അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഒരു മാസത്തിനിടെ സംഭവിക്കുന്ന നാലാമത്തെ മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്. കഴിഞ്ഞ കുറേ നാളുകളായി രതീഷ് ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ശ്രവ പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തീവ്രപരിചരണത്തിലായിരുന്ന ഇയാളെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ഒരു മാസത്തിനിടെ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംഭവിക്കുന്ന നാലാമത്തെ മരണമാണിത്. താമരശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവര്‍ക്ക് പിന്നാലെയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിന്‍റെ മരണം.

Read More

ദേ മുഖ്യമന്ത്രി ആകാശത്ത്! ഞെട്ടിത്തരിച്ച് തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഡ്രോൺ ഷോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണാഘോഷങ്ങളിൽ വിസ്മയം തീർത്ത് ഡ്രോൺ പ്രദർശനം. 700ലധികം ഡ്രോണുകളുമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം രണ്ട് ദിവസം കൂടി തുടരും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് ലൈറ്റ് ഷോ നടക്കുന്നത്. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ്‌ റിയാസും വി. ശിവൻകുട്ടിയും നേരെത്തെ തന്നെയെത്തി. ‌കളരിപയറ്റ് ചെണ്ട മാവേലി ഓണസദ്യ ഇങ്ങനെ പോകുന്നു ഡ്രോൺ കാഴ്ചകൾ. ഡ്രോൺ പ്രദർശനം കാണികൾക്ക് പുതിയ അനുഭവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖവും പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു. ആദ്യമായാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

Read More

ഓണക്കാലത്ത് മദ്യം മാത്രമല്ല കുടിച്ചു തീർത്തത് പാലും; സര്‍വകാല റിക്കാര്‍ഡിട്ട് മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് കുടിച്ചു തീർത്ത പാലിന് കണക്കില്ല. ഓണക്കാലത്ത് മദ്യവില്‍പനയില്‍ മാത്രമല്ല പാല്‍വില്‍പനയിലും റിക്കാര്‍ഡ്. ഉത്രാട ദിനത്തില്‍ മാത്രം വിറ്റുപോയത് 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ്. മില്‍മയുടെ പാൽ മാത്രമല്ല തൈര് വിൽപനയും പൊടിപൊടിച്ചു. ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാല്‍ 3,97,672 കിലോ തൈരും മില്‍മ വിറ്റതായാണ് പുറത്തുവന്ന കണക്കുകള്‍. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പാലിന്‍റെ വില്‍പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു. ഓണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളില്‍ സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലാണ് വിറ്റുപോയത്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Read More

ഓണക്കാല റിക്കാർഡിട്ട് ബെവ്കോ; ഉത്രാടദിനത്തിൽ മാത്രം വിറ്റഴിച്ചത് 137 കോടിയുടെ മദ്യം; ആറ് ഔട്ട്‌ലെറ്റുകളിൽ ഒരുകോടിക്ക് മുകളിൽ വിൽപന; ഒന്നും രണ്ടും സ്ഥാനം വിട്ടുകൊടുക്കാതെ കൊല്ലം ജില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ റിക്കാർഡിനെ പിൻതള്ളി പുതിയ റിക്കാർഡിട്ട് ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്. ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്‌ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്. കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്‌ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട…

Read More

തൃശൂരിലെ കസ്റ്റഡി മർദനത്തിൽ കർശന നടപടി ഉറപ്പ്; . മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണം; പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണമെന്ന് ഡിജിപി

തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ കർശന നടപടി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കും. പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണമെന്നും ഡിജിപി . കസ്റ്റഡി മർദനം സംബന്ധിച്ച് തൃശൂർ ‍ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട്‌ നൽകിയിരുന്നു. ക്രൂരമർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. പരാതി ഉയർന്ന അന്നു തന്നെ നടപടിയെടുത്തെന്നും കോടതി ഉത്തരവ് വന്ന ശേഷം തുടർനടപടി ആകാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.

Read More

ഇന്ന് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം… പൂക്കളമിടാം അണിഞ്ഞൊരുങ്ങാം… ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്‌നേഹത്തിന്‍റെയും രുചിഭേദം

കോട്ടയം: ഇന്ന് ഏവര്‍ക്കും പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം. ഓണപ്പുടവയണി ഞ്ഞും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ച് പൊന്നോണത്തെ വരവേല്‍ക്കും. വീട്ടുകാരൊന്നാകെ സ്‌നേഹക്കൂട്ടായ്മയില്‍ പൊന്നോണസദ്യ ഒരുക്കും. തുമ്പപ്പൂച്ചോറും പത്തിരുപതുകൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്‍റെ കേരളത്തനിമ ഒന്നു വേറെയാണ്. നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്‍നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിവേണം മനോഹരമായ പൂക്കളമൊരുക്കാന്‍. കുളിച്ചൊരുങ്ങി കസവ് നെയ്ത മുണ്ടും സാരിയും അണിയുമ്പോഴാണ് ഓണപ്രഭയുടെ പ്രതീതിയുണ്ടാകുക. അടുക്കളവട്ടത്തില്‍ ചിരിവര്‍ത്തമാനങ്ങളുമായിരുന്നാണ് അരിഞ്ഞും അരച്ചും പെറുക്കിയും ഓണസദ്യ ഒരുക്കുക. പ്രായഭേദമെന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്‌നേഹത്തിന്‍റെയും രുചിഭേദമാണ്. ഉപ്പേരിയും ശര്‍ക്കരവരട്ടിയും പപ്പടവും പായസവും തിരുവോണത്തിന്‍റെ കേരളരുചിയാണ്.

Read More

ഫോർ ദ പീപ്പിൾ… കറുകച്ചാല്‍ ടൗണില്‍  ഗതാഗതം നിയന്ത്രിച്ചു  താരമായത് ചന്പക്കര സ്വദേശി സുരേഷ്; നഗരം ഗതാഗതക്കുരുക്കിൽ വീട്ടുമുട്ടിയപ്പോൾ പോലീസുകാർക്ക് ഓണാഘോഷം

കറുകച്ചാല്‍: ഓണത്തിരക്കിൽ ആകെ കുരുങ്ങിയ കറുകച്ചാൽ ടൗണിൽ പോലീസ് എത്താതിരുന്നതോടെ ഗതാഗതം നിയന്ത്രിച്ചു വാർത്തകളിൽ നിറഞ്ഞ അജ്ഞാത യുവാവ് ചന്പക്കര സ്വദേശി സുരേഷ് ആണെന്നു തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് കറുകച്ചാൽ ടൗൺ വൻ ഗതാഗതക്കുരുക്കിൽ വലഞ്ഞത്. വ്യാപാരികളും നാട്ടുകാരും പോലീസിനെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ വഴിയാത്രക്കാരനായി കടന്നുപോയ സുരേഷ് ഗതാഗത നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കറുകച്ചാല്‍ സെന്‍ട്രല്‍ ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഷര്‍ട്ടും കൈലിയും ധരിച്ച് മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ച അദ്ദേഹത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. സുരേഷിന്‍റെ മാതൃകാപരമായ പ്രവൃത്തിയില്‍ നാട്ടുകാര്‍ അഭിനന്ദിക്കുകയും നോട്ടുമാല ചാര്‍ത്തുകയും ചെയ്തിരുന്നു. മൂന്നു റോഡുകള്‍ വന്നു സംഗമിക്കുന്ന കറുകച്ചാല്‍ ടൗണില്‍ത്തന്നെയാണ് പോലീസ് സ്റ്റേഷനും. പോലീസ് സ്റ്റേഷനില്‍ ഓണാഘോഷമായിരുന്നെന്നും അതാണ് പോലീസുകാർ ഗതാഗതപ്രശ്നം കണ്ടില്ലെന്നു നടിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Read More

ഭക്തരെ പ്രിവിലേജ്ഡ് ക്ലാസായി തിരിക്കാനുള്ള നടപടി അംഗീകരിക്കില്ല;ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്‍റെ സന്നിധിയില്‍ ഒരുപോലെ; മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസികളോടു മാപ്പു പറയണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ചെയ്യാതെ ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ വരുന്ന ഭക്തരെ പ്രിവിലേജ്ഡ് ക്ലാസ് എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്‍റെ സന്നിധിയില്‍ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ…

Read More

സംഭരിച്ച നെല്ലിന്‍റെ വില ഓണാവധിക്കുശേഷം കൊടുത്തു തീർക്കും: ജി.ആർ. അനിൽ

തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്‍റെ വില പൂർണമായും കൊടുത്തു തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. 2024-25 സംഭരണ വർഷത്തിൽ 2,07,143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്‍റെ വിലയായ 1,645 കോടി രൂപയിൽ 1,399 കോടി രൂപയും നൽകിയിട്ടുണ്ട്. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നൽകാൻ ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയിൽനിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എംഎസ്പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ നാല് ദിവസമായി ഡൽഹിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നേരിൽ കണ്ട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ…

Read More

അമീബയും ഫംഗസും ബാധിച്ച വിദ്യാർഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡി. കോളജ്: മൂന്ന് മാസത്തെ ചികിത്സയ്ക്കുശേഷം 17കാരൻ ആശുപത്രി വിട്ടു

തിരുവനന്തപുരം: അപൂർവ അമീബിക് മസ്തിഷ്‌കജ്വരവും ആസ്പർ ഗില്ലസ് ഫ്ളേവസ് (Asper gillus flavus) ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ലോകത്തുതന്നെ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്. ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് മൂന്നു മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്തത്. തുടർപരിശോധനയ്ക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളജിലെ മുഴുവൻ ടീമിനെയും, രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മൂന്നു മാസങ്ങൾക്കു മുമ്പ് കുളത്തിൽ മുങ്ങിക്കുളിച്ച കുട്ടിക്ക് ഒരാഴ്ച കഴിഞ്ഞപ്പോൾ മസ്തിഷ്‌കജ്വരം ഉണ്ടാകുകയും തുടർന്ന് ബോധക്ഷയവും…

Read More