തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചുരുന്നു. ഇതോടെ യുഡിഎഫ് സർക്കാർ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാകും ഇത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്.
Read MoreCategory: Top News
ഞാൻ മാത്രമല്ല, അവരും… തലസ്ഥാനത്തെ വെള്ളക്കെട്ട്; ഓടകൾ വൃത്തിയാക്കിയിട്ടുണ്ടെന്നും നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും മേയർ
തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളക്കെട്ടിനെ നേരിടാനുള്ള കോർപ്പറേഷന്റെ മുന്നൊരുക്കങ്ങൾ പാളിയിട്ടില്ലെന്നും തങ്ങളുടെ പരിധിയിലുള്ള 101 വാർഡുകളിലെയും ഓടകൾ വൃത്തിയാക്കിയിട്ടുണ്ടെന്നും മേയർ വി.വി. രാജേഷ്. നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട മേയർ നാല് നാലര മാസം കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായ വെള്ളം വരുന്നത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളിൽ നിന്നല്ലെന്നും മേയർ കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മേയർ. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡും പഴവങ്ങാടി റോഡും തമ്പാനൂരും ചാക്കയുമെല്ലാം വലിയ തോതിലുള്ള വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലായിരുന്നു. ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയതും ഓടകളിൽ മാലിന്യം മൂടിയതും നഗരത്തെ മണിക്കൂറുകളോളം ദുരിതത്തിലാക്കി. ഒരു ചെറിയ മഴ പെയ്താൽ പോലും നഗരത്തിൽ അഴുക്കുവെള്ളം നിറയുന്ന പതിവ് സ്ഥിതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. വരാനിരിക്കുന്ന…
Read Moreപുതുയുഗ കാഴ്ച..! ജൂൺ ഒന്നിന് വീട്ടമ്മമാർ കണികണ്ടുണരുന്ന മിൽമ പാൽവില കൂടും; ലിറ്ററിന് 4 രൂപ വർധന; തൈരിന് കിലോയ്ക്ക് 10 രൂപ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മറ്റു പാൽ ഉത്പന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മിൽമ അറിയിച്ചു. ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നത്. ലിറ്ററിന് നാല് രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75 ശതമാനം തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചു. അതേസമയം ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് വർധിപ്പിച്ചത് ലിറ്ററിന് ആറ് രൂപയാണ്. 500 മില്ലിയുടെ ഡബിൾ ടോൺഡ് മിൽക് (മഞ്ഞ കവർ)…
Read Moreഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് സിപിഎം പ്രവര്‍ത്തകർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ആറ്റുകാല്‍ കൗണ്‍സിലര്‍ ഉണ്ണി, സിപിഎം പ്രവര്‍ത്തകരായ ഷൈജു, സലിം, സിദ്ധാര്‍ത്ഥ്, വിജയ്, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. പ്രതികളെ നന്ദാവനം എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും. പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന മൂന്നൂറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ്. വരുംദിവസങ്ങളിലും കുടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. അതേ സമയം…
Read Moreരാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ വർധനയെന്ന് ആർബിഐ റിപ്പോർട്ട്: നാല് വർഷത്തിനിടെ 2.6 മടങ്ങ് വർധന
പരവൂർ: രാജ്യത്തെ ധനകാര്യ മേഖലയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വലിയ വിപ്ലവത്തിന് വഴിമാറുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ (2021-2025) ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 2.6 മടങ്ങ് വർധനയുണ്ടായതായി ആർബിഐ വ്യക്തമാക്കുന്നു. അതേസമയം യുപിഐ , ഡിജിറ്റൽ വാലറ്റുകൾ എന്നിവയുടെ ജനപ്രീതി വർധിച്ചതോടെ പരമ്പരാഗത ഡെബിറ്റ് കാർഡുകളുടെ ഉപയോഗം രാജ്യത്ത് കുത്തനെ ഇടിഞ്ഞു. ആർബിഐയുടെ പേയ്മെന്റ് സിസ്റ്റം റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും അതിന്റെ ആകെ മൂല്യത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2021-ൽ 216 കോടിയായിരുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 2025 ആയപ്പോഴേക്കും 570 കോടി യായി ഉയർന്നു. ഇതേ കാലയളവിൽ കാർഡുകൾ വഴി ചെലവഴിച്ച തുക 8.9 ലക്ഷം കോടി രൂപയിൽ നിന്ന് 23.2 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. പ്രതിവർഷം ശരാശരി…
Read Moreറെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂടും: സെൻട്രൽ റെയിൽവേയിൽ ജൂൺ ഒന്നു മുതൽ തുടക്കം
പരവൂർ: ട്രെയിൻ യാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന പുതിയ തീരുമാനവുമായി റെയിൽവേ മന്ത്രാലയം. സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിലെ ലഘുഭക്ഷണങ്ങളുടെ വില ജൂൺ ഒന്നു മുതൽ വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. ഇറാൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന-വാതക വിലയിലുണ്ടായ വർദ്ധനയാണ് ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മേയ് 25-ന് ചീഫ് കൊമേഴ്സ്യൽ മാനേജരുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി. സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന മുംബൈ, ഭുസാവൽ, നാഗ്പൂർ, സോലാപൂർ, പൂനെ ഡിവിഷനുകളിലെ ചെറിയ കാറ്ററിംഗ് യൂണിറ്റുകളിലാണ് ഈ വിലവർധന തുടക്കത്തിൽ ബാധകമാകുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം സ്റ്റേഷനുകളിലെ ജനപ്രിയ വിഭവങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ താഴെ നൽകുന്നു: വടാപ്പാവ്: 13 രൂപയിൽ നിന്ന് 20 രൂപയായി ഉയരും.സമൂസ: 12 രൂപയിൽ നിന്ന് 20 രൂപയായി വർധിക്കും.രഗ്ഡാ പാവ്: 20 രൂപയിൽ…
Read Moreതോട്ടിൽ ഒഴുകിയെത്തിയ മൃതദേഹം തൊടാൻ മടിച്ചു നിന്നു: സധൈര്യം മുന്നോട്ടിറങ്ങിയത് പ്രതീഷ് മാത്രം
കോട്ടയം: വാകത്താനത്തു കഴിഞ്ഞ ദിവസം കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നതിനിടയിലാണ് ആ വാർത്തയെത്തിയത്. വാകത്താനം പാലത്തിനടിയിൽ ഒരു മൃതദേഹം. വാർത്ത കേട്ട് എല്ലാവരും ഒാടിയെത്തി. കാണാതായ യുവാവിന്റെ മൃതദേഹം തന്നെയാണ് ഇതെന്നു തിരിച്ചറിഞ്ഞു. കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാം പറമ്പിൽ വർഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസിന്റെ മൃതദേഹമാണ് പാലത്തിനടയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ, തോടിന് ആഴമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ ഫയർഫോഴ്സ് സംഘം സ്കൂബ ടീമിനെ വിളിക്കാമെന്ന നിർദേശം വച്ചു. ഇതോടെ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഇനിയും ഏറെ സമയം വെള്ളത്തിൽ കിടക്കേണ്ടിവരുമെന്ന ആശങ്ക ഉയർന്നു. വെള്ളത്തിൽ ഇറങ്ങാൻ എല്ലാവരും മടിച്ചുനിന്നപ്പോഴാണ് വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രീതീഷ് പ്രസാദ് മുന്നോട്ടുവന്നത്. താൻ ഇറങ്ങി മൃതദേഹം കരയ്ക്ക് അടുപ്പിക്കാമെന്ന് പ്രീതീഷ്…
Read Moreപി. എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു
കാസർഗോഡ്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ തിങ്കളാഴ്ച നടത്തുന്ന ചടങ്ങിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാക്കമ്മിറ്റി അംഗമാണ്. കാസര്‍ഗോഡ് സ്വദേശിയായ വിദ്യ അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതികൂടിയാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പിജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. ആര്‍ഷോയുടെ പ്രതികരണങ്ങളും നിലപാടുകളും പലപ്പോഴും വലിയ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്.
Read Moreകോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമം: വയോധികൻ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് വയോധികൻ. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഗർഭിണിയാണെന്ന് അറിയില്ലായിരുന്നു; കുഞ്ഞിനെ എനിക്ക് വേണ്ട; ഇതരസംസ്ഥാന യുവാവുമായി പ്രണയത്തിലായിരുന്നെന്ന് പത്തൊമ്പതുകാരി പെൺകുട്ടി
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) അറിയിച്ചു. ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയായിരുന്നു യുവതി. അവിടെവച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവതിയെ അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്. വയറ്റിലെ അസുഖത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നുമാസമായി യുവതിയും വീട്ടില്‍ തന്നെയുണ്ടായിരുന്നു. യുവതി ആശുപത്രി വിടുന്നതോടെ…
Read More