കൊച്ചി : വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ സ്വകാര്യ ജീവിതത്തെ തകർത്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബക്കോടതി. എറണാകുളം മരട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പത്തനംതിട്ട കുടുംബക്കോടതിയുടെ നിർണായക ഉത്തരവ്. മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധിച്ചത്. ഹർജി നൽകിയ 2018 ജൂലൈ മുതൽ ആറ് ശതമാനം പലിശയും ഇതിനോടൊപ്പം നൽകണം. വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണ്ണാഭരണങ്ങൾ അല്ലെങ്കിൽ അതിന്റെ നിലവിലെ വിപണിമൂല്യം ആറ് ശതമാനം പലിശ സഹിതം ഭാര്യ തിരികെ നൽകണം. യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവർക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും വിവാഹജീവിതം തകരാൻ കാരണമായെന്ന് കോടതി കണ്ടെത്തി.…
Read MoreCategory: Top News
ആഭിചാരക്രിയയുടെ മറവിൽ പീഡന ശ്രമം; മന്ത്രവാദിയായ ബിജെപി നേതാവിന്റെ തോന്യാസം പതിനഞ്ചുകാരിയോട്; കൊല്ലംകാരനായ നേതാവ് പിടിയിൽ
പത്തനംതിട്ട: അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ബിജെപി മുൻ കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി. രഞ്ജുവാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ അടൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തി. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കൊല്ലം ജില്ലയില് ബിജെപിയിലെ അറിയപ്പെടുന്ന പ്രാദേശിക നേതാവായിരുന്ന രഞ്ജുവിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പാര്ട്ടിയില് നിന്ന് മാറ്റിനിര്ത്തിയത്.
Read Moreപിൻഭാഗം കാണാൻ കാമറ ഉപയോഗിച്ചോ… സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കാരം; ഇനി മുതൽ റിവേഴ്സ് കാമറയെ ആശ്രയിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റിലാണ് പരിഷ്കാരം. ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം പിന്നോട് എടുക്കുമ്പോൾ റിവേഴ്സ് കാമറ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും പരിഷ്കാരം നടപ്പിലാക്കുക. ഇത്രയും കാലം വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്. റിവേഴ്സ് കാമറയെ ആശ്രയിക്കാൻ അനുവദിച്ചിരുന്നില്ല. റിവേഴ്സ് ക്യാമറകൾ പുതിയ വാഹനങ്ങളിൽ വ്യാപകമായതോടെയാണ് പുതിയ തീരുമാനം. എന്നാൽ റിവേഴ്സ് ക്യാമറ മാത്രം ആശ്രയിച്ച് വാഹനം പിന്നോട്ട് ഓടിക്കാൻ സാധിക്കില്ല. പരമ്പരാഗത രീതിയിൽ സൈഡ് മിററുകളും ഇൻസൈഡ് റിയർവ്യൂ മിററും കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരിക്കണം വാഹനം നിയന്ത്രിക്കേണ്ടത്. ടെസ്റ്റിനിടെ ഉദ്യോഗാർത്ഥി പൂർണമായും കാമറ ഡിസ്പ്ലേയിൽ മാത്രം…
Read Moreഇവൻ ഒരു വില്ലൻ തന്നെ… വിവാഹമോചനക്കേസുകൾ കൂടാൻ കാരണം മൊബൈൽ ഫോൺ ഉപയോഗമെന്ന് ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ
ചെന്നൈ: വിവാഹമോചനക്കേസുകൾ കൂടാൻ കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ. മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും അമിത ഉപയോഗം ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതായും ആശയവിനിമയം ദുർബലപ്പെടുത്തുന്നതായും ജഡ്ജി പറഞ്ഞു. ഡിജിറ്റൽ ലോകത്തെ വ്യക്തിപരമായ ഇടപെടലുകളും ശ്രദ്ധതിരിക്കലുകളും പലപ്പോഴും ദാമ്പത്യജീവിതത്തിൽ വിശ്വാസതകർച്ചയ്ക്കും തർക്കങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണമാകുന്നുണ്ടെന്ന് മദ്രാസ് ഐഐടിയിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ സൗകര്യങ്ങൾ സമ്മാനിച്ചെങ്കിലും, അതിന്റെ ദുരുപയോഗം വ്യക്തിബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദാമ്പത്യ ഐക്യം നിലനിർത്താൻ ദമ്പതികൾക്കിടയിൽ സുതാര്യതയും ആരോഗ്യകരമായ ആശയവിനിമയവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപകർച്ചവ്യാധി: ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചു: പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്: ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുകൾ കാരണമാണ് തടസപ്പെട്ടതെന്ന് രോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇന്ന് ചേർന്ന യോഗത്തിൽ പകർച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. ചെയർമാൻ എസ്.എസ്. ലാൽ, കോ ഓർഡിനേറ്റർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. ജില്ല തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ മലമ്പനിയും റിപ്പേർട്ട് ചെയ്തു. ഇരിങ്ങല്ലൂർ സ്വദേശിയായ…
Read Moreഅമ്മയാണെ സത്യം… ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേത മേനോൻ; ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ്
കൊച്ചി:നടൻ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ പോലീസിന് മൊഴി നൽകി. ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിയെ തുടർന്നാണ് കടവന്ത്ര പോലീസ് ശ്വേത മേനോന്റെ മൊഴിയെടുത്തത്. തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ ജഹാദി എന്നു വിളിച്ചെന്നുമാണ് അൻസിബ നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ താൻ ചിലരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ശ്വേത മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ടിനി ടോം വർഗിയ അധിക്ഷേപം നടത്തിയതിനെ കുറിച്ചോ, അൻസിബ മതം മാറാൻ ടിനി ടോം പറഞ്ഞതിനെ കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ശ്വേത പോലീസിന് മൊഴി നൽകിയത്. ഉടൻ തന്നെ ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം…
Read More‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യത്തിൽ പാളിത്തുടങ്ങി; വെള്ളാപ്പള്ളിയിൽ തെറ്റുപറ്റി; അനുഭവത്തിൽ നിന്ന് എല്ലാം ശരിയാക്കാൻ പഠിച്ചെന്ന് പി രാജീവ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് മുൻമന്ത്രി പി. രാജീവ്. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്. വർഗ ബഹുജന സംഘടനകൾ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളിൽ മാത്രം വിശ്രമിക്കുന്നുവെന്ന് പി. രാജീവ് പറഞ്ഞു. വെള്ളാപ്പള്ളിയിൽ തെറ്റുപറ്റി. വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. കമ്പ്യൂട്ടറിൽ ചെയ്യുന്ന പോലെ അൺഡു ചെയ്യാൻ പറ്റില്ല. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസിലായി. സാങ്കേതികത്വം നോക്കേണ്ടിയിരുന്നില്ലെന്നും പി. രാജീവ് പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ തോൽവിയിൽ പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയത് തുടർഭരണം ലഭിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇവൾ മിസ്റ്റി, മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധ; ഓപ്പറേഷൻ തൂഫാൻ സംഘത്തിനൊപ്പം മിന്നു ന്ന പ്രകടനം; ബഹുമതികൾ വാരിക്കൂട്ടുന്നതിൽ മിടുക്കി
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ലാ പോലീസിലെ കെ 9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും, മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പലതവണ ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്. സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻഡ്ലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്. ജിസ്യ പാലോറാൻ
Read Moreചരിത്രത്താളിൽ വീണ്ടും ഇടംപിടിച്ച് വിഡി… ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രി; മന്ത്രിയാകാതെ മുഖ്യമന്ത്രിയായി; മൂന്നാമത്തെ കോൺഗ്രസുകാരൻ
തിരുവനന്തപുരം: വി.ഡി. സതീശൻ, ജൂണ് 19നു തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്പോൾ കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന നാലാം മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടത്തിന് ഉടമയാകും. മന്ത്രിയാകാതെ മുഖ്യമന്ത്രിയായി ആദ്യബജറ്റ് അവതരിപ്പിച്ചെന്ന റെക്കോർഡും അദ്ദേഹത്തിനു സ്വന്തമാകും. മുന്പ് ആർ. ശങ്കറും ഇ.കെ. നായനാരും ഉമ്മൻ ചാണ്ടിയുമായിരുന്നു ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാർ. കോണ്ഗ്രസ് മുഖ്യമന്ത്രിമാരിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമനും. മുഖ്യമന്ത്രിയായിരിക്കേ കേരള നിയമസഭയിൽ ആദ്യബജറ്റ് അവതരിപ്പിച്ചത് ആർ. ശങ്കറാണ്. 1960ലെ പട്ടം താണുപിള്ള മന്ത്രിസഭയിലെ ധനവകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രിയായിരുന്നു ശങ്കർ. 1962 സെപ്റ്റംബറിൽ പട്ടം താണുപിള്ള രാജിവച്ചതിനെത്തുടർന്ന് ശങ്കർ മുഖ്യമന്ത്രിയായി. ധനവകുപ്പു മുഖ്യമന്ത്രിതന്നെ കൈവശം വച്ചതിനെത്തുടർന്ന് 1963-64, 1964- 65 സാന്പത്തിക വർഷങ്ങളിലെ ബജറ്റ് ശങ്കർ അവതരിപ്പിച്ചു. ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാരിൽ പ്രായം കുറഞ്ഞ ആളും ആർ. ശങ്കറായിരുന്നു. മുഖ്യമന്ത്രിയായിരിക്കേ 1963ൽ ബജറ്റ് അവതരിപ്പിക്കുന്പോൾ 54 വയസായിരുന്നു ആർ. ശങ്കറിന്റെ പ്രായം.…
Read Moreബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ
ചെന്നൈ: മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദിച്ചതായാണ് വിവരം. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളെന്നും പോലീസ് അറിയിച്ചു.
Read More