കെഎസ്ആർടിസിയിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; അപകടങ്ങൾ 25 ശതമാനം കുറഞ്ഞു

ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടാണോ ഡ്യൂട്ടിക്കെത്തുന്നതെന്നറിയാൻ ബ്രീത്ത് അനലൈസർ ടെസ്റ്റ് ആരംഭിച്ചതോടെ അപകടനിരക്ക് കുറഞ്ഞതായി അധികൃതർ. കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 25 ശതമാനം കുറവുണ്ടായി എന്നാണ് വിലയിരുത്തൽ. ഈ മാസം 4 മുതലാണ് യൂണിറ്റുകളിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് തുടങ്ങിയത്. വനിതകൾ ഒഴികെയുള്ള ജീവനക്കാരെ പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഡ്യൂട്ടി അനുവദിക്കുകയുള്ളു. വിജിലൻസ് നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങൾ ഇപ്പോൾ വളരെ കുറവാണ്. ആദ്യദിവസങ്ങളിൽ, ഒരു ദിവസം 22 പോസീറ്റീവ് (മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ )കേസുകൾ വരെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 20ന് ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമായി 137 ജീവനക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ബ്രീത്ത് അനലൈസർ പരിശോധനയും കർശന നടപടികളും തുടരുമെന്ന് സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു. പരിശോധന ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട…

Read More

ഒടുവിൽ പിടിവീണു! വിമാനത്താവളത്തിൽ 10 അനാക്കോണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

പത്ത് മഞ്ഞ അനാക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരനെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗേജിലാണ് പാമ്പിനെ ഒളിപ്പിച്ചിരുന്നത്. ബാങ്കോക്കിൽനിന്ന് എത്തിയ ഇയാളെ വന്യജീവി ആക്ട് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന ഒരു നദീതീര ഇനമാണ് മഞ്ഞ അനക്കോണ്ടകൾ. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, വടക്കുകിഴക്കൻ അർജന്‍റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനക്കോണ്ടകൾ സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യയിൽ വന്യജീവി വ്യാപാരവും കടത്തും നിയമവിരുദ്ധമാണ്.

Read More

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ

തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു. യുഎഇയിലെ ദുബായ്, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്. യുഡിഎഫ്-എഡിഎഫ് മുന്നണികളുടെ സാംസ്കാരിക-സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു. സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരു മുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു. വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.…

Read More

സ്കൂളിൽ പ്രധാനാധ്യാപികയ്ക്ക് ഫേഷ്യൽ..! കണ്ടുപിടിച്ച സഹാധ്യാപികയെ കടിച്ചു; കേസെടുത്ത് പോലീസ്

സ്കൂൾ പ്രവൃത്തിസമയത്തു മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയും അതിന്‍റെ ദൃശ്യങ്ങൾ പകർത്തിയ സഹാധ്യാപികയെ കടിച്ചുമുറിവേൽപ്പിക്കുകയും ചെയ്ത പ്രധാനാധ്യാപികയ്ക്കെതിരേ പോലീസ് കേസ്. ഉത്തരപ്രദേശിൽ ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ പ്രൈമറി സ്‌കൂളിലാണു സംഭവം. ഇവിടത്തെ പ്രധാനാധ്യാപികയായ സംഗീത സിംഗാണ് ഒരു ജീവനക്കാരിയെക്കൊണ്ടു സ്കൂൾ സമയത്തു ഫേഷ്യൽ ചെയ്യിച്ചത്. വിദ്യാർഥികൾക്കു ഭക്ഷണം പാചകംചെയ്യുന്ന സ്ഥലത്തുവച്ചായിരുന്നു സൗന്ദര്യവർധകചികിത്സ. ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ച വരുത്തുകയും സഹപ്രവർത്തകരോടു മോശമായി പെരുമാറുകയും ചെയ്യുന്ന പ്രധാനാധ്യാപികയുടെ ചെയ്തികൾ മേലധികാരികളെ അറിയിക്കാനാണ് അധ്യാപികയായ ആനം ഖാൻ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഇതിൽ പ്രകോപിതയായ പ്രധാനാധ്യാപിക സഹപ്രവർത്തകയെ മർദിക്കുകയും കടിച്ചുമുറിവേൽപ്പിക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണു പോലീസ് കേസെടുത്തത്. In Unnao UP, Principal Sangita Singh of a primary school was enjoying facial during school timing in the…

Read More

നിർത്താതെയുള്ള വിളി ഒടുവിൽ വള്ളിയായി; 2000 തവണ പോലീസിനെ വിളിച്ച 56കാരിക്ക് തടവ്

അത്യാവശ്യഘട്ടങ്ങളിലാണ് സാധാരണ പൊതുജനങ്ങൾ സഹായത്തിനായി പോലീസിനെ വിളിക്കാറുള്ളത്. എന്നാൽ ഇത് ദുരുപയോഗം ചെയ്ത യുകെയിൽ നിന്നുള്ള ഒരു സ്ത്രീ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2000 തവണയാണ് ഇവർ പോലീസിന്‍റെ എമർജൻസി നമ്പറായ 999 ലേക്ക് വിളിച്ചത്. 17 വ്യത്യസ്ത നമ്പറിൽ നിന്നാണ് ഇവർ പോലീസിനെ നിരന്തരം വിളിച്ചിരുന്നത്. 2000 കോളുകളിൽ കഴിഞ്ഞ വർഷം മാത്രം വിളിച്ചത് 1,994 കോളുകൾ ആണ്. സംഭവത്തെ തുടർന്ന് ഗ്രേറ്റർ ലണ്ടനിലെ ഹാരോയിൽ നിന്നുള്ള സോണിയ നിക്സണ് തടവിന് ശിക്ഷ ലഭിച്ചിരിക്കുകയാണ്. അഞ്ച് മാസത്തേക്ക് ഇവരുടെ കോളുകൾ കൊണ്ടുമാത്രം £4500 (4,63,043.98) ന്‍റെ നഷ്ടം പോലീസിനുണ്ടായി എന്നാണ് പറയുന്നത്. നിർത്താതെയുള്ള ഇവരുടെ ഫോൺവിളികൾ കാരണം സഹായം ആവശ്യമുള്ളവരെ പോലും സഹായിക്കാൻ പോലീസിന് സാധിച്ചില്ല. ഒരു തവണ അവർ എമർജൻസി നമ്പറിലേക്ക് വിളിച്ചു ചോദിച്ചത് ‘എന്‍റെ ഭക്ഷണം എവിടെ’ എന്നാണ്.…

Read More

കല്യാണത്തിന് എല്ലാവരും വരണം, കെ.സിക്ക് വോട്ടും ചെയ്യണം; കെ.സി. വേണുഗോപാലിന് വോട്ടഭ്യര്‍ഥിച്ച് വിവാഹക്ഷണക്കത്ത്; ആലപ്പുഴയിലെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു

ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് കൗതുകമുണര്‍ത്തി. ആലപ്പുഴ മുല്ലയ്ക്കല്‍ വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുള്‍ വഹീദിന്‍റെ മകന്‍ വസീമിന്‍റെ വിവാഹ ക്ഷണക്കത്തിലാണ് കെസിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. രാഷ്ടീയപാര്‍ട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാര്‍ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യര്‍ഥിച്ചുകൊണ്ട് ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുന്നത്. കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മപ്പെടുത്തുകയാണ് വസീമും വാപ്പ അബ്ദുള്‍ വഹീദും. മേയ് 19നാണ് വിവാഹം. ചുങ്കം വാര്‍ഡ് തടയില്‍ വീട്ടില്‍ നാസ് അബ്ദുള്ളയുടെ മകള്‍ ഫാത്തിമയാണ് വധു.

Read More

ചില്ലറക്കാരിയല്ല…മിടുക്കിയാണ്! കൂറ്റൻ മുതലയെ കൊന്ന് പെൺകടുവയുടെ വിരുന്ന്

മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്ഥാനിലെ രൺഥംഭോർ നാഷണൽ പാർക്കിൽ റിദ്ദി എന്ന പെൺകടുവ കൂറ്റൻ മുതലയെ വേട്ടയാടി തന്‍റെ കുഞ്ഞുങ്ങൾക്കു വിരുന്നൊരുക്കിയതിന്‍റെ വീഡിയോ അടുത്തിടെ വലിയ തരംഗമായി. ഒരു തടാകത്തിനരികിൽ ശാന്തരായിരുന്നു കടുവാക്കുടുംബം തങ്ങളുടെ വിരുന്ന് ആസ്വദിച്ചുകഴിക്കുന്നതു വീഡിയോയിൽ കാണാം. ഇരയെ വേട്ടയാടിപ്പിടിക്കുന്നതിൽ അതീവവൈദഗ്ധ്യം പ്രകടിപ്പിക്കുന്ന കടുവയാണു രൺഥംഭോർ നാഷണൽ പാർക്കിലെ റിദ്ദി. റിദ്ദിയുടെ മുത്തശ്ശിയും വേട്ടയാടുന്നതിൽ സമർഥയായിരുന്നുവെന്നു പാർക്കിലെ ജീവനക്കാർ പറയുന്നു. ഒരിക്കൽ 14 അടി നീളമുള്ള മുതലയെ ആ പെൺകടുവ വേട്ടയാടിപ്പിടിച്ചിരുന്നു. 392 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രൺഥംഭോർ ദേശീയോദ്യാനം പ്രകൃതിസ്നേഹികളുടെ ഇഷ്ടകേന്ദ്രമാണ്. ആരവല്ലി പർവതനിരയുടെ ഭാഗമായ ഇവിടം റോയൽ ബംഗാൾ കടുവകൾ, പുള്ളിപ്പുലികൾ, മുതലകൾ, സ്ലോത്ത് കരടികൾ, മറ്റു വന്യജീവികൾ എന്നിവയുടെ ആവാസകേന്ദ്രംകൂടിയാണ്. 256ലേറെ ഇനത്തിൽപ്പെട്ട പക്ഷികളും പാർക്കിലുണ്ട്. 1980ലാണ് പാർക്ക് രൂപവത്കരിക്കപ്പെട്ടത്. ഒരുകാലത്ത് രാജസ്ഥാനിലെ…

Read More

ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ട് പോകാനൊരുങ്ങി അമ്മയും ബന്ധുക്കളും: തടയാനെത്തിയവർക്ക് നേരെ മുളകുപൊടി വിതറി; കീഴ്‌പ്പെടുത്തി വരന്‍റെ കൂട്ടർ

വധുവിനെ വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് വധുവിന്‍റെ കുടുംബം. ആന്ധ്രപ്രദേശിലെ ഗോദാവരിയിലാണ് സംഭവം. വധുവിനെ കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞവരെ സംഘം മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയാണ് നേരിട്ടത്. ഒടുവിൽ വരന്‍റെ കൂട്ടുകാരും ബന്ധുക്കളും ചേർന്ന് വധുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വധുവിന്‍റെ അമ്മയും സഹോദരങ്ങളും ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. വെറ്ററിനറി സയൻസസ് ഡിപ്ലോമ കോഴ്സ് ചെയ്യുമ്പോഴാണ് സ്നേഹയും വെങ്കിട്ടനന്തുവും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും ഏപ്രിൽ 13ന് വിജയവാഡയിലുള്ള ദുർഗാ ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. തുടർന്ന് വെങ്കട്ടനന്തുവിന്‍റെ വീട്ടിലേക്കാണ് പോയത്. ഇവരുടെ വിവാഹം ക‍ഴിഞ്ഞെന്ന വിവരം അറിഞ്ഞ കുടുംബത്തിലെ മുതിർന്നവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ചടങ്ങ് നടത്താമെന്ന് തീരുമാനിച്ചു. തുടർന്ന് സ്നേഹയുടെ വീട്ടുകാരെയും വിവരം അറിയിച്ചു.വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വധുവിന്‍റെ അമ്മയും സഹോദരങ്ങളും ബന്ധുക്കളുമെത്തി മുളകുപൊടി എറിഞ്ഞ് മറ്റുള്ളവരെ ആക്രമിച്ചത്. ഇതിനിടെ വധുവിനെയുമായി കടന്നുകളയാൻ ശ്രമിച്ചവരെ വരന്‍റെ കൂട്ടർ കീഴ്‌പ്പെടുത്തി  പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വരന്‍റെ…

Read More

കണ്ണേ കൺമണിയേ… ഇത് മെഡിക്കൽ മിറാക്കിൾ; ഒറ്റ പ്രസവത്തിൽ ആറ് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി 27കാരി

ഒറ്റ പ്രസവത്തിൽ ആറ് കൺമണികൾക്ക് ജന്മം നൽകിയ 27 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്താനിലാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ഇവർ ജന്മം നൽകിയത്. നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്നു വീണത്. റാവിൽപിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് എന്നീ ദമ്പതികൾക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്. നിലവിൽ കുഞ്ഞുങ്ങളെ ഇൻക്യുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസവ സമയത്ത് സീനത്തിന് ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം തരണം ചെയ്താണ് സീനത്ത് മക്കൾക്ക് ജന്മം കൊടുത്തത്. അമ്മയും കു‍ഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സീനത്തിന്‍റെ ആദ്യ പ്രസവമായിരുന്നു ഇത്. 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒരാൾക്ക് മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

Read More

‘എനിക്ക് നാണമൊന്നുമില്ല’: മെട്രോയിൽ ഇരിക്കാൻ സീറ്റില്ല; തർക്കത്തിനൊടുവിൽ യുവാവിന്‍റെ മടിയിൽ ഇരുന്ന് യുവതി

അടുത്തകാലങ്ങളിലായി സോഷ്യൽ മീഡിയയിൽ ഡൽഹി, ബംഗളൂരു മെട്രോയിലെ സംഭവങ്ങൾ വൈറലാകാറുണ്ട്. മെട്രോയിൽ സീറ്റ് തർക്കവും, ബിക്കിനിയിട്ട് യുവതി കയറിയതും വിമർശനങ്ങൾക്ക് കാരണമായ സംഭവങ്ങളാണ്. എന്നാൽ സീറ്റ് കിട്ടാതെ വന്നതോടെ ഒരു യുവാവിന്‍റെ മടിയിൽ യുവതി കയറിയിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. യുവതി സീറ്റിന് വേണ്ടി തർക്കിക്കുന്നതും യുവാവിനോട് എഴുനേൽക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ യുവാവ് എഴുനേറ്റ് മാറാൻ കൂട്ടാക്കാതെ വന്നപ്പോൾ ‘എനിക്ക് നാണമൊന്നുമില്ല’ എന്നു പറഞ്ഞുകൊണ്ട് ഇവർ അയാളുടെ മടിയിൽ കയറി ഇരുന്നു. പിന്നാലെ തൊട്ടടുത്തിരുന്ന ഒരാൾ എഴുനേറ്റ് മാറുന്നുമുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് യുവതി വിമർശിച്ച് രംഗത്തെത്തിയത്. ഈ സംഭവം എന്നാണ് നടന്നത് എന്നതിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ പോലീസും മെട്രോയും ഇടപെടണമെന്നാണ് വീഡിയോയ്ക്ക് താഴെ ആളുകൾ കമന്‍റിട്ടിരിക്കുന്നത്.  #delhimetro दिल्ली मेट्रो में महिला को सीट न…

Read More