വടക്കഞ്ചേരി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. 46 ഗ്രാം എംഡിഎംഎയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ പന്നിയങ്കര ടോൾ പ്ലാസക്ക് സമീപമാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ഇരുവരും രണ്ട് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടയാണ് ഇവർ പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്റെ പാന്‍സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ്…
Read MoreCategory: Top News
തൃശൂർ നഗരത്തെ നടുക്കി കൊലപാതകം: നഗരത്തിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു; നാല് യുവതികള്‍ പിടിയില്‍
തൃശൂര്‍: നഗരത്തിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷ സ്വദേശിയായ ധന്‍പത് നായിക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലുസ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ബിച്ചു നായിക് ആണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ട് നില കെട്ടിടത്തിലാണ് ഈ വാണിഭകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ജൂൺ പതിനെട്ടിന് തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാര്‍ത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധന്‍പതി നായിക്ക് എന്നിവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിയിരുന്നു. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിച്ചുവുമായി ഇവർ തര്‍ക്കമുണ്ടാക്കി. തർക്കത്തിനുശേഷം പുറത്തേക്കിറങ്ങിയ ഇവരെ വീണ്ടും അകത്തേക്ക് വിളിച്ച് ഇയാളും കൂട്ടരും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ധന്‍പതി നായിക്കിന് തലച്ചോറിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും…
Read Moreപകർച്ചവ്യാധിക്കെതിരെ ജനകീയ പ്രതിരോധം: ഇന്ന് വീടുകളില്‍ ഡ്രൈ ഡേ
തിരുവനന്തപുരം: പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് നടക്കും. വീടുകളില്‍ നടക്കുന്ന ഡ്രൈ ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരന്റെ കവടിയാര്‍ ജവഹര്‍ നഗറിലെ വീട്ടില്‍ രാവിലെ 10.30ന് നടക്കും. ഉദ്ഘാടനത്തിന് ശേഷം സമീപത്തെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് മന്ത്രി നേരിട്ട് ബോധവത്കരണ പരിപാടിയില്‍ പങ്കാളിയാകും. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് വ്യാപകമായ രീതിയിൽ ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും വിജയകരമായി ശുചീകരണം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ച വീടുകളിൽ ശുചീകരണം നടത്തുന്നത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഈ ഡ്രൈ ഡേ ആചരണം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
Read Moreആരാദ്യം പോകും, മത്സരച്ച് ഓടിച്ച് ഡ്രൈവർമാർ: കോഴിക്കോട്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടി; യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്ട് നഗരത്തിൽ വീണ്ടും സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് നഗരത്തില്‍ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മാവൂരിലേക്ക് പോവുകയായിരുന്ന ‘മലബാര്‍’ എന്ന ബസ് ‘നിള’ ബസിലാണ് ഇടിപ്പിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞയിടെ കോഴിക്കോട് ഓര്‍ക്കാട്ടേരിയിലും മത്സരയോട്ടത്തിനിടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന “കൈലാസ്’ ബസും വടകരയില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന “മസാഫി’ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു
Read Moreശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തി, ചിത്രത്തിനുമേൽ ചെരുപ്പ്വച്ച് അപമാനിച്ചു; ധാക്കയിൽ ഹൈന്ദവ സംഘടനകളുടെ വൻ പ്രതിഷേധം
ധാക്ക: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ വൻ പ്രതിഷേധം. ബംഗ്ലാദേശിൽ നിർമാണത്തിലിരുന്ന ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെയാണ് തലസ്ഥാനമായ ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ ‘ജയ് ശ്രീറാം’ വിളികളുമായി പന്തംകൊളുത്തി പ്രകടനം നടത്തിയത്. ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടർന്ന് തടസപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി 22 കോടി ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികൾ ശ്രീരാമന്റെ ചിത്രത്തിന് മേൽ ചെരുപ്പ് വച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. താലിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി…
Read Moreസംസ്ഥാനത്ത് വൻകിട പദ്ധതികൾ നടപ്പാക്കിയത് കിഫ്ബി വഴിയാണ്, അത് എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്ന് ജി. സുധാകരൻ
ആലപ്പുഴ: കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും സാമാന്തര സർക്കാർ ആക്കിമാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോളാണ് വിമർശനം വന്നതെന്നും ജി.സുധാകരൻ എംഎൽഎ. സംസ്ഥാനത്ത് വൻകിട പദ്ധതികൾ നടപ്പാക്കിയത് കിഫ്ബി വഴിയാണ്. കിഫ്ബി ഇന്നത്തെ കാലത്തിനനുസരിച്ച് പുനരാവിഷ്കരിക്കണം. താൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ വൻകിട നിർമാണത്തിലെ 90 ശതമാനവും കിഫ്ബി വഴിയാണ് നടപ്പിലാക്കിയത്. കിഫ്ബി സർക്കാരിന്റെ കൺട്രോളിലും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിട്ടയേഡ് ഐഎഎസുകാരനെ ഇതിൽ നിയമിച്ചത് തെറ്റായ കാര്യമാണ്. കിഫ്ബിയെ സമാന്തര സർക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അതിന് അനുമതി കൊടുക്കരുതെന്നും ജി.സുധാകരൻ പറഞ്ഞു.
Read Moreഅഹങ്കാരി, രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും നൽകിയില്ല; സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന മുഖ്യമന്ത്രിയുടെ പഴയ വാക്കുകളിൽ കുത്തി സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലായിരുന്നു പരാമർശം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി തന്നെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് സതീശൻ. അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയും അഹങ്കാരിയായി മാറുകയും ചെയ്തെന്നും സുകുമാരൻ നായർ വിമർശിച്ചു. രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും മുഖ്യമന്ത്രി സമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ ദൂതൻ മുഖാന്തിരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നിരാകരിച്ചു. തന്റെ സ്വന്തം കാര്യത്തിനു വേണ്ടിയല്ല മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിവേദനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനാണ് സതീശനെ കാണാൻ തീരുമാനിച്ചത്. ഇനിയും മുഖ്യമന്ത്രിയെ കാണാൻ പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പല സമുദായ…
Read Moreപട്ടിക്കും സെക്യൂരിറ്റിക്കും ശൗര്യം… ആശുപത്രിയുടെ മൂന്നാം നിലയിൽ നായയുടെ ആക്രമണം; കൂട്ടിരിപ്പുകാരന്റെ കൈ കടിച്ചുപറിച്ചു; പരാതിപ്പെട്ടപ്പോൾ ഉണ്ടായത് മോശം അനുഭവം
കാഞ്ഞങ്ങാട്: കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവിനെ തെരുവുനായ കടിച്ചു. അലാമിപള്ളി കല്ലംചിറ സ്വദേശി അബിൻ കെ. സതീഷിനാണ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്താണ് മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന നായ അബിന്‍ നേരെ ചാടിവീണത്. നായയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു. മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം വലിയ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
Read Moreപെണ്ണുകാണൽ ചടങ്ങിലൂടെ കണ്ടുമുട്ടൽ; വീട്ടുകാർക്ക് ഇഷ്ടമില്ലാതെ വിവാഹം മാറിപ്പോയി; പിന്നീടുവളർന്ന സൗഹൃദം ഇപ്പോൾ ആദിത്യയുടെ ആത്മഹത്യയിലേക്ക്…
കണ്ണൂർ: പാനൂരിൽ അധ്യാപക ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക തെളിവുകൾ പോലീസിന് ലഭിച്ചു. ആദിത്യയുടെ സുഹൃത്തായിരുന്ന ശരൺ യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലശേരി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത് ശരണുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറാൻ ആദിത്യ ശ്രമിച്ചതാണ് മർദനത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.ആദിത്യയെക്കുറിച്ച് മോശമായ സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചതിലൂടെ യുവതിയെ അപമാനിക്കാനും ശരണ്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾ ആദിത്യയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. ഒരു വിവാഹാലോചന വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആദിത്യയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്നതിനാൽ ബന്ധം നടന്നില്ല. എന്നാൽ, പിന്നീട് ഇരുവരും സൗഹൃദത്തിലായി. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളിൽ ശരണിന് അതിയായ സംശയമുണ്ടായിരുന്നു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്നു മരിച്ച ആദിത്യ. കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read Moreസ്വർണം കട്ടതാരപ്പാ… സ്വർണപാളി കൈമാറ്റത്തിൽ ഗൂഢാലോചന; 9പേർക്ക് പങ്കെന്ന് കണ്ടെത്തൽ; ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതിലും ദുരൂഹതയെന്ന് എസ്ഐടി
തിരുവനന്തപുരം: സ്വർണപാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. 2025ൽ നടന്ന സ്വർണപാളി കൈമാറ്റത്തിൽ ഒൻപത് പേർക്ക് പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് പാളികള്‍ ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി പറയുന്നു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങളുള്ളത്. 2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം. ആറു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ നിറം മങ്ങിയിട്ടും മുൻ ബോർഡ് അന്വേഷണത്തിന് തയാറായില്ല. വാറണ്ടിയുണ്ടെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സ്വർണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനിൽക്കുമെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ഗോവർധൻ എന്നിവർ പ്രതികളാകും. പ്രതിപ്പട്ടികയിൽനിന്ന് മുരാരിബാബുവിനെ ഒഴിവാക്കി. പ്രതിപ്പട്ടിക…
Read More