നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊന്ന കേസ്; പ്രതിയായ യുവതിയെ ‘അതിജീവിത’യാക്കിയ കമ്മീഷണറുടെ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

കൊച്ചി: നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ബഹുനില ഫ്ലാറ്റില്‍നിന്നു പുറത്തേക്കെറിഞ്ഞ കേസില്‍ പ്രതിയായ യുവതിയെ ‘അതിജീവിത’ എന്നു പരാമര്‍ശിച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. കമ്മീഷണര്‍ എസ്. ശ്യാംസുന്ദറിന്‍റെ ഈ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ പരാതിയിലാണു നടപടി. കഴിഞ്ഞ മൂന്നിനു രാവിലെയാണ് വീട്ടില്‍ വച്ച് രഹസ്യമായി യുവതി പ്രസവിച്ചത്. പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഫ്ലാറ്റില്‍നിന്നു താഴേക്ക് വലിച്ചെറിയുകയായിരുന്നു. കേസില്‍ അറസ്റ്റിലായ യുവതി റിമാന്‍ഡിലാണ്. നിലവില്‍ ആശുപത്രി ചികിത്സയിലാണിവര്‍. സംഭവം നടന്നതിനു പിന്നാലെ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുന്നതിനിടെയായിരുന്നു കമ്മീഷണര്‍ യുവതിയെ അതിജീവിത എന്നു വിശേഷിപ്പിച്ചത്.

Read More

പ്ലസ്‌വണ്‍ പ്രവേശനം 16 മുതൽ; ക്ലാസുകൾ ജൂണ്‍ 24ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 2024-2025 അധ്യയനവർഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് 16 മുതൽ ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ 25നകം സമർപ്പിക്കണം. ട്രയൽ അലോട്ട്മെന്‍റ് 29നും ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിനും രണ്ടും മൂന്നും അലോട്ട്മെന്‍റുകൾ ജൂണ്‍ 12നും 19 നും നടക്കും. മൂന്നുഘട്ട അലോട്ട്മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം ക്ലാസുകൾ ആരംഭിച്ചത് ജൂലൈ അഞ്ചിനായിരുന്നു. മൂന്നുഘട്ട അലോട്ട്മെന്‍റുകൾക്കു ശേഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 31ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. അപേക്ഷകൾ സ്വന്തമായോ അല്ലെങ്കിൽ പഠിച്ചിരുന്ന സ്കൂളിലെ കംപ്യൂട്ടർ ലാബ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയോ വിദ്യാർഥികൾക്കു സമർപ്പിക്കാം.

Read More

എസ്എസ്എല്‍സി പരീക്ഷയിൽ മാറ്റം വരുന്നു: വിജയിക്കാൻ വേണം മിനിമം മാര്‍ക്ക്; അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ ആലോചന

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറി മാതൃകയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന. നിരന്തര മൂല്യനിര്‍ണയത്തിനൊപ്പം എഴുത്തുപരീക്ഷയില്‍ നാമമാത്രമായ മാര്‍ക്ക് മാത്രം നേടിയാല്‍ വിദ്യാര്‍ഥികള്‍ വിജയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറയ്ക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് അടുത്ത അധ്യയനവര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതോടെ എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാതെ വിജയിക്കാനാവില്ല. 40 മാര്‍ക്കിന്‍റെ പരീക്ഷയില്‍ മിനിമം 12 മാര്‍ക്കും 80 മാര്‍ക്കിന്‍റെ പരീക്ഷയില്‍ 24 മാര്‍ക്കുമാണ് നേടേണ്ടത്. എട്ടാം ക്ലാസില്‍ എല്ലാവരെയും വിജയിപ്പിക്കുന്ന രീതിക്കും മാറ്റം വരുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സബ്ജക്ട് മിനിമം ഏര്‍പ്പെടുത്തിയാല്‍ വിദ്യാഭ്യാസ ഗുണനിലവാരം കുറച്ചുകൂടി…

Read More

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവർ ലോകം ചുറ്റലിൽ; ബിജെപിയെ പേടിച്ചാണോ പിണറായി പ്രചാരണത്തിന് ഇറങ്ങാത്തതെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു.ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ ആളുകള്‍ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ തളര്‍ന്നു വീഴുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല…

Read More

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; പോയ വർഷത്തേക്കാൾ ഇക്കൊല്ലം വിജയശതമാനത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ പ്രകടമാകുന്നത്. കഴിഞ്ഞ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ റവന്യൂ ജില്ല കോട്ടയം. 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08 ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ (100 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ് 4964 കുട്ടികൾ. www.prd.kerala.gov.in, www. result. kerala. gov. in, www.examresults.kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എന്നീ…

Read More

നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ… വഴിതടസപ്പെടുത്തി സിപിഎം സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റി സ്ത്രീകള്‍; കൗൺസിലറുടെ പ്രതിരോധം വിഫലമായി; അതിക്രമം ബിജെപി പിന്തുണയിലെന്നു സിപിഎം

ചേര്‍ത്തല: വീടുപണിക്കു തടസമാകുന്ന തരത്തില്‍ വഴിയടച്ച് സിപിഎം സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകള്‍ ചേര്‍ന്നു പിഴുതെടുത്തു. കമ്പിപ്പാരകൊണ്ടു കുത്തിപൊളിച്ചു കൊടിമരംപിഴുതെടുക്കുന്നതു തടയാന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയതു സംഘര്‍ഷത്തിനിടയാക്കി. പോലീസെത്തി ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ കൊടിമരം മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി. ഇതോടൊപ്പം പ്രധാന റോഡിനായുള്ള സ്ഥലം വിട്ടു നല്‍കുന്നതിലും ധാരണയായിട്ടുണ്ട്. ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ തോട്ടത്തില്‍ കവലയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങളരങ്ങേറിയത്. ഇവിടെ ഏതാനും നാളുകളായി വഴിതര്‍ക്കം നിലനിന്നിരുന്നതാണ്. വഴി അടച്ച് സിപിഎം കൊടിയിട്ടതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയതായാണ് വീട്ടുകാരുടെ പരാതി. വീട്ടുകാര്‍ക്കു ബിജെപി പിന്തുണ നല്‍കിയതോടെ ഇതു തര്‍ക്കമായി ഉയര്‍ന്നു. ഇവരുടെ വീ്ട്ടിലേക്കുള്ള പ്രധാന റോഡിനുള്ള സ്ഥലം വിട്ടു നല്‍കാതെ റോഡിന്‍റെ സാഹചര്യം അട്ടിമറിച്ച് നാടിന്റെ വികസനസാധ്യത ഇല്ലാതാക്കിയെന്നാണ് സിപിഎം വാദം. ഇതിന്‍റെ പേരിലായിരുന്നു തര്‍ക്കം. ഇതേ വഴിക്കായി മുമ്പും സ്ഥലം…

Read More

‌കണ്ണൂരിന്‍റെ മണിമുത്തേ, കണ്ണേ കരളേ കെഎസേ… വിവാദങ്ങൾക്ക് വിട; കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് കെ. സുധാകരന്‍

തിരുവനന്തപുരം: കണ്ണൂരിന്‍റെ മണിമുത്തേ, കണ്ണേ കരളേ കെഎസേ… മുദ്രാവാക്യങ്ങളുടെ അലയൊലികളോടെ കെപിസിസി അധ്യക്ഷനായി തിരികെ ചുമതലയേറ്റ് കെ. സുധാകരന്‍. ഇന്ദിര ഭവനില്‍ ഉജ്വല വരവേല്‍പ്പാണ് അദ്ദേഹത്തിന് അണികള്‍ നല്‍കിയത്. എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇന്ദിരഭവനില്‍ എത്തിയത്. കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. കണ്ണൂരിന്‍റെ മണിമുത്തേ, കണ്ണേ കരളേ കെഎസേ എന്ന മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്. അതേസമയം, കെപിസിസി പ്രസിഡന്‍റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമായിരുന്നു കഴിഞ്ഞ ദിവസം സുധാകരന്‍റെ പ്രതികരണം. തനിക്കെതിരേ ഒരു തന്ത്രവും പാർട്ടിക്കുള്ളിൽ ആരും മെനയുന്നില്ല. ആരോടും ഒരു പരാതിയോ പരിഭവമോ തനിക്കില്ലന്നും സുധാകരൻ പറഞ്ഞു.

Read More

കൊടും ചൂടിൽ ആനക്കാര്യം പറഞ്ഞാൽ… ദിവസം മൂവായിരം ലിറ്ററോളം വെള്ളം; തണുപ്പിക്കാൻ തണ്ണിമത്തനും വെള്ളരിയും നിർബന്ധം

കോട്ടയം: കൊടുംചൂടില്‍ നാട്ടാനകളെ പോറ്റാന്‍ ഇക്കാലത്ത് ഉടമകള്‍ക്കും പാപ്പാനും ചില്ലറ കഷ്ടപ്പാടൊന്നുമല്ല. ദിവസം നാനൂറു ലിറ്റര്‍ മുതല്‍ അഞ്ഞൂറു ലിറ്റര്‍ വരെ തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കണം. വയറുനിറയെ വെള്ളം കുടിപ്പിച്ചാലൊന്നും ആനച്ചൂടിന് ശമനമാകില്ല. പുഴയിലെ കയങ്ങളില്‍ ഒരു മണിക്കൂര്‍ മുങ്ങിക്കിടന്നാല്‍ അല്‍പം കുളിരു കിട്ടും. അതിനു സൗകര്യമില്ലാത്തവര്‍ മൂന്നുനാലു നേരം ഹോസിലൂടെ വെള്ളമൊഴിച്ച് ഗജകേസരികളെ തണുപ്പിക്കുകയാണ്. ആനക്കൂടിനു പുറത്ത് തണല്‍മരങ്ങളുടെ ചുവട്ടിലാണ് തളയ്ക്കുക. വീപ്പകളില്‍ കുടിവെള്ളം അടുത്തുണ്ടാകും. ദിവസം മൂവായിരം ലിറ്ററോളം വെള്ളം ഗജരാജനായി കരുതുകയാണ് ഉടമകള്‍. പൂരങ്ങളും ഉത്സവങ്ങളും കൊടിയിറങ്ങിയതോടെ ഏറെ ആനകളും വിശ്രമത്തിലാണ്. പനമ്പട്ടയും പുല്ലും മാത്രം പോരാ ചൂടിന് ശമനമായി തണ്ണിമത്തനും വെള്ളരിക്കയും നിര്‍ബന്ധം. ദഹനക്കേട് വരാതിരിക്കാന്‍ പഴവും ശര്‍ക്കരയും മരുന്നുകൂട്ടുകളും ചേര്‍ത്ത് അഞ്ചു കിലോ അരിയുടെ കഞ്ഞിയും കൊടുത്താല്‍ കുശാല്‍. ഉഷശ്രീ ശങ്കരന്‍കുട്ടി ആനയെ ഉടമ ഏറ്റുമാനൂര്‍ ഉഷശ്രീ പി.എസ്.…

Read More

പത്മനാഭന്‍റെ മണ്ണിൽ താമരവിരിയും; 3.60 ലക്ഷം വോട്ട് പിടിച്ച് രാജീവ് ചന്ദ്രശേഖർ വിജയിക്കും; സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് ബിജെപി പറഞ്ഞതിങ്ങനെ…

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു രണ്ടു സീറ്റുകൾ ലഭിക്കുമെന്നു ബിജെപി. തിരുവനന്തപുരത്തും തൃശൂരും വിജയിക്കുമെന്നാണ് ഇന്നലെ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. പാർട്ടിക്കു 20 ശതമാനത്തിലേറെ വോട്ടും ലഭിക്കും. ആലപ്പുഴയിലും ആറ്റിങ്ങലിലും പത്തനംതിട്ടയിലും മികച്ച പ്രവർത്തനമാണു നടന്നത്. ഈ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന വിലയിരുത്തലില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. മലബാർ മേഖലയിൽ മുസ്‌ലിം വോട്ടുകളിൽ കേന്ദ്രീകരണം ഉണ്ടായതായും സംസ്ഥാന നേതൃയോഗം വിലയിരുത്തി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 12,000 വോട്ടിനു ജയിക്കുമെന്നാണ് ബൂത്തുതലം മുതലുള്ള കണക്കുകൾ പരിശോധിക്കുന്പോൾ ബിജെപി നേതൃത്വത്തിനു ലഭ്യമാകുന്നത്. സ്ഥാനാർഥി 3.60 ലക്ഷം വോട്ട് പിടിക്കുമെന്നാണു വിലയിരുത്തൽ. നേമത്ത് ഇരുപതിനായിരത്തിനും വട്ടിയൂർകാവിൽ 15,000ത്തിനും മുകളിൽ ലീഡാണു പ്രതീക്ഷ. കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും ലീഡ് ചെയ്യും. ഡോ.ശശിതരൂർ രണ്ടാമത് എത്തുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു ലക്ഷം വോട്ട് നേടി തൃശൂരിൽ സുരേഷ്…

Read More

പകര്‍പ്പവകാശം ലംഘിച്ച് എന്‍സിഇആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു വിതരണം; രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ കേസ്

കൊച്ചി: പകര്‍പ്പവകാശം ലംഘിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ട്രെയിനിംഗ് (എന്‍സിആര്‍ടി) എന്ന സ്ഥാപനത്തിന്‍റെ പാഠപുസ്തകങ്ങള്‍ വ്യാജമായി അച്ചടിച്ചു വിതരണം ചെയ്ത രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം ടിഡി റോഡിലുള്ള സൂര്യ ബുക്‌സ്, കാക്കനാട് പടമുകള്‍ ഭാഗത്തുള്ള മൗലവി ബുക്ക് ആന്‍ഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. പത്താം ക്ലാസിലെ മാത്തമാറ്റിക്‌സ്, ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് 2, സോഷ്യല്‍ സയന്‍സ് കണ്ടംപററി ഇന്ത്യ എന്നീ വിഷയങ്ങളുടെയും ഒമ്പതാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് ഇന്ത്യ ആന്‍ഡ് ദ് കണ്ടംപററി വേള്‍ഡ്, ഇക്കണോണിക്‌സ് സോഷ്യല്‍ സയന്‍സ് കണ്ടംപററി ഇന്ത്യ, സോഷ്യല്‍ സയന്‍സ് ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്നീ പാഠപുസ്തകങ്ങളുമാണ് അച്ചടിച്ചു വിതരണം ചെയ്തത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More