കോട്ടയം: സര്‍ക്കാര്‍ അഞ്ചു പൈസ അധികം കൊടുക്കില്ല. എന്നാല്‍ സ്കൂളില്‍ കുട്ടികള്‍ക്ക് പോഷകസദ്യ കൊടുക്കുകയും വേണം. ഉച്ചഭക്ഷണ പദ്ധതിയില്‍ പുതുക്കിയ മെനു പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി കൈയടി വാങ്ങിയപ്പോള്‍ പെട്ടുപോയത് പ്രധാനാധ്യാപകരാണ്. അധികച്ചെലവ് അധ്യാപകര്‍ കണ്ടെത്തണമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിക്കുകകൂടി ചെയ്തതോടെ അധ്യാപക സംഘടനകള്‍ പരസ്യപ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നു. ഉപ്പിനും കറിവേപ്പിലയ്ക്കുംവരെ വില കൂടിയിരിക്കെ സര്‍ക്കാര്‍ വിഹിതം കൂട്ടാതെ സ്കൂള്‍ മെനു പരിഷ്കരണം നടപ്പാകില്ല. എല്‍പി സ്കൂളില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യുപി ക്ലാസില്‍ 10.17 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സപ്ലൈകോയിലൂടെ അരി വെറുതെ കൊടുത്താലും കാര്യമില്ല. അരിയുടെ അഞ്ചിരട്ടി ചെലവാണ് പച്ചക്കറിക്കും പലവ്യഞ്ജനത്തിനും എണ്ണയ്ക്കും പാചകവാതകത്തിനും വരുന്നത്. ഒരു കുട്ടിക്ക് മിനിമം 30 രൂപ കൊടുക്കാതെ പുതിയ മെനു നടപ്പാകില്ല. പാചകക്കാരുടെ വേതനത്തിലും വര്‍ധനവുണ്ടാകണം. പാചകവാതകം, വാഹനച്ചെലവ്, പച്ചക്കറി, പലവ്യഞ്ജനം എന്നിവയ്ക്ക് നിലവിലെ തുക…
Read MoreCategory: Top News
വല്ലാത്തൊരു പ്രണയപ്പക…പ്രണയാഭ്യർഥന നിരസിച്ച് യുവിനോട് കൊടുംപക; കേരളമടക്കം ഇരുപതോളം സ്ഥലങ്ങളിൽ വ്യാജ ബോബ് ഭീഷണി; റെനെ ജോഷില്‍ഡയെ പൊക്കി പോലീസ്
അഹമ്മദാബാദ്: തന്റെ പ്രണയം നിരസിച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവിന്റെ പേരില്‍ വ്യാജ ബോംബ് ഭീഷണിയടക്കം നടത്തി പ്രതികാരം ചെയ്ത് യുവതി ഒടുവിൽ പിടിയിൽ. ചെന്നൈയിലെ ഡെലോയിറ്റില്‍ റോബോട്ടിക് എഞ്ചിനീയറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ റെനെ ജോഷില്‍ഡയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രണയം നിരസിച്ച യുവാവിന്റെ പേരില്‍ ഇന്ത്യയിലുടനീളമുള്ള ഇരുപതോളം സ്ഥലങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി അയച്ചത്. സ്കൂളുകളും സ്റ്റേഡിയങ്ങളും ആശുപത്രികളും വിമാനത്താവളങ്ങളും അഹമ്മദാബാദിലെ പ്രശസ്തമായ നരേന്ദ്രമോദി സ്റ്റേഡിയവുമുള്പ്പെടെയുളള സ്ഥലങ്ങളിലാണ് യുവതി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്. തന്നെ പ്രണയിക്കാന്‍ വിസമ്മതിച്ച യുവാവിനോടുളള പ്രതികാരമാണ് യുവതി തീര്‍ത്തതെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞു. “യുവതിക്ക് ഒരു യുവാവിനോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ യുവാവിന് അവരോട് പ്രണയമുണ്ടായിരുന്നില്ല. അയാള്‍ ഈ വര്‍ഷം ആദ്യം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇതോടെ അവള് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അവനെ നശിപ്പിക്കാനാണ്…
Read Moreഎല്ലാം മായതന്നെ… മായാലീലതന്നെ..! കളക്ടർ പോലീസ് കത്ത് നൽകി; തിരുത്തിയ തപാല്‍ ബാലറ്റ് പേപ്പറുകള്‍ വേണം; ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ തെളിവില്ലെന്ന് പോലീസ്
ആലപ്പുഴ: തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നിലച്ചു. തെളിവുകളില്ലാതെ കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ സൗത്ത് പോലീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. 1989-ലെ ബാലറ്റ് പേപ്പറുകൾ അടക്കമുള്ള തെരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കാത്തത് പ്രതിസന്ധിയാണ്. പ്രാഥമിക തെളിവുകള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം തുടരാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി.സുധാകരന്റെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു പരാമർശം. വിവാദ പ്രസംഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. അന്നത്തെ തപാല്‍ ബാലറ്റ് പേപ്പറുകള്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പോലീസ്…
Read Moreനാളെ അമ്മയാവേണ്ടവൾ… പ്രണയം എതിർത്തതിലെ വൈരാഗ്യം; കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി പതിനാറുകാരിയായ മകൾ; ആസൂത്രിത കൊലപാതകമെന്ന് പോലീസ്
ഹൈദരാബാദ്: പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ. തെലങ്കാന മെഡ്ചാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. 39കാരിയായ അഞ്ജലിയെയാണ് 16കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. അഞ്ജലിയുടെ മകളും കാമുകൻ പഗില്ല ശിവ (19)യും ഇയാളുടെ സഹോദരൻ പഗില്ല യശ്വന്തും(18) ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അറിയിച്ചു. മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചതായാണ് വിവരം. മുഖത്ത് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് അഞ്ജലിയുടെ സഹോദരി അറിയിച്ചു. ഒരാഴ്ച മുൻപ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് അഞ്ജലി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസത്തിനു ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. എന്നാൽ തങ്ങളുടെ ബന്ധം എതിർത്ത അമ്മയോടുള്ള പ്രതികാരത്തിൽ കാമുകനുമായി ചേർന്ന് അമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നു പേരെയും…
Read Moreനിലന്പൂർ ഇംപാക്ട്; മന്ത്രിസഭയിൽ മാറ്റം? വനംവകുപ്പ് സിപിഎമ്മിനോ കേരള കോൺഗ്രസ്-എമ്മിനോ; സിപിഎം മന്ത്രിമാരിലും മാറ്റത്തിനു സാധ്യത; വികസനം മാത്രം പോരെന്നു സിപിഐ
കണ്ണൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് തോറ്റതോടെ ഭരണത്തിൽ മാറ്റം വരുത്താൻ ഇടതുമുന്നണി. ഭരണവിരുദ്ധവികാരവും പരാജയത്തിനു കാരണമായെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഇക്കാര്യം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരോക്ഷമായി സമ്മതിക്കുകയും ചെയ്തു. പരാജയത്തിനു കാരണം ഭരണവിരുദ്ധമാണെങ്കിൽ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നാണ് സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ പറയുന്നത്. ഈ സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ഉൾപ്പെടെ അഴിച്ചുപണിക്കു സാധ്യതയേറി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേരുന്ന എൽഡിഎഫ് യോഗത്തിനു ശേഷമായിരിക്കും ഭരണതലത്തിൽ മാറ്റങ്ങളുണ്ടാകുക. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലടക്കം രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രകടനത്തിനെതിരേ വിമർശനം ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് വനംവകുപ്പ് ആണ്. പ്രതിപക്ഷത്തിനു പുറമെ എൽഡിഎഫിൽ നിന്നുപോലും എതിർപ്പുകൾ ഏറ്റുവാങ്ങേണ്ടി വന്നു. വനംമന്ത്രി എം.കെ. ശശീന്ദ്രനെതിരേ ഘടകകക്ഷികളായ…
Read Moreമഴയ്ക്കൊപ്പം ആഫ്രിക്കന്‍ ഒച്ചുമെത്തി; ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരിൽ രോഗബാധയ്ക്ക് കാരണമാകുന്നു; ജാഗ്രത വേണമെന്ന് കീട നിരീക്ഷണ കേന്ദ്രം
ആലപ്പുഴ: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കന്‍ സ്നേല്‍) വ്യാപകമായ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതായും വിള നശിപ്പിക്കുന്ന ഇവയ്ക്കെതിരേ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരില്‍ രോഗബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ ഇവയെ വളരെ ശ്രദ്ധാപൂര്‍വം നിയന്ത്രിക്കേണ്ടതുണ്ട്. എലി നിയന്ത്രണത്തിലെന്നപോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ. ആഫ്രിക്കന്‍ ഒച്ചുകളുടെ സ്രവങ്ങളില്‍ കാണുന്ന നാടവിരകള്‍ മനുഷ്യരില്‍ മസ്തിഷ്കജ്വരം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതൊരു സാമൂഹികാരോഗ്യ പ്രശ്നമായി കൂടി പരിഗണിച്ച്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, കൃഷി, ആരോഗ്യ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണവും നിയന്ത്രണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തണമെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍,…
Read Moreമയങ്ങിപ്പോയാൽ കിട്ടുന്നത് എട്ടിന്റെ പണി..! അനൗണ്‍സ്മെന്റ് കേട്ട് ബസില്‍ കയറാമെന്ന് ആരും കരുതേണ്ട; കെഎസ്ആര്‍ടിസിയിലെ അറിയിപ്പുകേന്ദ്രങ്ങൾക്ക് പൂട്ടുവീഴുന്നു
കോട്ടയം: നട്ടപ്പാതിരാവില്‍ കെഎസ്ആര്‍ടിസി ബസ് കാത്ത് പാതിയുറക്കത്തില്‍ ഇരിക്കുന്ന യാത്രക്കാരില്‍ പലരും ഇനി നേരം പുലര്‍ന്ന ശേഷം കിട്ടുന്ന വണ്ടിയില്‍ പോകേണ്ടിവരും. സ്റ്റാന്‍ഡിലെ അറിയിപ്പു കൗണ്ടറില്‍നിന്നുള്ള മൈക്ക് അനൗണ്‍സ്മെന്റ് കേട്ട് ബസില്‍ കയറിപ്പോകാമെന്ന് വിചാരിക്കേണ്ട. ബസ് വരുമോ, എപ്പോള്‍ വരും എന്നൊക്കെ ചോദിച്ചറിയാന്‍ ചുമതലപ്പെട്ട ഒരാളും ഇനിയുണ്ടാവില്ല. അറിയിപ്പുകേന്ദ്രംതന്നെ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ശരിക്കും വിഷമിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബസിലെ സ്ഥലംബോര്ഡ് വായിച്ചെടുക്കാനാവില്ല. കേള്‍വിക്കുറവുള്ളവര്‍ക്ക് വണ്ടി കയറിവരുന്നത് കേള്‍ക്കാനാവില്ല. നിരയായി കിടക്കുന്ന ബസുകള്‍ക്കിടയിലൂടെ ജീവന് പണയപ്പെടുത്തി തപ്പിത്തിരഞ്ഞും പലരോടും ചോദിച്ചും യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ബസ് കണ്ടുപിടിക്കുക അതിദുഷ്കരമായി മാറും. ഇത്തരത്തില്‍ വയോധികര്‍ അപകടത്തില്‍പ്പെടാനും സാഹചര്യമേറെയാണ്. മറ്റു ഡ്യൂട്ടി ചെയ്യുന്ന സീനിയര്‍ കണ്ടക്ടര്‍മാരെ മാതൃ തസ്തികയിലേക്ക് മാറ്റിയതോടെയാണ് അന്വേഷണ കൗണ്ടറുകളും അനൗണ്‍സ്മെന്റ് സംവിധാനവും നിര്‍ത്തിയത്. ജില്ലയിലെ പ്രധാന ഡിപ്പോകളായ കോട്ടയത്തെയും പാലായിലെയും അന്വേഷണ കൗണ്ടറുകളാണ് പൂട്ടിയത്. അന്വേഷണ…
Read Moreകൈ തൊഴാം കേൾക്കുമാറാകണം… പൂരം കലക്കൽ; പ്രശ്നങ്ങൾ ഉണ്ടായിട്ടും എഡിജിപി വേണ്ടത്ര കരുതൽ കാണിച്ചില്ല; അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട്
തിരുവനന്തപുരം: പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോർട്ട്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഡിജിപി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിയും കമ്മീഷണറും ദേവസ്വവും എല്ലാം മുൻകൂട്ടി വിവരം നൽകിയിരുന്നെങ്കിലും എഡിജിപി വേണ്ടത്ര കരുതൽ കാണിച്ചില്ല. പ്രശ്നങ്ങൾക്കു ശേഷം മന്ത്രി കെ. രാജൻ ഫോണിൽ വിളിച്ചിട്ടും എഡിജിപി പ്രതികരിച്ചില്ലെന്നും ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂരത്തിന് ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് താൻ വിളിച്ചിട്ടും എഡിജിപി ഫോണ്‍ എടുത്തില്ല എന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നിഷേധിക്കുന്ന നിലപാടാണ് എം.ആർ. അജിത് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രി വിളിച്ചത് അറിഞ്ഞില്ലെന്നും രാത്രി വൈകിയതിനാൽ ഉറങ്ങിയെന്നുമായിരുന്നു അജിത് കുമാർ ഇതു സംബന്ധിച്ച്…
Read Moreമുള്ള്, മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കി; എന്നിട്ടും യുഡിഎഫിന് കിട്ടിയത് 11077 വോട്ടിന്റെ ഭൂരിപക്ഷം; ഈ ജയം തോൽവിക്ക് സമാനമെന്ന് പദ്മജ വേണുഗോപാൽ
തൃശൂർ: നിലന്പൂരിൽ യുഡിഎഫിന്റേത് തോൽവിക്ക് സമാനമായ ജയമെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. കേരള രാഷ്ട്രീയത്തിൽ എങ്കിലും ഞങ്ങളിതാ തിരിച്ചുവരവ് നടത്തുകയാണേ എന്ന ആർപ്പ് വിളിയാണ് പ്രത്യക്ഷത്തിൽ കോൺഗ്രസ് ക്യാമ്പിലേത്. എന്നാൽ സ്വയം നടത്തുന്ന വിലയിരുത്തലിൽ വി.ഡി. സതീശന് കാര്യങ്ങൾ ബോധ്യം ആയിട്ടുണ്ടെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാൻ ഉള്ള വർഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷൻ കോൺഗ്രസ് നേതാക്കളും സജീവമായിരുന്നു നിലമ്പൂരിൽ. മുള്ള്, മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കാൻ നോക്കിയിട്ടും യുഡിഎഫിന്റെ ഭൂരിപക്ഷം 11077 എന്ന സംഖ്യയിൽ ഒതുങ്ങി. കൂടാതെ പി.വി. അൻവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ നടത്തിയ പ്രസ്താവനയുടെ സാരാംശം “ഞാൻ എൽഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കി ‘…
Read More185 പവനും 22 ലക്ഷം രൂപയും കൈക്കലാക്കിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്; കണ്ണൂരിലെ സംഭവമിങ്ങനെ…
കണ്ണൂർ: സമ്പാദ്യങ്ങൾ കൈക്കലാക്കിയ ശേഷം ഭർത്താവ് കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കാനത്തൂർ സ്വദേശിനിയായ 45 കാരിയുടെ പരാതിയിലാണ് ഭർത്താവ് കണ്ണൂർ തില്ലേരിയിലെ സി.എം. ജെസീലിനെതിരേ പോലീസ് കേസെടുത്തത്.1999 മെയ് ഒമ്പതിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹശേഷം യുവതിയുമായി ഒരുമിച്ച് സ്വദേശത്തും വിദേശത്തും താമസിച്ചു വരവെ പരാതിക്കാരിയുടെ 185 പവനും സ്വിറ്റ്സർലാൻഡിൽ ജോലി ചെയ്ത വകയിൽ ലഭിച്ച 22 ലക്ഷം രൂപയും അച്ഛൻ നൽകിയ അപ്പാർട്ട്മെന്റ് വിറ്റതുകയും തട്ടിയെടുത്ത ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നുവെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More