കാസർഗോഡ്: പരോളിലിറങ്ങിയ ശേഷം പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ റീൽ ചിത്രീകരണം. കേസിലെ ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന പരോൾ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് റീൽ ചിത്രീകരണം. പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോൾ വ്യവസ്ഥയുടെ ലംഘനം. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിലുള്ളത്. ഇരുപത് ദിവസത്തേക്കാണ് ഇവര്‍ക്ക് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ…
Read MoreCategory: Top News
കാത്തിരിക്കുന്ന ചതി അറിയാതെ കൂട്ടുകാരെക്കണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി: സ്കൂൾവിട്ട് വന്ന അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. കരുവാറ്റ വടക്ക് തൈപ്പറമ്പിൽ ഗോപേഷ് (32) ആണ് പോക്സോ കേസിൽ ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന കുട്ടിയോട് പിന്നിൽ നിന്ന് വണ്ടി വരുന്നുണ്ടെന്നും ഓരം ചേർന്ന് നടക്കണമെന്നും പറഞ്ഞ് പ്രതി അടുത്തുകൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ ചേർത്തുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. വീട്ടിലെത്തിയ ശേഷം ഭയന്നുവിറച്ചിരുന്ന കുട്ടി പിന്നീട് അച്ഛനോടാണ് വിവരം തുറന്നുപറഞ്ഞത്. രാത്രി ഒൻപതരയോടെ രക്ഷിതാക്കൾ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലായ ഗോപേഷ് ഹരിപ്പാട് സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.
Read More‘എനിക്ക് ശ്വാസം മുട്ടുന്നു’; കുത്തേറ്റു വീണ കൗമാരക്കാരനെ പോലീസ് വിലങ്ങുവെച്ചു; ജീവനുവേണ്ടിയുള്ള യുവാവിന്റെ വാക്ക് വിശ്വസിക്കാനെ പോലീസ്; പിന്നീട് സംഭവിച്ചത്…
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന്റെ കുത്തേറ്റ പതിനെട്ടുകാരനെ ബ്രിട്ടീഷ് പോലീസ് വിലങ്ങുവെക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് നിലവിളിച്ചിട്ടും പോലീസ് യുവാവിന്റെ കൈകളിൽ ബലമായി വിലങ്ങുവെക്കുകയായിരുന്നു. സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ ഹെൻറി നൊവാക് എന്ന കൗമാരക്കാരന്റെ മരണവുമായി ബന്ധപ്പെട്ട ബോഡികാം ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് കള്ളം പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ച പ്രതി സിഖ് വംശജനായ വിക്രം ദിഗ്വയ്ക്ക് (23) കോടതി കഴിഞ്ഞ ദിവസം കുറഞ്ഞത് 21 വർഷം തടവോടെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ നൊവാകിന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തനിക്ക് കുത്തേറ്റെന്ന് നൊവാക് പറയുന്നുണ്ടെങ്കിലും “നിനക്ക് കുത്തേറ്റെന്നോ? എവിടെ? എനിക്ക് തോന്നുന്നില്ല കൂട്ടുകാരാ” എന്ന് പരിഹസിച്ചാണ് പോലീസ് വിലങ്ങുവെച്ചത്. ബോധരഹിതനായ ശേഷമാണ് പോലീസ് നൊവാകിനെ പരിശോധിച്ചതും കുത്തേറ്റ വിവരം അറിഞ്ഞ് വിലങ്ങ് അഴിച്ചുമാറ്റി…
Read Moreമക്കൾ അലറിവിളിച്ചു അമ്മയെ കൊല്ലല്ലേ; മക്കളുടെ മുന്നിൽ ഭാര്യയെ കൊന്ന് ഭർത്താവ്; നാട്ടുകാർ എത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടു
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. തിരുവനന്തപുരം നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉദയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആക്രമണത്തിനുശേഷം ഇവരുടെ ഭർത്താവ് സുരേഷ് (46) കാറിൽ കയറി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. സുരേഷും ഹസീനയും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More‘ഉമ്മൻ ചാണ്ടി’… അപ്പയുടെ പേരിൽ തന്നെ ഒരു സിനിമ നിർമിക്കണം; നായകനായി ഒരാൾ മാത്രം മനസിൽ; സിനിമയിൽ തന്റെ റോളും പറഞ്ഞ് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നടനും സംവിധായകനുമായ നാദിർഷാ നയിക്കുന്ന ‘നാദിർ ഷോ’ എന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം മനസ് തുറന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചാണ്ടി ഉമ്മൻ. തനിക്ക് അഭിനയത്തോടല്ല, മറിച്ച് ഒരു സിനിമ നിർമിക്കാനാണ് കൂടുതൽ താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. “അച്ഛന്റെ പേരിലുള്ള ഒരു സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു സ്വപ്നമാണ്. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. ‘ഉമ്മൻ ചാണ്ടി’ എന്ന പേരിൽ തന്നെയായിരിക്കണം ആ സിനിമ പുറത്തിറങ്ങേണ്ടത്. അച്ഛന്റെ ആ ജനകീയ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം,” ചാണ്ടി ഉമ്മൻ പറഞ്ഞു.…
Read Moreവിനോദയാത്രയ്ക്ക് പോകണം ആഡംബര ജീവിതം നയിക്കണം; പണം കണ്ടെത്താൻ 19കാരനും കൗമാരക്കാരും ചേർന്ന് മോഷണം; യാത്രകഴിഞ്ഞ് തിരികെത്തിയപ്പോൾ കൈവിലങ്ങുമായി പോലീസും
കാഞ്ഞിരപ്പള്ളി: വിനോദയാത്രയ്ക്കും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താൻ വീട് കൊള്ളയടിച്ച 19 വയസുകാരനടക്കം പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടുപേർ കൂടി കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ അജിത്ത് അനിലി (19) നെയും 17 വയസുള്ള മറ്റ് രണ്ട് കൂട്ടുപ്രതികളെയുമാണ് കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി.കെ. മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആനക്കല്ല് പൊന്മല ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്. മേയ് 24ന് അർധരാത്രിയോടെ ആനക്കല്ല് – പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉടമസ്ഥർ ബംഗളൂരുവിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നതിനാൽ വീട് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മനസിലാക്കിയ മോഷണസംഘം ഒരു കാറിൽ ഇവിടെയെത്തി മുഖംമൂടിയും പർദയും ധരിച്ച് മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി 75,000 ഓളം രൂപയും മൂന്ന്…
Read Moreനോമിനെ തൊടരുതേ..! സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി എറിഞ്ഞു നൽകിയ വി. മുരളീധരൻ എംഎൽഎ; വിവാദം കൊഴുക്കുന്നു
തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി എറിഞ്ഞു നൽകി വി. മുരളീധരൻ എംഎൽഎയുടെ നടപടി വിവാദത്തിൽ. തിരുവനന്തപുരത്ത് അംബേദ്കർ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. കുട്ടികളുടെ കൈകളിൽ മിഠായി കൊടുക്കുന്നതിന് പകരം മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു എംഎൽഎ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ നടപടി വിവാദത്തിലെത്തിയത്. എംഎൽഎയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻമന്ത്രി വി. ശിവൻകുട്ടി. ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണെന്നും കൊച്ചു കുഞ്ഞുങ്ങളോട് ഇത്തരത്തിൽ പെരുമാറാൻ ബിജെപിക്കേ കഴിയൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുപ്രവർത്തകർ പുലർത്തേണ്ട മാന്യത കുട്ടികളോട് കാട്ടിയില്ലെന്ന രീതിയിൽ വലിയ വിമർശനമാണ് ഈ സംഭവത്തിൽ ബിജെപിക്കെതിരെ ഉയരുന്നത്.
Read Moreബൈക്കിലെത്തി യുവതിയുടെ മാലപൊട്ടിച്ചു; സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം; വാകത്താനത്തെ കള്ളനെ കുടുക്കിയത് കെഎസ്ആർടിസിയിലെ കാമറ
വാകത്താനം: കടയുടമയായ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റില്‍. വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയില്‍ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികൾ തട്ടിപ്പറിച്ചു കടന്നുകളഞ്ഞത്. കേസില്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന വിഷ്ണു അനില്‍കുമാറും പാമ്പൂരാംപാറ സ്വദേശിനി ധന്യയുമാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. വാകത്താനം പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 55 ഓളം സിസിടിവികളുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. കഴിഞ്ഞ 31ന് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തു ഹെല്‍മറ്റ് മാറ്റുന്ന ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പ്രതിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് നടത്തിയ അന്വേഷണം പാമ്പൂരാംപാറ സ്വദേശിനിയും പുതുപ്പള്ളി പെട്രോള്‍ പമ്പിലെ ജീവനക്കാരിയുമായ ധന്യയിലേക്ക് എത്തിച്ചേര്‍ന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിഷ്ണുവിനെ പിടികൂടാന്‍ പോലീസിന് സാധിച്ചത്. ചിങ്ങവനം പോലീസ്…
Read Moreശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച് ബന്ധുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയും. ബൈക്ക് അപകടത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാൽ പുഴു അരിച്ച നിലയിൽ. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം 28-നായിരുന്നു രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. തുടര്‍ന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളുടെ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരുന്നു. സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്. വാർഡിലെത്തിച്ച രോഗിയുടെ കെട്ടിവെച്ചിരുന്ന കാലിൽ പുഴുക്കൾ അരിക്കുന്നതായി കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയിൽ പ്രകോപിതരായ ബന്ധുക്കൾ വാർഡിൽ വലിയ രീതിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും…
Read More‘സഖാക്കളോട്’… ബ്രാഞ്ച് മുതൽ ഏരിയ സെക്രട്ടറിമാർ വരെ അഹങ്കാരികൾ; സർക്കാരിന്റെ ശോഭകെടുത്തി സിപിഐ; പിണറായിയെ തലോടി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പിണറായിയെ മാത്രം വ്യക്തിപരമായി ക്രൂശിക്കുന്നത് വലിയ നീതികേട്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എൻഡിപി മുഖപത്രമായ ‘യോഗനാഥ’ത്തിലെ ‘സഖാക്കളോട്…’ എന്ന് തുടങ്ങുന്ന എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിൽ സിപിഎം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തണം. പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കൈയടക്കിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമായിരുന്നുവെന്നും…
Read More