കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് ഇന്ത്യൻ റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. 2023ൽ റെയിൽവേ 6,369 സമ്മർ സ്പെഷൽ സർവീസുകളാണു നടത്തിയത്. ഇത്തവണ കൂടുതലായി ഓടിക്കുന്നത് 2,742 ട്രിപ്പുകളാണ്. ട്രിപ്പുകളുടെ എണ്ണം സോൺ തിരിച്ച് ഇങ്ങനെയാണ്: സെൻട്രൽ-488, ഈസ്റ്റേൺ-254, ഈസ്റ്റ് സെൻട്രൽ-1003, ഈസ്റ്റ് കോസ്റ്റ്-102, നോർത്ത് സെൻട്രൽ-142. നോർത്ത് ഈസ്റ്റേൺ-244, വടക്ക് കിഴക്കൻ അതിർത്തി-88, വെസ്റ്റേൺ-778, നോർത്ത് വെസ്റ്റേൺ-1623. സൗത്ത് സെൻട്രൽ-1012, സൗത്ത് ഈസ്റ്റേൺ-276, സൗത്ത് ഈസ്റ്റ് സെൻട്രൽ-810, വെസ്റ്റ് സെൻട്രൽ-1878. ദക്ഷിണ റെയിൽവേ 16 റൂട്ടുകളിലായി 239 ട്രിപ്പുകളാണ് ക്രമീകരിച്ചുള്ളത്. കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡൽഹി, പശ്ചിമബംഗാൾ, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ സർവീസുകളെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കൊച്ചുവേളി-ബംഗളൂരു, ചെന്നൈ-കൊച്ചുവേളി, തിരുനെൽവേലി -ചെന്നൈ, കൊച്ചുവേളി-ഷാലിമാർ, ചെന്നൈ-ബാർമർ, കൊച്ചുവേളി-നിസാമുദീൻ, നിസാമുദീൻ-എറണാകുളം, താംബരം-മംഗളൂരു,…
Read MoreCategory: Top News
വേനൽമഴയെത്തി: ചൂടിന് കുറവില്ല; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ഇന്നലെയും പകൽച്ചൂട് 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി വരെയും കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വരെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി; ഹോട്ടലുടമയെ ചോദ്യംചെയ്തു
ന്യൂഡൽഹി: ശ്രീരാമന്റെ ചിത്രംപതിച്ച പ്ലേറ്റിൽ ബിരിയാണി വിളിമ്പിളയ ഡൽഹിയിലെ ഹോട്ടലുടമ തടി കേടാക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള ഹോട്ടലിൽ ബിരിയാണി പൊതിഞ്ഞുനൽകിയ ഡിസ്പോസിബിൾ പ്ലേറ്റിൽ ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നു എന്നതാണു വിവാദത്തിനു കാരണം. ടെലിഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ഹോട്ടലുടമയെ വിളിച്ചുവരുത്തി ചോദ്യംചെയ്ത്. നിരപരാധിത്വം തെളിഞ്ഞതോടെ പ്ലേറ്റുകൾ കസ്റ്റഡിയിലെടുത്തശേഷം ഹോട്ടലുടമയെ വിട്ടയച്ചു. ഒരു ഫാക്ടറിയിൽനിന്ന് ആയിരം പ്ലേറ്റുകൾ വാങ്ങിയതിൽ നാലെണ്ണത്തിൽ ശ്രീരാമന്റെ ചിത്രമുണ്ടായിരുന്നു എന്നാണ് അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. ഇക്കാര്യം കടയുടമ ശ്രദ്ധിച്ചിരുന്നില്ല. ഇതു പരിഗണിച്ചാണ് കേസെടുക്കാതെ കടയുടമയെ വിട്ടയച്ചത്. പരാതിയെത്തുടർന്ന് പോലീസ് സംഘം കടയിൽ എത്തിയപ്പോൾ നാലഞ്ചുപേർ പുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. വിശദമായ അന്വേഷണം നടത്താമെന്ന പോലീസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് ഇവർ പിരിഞ്ഞുപോയത്.
Read Moreകൊട്ടിക്കലാശം നാളെ; 26ന് കേരളം ബൂത്തിലേക്ക്; 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്‍പേ പരസ്യപ്രചാരണം അവസാനിപ്പിച്ചു കൊണ്ടുള്ള കൊട്ടിക്കലാശം നാളെ. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്കു നീങ്ങും. അവസാനഘട്ട പ്രചാരണങ്ങളിൽ മുഴുകി പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. നാളെ വൈകിട്ട് ആറു മണിവരെയാണ് പരസ്യപ്രചാരണം. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ദുർഭരണവും അഴിമതിയും സ്വജനപക്ഷപാതവുമാണ് യുഡിഎഫ് അവസാനഘട്ടത്തിലും പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള മാസപ്പടി കേസും കെ- ഫോണ്‍ അഴിമതി, ക്രമസമാധാനപ്രശ്നങ്ങളും ബോംബ് രാഷ്ട്രീയവും ക്ഷേമപെൻഷനുമൊക്കെയാണ് യുഡിഎഫ് പ്രചാരണ വിഷയമാക്കി നിലനിർത്തിയിരിക്കുന്നത്. മോദി സർക്കാരിന്റെ ഭരണപരാജയവും സിഎഎയുമാണ് എൽഡിഎഫ് പ്രചാരണയുധമായി ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരമാവധി സീറ്റുകൾ നേടാനുള്ള കഠിനപ്രയത്നത്തിലാണ് എൽഡിഎഫ്. കൂടുതൽ സീറ്റുകൾ നേടാനായില്ലെങ്കിൽ പാർട്ടിയുടെ ദേശീയ പദവി നഷ്ടമാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ ആരോപണങ്ങൾ യുഡിഎഫ് ശക്തമായി എല്ലാ മണ്ഡലങ്ങളിലും ഉന്നയിക്കുന്നത്…
Read Moreകളമശേരി സ്ഫോടന കേസ്; ഡൊമനിക് മാർട്ടിൻ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ച് പോലീസ്
കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ തമ്മനം സ്വദേശി മാർട്ടിൻ ഡോമനിക് ആണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യഹോവ സാക്ഷികളോടുള്ള പ്രതികാരമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കുറേക്കാലമായി ഈ സമൂഹത്തോടുള്ള വിരോധം പ്രതി മനസില്‍ സൂക്ഷിച്ചിരുന്നു. കണ്വെന്ഷന് സെന്ററില്‍ ആളുകള്‍ ഒത്തുകൂടിയ സമയം പ്രതി ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥന നടക്കുന്നതിനിടെ കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രാർഥനാ ചടങ്ങുകൾ തുടങ്ങി 9. 20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യത്തെ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ൽ അധികം ആളുകൾ ഉണ്ടായിരുന്നു.…
Read Moreഒൻപതുകാരിയെ ദുരുപയോഗം ചെയ്ത പിതാവിന് ജീവിതാവസാനം വരെ ജയിൽ ശിക്ഷ വിധിച്ച് കോടതി; മാതാവ് ഉപേക്ഷിച്ച കുട്ടിയോട് ക്രൂരതകാട്ടിയത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
തൊടുപുഴ: ഒൻപതുകാരിയായ മകളെ ശാരീരികമായി ദുരുപയോഗം ചെയ്ത 31 കാരനായ പിതാവിന് ജീവിതാവസാനം വരെ മൂന്നു ജീവപര്യന്തം കഠിനതടവും 5,70,000 രൂപ പിഴയും.ഇതിനു പുറമേ പോക്സോ നിയമത്തിലെയും ഐപിസി വിവിധ വകുപ്പുകൾ പ്രകാരവും 36 വർഷം കഠിനതടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ആണ് ശിക്ഷ വിധിച്ചത്. 2021 -2022 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് ഉപേക്ഷിച്ച് പോയതിനെത്തുടർന്ന് പ്രതിയുടെ മാതാപിതാക്കളോടൊപ്പം ആയിരുന്നു അതിജീവിത താമസിച്ചിരുന്നത്. തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന പ്രതി കുട്ടിയെ ഇയാൾ താമസിക്കുന്ന ലയത്തിലേക്ക് വിളിച്ചുകൊണ്ടുപോയി പല തവണ ബലാത്സംഗം ചെയ്തതായാണ് കേസ്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ മാതാവിനോട് വിവരം പറഞ്ഞ കുട്ടിയെ ഇയാൾ സ്പൂണ്‍ ചൂടാക്കി ഇടതുകൈ പൊള്ളിച്ചു. കുട്ടി പിന്നീട് വിവരം സ്കൂളിലെ സഹപാഠിയോടും അധ്യാപകരോടും…
Read More‘ഓരോന്ന് വിളിച്ച് പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണം’; അൻവറിനെ തള്ളാതെ പിണറായി വിജയൻ
കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരേ പി.വി.അന്‍വർ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. “രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല’ എന്ന് പിണറായി പറഞ്ഞു. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി.അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ലന്ന് പിണറായി പരിഹസിച്ചു. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിന് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞിരുന്നു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസിലാകുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു. രാജ്യത്ത് അതീവ…
Read Moreശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം,മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ ഡിജിറ്റൽ പാർക്ക്; വികസന രേഖയുമായി ശോഭാ സുരേന്ദ്രൻ
കായംകുളം: ആലപ്പുഴ പാർലമെന്റ് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വികസന രേഖ പുറത്തിറക്കി. വിശദമായ പഠനത്തിനുശേഷം ആലപ്പുഴയുടെ മനസറിഞ്ഞു തയാറാക്കിയതാണ് വികസനരേഖയെന്ന് കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വാനതി ശ്രീനിവാസൻ വികസനരേഖയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. നാടിന്റെയും ജനതയുടെയും മനസറിഞ്ഞവർക്കു മാത്രമേ ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടതും സാധ്യമാക്കാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കൂ. സ്ത്രീകളുടെ ഉന്നമനത്തിനായി വസ്ത്ര നിർമാണ പാർക്കും കോളജ് വിദ്യാഭ്യാസത്തിനു പെൺകുട്ടികൾക്ക് 25,000 രൂപയുടെ സ്കോളർ ഷിപ്പ്, തീരദേശത്തിന്റെ വികസനത്തിനായി 30,000 കോടി രൂപയുടെ പാക്കേജ്, മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ മൾട്ടി കോംപ്ലക്സ് ഡിജിറ്റൽ പാർക്ക്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം തുടങ്ങി ആലപ്പുഴയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ആണ് വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആലപ്പുഴയുടെ ഹൃദയം കീഴടക്കാൻ സാധിച്ച ശോഭ…
Read Moreഗ്യാരണ്ടിയില്ലാത്ത അഭിനയം… കൃഷ്ണകുമാറിന്റെ കണ്ണിൽ കുത്തിയത് ബിജെപി പ്രവർത്തകൻ; ആക്രമിച്ചത് സിപിഎം പ്രവർത്തകനാണെന്ന സ്ഥാനാർഥിയുടെ വാദം പൊളിഞ്ഞു
കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. മുളവന സ്വദേശി സനലാണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. കൃഷ്ണ കുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പോലീസ് ചുമത്തിയത്. മുളവന ചന്തമുക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്.
Read Moreരാഹുല്‍ ഗാന്ധി നാലാംകിട പൗരന്, ഡിഎന്‍എ പരിശോധിക്കണം; നെഹ്റുവിന്റെ കൊച്ചുമകന് ആകാനുള്ള യോഗ്യതയില്ലാത്തയാളെന്ന അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍
പാലക്കാട്: രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണം. നെഹ്റുവിന്റെ കൊച്ചുമകന് ആകാനുള്ള യാതോരു യോഗ്യതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം എംഎല്‍എ പി.വി.അന്‍വര്‍. ഗാന്ധി എന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നായിരുന്നു പരാമര്‍ശം. എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ താന്‍ വിളിക്കൂ. രാഹുല്‍ മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. കേരളത്തില്‍ വരുമ്പോള്‍ ബിജെപിക്കെതിരെയോ മോദിക്കെതിരെയോ ഒരു വാക്ക് പോലും സംസാരിക്കാന്‍ രാഹുല്‍ തയാറാകുന്നില്ല. പകരം പിണറായിയെയും സിപിഎമ്മിനെയുമാണ് ഉന്നം വയ്ക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
Read More