കൈ നോക്കി മുഖം നോക്കി ഭാവി പറയാം എന്ന് ആരെങ്കിലും പറഞ്ഞാൽ കണ്ണും പൂട്ടി അതിനു മുന്നിൽ ചാടുക എന്നത് മിക്ക മനുഷ്യരുടേയും പതിവ് സ്വഭാവമാണ്. ഇതിനു പിന്നിൽ ചില ചതിയൻമാരും കള്ളൻമാരും പതിഞ്ഞ് ഇരിക്കുന്നുണ്ടെന്ന കാര്യം ഓർക്കാതെയാണ് പലരും ചെന്ന് ചാടുന്നത്. ഓൺലൈൻ വഴിയും ഇപ്പോൾ ഭാവി പ്രവചനത്തിനായി ആളുകളുണ്ട്. ഭാവി പറയുന്ന ഒരാൾ കാരണം കുടുംബ ജീവിതം തകർന്ന യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നിരന്തരം വീട്ടിൽ കലഹമാണ്. അയാൾക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ആണ് ഭാര്യ വഴക്കുണ്ടാക്കുന്നത്. ഭാര്യ ഒരു ഓൺലൈൻ ജോത്സ്യനെ സമീപിക്കുകയും സമീപിക്കുകയും കുടുംബ ജീവിതത്തിന്റെ ഭാവി എന്താകുമെന്ന് തിരക്കുകയും ചെയ്തു. 70 ഡോളർ അതായത് ഏകദേശം 6000 രൂപ ഓൺലൈനിൽ അടച്ചാണ് ഭാവി അറിയാനായി ചെന്നത്. എന്നാൽ ജോത്സ്യൻ പറഞ്ഞത് താങ്കളുടെ ഭർത്താവിന്…
Read MoreCategory: Today’S Special
അനശ്വര കവി വയലാർ രാമവർമ ഓർമയായിട്ട് ഇന്ന് അര നൂറ്റാണ്ട്: സ്നേഹിച്ച് മതിവരാത്ത അച്ഛന്
സിനിമയില്‍ നല്ല തിരക്കായിരുന്ന കാലത്ത് ചെന്നൈയിലായിരുന്നു അച്ഛന്. വര്‍ഷത്തില്‍ പത്തു ദിവസമായിരിക്കും പലപ്പോഴും വീട്ടിലുണ്ടാകുക. അന്നൊക്കെ അച്ഛന് നാട്ടിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ കുട്ടികളും മുത്തശിയമ്മയും എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തും. കുടുംബകാര്യങ്ങളും വീട്ടിലെ ചുമതലകളും കാരണം അമ്മയ്ക്കു ഞങ്ങള്‍ക്കൊപ്പം എപ്പോഴും പുറപ്പെടാന്‍ കഴിയുമായിരുന്നില്ല. ഒരു കറുത്ത നക്ഷത്രം പോലെയാണ് അച്ഛന് വരുന്ന ട്രെയിന്‍ പ്രത്യക്ഷപ്പെടുക. ട്രെയിനിന്റെ ഒരു പ്രത്യേകതരം മണവും, ഉച്ചത്തില്‍ ചൂളം വിളിച്ചു വരുംനേരം ഉള്ളിലുയരുന്ന അത്യാഹ്ലാദത്തിന്റെ തുടികൊട്ടും ഇന്നും മറന്നിട്ടില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിയാല്‍ ഉടനെ അച്ഛന് ഓടിവന്ന് മുത്തശിയമ്മയെ കെട്ടിപ്പിടിക്കും. ഞങ്ങള്‍ കുട്ടികളെ ചേര്‍ത്തണച്ച് പൊന്നുമ്മ നല്‍കും. അച്ഛന് വരുമ്പോള്‍ ഞങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഉത്സവമാണ്. അച്ഛനെ കാണാന്‍ അന്ന് സ്റ്റേഷനില്‍ എത്തുന്നവരോടൊക്കെ കുശലം പറഞ്ഞ ശേഷം കാറില്‍ വയലാറിലെ ഞങ്ങളുടെ തറവാടായ രാഘവപറമ്പിലേക്കു പുറപ്പെടും. പോകുന്ന വഴി വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ കയറി ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം…
Read Moreകാണാന്‍ മൈക്രോസ്കോപ്പ് വേണം… ലോകത്തിലെ ഏറ്റവും ചെറിയ സ്പൂണ്‍ കൊത്തിയെടുത്ത് ഒഡീഷ എന്‍ജിനീയര്‍
ലോകത്തിലെ ഏറ്റവും ചെറിയ സ്പൂണ്‍ കൊത്തിയെടുത്ത് ലോക റെക്കോഡ് സ്വന്തമാക്കി ഒഡീഷ സ്വദേശിയായ യുവ എന്‍ജിനീയര്‍. ഗഞ്ചം ജില്ലയില്‍ നിന്നുള്ള 23കാരനായ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കെ. ബിജയ്കുമാര്‍ റെഡ്ഡിയാണ് റെക്കോര്‍ഡ് ഭേദിച്ച സ്പൂണ്‍ സൃഷ്ടിച്ചത്. 1.13 മില്ലീമീറ്റര്‍ നീളവും ഒരു സൂചിക്കുഴയിലൂടെ കടന്നുപോകാന്‍ തക്ക ചെറുതുമാണ് റെഡ്ഡിയുടെ സ്പൂണ്‍ ശില്‍പ്പം. ബിഹാര്‍ സ്വദേശിയുടെ പേരിലുണ്ടായിരുന്ന 1.64 മില്ലീമീറ്റര്‍ എന്ന മുന്‍ ലോക റെക്കോര്‍ഡാണ് മരത്തില്‍ കൊത്തിയെടുത്ത സ്പൂണ്‍ തകര്‍ത്തത്. കോളജ് പഠനകാലത്തെ കലാബന്ധം സൂക്ഷ്മ ശില്‍പ്പങ്ങളോടുള്ള തന്റെ അഭിനിവേശത്തിന് പ്രചോദനമായെന്ന് ‘ഒഡീഷ ചോക്ക് ആര്‍ട്ടിസ്റ്റ്’ എന്നറിയപ്പെടുന്ന റെഡ്ഡി പറഞ്ഞു. സ്പൂണ്‍ നിര്‍മിക്കുന്നതിന് അപാരമായ ക്ഷമയും അസാധാരണമായ ശ്രദ്ധയും ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രത്യേക മൈക്രോ-ടൂളുകള്‍ സ്വയം നിര്‍മിച്ചാണ് സ്പൂണ്‍ കൊത്തിയെടുത്തത്. നേരത്തെ, ക്രിക്കറ്റ് കളിക്കാരുടെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മിനിയേച്ചര്‍ റെഡ്ഡി ചോക്കില്‍ കൊത്തിയെടുത്തിട്ടുണ്ട്. തുടര്‍ന്നും ലോക് റെക്കോഡ്…
Read Moreനീ തങ്കപ്പനാടാ തങ്കപ്പൻ… ഇന്ത്യയിലെ ദരിദ്ര സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റി ബിഹാർ ഇനി തനിത്തങ്കമായി തിളങ്ങും: മണ്ണിനടിയിൽ കണ്ടെത്തിയത് തനി തങ്കം
ഇന്ത്യയിലെ ദരിദ്ര സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റി ബിഹാർ ഇനി തനിത്തങ്കമായി തിളങ്ങും. മണ്ണിനടിയിൽ ബിഹാറിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന തരത്തിൽ സ്വർണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ബിഹാറിലെ ജമുയി ജില്ലയിൽ ജിയോളജിക്കൽ വിഭാഗം കണ്ടെത്തിയത് 222.8 ദശലക്ഷം ടൺ സ്വർണ അയിര് ഉണ്ടെന്നാണ്. ഇതോടെ കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെ മറികടന്ന് ബിഹാർ ഇന്ത്യയിലെ സ്വർണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് കസേര വലിച്ചിട്ടിരിക്കും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) കണ്ടെത്തൽ പ്രകാരം, ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തിനു തുല്യമായ സ്വർണശേഖരമാണ് ബിഹാറിലുള്ളതെന്ന് കരുതുന്നു. ഇത് തീർച്ചയായും ബിഹാറിനെ വലിയ സാമ്പത്തികശക്തിയായി മാറ്റും. ഖനന പ്രവർത്തനങ്ങൾ വിജയകരമായാൽ, ബിഹാറിന് രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക ചാലകശക്തിയായി മാറാൻ കഴിയും. പ്രശസ്തമായ കോലാർ, ഹുട്ടി സ്വർണഖനികളുള്ള കർണാടക ഇതോടെ ബിഹാറിനു പിന്നിലാവും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ മിനറൽ…
Read Moreകുഞ്ഞുങ്ങൾക്ക് വീട്… സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ വിദ്യാര്‍ഥികര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട്വച്ചു നല്കുന്നു
സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ വിദ്യാര്‍ഥികര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നല്കുന്നു. മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ നേരിട്ട് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിര്‍മിച്ചു നല്‍കും. നിലവില്‍ 50 വീടുവച്ചു നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതിയില്‍ വീടുവച്ചു നല്കാന് താത്പര്യമുള്ളവര്‍ക്കു വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കുഞ്ഞുങ്ങൾക്ക് വീട്…സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാൻ നേരിട്ട് തിരിച്ചറിയുകയുണ്ടായി. ഇതിൽ സ്വർണം നേടിയവരും മീറ്റ് റിക്കാർഡ് നേടിയവരും ഉണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട്വച്ച് കൊടുക്കാമെന്ന്…
Read Moreസൈബർ തട്ടിപ്പുകൾക്ക് തടയിടാൻ മൊബൈൽ വാലിഡേഷൻ പ്ലാറ്റ്ഫോം
സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി. ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ ഐഡന്ററ്റികൾ പരിശോധിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നത് തടയാൻ പുതിയ സംവിധാനം വഴി ഒരു പരിധിവരെ സാധിക്കും എന്നാണ് ടെലികോം വകുപ്പിന്റെ പ്രതീക്ഷ. ടെലികോം വകുപ്പിന്റെ ലൈസൻസുള്ള മൊബൈൽ ഓപ്പറേറ്റർമാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനം ബാധകമാകുക. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ഇതിൽ പങ്കാളികളാകാമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി ) പ്ലാറ്റ്ഫോമിലൂടെ വിശദാംശങ്ങൾ പരിശോധിച്ച് മൊബൈൽ നമ്പർ ശരിയായ വ്യക്തിയുടേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ കഴിയും. ഏതാനും മാസങ്ങൾക്കുള്ളിൽ എംഎൻവി സംവിധാനം പൂർണമായും സജ്ജമാകും. ഇതോടെ പുതിയ അക്കൗണ്ടുകൾ…
Read Moreകൈത്താങ്ങ്… കാൻസർ രോഗികൾക്കായി കേശദാനം
ചെറുതോണി: കാൻസർ രോഗികൾക്കായി വിദ്യാർഥിനികളടക്കം എഴുപതോളം പേർ മുടി ദാനംചെയ്തു. ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണു ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥിനികളും വീട്ടമ്മമാരും മുടി ദാനം ചെയതു. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് എൻഎസ്എസ് വോളണ്ടിയർ ലീഡർ അപർണയും ചേർന്ന് രണ്ട് വിദ്യാർഥിനികളുടെ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ. ജി. സത്യൻ, ബ്ലോക്കു പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, എക്സൈസ് പ്രിവന്റ്ീവ് ഓഫീസർ ബിനു ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരി, പ്രോഗ്രാം ഓഫീസർ…
Read Moreപോക്കറ്റിൽ നിന്നും തെറിച്ചുവീണത് പാൽ ചായ കുടിക്കാനുള്ള സ്ട്രോ: മണിക്കൂറുകളുടെ തെരച്ചിലിനു ശേഷം കണ്ടെത്തി; വില കേട്ടാൽ ഞെട്ടും
തൊട്ടാൽ പൊള്ളുന്ന വിലയാണ് ഇപ്പോൾ സ്വർണത്തിന്. ഒരു തരി പൊന്ന് വാങ്ങാൻ വർഷങ്ങളുടെ സന്പാദ്യം വേണമെന്ന് ആളുകൾ തമാശയ്ക്ക് പറയാറുണ്ട്. തീ പിടിച്ച വിലയിലും സ്വർണത്തിന്റെ ഡിമാൻഡ് ഇടിയുന്നില്ല. ചൈനയിൽ ഒരു യുവാവ് സ്വർണത്താൽ തീർത്ത് സ്ട്രോ ചായ കുടിക്കാൻ ഉപയോഗിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാൽ ചായ കുടിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ സ്വർണ സ്ട്രേ കളഞ്ഞ് പോയതോടെയാണ് ഷൗ എന്ന യുവാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 13 ലക്ഷമാണ് സ്ട്രോയുടെ വില. ഒരുദിവസം രാത്രി ഷൗ വീട്ടിലേക്ക്പോവുകയായിരുന്നു. ആ സമയത്ത് മാൻഹോളിൽ അദ്ദേഹത്തിന്റെ വണ്ടി തട്ടുകയും വണ്ടി കുലുങ്ങി സ്ട്രോ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും തെറിച്ച് വീഴുകയും ചെയ്തു. അതോടെ സ്ട്രോ തെറിച്ച് പോയി. ഇക്കാര്യം വലിയ പരിഭ്രാന്തിയാണ് ഷൗവിലുണ്ടാക്കിയത്. ഷൗ ഒരു മണിക്കൂറോളം അവിടമാകെ തെരഞ്ഞെങ്കിലും സ്ട്രോ കണ്ടെത്താൻ സാധിച്ചില്ല.…
Read Moreകാർബൺ ആഗിരണത്തിന് റബർകൃഷി: അരുവിത്തുറ കോളജിന്റെ പഠനം ആഗോള ശ്രദ്ധയിൽ
അരുവിത്തുറ: റബർത്തോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർഥികളുടെ പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ബോട്ടണി വിഭാഗം അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജില്ലയിലെ വിവിധ റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബർത്തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു. ഇതു ഭാവിയിൽ റബർ കർഷകർക്ക് കാർബൺ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് പഠനത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച “സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ’ എ ന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു. അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ…
Read Moreലോണ്‍ലി പ്ലാനറ്റ് പട്ടികയിൽ കേരളത്തിന്റെ തനത് ഭക്ഷണവിഭവങ്ങൾ; ഇലയിൽ വിളമ്പുന്ന സദ്യയുടെ രുചി നഷ്ടപ്പെടുത്തരുതെന്നും മാഗസിൻ
തിരുവനന്തപുരം: ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാമാഗസിനായ ‘ലോണ്‍ലി പ്ലാനറ്റി’ന്റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളിൽ കേരളത്തിന്റെ തനതും വൈവിധ്യപൂർണവുമായ രുചിക്കൂട്ടുകൾ ഇടം പിടിച്ചു. വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് പരാമർശമുള്ളത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ തനതു മീൻകറി, സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴംപൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക. ചോറ്, അവിയൽ, തോരൻ, രസം, സാമ്പാർ, അച്ചാർ, പഴം, പപ്പടം, പായസം എന്നിവയുൾപ്പെടെ വീട്ടിൽ പാകം ചെയ്യുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികൾ നഷ്ടപ്പെടുത്തരുതെന്നും മാഗസിനിൽ പറയുന്നു. നേർത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീൻ, ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫി എന്നിവയും ആകർഷകമാണെന്ന്…
Read More