ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പോലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെ ഇവർ ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെ മൂത്ത സഹോദരിയുടെ മുന്നില്‍വച്ച് ബലാത്സംഗ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തങ്ങളുടെ പറന്പിലുണ്ടായ പഴങ്ങൾ വില്ക്കാുന്നതിനായി തിരുവണ്ണാമലൈയിലേക്ക് പോവുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള് ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇവർ സഞ്ചരിച്ച വാന്‍ തടഞ്ഞു. രാത്രി വൈകി രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുന്ന ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാനായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസുകാർ പെൺകുട്ടികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെയെത്തി മൂത്ത സഹോദരിക്ക് മുന്നില്‍വച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് സഹോദരികളെ റോഡിനരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികില്‍ അബോധാവസ്ഥയിലായ രണ്ട്…
Read MoreCategory: Top News
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് പോലീസ് എസിപിക്ക് റിപ്പോര്‍ട്ട് നല്കി. സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷാണ് പരാതി നല്‍കിയത്. ബിഎന്എസ്ബിഎന്.എസ് 356-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും അപകീര്‍ത്തിപ്പെടുത്തി എന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാന്‍ കഴിയുവെന്നാണ് റിപ്പോര്‍ട്ട്. വേണമെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് പോലീസ് വ്യക്തമാക്കി. അധിക്ഷേപ പരാമര്‍ശത്തില്‍ പരാതിക്കാരനായ സി.വി. സതീഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നിയമോപദേശം തേടി. സതീഷിനു പുറമെ, കെ.ആര്. ശരരാജ്, ഹരിദാസ് മച്ചിങ്ങല്‍, മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യര്‍, രമേശ് പുത്തൂര്‍, ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് തുടങ്ങിയവരും പോലീസില്‍ പരാതി…
Read More‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’: ജീവനേക്കാളേറെ സ്നേഹിച്ച കാമുകി പീഡന പരാതി നൽകി; ജാമ്യത്തിലിറങ്ങിയ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
ബിലാസ്പൂര്‍: യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 29കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. തനിക്കെതിരേ കാമുകി നല്കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു ഇയാൾ. ‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’ എന്നെഴുതിയ ഗൗരവിന്റെ കത്തും പോലീസ് കണ്ടെടുത്തിരുന്നു. ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ സെപ്തംബര്‍ 27നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാട്രിമോണിയൽ വഴിയാണ് പെൺകുട്ടിയുമായി യുവാവ് പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. ഇരുവരും തമ്മിൽ ബന്ധം ഉണ്ടായിരുന്നിട്ടും പക്ഷേ യുവാവിനെതിരേ പീഡന പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതി നൽകിയത് യുവാവിനെ മാനസികമായി തളർത്തി. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷം ജീവനൊടുക്കുകയായിരുന്നു.
Read Moreകൃഷിയിടത്തിലെ വിളകൾ വിൽക്കാൻ ടൗണിൽ പോയി: മടങ്ങി വരുന്ന വഴി ചെക്കിംഗിനായി വാഹനം തടഞ്ഞു; 19കാരിയെ സഹോദരിക്ക് മുന്നിൽവച്ച് ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാർ അറസ്റ്റിൽ
ചെന്നൈ: സഹോദരിക്ക് മുന്നില്‍വച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ചു. രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെ മൂത്ത സഹോദരിയുടെ മുന്നില്‍വച്ച് ഇരുവരും ബലാത്സംഗ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തങ്ങളുടെ പറന്പിലുണ്ടായ പഴങ്ങൾ വില്ക്കാുന്നതിനായി തിരുവണ്ണാമലൈയിലേക്ക് പോവുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള് ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇവർ സഞ്ചരിച്ച വാന്‍ തടഞ്ഞു. രാത്രി വൈകി രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുന്ന ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാനായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസുകാർ പെൺകുട്ടികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെയെത്തി മൂത്ത സഹോദരിക്ക് മുന്നില്‍വച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് സഹോദരികളെ റോഡിനരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികില്‍…
Read Moreകുടുംബസമേതം പോകുന്ന രീതിയിൽ കാറിൽ സഞ്ചരിക്കും: വിനോദയാത്രയ്ക്കെന്ന് തെറ്റിദ്ധരിപ്പിക്കും; ഏഴര ലക്ഷത്തിന്റെ എംഡിഎംഎയുമായി നാലംഗ സംഘം പിടിയില്‍
പാറശാല: ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലംഗ സംഘം പിടിയിൽ. റൂറല്‍ എസ്പിയുടെ കീഴിലുളള ഡാന്‍സാഫ് സംഘവും പൊഴിയൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കൊട്ടാരക്കര മാത്തനാട് ചരുവിള പുത്തന്‍വീട്ടില്‍ ഷമി (32), കണിയാപുരം ചിറ്റാറ്റുമുക്ക് ജഹ്നി മന്‍സിലില്‍ മുഹമ്മദ് കല്‍ഫാന്‍ (24), ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ മണക്കാട്ടുവിളാകത്തില്‍ ആഷിക്ക് (20), ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ മണക്കാട്ടുവിളാകത്തില്‍ അല്‍ അമീന് (23) എന്നിവരാണ് പിടിയിലായത്. ഇവരെ ദീര്‍ഘകാലമായി ഡാന്‍സാഫ് സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ബെംഗളൂരുവില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് മൊത്തവില്‍പ്പന നടത്തുന്ന സംഘമാണിവര്‍. സ്വകാര്യ കാറില്‍ കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ സംസ്ഥാനത്തേക്കെത്തിക്കുന്നത്. വാഹനത്തിന്റെ മുന്‍വശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ചെറുപൊതികളായി എംഡിഎംഎ സൂക്ഷിക്കും. കുടുംബസമേതം സഞ്ചരിക്കുന്ന വാഹനമാണെന്ന തോന്നല്‍ ഉളവാക്കുന്നത് മൂലം വാഹന പരിശോധനകളില്‍നിന്ന്…
Read Moreകണ്ണീര് വറ്റിയ കരൂർ; പരിക്കേറ്റ 104 പേര് ആശുപത്രി വിട്ടു; ആറു പേര് ചികിത്സയിൽ തുടരുന്നു
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര് ആശുപത്രി വിട്ടു. ആറ് പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കരൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ആള്‍ക്കൂട്ട ദുരന്തത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ഇത്രയും വലിയ പരാജയം സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റം…
Read Moreകോവിഡനന്തരം ചെറുപ്പക്കാരിൽ ഹൃദ്രോഗസാധ്യത വർധിച്ചു: ഡോ. ബി. പദ്മകുമാർ
ആലപ്പുഴ: കോവിഡനന്തരം ചെറുപ്പക്കാരിൽ ഹൃദ്രോഗസാധ്യത വർധിച്ചെന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ. അന്താരാഷ്ട്ര ഹൃദയദിനത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘടിപ്പിച്ച സേവ് എ ഹാർട്ട് സ്റ്റാർട്ട് സിപിആർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞുവീണുള്ള മരണം ചെറുപ്പക്കാരിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായിട്ടുള്ള ജീവിതശൈലി, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ലഹരി വസ്തുക്കളുടെ വർജനം, കൃത്യമായ രോഗപരിശോധന എന്നിവയിലൂടെ ഹൃദയാരോഗ്യം വീണ്ടെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ആശുപത്രിയുടെ വിവിധ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കുമായി സിപിആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. അജിത് കുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.…
Read Moreനടക്കാൻ പാടില്ലാത്തത് നടന്നു, ഉടൻ എല്ലാവരെയും കാണും, സത്യം പുറത്തുവരും; വികാരാധീനനായി സമുഹമാധ്യമത്തിലൂടെ പ്രതികരിച്ച് നടൻ വിജയ്
ചെന്നൈ: . ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ടിവികെ അധ്യക്ഷൻ വിജയ്. കരൂർ ദുരന്തത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് വികാരാധീനനായി പ്രതികരിച്ചത്. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് നടന്നു. ഉടൻ എല്ലാവരെയും കാണും. സത്യം ഉടൻ പുറത്തുവരും. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും താരം വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. അതേസമയം, ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വിജയം ഉയർത്തുന്നുണ്ട്. അഞ്ച് ജില്ലകളിലും പ്രശ്നമുണ്ടായില്ല, കരൂരിൽ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും താരം ചോദ്യമുന്നയിച്ചു.
Read Moreതാരപരിവേഷം കൈവന്നു, വിപണി വിലകൂട്ടി കുമ്പളങ്ങ… മൂത്രസംബന്ധമായ രോഗങ്ങൾക്കും വണ്ണം കുറയ്ക്കുന്നതിനും കുമ്പളം ഭക്ഷണത്തിൽ ഉൾപ്പെടുത്തി മലയാളികൾ
കോട്ടയം: നാളുകള്‍ക്കുശേഷം വിപണിയില്‍ നാടന്‍ കുമ്പളങ്ങയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് ഗുണമായി. കഴിഞ്ഞ കുറച്ചുനാളായി കുമ്പളങ്ങയ്ക്ക് 10 രൂപയില്‍ താഴെ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയായി നെയ്കുമ്പളങ്ങയ്ക്ക് കിലോയ്ക്ക് 70 രൂപയും നാടന്‍ കുമ്പളങ്ങയ്ക്ക് 40 രൂപയുമാണു വില. ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ കൃഷി ചെയ്യാവുന്നതും രോഗകീട ശല്യങ്ങള് ഏല്ക്കാത്തതുമായ കുമ്പളം നട്ടാല്‍ വിളവുറപ്പായ ഒരു കൃഷിയായിട്ടാണ് കര്‍ഷകര്‍ കരുതുന്നത്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉള്‍പ്പെടെ നിരവധിയാളുകള്‍ കുമ്പളങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വര്‍ധിച്ചിട്ടുണ്ട്.
Read Moreതലമുറകൾക്കും കഴിക്കാൻ മീൻവേണം… അരളിവല, അരിപ്പവല, മടവല എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വേണ്ട; പരിശോധന കര്‍ശനമാക്കിയ ഫിഷറീസ് വകുപ്പ്
കോട്ടയം: അനധികൃത മത്സ്യബന്ധനത്തിനെതിരേ ജില്ലയില്‍ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും വ്യാപകമാക്കി.വേമ്പനാട്ടു കായല്‍, പുഴകള്‍, തോടുകള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിത മാര്‍ഗങ്ങളുപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമായതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. വേമ്പനാട്ട് കായലില്‍ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂര്‍, ടിവി പുരം, തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ വകുപ്പ് ഒരുമാസത്തിനിടെ നടത്തിയ രാത്രികാല പെട്രോളിംഗില്‍ അരളിവല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. തണ്ണീര്‍മുക്കം മേഖലയില്‍ ആറുപേരെ പിടികൂടി. വൈക്കം മേഖലയില്‍ അരളിവല ഉപയോഗിച്ചവരുടെ വലയും വള്ളവും പിടിച്ചെടുത്തു. തിരുവാര്‍പ്പ് നടുവിലെപ്പാടം പാടശേഖരത്തില്‍ മോട്ടോര്‍തറയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു. ഇവിടങ്ങളില്‍നിന്ന് പിടിച്ചെടുത്ത മീന്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. അരളിവല ഉപയോഗിച്ചുള്ള മീന്‍പിടിത്തം കായലിലെ കരിമീന്‍ കുഞ്ഞുങ്ങളടക്കം നശിക്കാന്‍ കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചര്‍ ആക്ട്(കിഫാ) പ്രകാരം പാടശേഖരങ്ങളില്‍ ഊത്തപിടിത്തവും…
Read More