പാർട്ടിക്കിടയിൽ കൂട്ടുകാരുമൊത്ത് മദ്യം കഴിക്കുന്നതിനിടയിൽ 29കാരന്റെ വയറിനുള്ളിൽ കുടുങ്ങിയത് 15 സെന്റിമീറ്റർ നീളമുള്ള കോഫി സ്പൂൺ. എന്നാൽ ആറ് മാസമായിട്ടും തന്റെ വയറിനുള്ളിൽ സ്പൂൺ ഉണ്ടെന്ന കാര്യം ആർക്കും കണ്ടെത്താനായിട്ടില്ല. യാൻ എന്ന യുവാവിന്റെ വയറിനുള്ളിലാണ് സ്പൂൺ കണ്ടെത്തിയത്. ഷാഗ്ഹായിൽ നടന്ന ഒരു മെഡിക്കൽ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കലശലായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇനി പ്ലാസ്റ്റിക് താൻ വിഴുങ്ങിയോ എന്നൊരു സംശയം ഡോക്ടർമാരുമായി യുവാവ് പങ്കുവച്ചു. അങ്ങനെ യുവാവിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കി. എന്നാൽ റിസൾട്ട് കണ്ട ഡോക്ടർമാർ അന്പരന്ന് പോയി. യുവാവിന്റെ വയറിനുള്ളിൽ ചെറുകുടലിന്റെ മുകൾ ഭാഗത്തായി നീളമുള്ള സ്പൂൺ കിടക്കുന്നു. അതൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ സ്ഥാനം മാറിയാൽ തന്നെ മുറിവുണ്ടാവുകയും രക്തസ്രാവത്തിനോ വീക്കത്തിനോ കാരണമാവുകയും ചെയ്യുമായിരുന്നു. ഈ ആറ് മാസമത്രയും യുവാവിന് അപകടം ഒന്നും വരുത്താതെ സ്പൂൺ അകത്തിരുന്നത്…
Read MoreCategory: Today’S Special
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ദേഹത്ത് മയക്ക് മരുന്ന് കുത്തിവച്ചു; ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; വൈറലായി വീഡിയോ
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ദേഹത്ത് മയക്ക് മരുന്ന് കുത്തിവച്ചന്ന് ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. കനിക ദേവ്രാനി എന്ന യൂട്യൂബറാണ് ആരോപണവുമായി രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബ്രഹ്മപുത്ര മെയിലിൽ യാത്ര ചെയ്യുമ്പോൾ തന്നെയും സഹയാത്രികരെയും മയക്കുമരുന്ന് നൽകി കൊള്ളയടിച്ചു എന്നാണ് യുവതി പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ആശങ്കയുമായി എത്തിയത്. സെക്കൻഡ് എസിയിലാണ് യുവതിയും കൂട്ടരും യാത്ര ചെയ്തത്. അപ്പോൾ ടിക്കറ്റ പോലും ഇല്ലാതെ !രു അപരിചിതൻ തന്റെ അടുത്തുകൂടി കടന്നു പോയെന്നു അയാൾ പോയ്ക്കഴിഞ്ഞപ്പോൾ തന്റെ ബോധം മറഞ്ഞെന്നും യുവതി പറഞ്ഞു. ബോധം വന്നശേഷം എഴുന്നേറ്റ് നോക്കിയപ്പോൾ തലയിണയുടെ അടിയിൽ വച്ച ഐഫോൺ കാണാതെ ആയെന്നും കനിക കൂട്ടിച്ചേർത്തു. തന്റെ കൂടെ യാത്ര ചെയ്ത മറ്റ് യാത്രക്കാരുടെ ഫോണും കാണാതായെന്നും ഇവർ പറഞ്ഞു. ഇന്ത്യയിലെ ട്രെയിൽ…
Read Moreഇനി കുറച്ച് ഡാൻസ് ആകാം… മദ്യലഹരിയിൽ ക്ഷേത്രജീവനക്കാരിക്കൊപ്പം പൂജാരിമാരുടെ അശ്ലീലനൃത്തം
മദ്യലഹരിയിൽ വനിതാജീവനക്കാരിക്കൊപ്പം അശ്ലീല നൃത്തമാടി ക്ഷേത്രം ജീവനക്കാർ. തമിഴ്നാട് വിരുദുനഗർ ജില്ല ശ്രീവില്ലിപുത്തൂർ മാരിയമ്മൻ ക്ഷേത്രംവക കെട്ടിടത്തിലാണു സംഭവം. സഹപൂജാരി ഗോമതി വിനായകം ഉൾപ്പെടെ നാലുപേരെ ക്ഷേത്രത്തിൽനിന്നു നീക്കി. ക്ഷേത്രാരാധനാകാര്യങ്ങളിൽ ഇടപെടരുതെന്നു താക്കീതും നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദറിനെതിരേ നടപടിയെടുക്കുക ജൂലെ രണ്ടിനു കുംഭാഭിഷേകച്ചടങ്ങുകൾക്കുശേഷമായിരിക്കും. സുന്ദർ ഇല്ലെങ്കിൽ ചടങ്ങുകളെ ബാധിക്കുമെന്നു കരുതിയാണിത്. സംഭവത്തിൽ ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തുകയാണ്.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടുത്ത പ്രതിഷേധമാണു ഭക്തരിൽനിന്നുണ്ടായത്.
Read Moreപല നാൾ കള്ളൻ ഒരു നാൾ പിടിയിൽ… സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ: മൊബൈൽഫോണിൽനിന്നു കണ്ടെത്തിയത്;13,000ലേറെ സ്വകാര്യദൃശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സ്ത്രീകളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. ശുഭം കുമാർ മനോജ് പ്രസാദ് സിംഗ് (25) ആണ് അറസ്റ്റിലായത്. കർണാടക ബെല്ലാരി സന്ദൂരിലാണു സംഭവം. ഡൽഹിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശുഭം സന്ദൂരിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും അപ്ലോഡ് ചെയ്ത് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് പ്രതിയുടെ രീതി. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത മുംബൈ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊബൈലിൽനിന്ന് 13,000ലേറെ അശ്ലീലചിത്രങ്ങളും വീഡിയോയും പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിലൂടെ വനിതകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നഗ്നവീഡിയോ കോളുകൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. ഇതിനു വഴങ്ങാത്തവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പരാതിക്കാരിയായ വിദ്യാർഥിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീലദൃശ്യങ്ങൾ പ്രതി പങ്കുവച്ചിരുന്നു. ഗൂഗിളിൽനിന്നു സാങ്കേതിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ്…
Read Moreവേഗത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതി: അഞ്ചു മിനിറ്റിന് 1,000 രൂപ: തത്സമയ ലൈംഗികദൃശ്യങ്ങൾ പങ്കിടുന്ന ദന്പതിമാർ അറസ്റ്റിൽ
തത്സമയ ലൈംഗിക ദൃശ്യങ്ങൾ നൽകുന്ന ദന്പതിമാർ അറസ്റ്റിൽ. ഹൈദരാബാദിലാണു സംഭവം. നരേഷ് (41), പല്ലവി (37) എന്നിവരാണു പിടിയിലായത്. അഞ്ചു മിനിറ്റ് ലൈവ് സ്ട്രീമിംഗിനായി 1,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചായിരുന്നു ഇവർ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർ ഡ്രൈവറായി ഉപജീവനമാർഗം കണ്ടെത്തിയിരുന്നെങ്കിലും എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് നരേഷ് പോലീസിനോടു പറഞ്ഞു. പണം നൽകുന്ന ആവശ്യക്കാരുമായി മൊബൈൽ ആപ്പിലെ ആക്സസ് ലിങ്കുകൾ പങ്കിടുകയാണ് ഇവരുടെ രീതി. ഹൈടെക് റെക്കോർഡിംഗ് ഗാഡ്ജെറ്റുകൾ, ലൈവ്-സ്ട്രീമിംഗ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ ദന്പതിമാരിൽനിന്ന് പോലീസ് കണ്ടെടുത്തു. അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുകയും ഇവരെ പിടികൂടുകയും ചെയ്തത്.
Read Moreപരാജയപ്പെട്ട യുപിഐ ഇടപാടുകൾക്ക് തത്ക്ഷണ റീഫണ്ട് പരിഗണനയിൽ
പരാജയപ്പെട്ട യുപിഐ സാമ്പത്തിക ഇടപാടുകൾക്ക് തത്ക്ഷണം റീഫണ്ട് നൽകുന്നത് പരിഗണനയിൽ.ഇതു സംബന്ധിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിവിധ ബാങ്ക് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. അങ്ങനെയെങ്കിൽ നിലവിലെ ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങളിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. ഇതുവരെ സാങ്കേതിക തകരാറുകൾ, സെർവർ പിശകുകൾ, അല്ലെങ്കിൽ നെറ്റ് വർക്കിലെ പ്രശ്നങ്ങൾ എന്നിവ കാരണം സാമ്പത്തിക ഇടപാടുകൾ പരാജയപ്പെട്ട ഉപഭോക്താക്കൾക്ക് ഡെബിറ്റ് ചെയ്ത തുക തിരികെ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായിട്ടുണ്ട്.പുതിയ സംവിധാനം നിലവിൽവന്നാൽ പരാജയപ്പെട്ട യുപിഐ പേയ്മെന്റുകൾക്കുള്ള റീഫണ്ടുകൾ ഉടൻ പ്രോസസ് ചെയ്യപ്പെടും. ഉപഭോക്താക്കൾക്ക് ഇതുവഴി ബാങ്കുകളുമായോ പേയ്മെന്റ് പ്ലാറ്റ്ഫോമുകളുമായോ ദീർഘമായ ഫോളോ അപ്പുകളുടെ ആവശ്യകതയും ഒഴിവാക്കപ്പെടും. ഇത് കൂടാതെ തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയയ്ക്കുമ്പോഴുള്ള പ്രശ്നം പരിഹരിക്കുന്നതിനും കോർപറേഷൻ വ്യവസ്ഥകൾ…
Read Moreകുഞ്ഞേ നിനക്ക് വേണ്ടി… ഒമ്പതു മാസം പ്രായമുള്ള മകന് കരൾ പകുത്തുനൽകി അമ്മ അശ്വതി
കൊച്ചി: എഡ്വിന്റെ പുഞ്ചിരികൾക്ക് അമ്മ അശ്വതിയുടെ കരളലിവിന്റെ ഈണമാണ്. അതുകൊണ്ട് അശ്വതി പറയും… ‘എന്റെ കരളാണിവൻ’ . കുഞ്ഞിന് മുത്തം നൽകി ഇടുക്കി ആനക്കുളം സ്വദേശി അശ്വതി ഇതു പറഞ്ഞപ്പോൾ ചുറ്റും നിന്ന നഴ്സുമാരുടെ കണ്ണുകൾ നിറഞ്ഞു. അപൂർവ കരൾരോഗം ബാധിച്ച ഒമ്പതു മാസം മാത്രം പ്രായമുള്ള എഡ്വിനു കരളേകിയത് അമ്മ അശ്വതിയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരാണ് വിജയകരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞ് ജനിച്ചശേഷം നടത്തിയ മഞ്ഞപ്പിത്ത പരിശോധനയിലാണ് ബിലിയറി അട്രീസിയ എന്ന അപൂർവ കരൾ രോഗമാണെന്നു കണ്ടെത്തി യത്്. പിത്തവാഹിനി കുഴലിൽ ഉണ്ടായ തടസമായിരുന്നു കാരണം. ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ കഴിയാതെ വന്നതോടെ കുഞ്ഞിന്റെ കരളിൽ പിത്തരസം അടിഞ്ഞ് ലിവർ സിറോസിസിലേക്ക് നയിച്ചു. വയറ്റിൽ വെള്ളക്കെട്ടും രക്തം കട്ടപിടിക്കാനുള്ള കഴിവ് കുറഞ്ഞ അവസ്ഥയിലുമായിരുന്നു എഡ്വിനെ രാജഗിരിയിൽ എത്തിച്ചത്. കരൾ മാറ്റിവയ്ക്കുക മാത്രമായിരുന്നു പരിഹാരം.…
Read Moreവയറുവേദന മൂലം ആശുപത്രിയിലെത്തി; പരിശോധിച്ച ഡോക്ടർമാർ ഞെട്ടിപ്പോയി; അരമണിക്കൂറിനു ശേഷം ആൺകുഞ്ഞിന് ജൻമം നൽകി; ഗർഭിണി ആണെന്ന് അറിഞ്ഞില്ലന്ന് യുവതി
പ്രസവം വളരെ നിസാരമായി കണക്കാക്കിയിരുന്ന ഒരു കാലമായിരുന്നു പണ്ടൊക്കെ. നെല്ലു കുത്തിക്കൊണ്ടിരുന്നപ്പോൾ പ്രസവ വേദനവന്നു. അപ്പുറത്ത് പോയി പ്രസവിച്ച് വീണ്ടും വന്ന് നെല്ലു കുത്തി എന്നൊക്കെ പണ്ടുള്ള ആളുകൾ പറഞ്ഞ് നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ കാലം മാറിയതോടെ പ്രസവത്തിനും മാറ്റങ്ങൾ വന്നു. ബേബി ഷവർ വളകാപ്പ് അങ്ങനെ തുടങ്ങി ഗർഭിണി ആണെന്ന് അറിഞ്ഞതു മുതൽ ആഘോഷങ്ങളാണ്. ഇപ്പോഴിതാ പ്രസവ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടുത്ത വയറു വേദനയെത്തുടർന്ന് ലീ എന്ന യുവതി ആശുപത്രിയിൽ എത്തിയതായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം യുവതിക്ക് ഭയങ്കരമായ വയറുവേദന എടുത്തു. ഭക്ഷണം കഴിച്ചത് പിടിക്കാഞ്ഞിട്ടാകും വേദന എടുക്കുന്നതെന്നു കരുതിയ യുവതി ആശുപത്രിയിൽ പോകാതെ കുറേക്കൂടി കാത്തു. എന്നാൽ സമയം പോകുംതോറും വേദന കൂടുന്നതാല്ലാതെ ശമനം ഒന്നുമില്ല. ഉടൻതന്നെ അവർ ആശുപത്രിയിലേക്ക് പോയി. എന്നാൽ പരിശോധനയിൽ അവർ ഞെട്ടിത്തരിച്ചു. യുവതി ഗർഭിണി ആണെന്നും പ്രസവ…
Read Moreഈ ലോകത്തിന്റെ പോക്കിത് എങ്ങോട്ടാ… ഫേസ്ബുക്ക് ലൈവിട്ടശേഷം 20കാരി ജീവനൊടുക്കി
ഫേസ്ബുക്കിൽ ലൈവിട്ടശേഷം ജീവനൊടുക്കി യുവതി. ഹിമാചൽപ്രദേശിലാണു സംഭവം. സോളൻ ജില്ലക്കാരിയായ 20കാരിയാണ് തൂങ്ങിമരിച്ചത്. സംഭവസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി. ആത്മഹത്യക്കു പിന്നിലെ കാരണങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. തന്റെ മരണത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും ഫേസ്ബുക്ക് ലൈവിൽ യുവതി പറഞ്ഞു. ലൈവ് പോയതിനാൽ യുവതി ആത്മഹത്യ ചെയ്ത വിവരം പെട്ടെന്ന് തന്നെ നാട്ടുകാരറിഞ്ഞു. എന്നാൽ പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.
Read Moreമിനി സ്കേർട്ട് ധരിച്ച സ്ത്രീകളുടെ 8,000 വർഷം പഴക്കമുള്ള ചിത്രം കണ്ടെത്തി
എണ്ണായിരം വര്‍ഷം മുമ്പുതന്നെ ആഫ്രിക്കന്‍ സ്ത്രീകൾ വസ്ത്രം ധരിച്ചിരുന്നുവെന്നതിനു തെളിവായി ഗുഹാചിത്രം കണ്ടെത്തി. മിനി സ്കേർട്ട് ധരിച്ചിരിക്കുന്ന രണ്ടു സ്ത്രീകളുടേതാണു ചിത്രം. അൾജീരിയയുടെ ഭാഗമായ സഹാറ മരുഭൂമിയുടെ ഭാഗമായ തസിലി ന്ജെർ എന്ന പര്‍വതത്തിലെ ഗുഹയിൽനിന്നാണു ചിത്രം കണ്ടെത്തിയത്. 6,000 മുതല്‍ 8,000 വരെ വര്‍ഷത്തെ പഴക്കം ചിത്രത്തിനു കണക്കാക്കുന്നു. മിനി സ്കേർട്ട് ധരിച്ച രണ്ടു സ്ത്രീകൾ ഒരു നൃത്തം ചെയ്യുന്നതിനു സമാനമായ രീതിയിലാണു ചിത്ര രചനയുള്ളത്. അതേസമയം ചിത്രത്തിലെ സ്ത്രീകൾക്ക് ശിരസില്ല. തലയുടെ സ്ഥാനത്ത് നീണ്ട ഒരു വര മാത്രമാണുളളത്. കൈകൾ ചേര്‍ത്ത് പിടിച്ച്, കാൽ മുട്ടുകൾ അല്പം മുന്നോട് വളച്ച്, കുനിഞ്ഞ് എന്തോ പരിപാടിയില്‍ പങ്കെടുക്കുന്നതുപോലെ നില്ക്കുന്ന സ്ത്രീകളുടെ ചിത്രമാണിത്. ആത്മീയമായ ചടങ്ങുകളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ചിത്രമാകാമിതെന്നു പുരാവസ്തു ഗവേഷകര്‍ കരുതുന്നു. സ്ത്രീകൾക്കൊപ്പം പുതപ്പുകൊണ്ട് പുതച്ചുനില്‍ക്കുന്ന പട്ടികളുടേതിനു സമാനമായ ചിത്രവുമുണ്ട്. ഇരുണ്ട രാജ്യം എന്ന…
Read More