കൊച്ചി: വന്‍ പലിശ വാഗ്ദാനം ചെയ്ത് എറണാകുളം നോര്‍ത്ത് സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് കൊച്ചാറ പുളിക്കല്‍ വീട്ടില്‍ സോണിയമോള്‍ സെബാസ്റ്റ്യനെയാണ് (38) എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാരത് ലജ്ന ഹൗസിംഗ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് കോതമംഗലം എന്ന സ്ഥാപനത്തില്‍ 50 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ലജന കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജീവനക്കാരി എന്ന് സ്വയം പറഞ്ഞു പരിചയപ്പെടുത്തി എറണാകുളം നോര്‍ത്ത് സ്വദേശിയുടെ 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ സമാന കേസുകളുണ്ട്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Top News
പാചകവാതക വിതരണം 70 ശതമാനമായി വർധിപ്പിച്ചു: പരിഭ്രാന്തി വേണ്ടെന്നു കേന്ദ്ര സർക്കാർ
പരവൂർ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ തടസങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ പാചകവാതക വിതരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം 70 ശതമാനമായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പലയിടങ്ങളിലും അനാവശ്യമായ പരിഭ്രാന്തി മൂലം ഉപഭോക്താക്കൾ സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം. പെട്രോൾ, ഡീസൽ വിതരണവും സാധാരണ നിലയിലാണെന്നും വ്യാജ വാർത്തകളിൽ വിശ്വസിച്ച് ആരും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നും സർക്കാർ അഭ്യർഥിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി, പിഎൻജി, ഗതാഗതത്തിനുള്ള സിഎൻജി എന്നിവയുടെ വിതരണം 100 ശതമാനം സംരക്ഷിക്കുമെന്നും പശ്ചിമേഷ്യൻ പ്രതിസന്ധി ബാധിക്കാതെ നോക്കുമെന്നും ബന്ധപ്പെട്ടവർക്ക് എല്ലാം സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
Read More‘കൈയിലുള്ള 2000 രൂപ നോട്ടുകൾ ഇനിയും മാറാം’: തിരിച്ചെത്തിയത് 98.47 ശതമാനം നോട്ടുകൾ
പരവൂർ: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19-ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. ഇത് 2026 ഏപ്രിൽ 30-ലെ കണക്കനുസരിച്ച് 5,451 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ അധികൃതർ അറിയിച്ചു. 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിൽ ബാങ്ക് ശാഖകൾ വഴി നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയില്ലെങ്കിലും റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടുകൾ മാറാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ സാധിക്കും. ആർബിഐ ഓഫീസുകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്ന് ഇൻഷുറൻസ് ചെയ്ത പോസ്റ്റ് വഴി നോട്ടുകൾ റിസർവ് ബാങ്കിലേക്ക് അയയ്ക്കാം. ഇത് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക്…
Read More‘പട നയിച്ചവൻ നാട് നയിക്കും’; തൊടുപുഴയിൽ സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്
ഇടുക്കി: തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അനുകൂലിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പട നയിച്ചവർ നാട് നയിക്കുമെന്നാണ് ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും തൊടുപുഴ നഗരത്തിൽ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപെട്ടത്.
Read Moreഅവളിപ്പോൾ പഠിക്കേണ്ടവളാണ്, പക്ഷേ നാം അവളെ അമ്മയാക്കാൻ നിർബന്ധിക്കുന്നു; ബലാത്സംഗ അതിജീവിതരുടെ ഗർഭഛിദ്രത്തിനുള്ള സമയപരിധിയിൽ മാറ്റം വരുത്തണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ബലാത്സംഗത്തിൽനിന്നുണ്ടായ ഗർഭങ്ങൾ അലസിപ്പിക്കാൻ അതിജീവിതർക്ക് 20 ആഴ്ചകൾക്കുശേഷവും സമയം അനുവദിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി. നിലവിൽ ഇത്തരം ഗർഭഛിദ്രങ്ങൾക്കുള്ള സമയപരിധി എടുത്തുകളയുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം. പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്താൻ സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നെങ്കിലും കോടതി ഉത്തരവ് ചോദ്യം ചെയ്ത് എയിംസ് നൽകിയ ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശം നൽകിയത്. കേസിനെതിരേ കടുത്ത വിമർശനമുന്നയിച്ച കോടതി, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് അവൾക്ക് ആവശ്യമില്ലാത്ത ഗർഭം തുടരാൻ അനുവദിക്കുന്നത് അവളുടെ അന്തസിനെയും ഇനിയുള്ള ക്ഷേമത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. ഇതൊരു കുട്ടിയെ ബലാത്സംഗം ചെയ്ത കേസാണ്. 15 വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് ആവശ്യമില്ലാത്ത ഗർഭമാണിത്. അവളിപ്പോൾ പഠിക്കേണ്ടവളാണ്, പക്ഷേ…
Read Moreതന്റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണപ്രചരണം; ബിജെപി രാഷ്ട്രീയം കളിക്കുന്നു; കോടതിക്ക് മുന്നിൽ തെളിവുകൾ നിരത്തി കുംഭമേള വൈറൽ താരം
കൊച്ചി: കോടതിക്ക് മുൻപിൽ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കി കുംഭമേള വൈറൽ താരം. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും മണിപ്പൂര്‍ ഡയറി സിനിമയുടെ സംവിധായകന് മോശമായി പെരുമാറിയെന്നുമുള്ള പരാതികളിലെടുത്ത കേസിലാണ് പെണ്‍കുട്ടി എറണാകുളം സിജെഎമ്മിനു മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്. തന്റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണപ്രചരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂര്‍ ഡയറി എന്ന സിനിമയുടെ സംവിധായകന് സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വിഎച്ച്പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
Read Moreഒമ്പത് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് ക്രൂരമർദനം; ഭർത്താവിനെ മർദിക്കുന്നത് തടയാനെത്തിയപ്പോഴായിരുന്നു അക്രമം; മൂന്നുപേർ പിടിയിൽ
കൊച്ചി: ഒമ്പത് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് മർദനമേറ്റ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), ആരക്കുഴ വില്ലേജ് മീങ്കുന്നം പത്രയിൽ വീട്ടിൽ അരുൺ മണി (24), ആരക്കുഴ വില്ലേജ് മീങ്കുന്നം കരയിൽ ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് മൂവാറ്റുപുഴ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപം വച്ച് പ്രതികൾ ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് യുവതിയെ പ്രതികൾ ആക്രമിച്ചത്. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreഭാര്യയുടെ അവിഹിത ബന്ധങ്ങളുടെ ചിത്രങ്ങൾ; കുടുബ ജീവിതം തകർന്ന ടെക്കി തടാകത്തിൽ ചാടി ജീവനൊടുക്കി; യുവതിയും കാമുകനും അറസ്റ്റിൽ
ഹൈദരാഹാദ്: ഭാര്യയുടെ പരപുരുഷ ബന്ധത്തിൽ ജീവിതം മടുത്ത് തടാകത്തിൽ ചാടി ജീവനൊടുക്കി ടെക്കി. എസ്. സീതാറാം(39) ആണ് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്. ഭാര്യയ്ക്ക് അന്യപുരുഷൻമാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സീതാറാമിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. അന്വേഷണത്തിൽ എം. രമണ റെഡ്ഡി എന്ന വ്യവസായിയുമായി സീതാറാമിന്റെ ഭാര്യ രേണുകയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. സംഭവം അറിഞ്ഞ സീതാറാം ഭാര്യയുമായി നിരന്തരം വഴക്കുണ്ടായി. കൂടാതെ ഇത് സീതാറാമിനെ കടുത്ത മാനസികസമ്മർദത്തിലുമാക്കി. ഭാര്യയുടെ അവിഹിത ബന്ധവും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും മകനെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നുവെന്ന് സീതാറാം റെഡ്ഡിയുടെ പിതാവ് വെങ്കടേശ്വർ ആരോപിച്ചു. കൂടാതെ മറ്റൊരാളുമായുള്ള രേണുകയുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടത് സീതാറാമിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പിതാവ് പറഞ്ഞു. ഏപ്രിൽ 21 ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രേണുകയെയും കാമുകനെയും അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. 2018…
Read Moreപീഡനപരാതിയിൽ പോലീസ് നടപടിയെടുത്തില്ല; കമ്മീഷണർ ഓഫീസിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് അതിജീവിത
ഗുരുഗ്രാം: പീഡന പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് അതിജീവിത.ഗുരുഗ്രാമിലാണ് നടുക്കുന്ന സംഭവം. കമ്മീഷണർ ഓഫീസിന് മുന്നിലെത്തിയ യുവതി കൈവശമുണ്ടായിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ചു. പിന്നീട് തീകൊളുത്താൻ ശ്രമിച്ച ഇവരെ പോലീസുകാർ തടഞ്ഞു. തുടർന്ന് രംഗം ശാന്തമാക്കി. കമ്മീഷണർ ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് ഇവർ സ്വയം വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. പാനിപ്പത്ത് സ്വദേശിയായ ഒരാൾ തന്നെ പീഡിപ്പിച്ചുവെന്നും സെക്ടർ 51 പോലീസ് സ്റ്റേഷനിൽ പരാതി നൽകി നാല് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ലെന്നും ഇവർ പറഞ്ഞു. “പ്രതി ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കുടുംബവും ഗുണ്ടകളും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണ്. ഇനി മരണമാണ് ഏക പോംവഴി. ആത്മഹത്യ ചെയ്യാൻ ഞാൻ സിപി ഓഫീസിലേക്ക് പോകുന്നു’.- അവർ വീഡിയോയിൽ പറഞ്ഞു. അതേസമയം, കേസിലെ പ്രതിയെ…
Read Moreതുടിക്കുന്ന ജീവന് മുന്നിൽ പകച്ച് നിന്നില്ല; മണ്ണിൽ കുഴിച്ചിട്ട നവജാത ശിശുവിന് പുനർജന്മം; രക്ഷകരായത് സ്കൂൾ കുട്ടികൾ; കേസെടുത്ത് പോലീസ്
ഷില്ലോംഗ്: മണ്ണിൽ കുഴിച്ചിട്ട നവജാത ശിശുവിനെ രക്ഷിച്ച് സ്കൂൾ വിദ്യാർഥികൾ. മേഘാലയയിൽ റി-ഭോയ് ജില്ലയിൽ മഹാതി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. ചെറിയ കുഴി കണ്ട് അസ്വഭാവികത തോന്നിയ കുട്ടികൾ മണ്ണ് മാറ്റിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ആദ്യം എല്ലാവരും പകച്ച് നിന്നെങ്കിലും കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള മഹാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഡോക്ടർമാർ കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകി. കുഞ്ഞ് നിരീക്ഷണത്തിൽ തുടരുകയാണ്. സമയോചിതമായ ഇടപെടൽ നടത്തി കുട്ടിയെ രക്ഷിച്ച സ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനപ്രവാഹമാണ്. അതേസമയം, ഈ സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിഷയത്തിൽ പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്.
Read More