വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്ന കസ്തേൽ ഗണ്ടോൾഫോയിൽ ‘ലൗദാത്തോ സി’ ഗ്രാമം സജ്ജമായി. ഇതിന്റെ ആശീർവാദവും ഉദ്ഘാടനവും നാളെ ലെയോ പതിനാലാമൻ മാർപാപ്പ നിർവഹിക്കും. കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണതഫലങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായാണ് ‘ലൗദാത്തോ സി’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികത്തിൽ അതേ പേരിൽ പ്രത്യേകകേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ചാക്രികലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സൃഷ്ടിയോടുള്ള കരുതലും മനുഷ്യന്റെ അന്തസിനോടുള്ള ബഹുമാനവും ഇന്നത്തെ സമൂഹത്തിനു കാട്ടിക്കൊടുക്കുക, പ്രകൃതിസംരക്ഷണത്തിനുള്ള പരിശീലനം നൽകുക, പരസ്പര സഹകരണം ഉറപ്പുവരുത്തുക, പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നീ ലക്ഷ്യങ്ങളോടെയാണു വത്തിക്കാൻ ‘ലൗദാത്തോ സി ഗ്രാമം’ ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളായി മാർപാപ്പമാരുടെ വേനൽക്കാലവസതിയാണു റോമിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കസ്തേൽ ഗണ്ടോൾഫോ. സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ വിശ്വാസത്തിൽ വേരുകൾ കണ്ടെത്തി പങ്കുവയ്ക്കുന്ന പ്രതിബദ്ധതയിലൂടെ…
Read MoreCategory: Today’S Special
തിരുവോണത്തോണി ഇന്ന് ആറന്മുളയിലേക്ക്
ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണിയാത്ര ഇന്ന്. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഐതിഹ്യം പേറുന്ന തോണിയാത്രയ്ക്കുള്ള ഒരുക്കങ്ങളായി. മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് തോണി ഇന്നു വൈകുന്നേരം പുറപ്പെടും. മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. യാത്രയ്ക്കായി ഭട്ടതിരി ജലമാര്‍ഗം ആറന്മുളയ്ക്കു യാത്രതിരിച്ചു. പരന്പരാഗത വഴിയിലൂടെ ഇന്നലെ ആറന്മുളയിലെത്തി. ഇന്നു രാവിലെ ആറന്മുളയില് നിന്നു പുറപ്പെട്ട് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഉച്ചപൂജയ്ക്കുംശേഷം ഭട്ടതിരി കാട്ടൂരിലേക്ക് പുറപ്പെടും. കാട്ടൂര്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി കൊളുത്തി നല്കുന്ന ദീപം മങ്ങാട്ട് ഭട്ടതിരി ഏറ്റുവാങ്ങി തോണിയില്‍ പ്രതിഷ്ഠിക്കും. കാട്ടൂര്‍ കരയിലെ നായര്‍ തറവാടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ തോണിയില്‍ കയറ്റും. ഉരലില്‍ കുത്തിയെടുത്ത നെല്ലില്‍ നിന്നുള്ള അരിയാണ് തോണിയില്‍ കയറ്റുന്നത്. മറ്റു വിഭവങ്ങളും പ്രദേശവാസികള്‍ കൃഷി ചെയ്തു തയാറാക്കിയവയാണ്. പള്ളിയോടങ്ങളുടെ അകമ്പടിയോടെ…
Read Moreടെക്കികള്‍ക്ക് ഈ ഓണക്കാലം തിരുവാതിരകളിയുടേത്…
“കേളികളാടി മുധരാഗ മാലകള്‍ പാടികരം കൊട്ടി ചാലവേ ചാടിതിരുമുന്നില് താളത്തൊടു മേളത്തൊടുമേളിച്ചനുകൂലത്തൊടുആളികളേ നടനം ചെയ്യേണംനല്ല കേളി ജഗത്തില്‍ വളര്‍ത്തേണം… ‘ ദശപുഷ്പം ചൂടി കത്തിച്ചു വച്ചു നിലവിളക്കിനു മുന്നില്‍ അവര്‍ കുമ്മിയടിച്ച് ആടി തിമര്‍ക്കുകയാണ്. ഇന്‍ഫോപാര്‍ക്ക് ലാസ്യമഞ്ജരി തിരുവാതിര സംഘമാണ് ഓണനാളുകളില്‍ തിരുവാതിരകളിയുമായി ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. സംഘത്തിലുള്ളവരില്‍ ഏറേയും ടെക്കികളാണെന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ടുതന്നെ ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ക്ക് ഈ ഓണക്കാലം തിരുവാതിര കളിയുടേതാണ്. ടെന്‍ഷന്‍ നിറഞ്ഞ ജോലിക്കിടയിലെ ഒഴിവു സമയത്ത് റിഹേഴ്സല്‍ നടത്തിയാണ് ഇവര്‍ വേദികളില്‍ തിളങ്ങുന്നത്. നിര്മലച്ചേച്ചിയുടെ വാക്കുകള്‍ പ്രചോദനമായി “ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവത്തിന് തിരുവാതിര കളിക്കാന്‍ വരുന്നോ?’– കാക്കനാട് നിലംപതിഞ്ഞിമുകള്‍ “കോണ്‍ഫിഡന്റ് കാപ്പല്ല’ ഫ്ളാറ്റിലെ ജീവനക്കാരി നിര്മലച്ചേച്ചിയുടെ വാക്കുകളാണ് ടെക്കികളെ തിരുവാതിരകളിയിലേക്ക് എത്തിച്ചത്. നൃത്താധ്യാപിക ബിന്ദു വേണുഗോപാല്‍ തിരുവാതിരകളി പഠിപ്പിക്കാമെന്നേറ്റു. ഐടി ജോലിയുടെ തിരക്കുകളും സമ്മര്‍ദവും മറന്ന്…
Read Moreഓണക്കാലത്ത് വീടുപൂട്ടി യാത്ര പോകുകയാണോ; പോലീസിനെ അറിയിക്കാം
കൊച്ചി: ഓണക്കാല അവധി ആഘോഷിക്കാന്‍ മറ്റെവിടേയ്ക്കെങ്കിലും പോകാന്‍ ആഗ്രഹമുള്ളവരാണ് ഏറെപ്പേരും. എന്നാല്‍ ദിവസങ്ങളോളം വീട്ടില്‍ നിന്ന് മാറി നിന്നാല്‍ തിരിച്ചെത്തുമ്പോള്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് വില പിടിപ്പുള്ളതെന്തെങ്കിലും നഷ്ടമാകുമോയെന്ന ഭയമാണ് പലര്‍ക്കും. ഇതിനെല്ലാം ഒരു പരിഹാരം നല്‍കുകയാണ് കേരള പോലീസ്. അതേ, നിങ്ങള്‍ ഓണക്കാലത്ത് വീട് പൂട്ടി യാത്ര പോകുകയാണോ? എന്നാല്‍ ധൈര്യമായി കേരള പോലീസിനെ വിവരം അറിയിച്ചോളൂ. നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ “Locked House Information’ സൗകര്യം ഇതിനായി വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ…
Read Moreയുദ്ധം തകര്‍ത്ത നാട്ടിലേക്ക് യുദ്ധത്തിനെതിരായ ചിത്രങ്ങളുമായി ദമ്പതികള്‍
കോഴിക്കോട്: ലോകത്തെ യുദ്ധങ്ങള്‍ക്കെതിരായ ചിത്രങ്ങളുമായി ചിത്രകാര ദമ്പതികള്‍ ജപ്പാനിലെ ഹിരോഷിമയിലേക്ക്.പ്രമുഖ ചിത്രകാരന് ഫ്രാന്‍സിസ് കോടങ്കണ്ടത്തും ചിത്രകാരിയായ ഭാര്യ ഷേര്‍ളി ജോസഫ് ചാലിശേരിയുമാണ് ഖാദിത്തുണിയില്‍ വരച്ച ചിത്രങ്ങളമായി അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തിനു ഹിരോഷിമയില്‍ എത്തുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ആണവബോംബ് വിക്ഷേപിച്ചതിന്റെ ദുരന്തഫലം പേറുന്ന നാട്ടിലേക്കാണ് യുദ്ധത്തിനെതിരായ സന്ദേശവുമായി ഇവരുടെ യാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ പത്തു ചിത്രകാരന്‍ന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം ആറുമുതല്‍ പതിനൊന്നുവരെ ഹിരോഷിമയിലും 12 മുതല്‍ 16 വരെ തെക്കന്‍ കൊറിയയിലെ സോളിലും ചിത്രപ്രദര്‍ശനം നടക്കും. ഹിരോഷിമ പീസ് മ്യൂസിയവും സോള്‍ ഹ്യൂമന്‍ ആര്‍ട്ട് ഗാലറിയുമാണ് വേദികള്‍. വേള്‍ഡ് വിത്തൗട്ട് വാര് എന്ന ആഗോള സംഘടനയും ജാപ്പനീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഓര്ഗൈനേസഷനുമാണ് സംഘാടകര്‍. ‘ചോരയും ചാരവും’എന്ന വിഷയത്തെ അധികരിച്ച് ചുവപ്പും ചാര നിറവും മാത്രം ഉപയോഗിച്ച് തൂവെള്ള ഖാദിയിലാണ് ചിത്രങ്ങള്‍ രൂപകല്പന…
Read Moreമലയാളികളുടെ ഓണത്തിന് തുമ്പപ്പൂ ചോറും കറിയും വിളമ്പാൻ മറുനാടൻ തൂശനില തയാർ
കോട്ടയം: ഓണസദ്യ അടുക്കളയില്‍ തയാറാക്കിയാലും വിളമ്പാന്‍ തൂശനിലയില്ലാത്തവര് നഗരങ്ങളിലും വാടകവീടുകളിലും ഫ്ലാറ്റുകളിലും ഏറെപ്പേരാണ്. ഉത്രാടത്തിനും പൊന്നോണത്തിനും തൂശനില വാങ്ങാന്‍ മാത്രം മാര്‍ക്കറ്റില്‍ എത്തുന്നവരുണ്ട്. അടയുണ്ടാക്കാനും ഇലയ്ക്ക് ആവശ്യക്കാര്‍ ഏറെപ്പേരാണ്. ഉപ്പേരി, ശര്‍ക്കരവരട്ടി, അച്ചാര്‍, കാളന്, മധുക്കറി, തോരന്‍, അവിയല്‍, ഓലന്‍, പരിപ്പ്, സാമ്പൂര്‍, പുളിശേരി, പഴം, പായസം എന്നിങ്ങനെ നീളുന്നതാണ് ഓണസദ്യ. ഓണസദ്യ രുചികളുടെ വൈവിധ്യമാണെന്നിരിക്കെ തൂശനിലയില്‍ ഉപ്പു മുതല്‍ വിളമ്പിയാല്‍ വിഭവങ്ങളുടെ രുചിയും ഗുണവും ഒന്നു വേറെതന്നെ. വാഴയിലകളില്‍ ഞാലിപ്പൂവന് ഇലയാണ് ഏറ്റവും കേമം. ഇത്തവണയും സദ്യവട്ടത്തിലെ വിഭവങ്ങള്‍ക്കൊപ്പം ഓണത്തിന് ഇലയും അതിര്‍ത്തി കടന്നുവരികയാണ്. കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, കമ്പം, തേനി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നാണു വാഴയില എത്തുന്നത്. ഇന്നലെയും രണ്ടു ലോഡ് വാഴയില കോട്ടയം മാര്‍ക്കറ്റിലെത്തി. വാഴയിലയ്ക്കുമുണ്ട് മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും. പാലക്കാട്, മണ്ണാര്‍ക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് പരിമിതമായി മാത്രം നാടന്‍ വാഴയില എത്തുന്നുണ്ട്. ഇവിടങ്ങളില്‍…
Read Moreകൗതുകമായി ഇരട്ടകളുടെ കൂട്ടായ്മ
കൊച്ചി: കൊച്ചിക്ക് കൗതുകമായി ഇരട്ടകളുടെ സംഗമം. ഓള് ട്വിന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന സംഗമത്തില്‍ ഒന്നര വയസ് മുതല്‍ 78 വയസ് വരെയുള്ള 160 ജോഡികളാണു പങ്കെടുത്തത്. ഇതിനുപുറമെ നാല് ട്രിപ്പിള്‍ ജോഡികളും സംഗമത്തിന്റെ ഭാഗമായി. ഐഡന്റിക്കല്‍ ഇരട്ടകള്‍ മാത്രം പങ്കെടുത്ത പരിപാടി നഗരത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാനത്തെ 14 ജില്ലകള്‍ക്കുപുറമെ കേരളത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ്നാട് സ്വദേശികളും പരിപാടിയില്‍ പങ്കെടുത്തു. 2018ല്‍ ഓള് കേരള ട്വിന്‍സ് അസോസിയേഷന് എന്നപേരില്‍ സമൂഹമധ്യമങ്ങളില്‍ ആരംഭിച്ച കൂട്ടായ്മ ഓള് ട്വിന്‍സ് അസോസിയേഷനായി വളരുകയായിരുന്നു. റാന്നി സ്വദേശി വിശ്വാസ് എസ്. വാവോലില്‍ ആണ് സംഘടനയുടെ സ്ഥാപകനും നിലവില്‍ സെക്രട്ടറിയും. സംഗമത്തിന്റെ ഭാഗമായി ഇരട്ടകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി. നിരവധിപേര്‍ അനുഭവങ്ങളും പങ്കുവച്ചു. രാജ്യത്തിനു പുറത്തുനിന്നുള്ളവരും സംഘടനയുടെ ഭാഗമാണ്. രാവിലെ 11ന് ആരംഭിച്ച പരിപാടി ഹൈബി ഈഡന്…
Read Moreതിരുവോണത്തോണി നാളെ പുറപ്പെടും
കോട്ടയം: ആറന്മുള ഭഗവാനു തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായുള്ള തിരുവോണത്തോണിയുടെ അകമ്പടിത്തോണിയേറാന് ഇത്തവണ രവീന്ദ്രബാബു ഭട്ടതിരിപ്പാടിനു പകരം അദ്ദേഹത്തിന്റെ സഹോദരപുത്രന് അനൂപ് നാരായണ ഭട്ടതിരി. ചുരുളന്‍ വള്ളത്തില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്നു നാളെ രാവിലെ 11.45ന് അകമ്പടിത്തോണി പുറപ്പെടും. വര്‍ഷങ്ങളായി അകമ്പടിത്തോണിയില്‍ പോയിരുന്ന രവീന്ദ്രബാബു കഴിഞ്ഞ പത്തിനാണ് അന്തരിച്ചത്. അസുഖബാധിതനായതിനാല്‍ കഴിഞ്ഞ ഓണത്തിനും അനൂപ് നാരായണ ഭട്ടതിരിയാണ് അകമ്പടിത്തോണിയില്‍ പോയത്.ആറന്മുളയ്ക്കു സമീപം കാട്ടൂരില്‍നിന്നു കുമാരനല്ലൂരിലേക്ക് കുടിയേറിയ മങ്ങാട്ടില്ലത്തെ കാരണവരാണ് നാലര പതിറ്റാണ്ടായി ആറന്മുള പാര്‍ഥസാരഥിക്കുള്ള വിഭവങ്ങളുമായി ജലമാര്‍ഗം ആചാരപരമായ യാത്ര നടത്തിയിരുന്നത്. മങ്ങാട്ടില്ലത്തെ കാരണവരായിരുന്ന നാരായണ ഭട്ടതിരി അന്തരിച്ചശേഷം ആചാരനിയോഗം ഏറ്റെടുത്ത രവീന്ദ്രബാബു ഭട്ടതിരി നാലുവട്ടം യാത്ര പോയിരുന്നു. കര്‍ക്കടകത്തിലെ പിള്ളേരോണ നാളില്‍ തുടങ്ങുന്ന വ്രതാചരണത്തോടെയാണ് ഒരുക്കം. ചിങ്ങമാസത്തിലെ മൂലം നാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്നു വള വരവച്ച ചുരുളനില്‍ മൂന്നു തുഴച്ചില്ക്കാരോടൊപ്പമാണ് ആചാരപ്രകാരമുള്ള യാത്ര. ഇല്ലത്ത് ആറന്മുളയപ്പന് നിത്യപൂജ കഴിഞ്ഞ്…
Read Moreനീറ്റ് കോച്ചിംഗ് സെന്ററിന്റെ മുകളിൽ നിന്നും ചാടാൻ ശ്രമിച്ച് വിദ്യാർഥിനി; രക്ഷകനായി അധ്യാപകൻ
പരീക്ഷയ്ക്ക് അര മാർക്ക് കുറഞ്ഞാൽ പോലും വഴക്ക് പറയുന്ന മാതാപിതാക്കളാണ് മിക്കവരും. അടുത്ത വീട്ടിലെ കുട്ടിയെ കണ്ട് പഠിക്കെന്ന് പറയാത്ത രക്ഷിതാക്കൾ കുറവാണ്. കുഞ്ഞുങ്ഹളുടെ മനസ് കാണാതെ പോകുന്പോൾ അവർ തിരിച്ച് പ്രതികരിക്കുന്ന പ്രവർത്തികൾ ചിലപ്പോൾ നമുക്ക് ഉൾക്കൊള്ളാൻ പോലും സാധിക്കാത്തതാണ്. അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയ്പൂരിലെ ഗോപാൽപുരയിലെ ഗുരു കൃപ കോച്ചിംഗ് സെന്ററിൽ നടന്ന സംഭവമാണ് പുറത്ത് വന്നത്. കോച്ചിംഗ് സെൻററിൽ നടത്തിയ പരീക്ഷാഫലത്തിൽ ഒരു വിദ്യാർഥിനി ക്രമക്കേട് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ അധികൃതർ സെന്ററിലേക്ക് വിളിച്ചു വരുത്തി. ഇത് വിദ്യാർഥിനിക്ക് താങ്ങാവുന്നതിലും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കി. വീട്ടിലെത്തിയാൾ മാതാപിതാക്കൾ വഴക്കു പറയുമോ എന്നു പേടിച്ച് പെൺകുട്ടി വൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു. കോച്ചിംഗ് സെന്ററിന്റെ മൂന്നാം നിലയിൽ നിന്നും പെൺകുട്ടി താഴേക്ക് ചാടാൻ ശ്രമിച്ചു. ഇത്…
Read Moreപുലർച്ചെ 3.49 -ന് അസൈൻമെന്റ് അയച്ച് വിദ്യാർഥിനി; വൈറലായി പ്രൊഫസറുടെ മറുപടി
അസൈൻമെന്റുകളും ഹോം വർക്കുകളുമൊക്കെ ചെയ്യാൻ പാതിരാത്രി വരെ ഉറക്കമളച്ച് ഇരുന്നിട്ടുള്ളവരാണ് മിക്ക ആളുകളും. അവധി ആണെങ്കിലും കളിക്കാൻ പോകാതെ കുന്നോളം നോട്ടുകളും വർക്കുകളും ചെയ്ത് തീർക്കാൻ മാത്രമേ നമുക്ക് സമയം ഉണ്ടാവു. ഇപ്പോഴിതാ ഉറക്കമളച്ചിരുന്ന് അസൈൻമെന്റ് ചെയ്ത് പൂർത്തിയാക്കിയ വിദ്യാർഥിനിയോട് അധ്യാപകൻ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുലർച്ചെ 3:49 -ന് അസൈൻമെന്റ് മെയിൽ ചെയ്ത വിദ്യാർഥിനിയോട് ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കവിത കാംബോജ് പറഞ്ഞ മറുപടിയാണിത്. ഇങ്ങനെ ഉറക്കം കളയേണ്ട എന്നാണ് ടീച്ചറിന്റെ മറുപടി. രാത്രി വൈകി തനിക്ക് മെയിൽ ചെയ്ത കുട്ടിയുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ വൈകി കിടക്കുന്നതും ഉറക്കമളയ്ക്കുന്നതുമൊക്കെ കുട്ടികളുടെ ആരോഗ്യം കളയുന്ന സംഭവമാണ്. ഇത് സംബന്ധിച്ച് കവിത പങ്കുവച്ച കുറിപ്പും വൈറലാകുന്നു. കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണ് പക്ഷേ അസൈൻമെന്റുകൾക്കായി ഉറക്കം നഷ്ടപ്പെടുത്തുന്നത് അനാരോഗ്യകരവും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന്…
Read More