ക്. രണ്ട് പതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കരിമ്പ് കൃഷിയും ശർക്കര ഉത്പാദനവും വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെയാണ് 2023ൽ വീണ്ടും സജീവമായത്. അന്ന് കോന്നി കരിയാട്ടമായിരുന്നു പ്രധാന വിപണന കേന്ദ്രം. ആറ് ടൺ വില്പന ആദ്യവർഷം നടന്നു. ചുരുങ്ങിയ സമയം കൊണ്ട് പേരും പ്രശസ്തിയും വർധിച്ചതോടെ സർക്കാരിന്റെ ഓണം മേളകളിലെല്ലാം വള്ളിക്കോട് ശർക്കര ഇടംപിടിച്ചു. ഇപ്പോൾ ദൂരസ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ ആളുകൾ വള്ളിക്കോട്ട് എത്തി ശർക്കര കൊണ്ടുപോകുന്നുണ്ട്.ഒരുകാലത്ത് രാവും പകലും പ്രവർത്തിച്ചിരുന്ന 12 ശർക്കര ചക്കുകളാണ് വള്ളിക്കോട് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കൃഷിയിൽനിന്ന് മിക്കവരും…
Read Moreഈ വർഷം സന്ദർശിച്ചത് 20 ലക്ഷം പേർ; ഇടുക്കിയുടെ പച്ചപ്പിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ
തൊടുപുഴ: ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം കൂടി. ജൂലൈ വരെയുളള കണക്കുകൾ പ്രകാരം 19,42,354 വിനോദ സഞ്ചാരികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. 2023ൽ 29,22,043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടുമെന്നു ടൂറിസം വകുപ്പ് പറയുന്നു. വാഗമൺ കാണാൻവാഗമണ് പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ്…
Read Moreലാളിത്യം മുഖമുദ്ര, നിലച്ചത് തൊഴിലാളികളുടെ ശബ്ദം; തോട്ടം മേഖലയുടെ തോഴന്റെ മടക്കം സ്വപ്നം ബാക്കിവച്ച്
തൊടുപുഴ: പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിനു നാലുപതിറ്റാണ്ടായി ചുക്കാൻ പിടിച്ച ജനകീയ നേതാവായിരുന്നു വാഴൂർ സോമൻ എംഎൽഎ. ഇദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് തോട്ടം തൊഴിലാളികളുടെ ശബ്ദമാണ്. കോട്ടയം വാഴൂർ സ്വദേശിയായ ഇദ്ദേഹം തോട്ടം തൊഴിലാളികൾക്കു വേണ്ടി പോരാടാനാണ് പീരുമേട്ടിൽ എത്തിയത്. അക്കാലയളവിൽ മറ്റൊരു തൊഴിലാളി നേതാവായ സി.എ.കുര്യന് മൂന്നാർ മേഖലയുടെ ചുമതല നൽകിയപ്പോഴാണ് പീരുമേട്ടിലേക്ക് ഇദ്ദേഹം എത്തുന്നത്. തുടർന്ന് അവസാന ശ്വാസം നിലയ്ക്കും വരെ ഇവിടുത്തെ ജനങ്ങളുടെ നൊന്പരങ്ങൾക്ക് പരിഹാരം കാണാനുള്ള പോരാട്ടത്തിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്തിനു യാത്രയാകുന്പോഴും മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങളുടെ ഒരുകെട്ട് ഫയലുകളും കൈവശമുണ്ടായിരുന്നു. അന്നു പീരുമേട് തഹസിൽദാറുടെ ചേംബറിൽ നടന്ന റവന്യൂ ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കുകയും ജീവനക്കാർ ഉന്നയിച്ച വാഹനം, ക്വാർട്ടേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്കു പരിഹാരം കണ്ടേ മടങ്ങിവരികയുള്ളൂവെന്ന് ഉറപ്പും നൽകിയിരുന്നു. ഇതോടൊപ്പം മണ്ഡലത്തിൽ ഇനിയും പട്ടയം ലഭിക്കാനുള്ള 806 അപേക്ഷകളിൽ…
Read Moreഅല്ലയോ അയൽക്കാരാ, ഇത് എനിക്കുള്ള പാർക്കിംഗ് ഏരിയ ആണ്, ദയവായി സഹകരിക്കു; കാറിനു മുകളിൽ വച്ച സ്റ്റിക്കി നോട്ടുകൾ കണ്ട് അന്പരന്ന് യുവാവ്
പുതിയ സ്ഥലത്തേക്ക് താമസം മാറുന്പോൾ രല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം. നമ്മൾ കാരണം ഒരു ബുദ്ധിമുട്ട് പോലും അയൽക്കാർക്ക് ഉണ്ടാവരുതെന്ന് ചിന്തിക്കുന്ന ആളുകളാണ് അധികവും. പുതിയ സ്ഥലത്തോടും അവിടെയുള്ള ആളുകളോടുമെല്ലാം പൊരുത്തപ്പെട്ടു പോകാൻ ആദ്യം നന്നേ പ്രയാസമായിരിക്കും. എന്നാൽ പരിചയപ്പെട്ടൊക്കെ കഴിയുന്നതോടെ എല്ലാവരോടും ടെൻഷൻ ഇല്ലാതെ മിണ്ടാനും അടുത്ത് ഇടപെഴകാനുമൊക്കെ കഴിയും. അത്തരത്തിൽ പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയ യുവാവിന്റെ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈലാകുന്നത്. താമസം മാറി വന്ന യുവാവ് തന്റെ അപ്പാർട്മെന്റിൽ തനിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്തു. എന്നാൽ പിറ്റേന്ന് കാലത്ത് കാറെടുക്കാൻ വന്ന യുവാവ് തന്റെ കാറിന്റെ ഗ്ലാസിൽ കുറേ സ്റ്റിക്കി നോട്ടുകൾ ഒട്ടിച്ചു വച്ചേക്കുന്നത് കണ്ടു. അല്ലയോ അയൽക്കാരാ ഇത് എനിക്ക് എന്റെ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലമാണ്, ദയവു ചെയ്ത് നിങ്ങൾ സഹകരിക്കണമെന്നാണ് നോട്ട്. എന്നാൽ…
Read Moreതിരക്കേറിയ റോഡിൽ ബൈക്കിലിരുന്ന് ദമ്പതികളുടെ പ്രണയലീലകൾ; വീഡിയോ വൈറലായതോടെ വ്യാപക വിമർശനം
അമിത വേഗതയിൽ പോകുന്ന ബൈക്കിൽ ഇരുന്ന് ദന്പതികളുടെ പ്രണയ ലീലകൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജയ്ദാസ് മനിക്പുരി എന്ന എക്സ് ഉപയോക്താവാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചത്. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഭിലായ് ടൗൺഷിപ്പിലെ റോഡിലാണ് ഭാര്യയുടേയും ഭർത്താവിന്റേയും പ്രണയ സല്ലാപവും ശ്രംഗാരവും. യുവാവ് ബൈക്ക് ഓടിക്കുകയാണ്, ഭാര്യയാകട്ടെ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവാവിനോട് മുഖാമുഖം ചേർന്നാണ് ഇരിക്കുന്നത്. പരസ്പരം ഇരുവരും ഉമ്മ കൊടുക്കുകയും പ്രണയലീലകളിൽ ഏർപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ബൈക്ക് റൈഡറാണ് ഭർത്താവ്. ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടില്ല. വീഡിയോ വൈറലോയതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ഇവർക്കെതിരേ കർശന നടപടി തന്നെ എടുക്കണം. അല്ലാത്തപക്ഷം ഇത് കണ്ട് നാളെയും മറ്റുള്ള പലരും അനുകരിക്കും. മാത്രമല്ല, നമ്മുടെ സംസ്കാരത്തിനു ഇത്തരം പ്രവർത്തികൾ യോജിച്ചതല്ലെന്നും ആളുകൾ പറഞ്ഞു.
Read More