കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. മുളവന സ്വദേശി സനലാണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. കൃഷ്ണ കുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പോലീസ് ചുമത്തിയത്. മുളവന ചന്തമുക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്.
Read MoreCategory: Top News
രാഹുല്‍ ഗാന്ധി നാലാംകിട പൗരന്, ഡിഎന്‍എ പരിശോധിക്കണം; നെഹ്റുവിന്റെ കൊച്ചുമകന് ആകാനുള്ള യോഗ്യതയില്ലാത്തയാളെന്ന അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍
പാലക്കാട്: രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണം. നെഹ്റുവിന്റെ കൊച്ചുമകന് ആകാനുള്ള യാതോരു യോഗ്യതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം എംഎല്‍എ പി.വി.അന്‍വര്‍. ഗാന്ധി എന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നായിരുന്നു പരാമര്‍ശം. എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ താന്‍ വിളിക്കൂ. രാഹുല്‍ മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. കേരളത്തില്‍ വരുമ്പോള്‍ ബിജെപിക്കെതിരെയോ മോദിക്കെതിരെയോ ഒരു വാക്ക് പോലും സംസാരിക്കാന്‍ രാഹുല്‍ തയാറാകുന്നില്ല. പകരം പിണറായിയെയും സിപിഎമ്മിനെയുമാണ് ഉന്നം വയ്ക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
Read Moreകളരിയടവും ചുവടിന്നഴകും പയറ്റി പതിനെട്ടിലേക്ക്; ആളും ആരവവുമായി കേരള മണ്ണിൽ അങ്കത്തിന് ആഴികൂട്ടാൻ മത്സരിച്ച് മുന്നണികൾ
അങ്കത്തട്ടിനു തീപിടിച്ചിരിക്കുന്നു. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പതിനെട്ടടവും പയറ്റിയുള്ള മുന്നണികളുടെ പോരാട്ടം അങ്കത്തട്ടിനെ വിറകൊള്ളിക്കുന്നു. ആളും ആരവവുമായി കേരള മണ്ണിൽ അങ്കത്തിന് ആഴികൂട്ടാൻ എത്തിയവരിൽ ദേശീയ രാഷ്ട്രീയത്തിലെ സൂപ്പർ സ്റ്റാറുകൾ വരെയുണ്ടായിരുന്നു. ഇനി ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് അവസാനവട്ട പോരാട്ടത്തിനു കോപ്പുകൂട്ടുന്ന തിരക്കിലാണ് കേരളത്തിലെ പ്രധാന മൂന്നു മുന്നണികൾ. നാടിളക്കിയുള്ള പ്രചാരണം രണ്ടു ദിവസം മാത്രം ശേഷിക്കെ യുഎഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ ഇതിനകം പ്രമുഖരെയെല്ലാം വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരെ കൂടാതെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായ ജെ.പി.നഡ്ഡ, അമിത് ഷാ, പ്രിയങ്ക ഗാന്ധി ഡി.കെ. ശിവകുമാർ, പ്രകാശ് കാരാട്ട് എന്നിവരും റോഡ് ഷോകളിലൂടെയും സമ്മേളനങ്ങളിലൂടെയുമൊക്കെ പ്രചാരണവേദികളെ ഇളക്കിമറിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമെല്ലാം കൊഴുപ്പുകൂട്ടിയ പ്രചാരണം അവസാന ലാപ്പിലേക്ക്…
Read Moreഎതിരാളികളില്ലാത്ത ജയം! ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ
ന്യൂഡൽഹി: 1951 മുതൽ രാജ്യത്ത് ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ. ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപിക്കാരനാണ് മുകേഷ് ദലാൽ. ഇത്തവണ അരുണാചൽപ്രദേശ് നിയമസഭയിലേക്ക് പത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012ൽ സമാജ്വാദി പാർട്ടിയിലെ ഡിംപിൾ യാദവ് കനൗജ് മണ്ഡലത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭർത്താവ് അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു ഡിംപിൾ തെരഞ്ഞെടുക്കപ്പെട്ടത്. വൈ.ബി. ചവാൻ, ഫാറൂഖ് അബ്ദുള്ള, ഹരേ കൃഷ്ണ മഹ്താബ്, ടി.ടി. കൃഷ്ണമാചാരി, പി.എം. സയീദ്, എസ്.സി. ജാമീർ തുടങ്ങിയ പ്രമുഖർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എതിരില്ലാതെ ലോക്സഭയിലെത്തിയവരിൽ കോൺഗ്രസുകാരാണു മുന്നിൽ. സിക്കിം, ശ്രീനഗർ മണ്ഡലങ്ങളിൽനിന്ന് രണ്ടു തവണ സ്ഥാനാർഥികൾ എതിരില്ലാതെ ലോക്സഭയിലെത്തിയിട്ടുണ്ട്. ഒമ്പത് തവണ ഉപതെരഞ്ഞെടുപ്പിലാണ് എതിരില്ലാത്ത വിജയമുണ്ടായിട്ടുള്ളത്. 1957ൽ ഏഴു പേരും 1951ലും 1967ലും അഞ്ചു പേർ വീതവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1989നു ശേഷം ആദ്യമായാണു…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം; സൂറത്തിലെ സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
സൂറത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യജയം കുറിച്ച് ബിജെപി. ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക ഞായറാഴ്ച തള്ളിയിരുന്നു. സ്ഥാനാർഥികളെ പിന്തുണച്ചുകൊണ്ടുള്ളവരുടെ ഒപ്പ് വ്യാജമാണെന്ന ആക്ഷേപത്തെത്തുടർന്നാണ് പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് പിന്തുണച്ചവർ ജില്ലാ ഇലക്ഷൻ ഓഫീസറെ അറിയിക്കുകയായിരുന്നു. ബിഎസ്പി സ്ഥാനാർഥിയും മൂന്നു സ്വതന്ത്രരും ഇന്നലെ പത്രിക പിൻവലിച്ചതോടെ ദലാൽ എതിരില്ലാതെ ലോക്സഭയിലെത്തി. മേയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 1989 മുതൽ ബിജെപി വിജയിക്കുന്ന മണ്ഡലമാണു സൂറത്ത്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബിജെപിയിലെ ദർശന ജർദോഷ് അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂറത്ത് ആദ്യതാമര സമ്മാനിച്ചുവെന്നായിരുന്നു ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ. പാട്ടീലിന്റെ പ്രതികരണം. ജനാധിപത്യം കടുത്ത ഭീഷണി നേരിടുകയാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം…
Read Moreവോട്ട് ചെയ്യണ്ടേ! വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം…
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കൂ. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ: * വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950ലേക്ക് വിളിക്കുക. എസ്ടിഡി കോഡ് ചേർത്ത് വേണം വിളിക്കാൻ. തുടർന്ന് വോട്ടർ ഐഡികാർഡ് നമ്പർ നൽകിയാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ ലഭിക്കും. * വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950ലേക്ക് എസ്എംഎസ് അയക്കാം. ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഇലക്ഷൻ ഐഡികാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്ത് 1950ലേക്ക് അയയ്ക്കുക. വോട്ടർപട്ടികയിലെ വിവരങ്ങൾ മറുപടി എസ്എംഎസ് ആയി ലഭിക്കും. * കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ eci.gov.inൽ പ്രവേശിച്ച് ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐഡി കാർഡ് നമ്പർ (എപിക് നമ്പർ) നൽകി സംസ്ഥാനം നൽകിക്കഴിഞ്ഞാൽ വോട്ടർപട്ടികയിലെ…
Read Moreതന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ആരോപണം ഉന്നയിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ മാപ്പുപറയണം; ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്
കൊച്ചി: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഷാഫി വ്യക്തമാക്കിയിട്ടുള്ളത്. താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നെന്നാണ് ശൈലജ പറഞ്ഞിട്ടുള്ളതെന്ന് ഷാഫി വക്കീൽ നോട്ടിസിൽ പറയുന്നു. പാനൂർ ബോംബ് സ്ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നിൽ എന്നും വക്കീൽ നോട്ടീസിൽ പറയുന്നു. തന്റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ല. അത്രയധികം സൈബർ ആക്രമണമാണ്…
Read Moreതൃശൂർ എടുക്കാൻ അനുവദിക്കാതെ എൽഡിഎഫ്; ഇന്നസെന്റിനൊപ്പമുള്ള സുരേഷ് ഗോപിയുടെ ഫ്ലക്സ് ബോർഡ് നീക്കി
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെയും അന്തരിച്ച നടൻ ഇന്നസെന്റിന്റെയും ചിത്രം പതിച്ച പ്രചാരണ ബോർഡ് നീക്കി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്. തങ്ങളുടെ അനുവാദത്തോടെയല്ല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലകുട ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്റെയും ഇന്നസെന്റിന്റെയും ചിത്രമടങ്ങിയ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി…
Read Moreവിവാഹത്തിനൊരുങ്ങിയ സഹോദരിയെ ചുറ്റികയ്ക്കടിച്ച് കൊന്ന് സഹോദരൻ; ആരും അറിയാതിരിക്കാൻ വീടിനുള്ളിൽ മറവ് ചെയ്തു; ആ ‘ദൃശ്യം’ കണ്ട് നടുങ്ങി ആലപ്പുഴ
ആലപ്പുഴ: ചെട്ടിക്കാട് വീടിനുള്ളില്‍ കൊന്ന് കുഴിച്ചിട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റോസമ്മ രണ്ടാം വിവാഹം കഴിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് സഹോദരൻ ബെന്നി അരുംകൊല ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റോസമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തയതിന് ശേഷം ബെന്നി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. എന്നാൽ ഈ വിവരം ആരും പോലീസിൽ അറിയിച്ചിരുന്നില്ല. ബെന്നിയും സഹോദരി റോസമ്മയും പൂങ്കാവ് പള്ളിക്ക് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ സഹോദരിയെ കൊലപ്പെടുത്തിയെന്നും, തനിക്ക് കൈയബദ്ധം പറ്റിയതാണെന്നും ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച് പോയ റോസമ്മയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്.…
Read Moreജുഡീഷ്യൽ അന്വേഷണ വേണം; പൂരം കലക്കിയത് മുകളിൽ നിന്നു കിട്ടിയ നിർദ്ദേശമനുസരിച്ച്; കമ്മീഷണറെ ന്യായീകരിച്ച് സുരേഷ് ഗോപി
തൃശൂർ: പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണർ അങ്കിത് അശോകനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം മുകളിൽ നിന്നു കിട്ടിയ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചത്. അത്തരത്തിൽ അന്വേഷണം കമ്മീഷണറിൽ മാത്രം ഒതുക്കുന്നത് ശരിയല്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണമോ അതിലും വലിയ അന്വേഷണമോ നടത്തുന്നതിൽ തെറ്റില്ല. പക്ഷേ ആരും അന്വേഷണം തടസപ്പെടുത്തരുത്. തന്നെ പോലൂം മുക്കാൽ മണിക്കൂറോളം പോലീസുകാർ തടഞ്ഞു വച്ചു. പല പോലീസുകാരെയും വിളിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നാണ് പറഞ്ഞത്. പാതിരാത്രിയിൽ എന്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്ന് മനസിലാകുന്നില്ല. എന്തായാലും പൂരം കലക്കിയതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് നിർദ്ദേശം നൽകിയവരെ കുറിച്ചും അന്വേഷണം നടത്തണം. പോലീസ് അവരോട് പറഞ്ഞ ചുമതലകൾ മാത്രമാണ് നിർവഹിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ ഇപ്പോൾ പൂരം കലക്കൽ മാത്രമായി ചർച്ച. മൂന്നു മുന്നണികളുടെയും പ്രധാന വിഷയം…
Read More