ഹൈദരാബാദ്: രാത്രി ഭക്ഷണത്തിന് ചിക്കൻകറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു. തെലങ്കാനയിലെ കാമറെഡ്ഡിയിൽ നടന്ന സംഭവത്തിൽ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി (28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവത്തിന്റെ തുടക്കം. അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കുണ്ടായിരുന്നു. തർക്കം മൂർഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത് ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read MoreCategory: Top News
‘അമ്മയേയും ചേട്ടനേയും കൊന്നത് ഞാനാണ്’: നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസ് പിടികൂടിയത്. സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു. പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു. നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു. ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍…
Read Moreപണം പിൻവലിക്കാൻ കസ്റ്റമർ നേരിട്ട് എത്തണമെന്ന് ബാങ്ക് അധികൃതർ: കുഴിമാടത്തിൽ നിന്ന് സഹോദരിയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് തെളിവിനായി കൊണ്ട്വന്ന് സഹോദരൻ
ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനായി വയോധികൻ ബാങ്കിൽ അസ്ഥികൂടം ഹാജരാക്കി. ഒഡിഷയിലെ ക്യോൻജരിൽ ആണ് സംഭവം. ജീതു മുണ്ട എന്ന ആദിവാസി വയോധികനാണ് പണം പിൻവലിക്കാനായി സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടമായി ബാങ്കിൽ എത്തിയത്. ജനുവരി 26 നാണ് ജീതു മുണ്ടയുടെസഹോദരി കൽറ മരണമടഞ്ഞത്. ഇവർക്ക് പട്ടാനയിലെ മാലിപോസിയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്നു. കൽറയുടെ മരണ ശേഷം അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,300 പിൻവലിക്കാൻ ജീതു ബാങ്കിനെ സമീപിച്ചു. എന്നാൽ പണം പിൻവലിക്കാൻ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. സഹോദരി മരിച്ചെന്ന് ജീതു പലതവണ പറഞ്ഞിട്ടും അധികൃതർ കേൾക്കാൻ തയാറാകാത്തതിനെ തുടർന്ന് കുഴിമാടത്തിൽ നിന്ന് അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ തെളിവിനായി കൊണ്ടുവന്നു. അതേസമയം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ചും നോമിനിയെക്കുറിച്ചും ജീതുവിനെ പറഞ്ഞു മനസിലാക്കാൻ ബാങ്ക് അധികൃതർ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ലെന്ന് പട്ടാന…
Read Moreപിആർ പണി അവസാനിപ്പിക്കുക; മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല; വി.ഡി.സതീശനെതിരെ ഫ്ലക്സ്
കൊച്ചി: കെപിസിസി വിലക്കിയിട്ടും മുഖ്യമന്ത്രി ചർച്ച കോൺഗ്രസിൽ മുറുകുന്നു. കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ്. ഡിസിസി ഓഫീസിന്റെ സമീപത്തായിട്ടാണ് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ഫ്ലക്സ് ഉയര്‍ത്തിയത്. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ലക്സ് ബോർഡിൽ പറയുന്നു. സതീശന് അനുകൂലമായി ലീഗിനുള്ളിൽ അഭിപ്രായം ഉയര്‍ന്നതായി വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreഒരു വയസുകാരിയെ ഓടയിൽ എറിഞ്ഞു കൊന്നത് അമ്മ; സാമ്പത്തിക പ്രതിസന്ധി മൂലം കൊല്ലേണ്ടി വന്നെന്ന് യുവതി; നടുക്കം മാറാതെ നാട്ടുകാർ
ഗുരുഗ്രാം: ഒരു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. ഫരീദാബാദിലെ ബുധിയ നാലയിലാണ്മൃ തദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ രണ്ട് സ്കൂൾ കുട്ടികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കുട്ടികൾ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.ഉടൻതന്നെ പല്ല പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദ്യം കുട്ടിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷനിൽ ആണ് പ്രതിയെ കണ്ടെത്താനായത്. ബിഹാറിലെ മധുബനി സ്വദേശിയായ യുവതിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഇവർ ഭർത്താവും മക്കളുമൊത്ത് കഴിഞ്ഞ 10 വർഷമായി ഫരീദാബാദിലാണ് താമസം. യുവതി വസ്ത്ര നിർമാണ ശാലയിലും ഭർത്താവ് വെൽഡറായും ജോലി ചെയ്യുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിന്…
Read Moreനിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ശക്തം, വാഹനങ്ങൾ തടയുന്നു; വൈകുന്നേരം ആറു വരെയാണ് ഹർത്താൽ
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. നിരത്തിലിറങ്ങിയ എല്ലാ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാട്ടും ബസുകൾ തടഞ്ഞു. കോട്ടയത്തും സമരാനുകൂലികൾ കടകൾ അടപ്പിച്ചു. അടൂരിൽ വാഹനം തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും പത്തനംതിട്ടയിലും വാഹനങ്ങൾ തടയുന്നുണ്ട്. അതേസമയം ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകൾ നിരത്തിൽ ഓടുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ…
Read Moreഒരുമാസമായി കാണ്മാനില്ല, ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; ഇളയ മകൻ ഒളിവിൽ
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. മാതാവ് മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി കാണാതായിരുന്നു. വീടിന്റെ പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തും. മേരിക്കുട്ടിയുടെ ഇളയ മകന് സജിക്കായുളള തെരച്ചില്‍ പോലീസ് ശക്തമാക്കി. മേരിക്കുട്ടിയും മക്കളായ റെജി, സജി എന്നിവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇളയ മകനോട് മേരിക്കുട്ടിയും റെജിയും എവിടെ എന്ന ചോദിക്കുമ്പോൾ പല തരത്തിലുള്ള ഉത്തരങ്ങളാണ് പറയുന്നത്. പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ മേരിക്കുട്ടിയുടെ മകളെ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ ഇവരുടെ മകളാണ് പോലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സജി പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്നും ഇടുക്കി എസ്പി അറിയിച്ചു. കുടുംബ…
Read Moreവനിതാ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; 67കാരൻ അറസ്റ്റിൽ; ഹോസ്റ്റലിനോട് ചേർന്ന് കടനടത്തുന്നയാണ് പ്രതി
ഭുവനേശ്വർ: ഒഡീഷയെ ഞെട്ടിച്ച് ഹോസ്റ്റലിൽ ബലാത്സംഗം. തലസ്ഥാനമായ ഭുവനേശ്വറിൽ 67 കാരനായ പലചരക്ക് കടയുടമ തന്റെ കടയോടു ചേർന്നുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. പ്രതിയായ ദീപക് പ്രധാനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഗംഗാപദ പ്രദേശത്ത് പലചരക്കുകട നടത്തുന്ന പ്രധാൻ, ഏപ്രിൽ 24 ന് ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. അതിജീവിത ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നു. ചോദ്യംചെയ്യലിനുശേഷം പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് പറഞ്ഞു.
Read Moreഗിനിയുണ്ടെ പാമ്പും പറപറക്കും; പറമ്പിലൂടെ കലപില ശബ്ദമുണ്ടാക്കി നടക്കും,പാമ്പിനെ കണ്ടാൽ അപ്പം അകത്താക്കും; താരമൂല്യം കൂടിയപ്പോൾ വിലയും കൂടി
കോട്ടയം: സംസ്ഥാനത്ത് പാമ്പ് ശല്യം വര്‍ധിച്ചതോടെ ഗിനിക്കോഴികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. കോഴി, പശു, താറാവ്, ആട് തുടങ്ങിയവയെ വലിയ തോതില്‍ വളര്‍ത്തുന്നവരെല്ലാം സാധാരണയായി പാമ്പ് ശല്യത്തില്‍നിന്നു മൃഗങ്ങളെ സംരക്ഷിക്കാനായി ഗിനിക്കോഴികളെയും ഒപ്പം വളര്‍ത്താറുണ്ടായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തിലാണ് ഗിനിക്കോഴിക്കായി കൂടുതല്‍ ആവശ്യക്കാര്‍ എത്തിയിരിക്കുന്നത്. പുരയിടത്തിലുടെ എപ്പോഴും ശബ്ദമുണ്ടാക്കി നടക്കുന്ന ഇവ എല്ലാവിധ ചെറുപ്രാണികളെയും എലി, പാമ്പ്, മറ്റ് ഇഴജന്തുക്കളെയുമാണ് ഭക്ഷിക്കുന്നത്. രാത്രികാലങ്ങളില്‍ മരങ്ങളുടെ മുകളിലാണ് ഗിനികള്‍ വസിക്കുന്നത്. പറക്കാന്‍ കഴിവുള്ള ഇവയ്ക്ക് ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ പെട്ടെന്ന് തിരിച്ചറിയാനും ചെറിയ അനക്കങ്ങളോടുപോലും പ്രതികരിക്കാനും സാധിക്കും. പാമ്പുകളെയോ മറ്റു അപകടകരമായ എന്തിനെയെങ്കിലും കണ്ടാല്‍ ഗിനിക്കോഴികള് വളരെ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി മുന്നറിയിപ്പ് നല്‍കും. പാമ്പ്, മറ്റു ഇഴജന്തുക്കള്‍ എന്നിവ ഇവയുടെ ശത്രുവര്ഗമായതിനാല് അവയെ കാണുമ്പോള്‍ ഇവ കൂട്ടത്തോടെ ആക്രമണ സ്വഭാവം കാണിക്കാറുണ്ട്. അതിനാല്‍ ഗിനി വളരുന്ന പറമ്പുകളില്‍ പൊതുവേ…
Read Moreകിടക്കകൾ കുടഞ്ഞ് കിടക്കണേ… കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിൽ വിഷപാമ്പ്; പരിശോധനയിൽ കണ്ടെത്തിയ അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ
കോഴിക്കോട്: കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിൽ ഉഗ്രവിഷമുള്ള പാമ്പ്. കുട്ടികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. പിന്നീടുള്ള പരിശോധനയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെക്കൂടി കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മറ്റ് പാമ്പുകളെ കണ്ടെത്തിയത്. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനിടെ പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Read More