നെൽവയലിലിറങ്ങിയ കാട്ടാനയെ പന്തം വീശി തുരത്താൻ ശ്രമിച്ച ഗ്രാമവാസികൾക്ക് നേരെ ആന ക്രോധത്തോടെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഭീതി വിതയ്ക്കുന്നു. പന്തം കാണിച്ച് പേടിപ്പിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ കാട്ടാന പെട്ടെന്ന് തിരിഞ്ഞ് ആക്രമണസ്വഭാവത്തോടെ ഓടിയടുക്കുകയായിരുന്നു. മുട്ടൊപ്പം വെള്ളവും ചെളിയുമുള്ള നെൽവയലിലൂടെ കഷ്ടപ്പെട്ട് നീങ്ങാൻ ശ്രമിച്ച ആനയ്ക്ക് നേരെയാണ് ഗ്രാമവാസികൾ പന്തം വീശിയത്. എന്നാൽ, നിമിഷനേരം കൊണ്ട് ആന ഭീകരമായി ജനങ്ങൾക്ക് നേരെ പാഞ്ഞടുത്തതോടെ ആളുകൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓട്ടത്തിനിടയിൽ പലരും ചെളിയിലേക്ക് നിലംപതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ഡോ. പി.എം. ധകാതെയാണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചത്. ചെളി നിറഞ്ഞ ഭൂപ്രകൃതിയിലും കാട്ടാനകൾക്ക് വിചാരിക്കുന്നതിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. ആനകളുടെ വീതിയുള്ള പാദങ്ങൾ അവയുടെ ശരീരഭാരം തുല്യമായി…
Read MoreCategory: Today’S Special
പെൺകുട്ടികളുടെ പൊരിഞ്ഞ തമ്മിൽതല്ല്; കോളേജിന് മുന്നിൽ രണ്ട് സംഘം ഏറ്റുമുട്ടി, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, വീഡിയോ കാണാം
പൂനയിലെ ആബാസാഹെബ് ഗാർവെയർ കോളേജിന് പുറത്ത് രണ്ട് സംഘം പെൺകുട്ടികൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. വഴക്കിന്റയും കൈയേറ്റത്തിന്റയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ സംഭവം വൻ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്ഥലത്തുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, പെൺകുട്ടികൾ തമ്മിൽ വാക്കേറ്റത്തിലേർപ്പെടുന്നതും തുടർന്ന് അത് പരസ്പരം തല്ലുന്ന തരത്തിലുള്ള സംഘർഷമായി മാറുന്നതും വ്യക്തമായി കാണാം. പെട്ടെന്നുണ്ടായ ഈ പോരാട്ടം കോളേജ് പരിസരത്ത് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവം നടക്കുമ്പോൾ നിരവധി ആളുകൾ ചുറ്റും തടിച്ചുകൂടുകയും ചിലർ രംഗം ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വൻതോതിൽ പ്രചരിക്കുന്ന വീഡിയോ വലിയ ചർച്ചയായെങ്കിലും ആക്രമണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലിൽ ഏർപ്പെട്ടവർ ആബാസാഹെബ് ഗാർവെയർ കോളേജിലെ വിദ്യാർഥിനികൾ തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോയെന്നോ…
Read Moreഅർധനഗ്നനായ യുവാവിന്റെ കത്തി ആക്രമണം; ഭയന്നുവിറച്ച് ജനങ്ങൾ, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
ഹോങ്കോങ്ങിലെ പോക്ക് ഫു ലാം മേഖലയിലുള്ള ലക്ഷ്വറി പാർപ്പിട സമുച്ചയമായ ബാഗിയോ വില്ലയിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 22കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെയോടെയായിരുന്നു നാടിനെ വിറപ്പിച്ച ഈ ദാരുണ സംഭവം നടന്നത്. ഈ സമുച്ചയത്തിലെ തന്നെ താമസക്കാരനാണ് അറസ്റ്റിലായ യുവാവ്. നഗ്നപാദനായി, ഷർട്ടിടാതെ വെറും ട്രാക്ക്പാന്റ്സ് മാത്രം ധരിച്ചാണ് യുവാവ് ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങിയത്. വഴിപോക്കന് നേരെ കത്തിയുമായി പാഞ്ഞടുത്ത ഇയാളെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചതോടെ പ്രകോപിതനാവുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനും ഇയാളും തമ്മിൽ കയ്യാങ്കളിയുണ്ടായി. ബഹളം തുടരുന്നതിനിടെ, സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ഒരു വിദേശ ഗാർഹിക തൊഴിലാളിക്ക് നേരെ യുവാവ് തിരിയുകയും അവരുടെ മുതുകിൽ കത്തികൊണ്ട് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് സാഹസികമായി ഇയാളെ പിടിച്ചുവെച്ച് പോലീസിന് കൈമാറിയത്. പരിക്കേറ്റ ഗാർഹിക തൊഴിലാളിയെയും…
Read Moreഇരുട്ടിന്റെ നിമിഷത്തിൽ തെളിഞ്ഞ സൂര്യന്റെ രഹസ്യങ്ങൾ: സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ആദ്യ ചിത്രം പകർത്തിയിട്ട് 175 വർഷം
നിമിഷനേരംകൊണ്ട് പകൽ ഇരുളിലേക്കു വീഴും! പ്രകൃതി നിശബ്ദമാകും! സമ്പൂർണ സൂര്യഗ്രഹണം എന്ന പ്രതിഭാസം മനുഷ്യന് എന്നും അദ്ഭുതമാണ്! ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് പഠിക്കാനുള്ള അപൂർവമായ അവസരമാണിത്. ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും നാളെ സമ്പൂർണ സൂര്യഗ്രഹണമാണ്. ഗ്രഹണത്തെ ഭയന്നിരുന്ന മനുഷ്യൻ പിന്നീട് ബഹിരാകാശവിസ്മയങ്ങളുടെ ചിത്രം പകർത്താൻ ആരംഭിച്ചു. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്പോൾ, സൂര്യന്റെ പ്രകാശം പൂർണമായി മറയുന്ന നിമിഷത്തിന്റെ, സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ആദ്യ ചിത്രം പകർത്തിയിട്ട് 175 വർഷം പിന്നിടുകയാണ്! യോഹാൻ ജൂലിയസ് ഫ്രീഡ്രിഷ് ബർകോവ്സ്കി എന്ന ഫോട്ടോഗ്രഫറാണ് ആദ്യമായി സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രമെടുത്തത്. 1851 ജൂലൈ 28-ന് ആയിരുന്നു ജ്യോതിശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച അത്യപൂർവ ചിത്രം പിറന്നത്. അതുവരെ അധികം അറിയപ്പെടാതിരുന്ന ബർകോവ്സ്കി എന്ന നിശ്ചലഛായാഗ്രാഹകന്റെ തലവര അതോടെ മാറുകയായിരുന്നു. പ്രഷ്യയിലെ (ഇന്ന് റഷ്യയുടെ ഭാഗം) കൊയിനിഗ്സ്ബർഗ് എന്ന…
Read Moreഭയന്ദർ റെയിൽവേ പാലത്തിൽ ജീവൻ പണയം വെച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; അന്വേഷണം ആരംഭിച്ച് റെയിൽവേ, സമൂഹ മാധ്യമങ്ങളിൽ വൈറൽ!
മുംബൈ ഭയന്ദർ ക്രീക്ക് റെയിൽവേ പാലത്തിൽ യുവാക്കൾ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ഗ്രാഫിറ്റി വരയ്ക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഏണി ഉപയോഗിച്ച് പാലത്തിനടിയിലേക്ക് ഇറങ്ങുന്ന യുവാക്കൾ, താഴെ പുഴയൊഴുകുന്ന റെയിലിംഗിൽ തൂങ്ങിക്കിടന്ന് സർക്കസ് അഭ്യാസങ്ങൾ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റെയിൽവേ സ്വത്തിന് കേടുപാടുകൾ വരുത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്ത യുവാക്കൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേയുടെ ഔദ്യോഗിക അക്കൗണ്ടായ ‘റെയിൽവേ സേവ’ വിഷയത്തിൽ ഇടപെടുകയും, 139 നമ്പറിലോ ‘റെയിൽമദദ്’ പോർട്ടലിലോ പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഈ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് അപ്ലോഡ് ചെയ്തയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. അതീവ സുരക്ഷാ മേഖലയായ റെയിൽവേ പാലത്തിൽ ആളുകൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Read Moreഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കാൻ വിചിത്ര ന്യായീകരണം; രോഗിയുടെ കഥ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ഡോക്ടർ, വീഡിയോ കാണാം
പഞ്ചാബിലെ ഒരു ക്ലിനിക്കിൽ കൺസൾട്ടേഷൻ ഫീസ് നൽകാതിരിക്കാൻ രോഗികൾ പറഞ്ഞ വിചിത്രമായ ന്യായീകരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടറായ പ്രഭ്ലീൻ കൗർ. വെറുതെ ഒന്ന് സംസാരിക്കാൻ മാത്രം വന്നതാണെന്ന് പറഞ്ഞ് ഡോക്ടറെ കാണാൻ ശ്രമിച്ച ഒരാളുടെ കഥയാണ് മൊഹാലിയിലുള്ള ക്ലിനിക്കിൽ ജോലി ചെയ്യുന്ന അവർ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. ഡോക്ടറുടെ സമയം ചിലവഴിക്കുന്നതിന് ഫീസ് നൽകാൻ ആളുകൾ മടിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം ഇപ്പോൾ വഴിവെച്ചിരിക്കുകയാണ്. ലേസർ ചികിത്സയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഒരു യുവതി ആദ്യം ക്ലിനിക്കിലെത്തിയത്. എന്നാൽ, ചികിത്സയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുന്നത് കൺസൾട്ടേഷന്റെ ഭാഗമാണെന്നും അതിന് ഫീസ് നൽകണമെന്നും ക്ലിനിക്കിലെ ജീവനക്കാർ അവരെ അറിയിച്ചു. ഫീസ് നൽകണമെന്ന കാര്യം ഇഷ്ടപ്പെടാതിരുന്ന യുവതി അപ്പോൾ തന്നെ ക്ലിനിക്കിൽ നിന്ന് മടങ്ങിപ്പോകുകയായിരുന്നു. എന്നാൽ കുറച്ചു സമയത്തിന് ശേഷം ഭർത്താവുമൊത്ത് യുവതി വീണ്ടും ക്ലിനിക്കിൽ തിരിച്ചെത്തി. തനിക്ക് ഡോക്ടറുമായി വെറുതെ ഒന്ന്…
Read Moreചന്ദ്രനിൽ കാവലിന് ഇനി യന്ത്രശ്വാനന്മാർ: റോബോട്ട് നായ്ക്കളുമായി ചൈന
മനുഷ്യന്റെ വിശ്വസ്ത ചങ്ങാതിയും കാവൽക്കാരനുമായ നായയുടെ ദൗത്യം ഇനി ഭൂമിയുടെ അതിരുകൾ കടക്കുകയാണ്. ചന്ദ്രനിൽ ചൈനയുടെ നേതൃത്വത്തിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്ന ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷന്റെ സുരക്ഷയ്ക്കും ദൈനംദിന പ്രവർത്തനങ്ങൾക്കും റോബോട്ടിക് നായ്ക്കളെ വിന്യസിക്കാനുള്ള പദ്ധതിയിലാണ് ചൈനീസ് ഗവേഷകർ. ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജിയിലെ ഗവേഷകരാണ് മനുഷ്യന്റെ ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് സഹായകമാകുന്ന ഈ റോബോട്ടിക് സംവിധാനങ്ങൾ വികസിപ്പിക്കുന്നത്. ചന്ദ്രനിൽ കാവലും പര്യവേക്ഷണവും ചന്ദ്രോപരിതലത്തിലെ കടുത്ത സാഹചര്യങ്ങളിലും അപകടകരമായ ഭൂപ്രദേശങ്ങളിലും പട്രോളിംഗ് നടത്തുക എന്നതാണ് റോബോട്ടിക് നായ്ക്കളുടെ പ്രധാന ചുമതല. മനുഷ്യർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള മേഖലകളിലേക്ക് ഇവയ്ക്ക് സ്വയം സഞ്ചരിക്കാനും പര്യവേക്ഷണം നടത്താനും കഴിയും. ചന്ദ്രനിലെത്തുന്ന ബഹിരാകാശ ഗവേഷകർക്ക് ആവശ്യമായ അപൂർവ സാമ്പിളുകൾ ശേഖരിക്കുക, ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യവും അതിന്റെ ഉറവിടങ്ങളും കണ്ടെത്താൻ സഹായിക്കുക തുടങ്ങിയ നിർണായക ദൗത്യങ്ങളും യന്ത്രശ്വാനന്മാർ ഏറ്റെടുക്കും. പ്രത്യേകിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവം പോലുള്ള ദുർഘടമായ…
Read Moreഎഐ വഴി പ്രണയം നയിച്ചു; കാമുകനെ ഉപേക്ഷിച്ച് യുവതി, സമൂഹ മാധ്യമങ്ങളുടെ ചർച്ചകളിലിടം നേടി പുതിയ റിലേഷൻഷിപ്പ് ഏജന്റ്
പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റിനെ ഉപയോഗിച്ച കാമുകനെ യുവതി ഉപേക്ഷിച്ചു. സാൻഫ്രാൻസിസ്കോ പശ്ചാത്തലമാക്കി നടന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ദിവസേനയുള്ള സന്ദേശങ്ങൾ, അന്വേഷണങ്ങൾ, ഡേറ്റ് പ്ലാനിംഗ്, പിണക്കങ്ങൾ പരിഹരിക്കൽ എന്നിവയെല്ലാം കാമുകൻ എഐ വഴി ഓട്ടോമേറ്റ് ചെയ്യുകയായിരുന്നു. കാമുകന്റെ വ്യക്തിപരമായ ശ്രദ്ധയും സ്നേഹവുമാണെന്ന് കരുതിയ കാര്യങ്ങളെല്ലാം എഐ സാങ്കേതികവിദ്യ ചെയ്തതാണെന്ന് മനസ്സിലായതോടെയാണ് യുവതി ബന്ധം അവസാനിപ്പിച്ചത്. ഡെലിയ ലസാരെസ്കു എന്ന എക്സ് ഉപയോക്താവാണ് തന്റെ കൂട്ടുകാരിക്ക് നേരിട്ട ഈ അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “തന്റെ സുഹൃത്ത് സ്നേഹിച്ചത് ഒരു ക്രോൺ ജോബിനെയാണ് ” എന്ന് അവർ കുറിച്ചതോടെ വാർത്ത വളരെ വേഗം വൈറലായി. സംഭവം പുറത്തുവന്നതോടെ ഇന്റർനെറ്റിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. കാമുകൻ പ്രണയം “ഔട്ട്സോഴ്സ്” ചെയ്തെന്ന് ചിലർ കളിയാക്കുമ്പോൾ, പ്രണയസന്ദേശങ്ങൾ അയക്കാൻ സാങ്കേതികവിദ്യ…
Read Moreപൂന നഗരം പരാജയപ്പെട്ടു, ഗതാഗതക്കുരുക്കിലും റോഡുകളിലും പ്രതിഷേധിച്ച് യുവാവിന്റെ എക്സ് പോസ്റ്റ്, പുനക്കാരുടെ പിന്തുണയോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച
“പൂന ഒരു നഗരമെന്ന നിലയിൽ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു.” നഗരത്തിലെ ദുസ്സഹമായ ഗതാഗതക്കുരുക്ക്, മോശം റോഡുകൾ, കാര്യക്ഷമമല്ലാത്ത പൊതുഗതാഗതം, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കെതിരെ ഒരു പ്രാദേശിക നിവാസി എക്സിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ വിമർശനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പൂനയിൽ ജനിച്ചുവളർന്ന നിനാദ് പൈ എന്ന വ്യക്തിയാണ് നഗരത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നിരാശയും ദേഷ്യവും പ്രകടിപ്പിച്ച് ദീർഘമായ കുറിപ്പിട്ടത്. “സ്വന്തമായി വീടുകളുള്ള, ഈ മണ്ണിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ ഇത് ടൈപ്പ് ചെയ്യാൻ എനിക്ക് വളരെയധികം വിഷമമുണ്ട്. പക്ഷെ, പൂന നഗരം പരാജയപ്പെട്ടു എന്നത് സത്യമാണ്,” അദ്ദേഹം കുറിച്ചു. അവസാനിക്കാത്ത ഗതാഗതക്കുരുക്കിനെ “തീരാ നരകം” എന്ന് വിശേഷിപ്പിച്ച നിനാദ്, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ രാഷ്ട്രീയ നേതാക്കളും സർക്കാർ ഏജൻസികളും പൂർണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. പോലീസ് പട്രോളിംഗും നഗരത്തിലെ ട്രാഫിക് പോലീസിന്റെ…
Read Moreഅമേരിക്കയിലെ ‘സ്പൈഡർമാൻ’ ജാർഖണ്ഡിൽ, വിദ്യാർഥികൾക്കിടയിൽ വെറൈറ്റി മോഡൽ, സമൂഹ മാധ്യമങ്ങളിൽ വൈറൽ!വീഡിയോ കാണാം
വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടയിൽ ജാർഖണ്ഡിൽ നടന്ന വ്യത്യസ്ഥമായ ഒരു പ്രതിഷേധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. പരീക്ഷാ നടത്തിപ്പിലുണ്ടായ ക്രമക്കേടുകളാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണമായത്. ജെപിഎസ്സി ജെഎസ്എസ്സി ഉദ്യോഗാർഥികളുടെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സംസ്ഥാന നിയമസഭയിലേക്ക് മാർച്ച് നടത്തുന്നതിനിടയിലാണ് വ്യത്യസ്ഥമായ ഈ സംഭവം. ഒരു വിദ്യാർഥി സൂപ്പർ ഹീറോ വേഷം ധരിച്ചെത്തിയത് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. “അമേരിക്കയിൽ ഇരിക്കുന്ന സ്പൈഡർമാന് പോലും കേൾക്കാം, എന്നാൽ ജാർഖണ്ഡ് സർക്കാരിന് കേൾക്കാനാകില്ലേ? എന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ജെഎസ്എസ്സി-സിജിഎൽ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച, അഴിമതി, ക്രമക്കേടുകൾ എന്നിവയ്ക്കെതിരെയാണ് പ്രക്ഷോഭം. പരീക്ഷകൾ പൂർണമായും റദ്ദാക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ. നിയമസഭാ മാർച്ചിനിടയിൽ കനത്ത സുരക്ഷയും ബാരിക്കേഡുകളും തീർത്തു. ജലപീരങ്കി പ്രയോഗിക്കുകയും പോലീസുമായി ഉരസലുകൾ ഉണ്ടാവുകയും ചെയ്തു. സ്പൈഡർമാൻ വേഷത്തിന് പുറമെ, ‘പുഷ്പ’സിനിമയുടെ ഗെറ്റപ്പിലെത്തിയ…
Read More