ഡിജിറ്റല്‍ ആസക്തിക്ക് ശമനമില്ല ! കഴിഞ്ഞ ആറുമാസത്തിനിടെ ഡി – ഡാഡ് സെന്‍ററുകളില്‍റിപ്പോര്‍ട്ട് ചെയ്തത് 443 കേസുകള്‍

കൊച്ചി: സംസ്ഥാനത്ത് കുട്ടികളിലും 18 വയസിനു താഴെയുള്ളവരിലും കണ്ടുവരുന്ന ഡിജിറ്റല്‍ ആസക്തിയില്‍ നിന്ന് മോചനം നല്‍കാനായി കേരള പോലീസ് തുടങ്ങിയ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകളില്‍ (ഡി – ഡാഡ് സെന്‍ററുകള്‍) കഴിഞ്ഞ ആറു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 443 കേസുകള്‍. കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍റെ 2026 ജനുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. കോഴിക്കോട് (83), കൊല്ലം (56), കൊച്ചി (53) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടരുന്ന കേസുകളുടെ എണ്ണം 349 ആണ്. കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 41 കേസുകള്‍ റഫര്‍ ചെയ്തു. 38 കേസുകള്‍ അവസാനിപ്പിച്ചു. 15 കേസുകള്‍ ഇടയ്ക്കുവച്ച് നിര്‍ത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 14 കേസുകളും ഡി -ഡാഡ് സെന്‍ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.കൊച്ചി ആറ്, കാസര്‍ഗോഡ് 3, കോഴിക്കോട് 2, പത്തനംതിട്ട,…

Read More

വഞ്ചിയൂർ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു

തിരുവനന്തപുരം : മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെയും കൂട്ടി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കുറ്റിക്കാട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. പാൽക്കുളങ്ങര നാല് മുക്ക് തൈവിളാക ത്ത് വീട്ടിൽ വിശാഖ് (42 )നെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ പാൽകുളങ്ങര സ്വദേശി പ്രദീപ്, പാച്ചല്ലൂർ സ്വദേശി വിനീത് പേ ട്ട സ്വദേശി റാസിo,കരിക്കകം സ്വദേശി ശിവപ്രസാദ് എന്നിവരെ വഞ്ചിയൂർ പോലീസ് ഇന്നലെ അർധരാത്രിയോടെ അറസ്റ്റ് ചെയ്തത്. പുലയനാർ കോട്ടയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ പ്രതികൾ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പോലീസ് സ്ഥലത്തെത്തി നാല് പേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ ഒരാളായ പ്രദീപിനെ രണ്ടുവർഷം മുമ്പ് വിശാഖ് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ജയിലിൽ ആയിരുന്ന വിശാഖ് ഈ സമീപകാലത്താണ് പുറത്തിറങ്ങിയത്. ഇതിന്‍റെ വിരോധത്തിലാണ് കേസിലെ മുഖ്യപ്രതിയായ പ്രദീപും സുഹൃത്തുക്കളും ഇന്നലെ…

Read More

സഹപാഠിക്ക് ക്രൂരമര്‍ദനം: നാലു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മൂവാറ്റുപുഴ: സ്‌കൂളിലുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. മൂവാറ്റുപുഴ വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് നടപടി സ്വീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്‌കൂള്‍ വളപ്പിന് പുറത്താണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുട്ടിയെ മര്‍ദിച്ച ശേഷം സഹപാഠികള്‍ പാട്ടു പാടി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ മര്‍ദനമേറ്റ കുട്ടി പരാതി തന്നിട്ടില്ല എന്നാണ് സ്‌കൂളിന്റെ വിശദീകരണം. മര്‍ദിച്ച വിദ്യര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥികളായതിനാല്‍ വീട്ടിലിരുത്തി പഠിപ്പിച്ചാല്‍ മതിയെന്നാണ് മാനേജ്‌മെന്റ് നിലപാട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ സംവിധാനങ്ങളുള്‍പ്പെടെ വീഡിയോ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Read More

വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ പെല്ലറ്റ് തോക്ക് ഉപയോഗിച്ച സംഭവം: വീഴ്ച സമ്മതിച്ച് ആർഎഎഫ് മേധാവി

ന്യൂഡൽഹി: കഴിഞ്ഞ 20നു നടന്ന പാർലമെന്‍റ് മാർച്ചിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നു റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) മേധാവി സമ്മതിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണ് ആർഎഎഫ് മേധാവി വീഴ്ച സമ്മതിച്ചത്. ആർഎഎഫ് ജവാനാണു പെല്ലറ്റ് ഗൺ ഉപയോഗിച്ചത്.കൊണാട്ട് പ്ലേസിലെ ഡ്യൂട്ടിക്കിടെയാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചത്. ഏഴ് റൗണ്ട് പെല്ലറ്റ് ഉപയോഗിച്ചു.അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ മേൽ തറച്ചു. നാലു പേർക്ക് പരിക്കേറ്റു. വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ തുടർ നടപടിയുണ്ടാകുമോ എന്നത് വ്യക്തമല്ല. കേന്ദ്ര റിസർവ് പോലീസ് സേനയ്ക്കു (സിആർപിഎഫ്) കീഴിൽ 1992ൽ രൂപം നൽകിയ ആർഎഎഫിനെയാണു കലാപം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ നിയോഗിക്കുന്നത്.

Read More

‘മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനാകണം, അഹങ്കാരം ഉപേക്ഷിക്കണം’; പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സതീശനെതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസിന്‍റെ കടുത്ത അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് പ്രമേയം അയക്കാനാണ് തീരുമാനം.

Read More

ഇത് തുടക്കം മാത്രം, ഇനിയും ഏറെ ദൂരം പോകാനുണ്ട്; നയം വ്യക്തമാക്കി അഭിജീത് ദീപ്കെ

ന്യൂഡൽഹി: സമര വിജയത്തിനു പിന്നാലെ നന്ദി അറിയിച്ച് കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജീത് ദീപ്കെ. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പൂർണതോതിൽ നടപ്പാക്കാൻ തങ്ങൾ ഒപ്പമുണ്ടാകും. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അഭിജീത് ഓർമ്മിപ്പിച്ചു. ടൈഫോയ്ഡ് ബാധിതനായിരുന്നിട്ടും അതവഗണിച്ചാണ് അഭിജീത് കഴിഞ്ഞ ദിവസം സമരവേദിയിലേക്ക് എത്തിയത്. അതേസമയം സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് ഡൽഹി പോലീസ്. പ്രോസിക്യൂഷൻ വിടുതൽ നടപടികളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉത്തരവുണ്ടായാൽ ഉടൻതന്നെ തുടർ അന്വേഷണം നിർത്തിവെക്കും. സമരത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തിനിടയിൽ സിവാനിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. സംസ്ഥാനത്ത് നിലവിൽ ജാഗ്രത തുടരുകയാണെന്നും…

Read More

‘അവയവങ്ങള്‍ മോഷ്ടിച്ച് പണമുണ്ടാക്കുന്ന നിരവധിപ്പേരുണ്ട്, പരാതികള്‍ കിട്ടിയതോടെയാണ് എസ്‌ഐടി രൂപീകരിച്ചത്’: രമേശ് ചെന്നിത്തല

കൊച്ചി: പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ വ്യാപകമായി കേരളത്തില്‍ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചു കൊണ്ട് അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. ശക്തമായി തന്നെ അവയവക്കച്ചവടത്തെ നിയന്ത്രിക്കും. അതിലൊരു സംശയവും വേണ്ട. എസ്‌ഐടിയുടെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും. കേരളത്തില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. അതിന് വ്യവസ്ഥാപിതമായ നടപടികളുണ്ട്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുണ്ട്, അതൊന്നും പാലിക്കാതെ ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.…

Read More

നിർണായക വഴിതിരിവിൽ മാസപ്പടിക്കേസ്: പിണറായി വിജയനെതിരെ അന്വേഷണ സാധ്യതയെന്ന് സൂചന

കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പിണറായി വിജയന്‍റെ മകളും കേസിലെ പ്രതിയുമായ വീണയുടെതുൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക സൂചനകളുള്ളത്.   കേസ് അന്വേഷിച്ച കൊച്ചി ഇഡി ഓഫീസാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. എക്സാലോജിക് കമ്പനിക്കും ഡയറക്ടറായ വീണയ്ക്കും പണം നൽകിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്‍റെ പേരിലാണെന്ന് സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17ന് മൊഴി നൽകിയിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് ഈ പണമിടപാട് നടന്നതെന്നും മൊഴിയിലുണ്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും തിരിച്ചു നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കർത്തായുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക. അതേസമയം പിണറായി വിജയനു…

Read More

മുട്ടുമടക്കി കേന്ദ്ര സർക്കാർ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ന്യൂഡൽഹി: നീറ്റ് ചോദ്യപോപ്പർ ചോർച്ചാ വിഷയത്തിൽ സിജെപിയും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ സർക്കാർ വഴങ്ങുകയായിരുന്നു.

Read More

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാർ കുടുങ്ങി; വകുപ്പുതല നടപടിക്ക് ശിപാർശ

തൊടുപുഴ: ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു. കരിമണ്ണൂർ എസ്ഐ റോയ്, സിവിൽ പോലീസ് ഓഫീസർ എൻ.എസ്.റോയി, ജിജോ ആന്‍റണി എന്നിവരാണ് മദ്യപിച്ചതായി കണ്ടെത്തിയത്. കാക്കനാട് റീജിയണൽ ലാബിൽ നടത്തിയ രാസപരിശോധനയിലാണ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. ഇവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കാൻ ഇടുക്കി എസ്പി എറണാകുളം റേഞ്ച് ഡിഐജിക്ക് ശിപാർശ നൽകി. മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ പ്രദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഈ ഉദ്യോഗസ്ഥരെ അന്ന് നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.

Read More