തിരുച്ചിറപ്പള്ളി: “എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ” എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. താൻ വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച വൻ ജനസമ്മേളനത്തിലാണ് പ്രതിപക്ഷ കക്ഷികളെ അക്കമിട്ട് വിമർശിച്ച് വിജയ് ആഞ്ഞടിച്ചത്. “ഞാൻ നിങ്ങളുടെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴക മക്കളുടെ മുഖ്യസേവകനാണ്” എന്ന വിജയ്യുടെ പ്രഖ്യാപനം വൻ ജനാരവത്തോടെയാണ് തിരുച്ചി ജനത സ്വീകരിച്ചത്. തന്റെ രാഷ്ട്രീയ ശത്രുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വേദിയിൽ വിജയ് കൃത്യമായ മറുപടി നൽകി. തനിക്ക് എതിരാളികൾ ഇല്ലെന്ന് ആരും പറയേണ്ടതില്ലെന്നും, തമിഴ്നാട്ടിൽ ഇനി മത്സരം ഡിഎംകെയും തന്റെ പാർട്ടിയായ ടിവികെയും തമ്മിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ മൂന്നാമതൊരു ശക്തിക്ക് സ്ഥാനമില്ല. സോഷ്യൽ മീഡിയയിൽ മാത്രം സജീവമായി കളം നിറയാൻ ശ്രമിക്കുന്ന…
Read MoreCategory: Top News
എംഎൽഎയായത് ആരുടേയും കൈയിൽ നിന്ന് പേപ്പർ വാങ്ങിയിട്ടല്ല; തന്റെ കള്ള് കുടിച്ചവർക്ക് അതിന്റെ പ്രയോജനം കിട്ടിക്കാണും; ജി.സുധാകരന് മറുപടിയുമായി റെജി ചെറിയാൻ
ആലപ്പുഴ: ജി. സുധാകരൻ എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റെജി ചെറിയാൻ എംഎൽഎ. തനിക്കെതിരെയുള്ള ജി. സുധാകരന്റെ പരാമർശം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് റെജി ചെറിയാൻ പറഞ്ഞു. എംഎൽഎമാരുടെ രാജാവാകാൻ ജി. സുധാകരൻ നേക്കേണ്ട. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നു. അന്നത്തെ കാലത്ത് മണ്ണുകൊണ്ടുപോയത് എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്. ആരുടെയും കൈയിൽ നിന്ന് പേപ്പർ എഴുതി വാങ്ങിയിട്ടല്ല ഞാൻ എംഎൽഎയായത്. കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് വിജയിച്ചത്. തന്റെ സ്ഥാപനത്തിൽ കള്ളുകുടിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അതിന്റെ പ്രയോജനവും ഉണ്ടായിക്കാണും. ജി. സുധാകരൻ ഇപ്പോൾ യുഡിഎഫിൽ ആണെന്ന് മനസിലായിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാൻ പറഞ്ഞു.
Read Moreടേക്ക് ഓഫ്…! പാലക്കാട് വിമാനത്താവളം വരും; പരിഹാസങ്ങളെയെല്ലാം കാറ്റിൽ പറത്തി സാധ്യതാപഠനത്തിന് ഉത്തരവിട്ട് വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: പാലക്കാട് വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി വി.കെ. ശ്രീകണ്ഠൻ എംപി. പദ്ധതിക്കായി കേന്ദ്ര സർക്കാർ വ്യോമയാന മന്ത്രാലയം വഴി സാധ്യതാപഠനത്തിന് ഉത്തരവിട്ടെന്ന് അറിയിച്ചുകൊണ്ടാണ് വിമർശകർക്കുള്ള മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്. പാലക്കാട് വിമാനത്താവളം വേണമെന്ന ആവശ്യം താൻ പാർലമെന്റൽ ഉന്നയിച്ചപ്പോൾ പലരും പരിഹസിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളം കൊണ്ടുവരാൻ പരിശ്രമിച്ചപ്പോഴും സമാനമായ രീതിയിലുള്ള പരിഹാസങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര സർക്കാർ പാലക്കാടിനായി പ്രഖ്യാപിച്ച പുതിയ വ്യാവസായിക ഇടനാഴി വിമാനത്താവളം വരുന്നതോടെ വലിയ വികസന സാധ്യതകൾക്ക് വഴിതുറക്കും. കാർഷിക മേഖലയാൽ സമൃദ്ധമായ പാലക്കാട് ജില്ലയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇത് വലിയ രീതിയിൽ തുണയാകും. പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും എംപി കൂട്ടിച്ചേർത്തു.
Read Moreആ കുരുന്നിനെ ഞങ്ങൾക്കു തന്നുകൂടായിരുന്നോ? ഞങ്ങൾ വളർത്തുമായിരുന്നല്ലോ; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം, രോക്ഷാകുലരായി ജനങ്ങൾ
നെടുമങ്ങാട്: ആ കുരുന്നിനെ ഞങ്ങൾക്കു തന്നുകൂടായിരുന്നോ? ഞങ്ങൾ വളർത്തുമായിരുന്നല്ലോ… എന്തിനാണ് ഈ ഇത്രയും ക്രൂരത കാട്ടിയത്? എത്രമാത്രം വേദന അവൻ അനുഭവിച്ചു കാണുമായിരിക്കും? ഒരു മനുഷ്യജീവനോടു ചെയ്യാവുന്ന കാര്യങ്ങളാണോ ആ അമ്മയും രണ്ടാനപ്പനും ആ കുഞ്ഞിനോട് ചെയ്തത്? നിഷ്കളങ്കമായ ആ മുഖത്തുനോക്കി ഇതൊക്കെ ചെയ്യുവാൻ എങ്ങനെ കഴിഞ്ഞു? മനുഷ്യന് ഇത്രത്തോളം ക്രൂരമാകാൻ കഴിയുമോ? നെടുമങ്ങാട് പനവൂരിൽ ഒന്നരവയസുകാരൻ അർഷാദിനെ അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ വാർത്തകൾ കേട്ടപ്പോൾ മനുഷ്യത്വമുള്ള ഏതൊരാളുടെയും ഉള്ളിൽ ഉയർന്ന ചോദ്യങ്ങളാണിവ. അത്രത്തോളം വലിയ ക്രൂരതയാണ് ഈ കുഞ്ഞിനോട് ഈ മനുഷ്യമൃഗങ്ങൾ ചെയ്തത്. കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ താൻ ചെയ്ത ക്രൂരതകൾ അഷ്കർ ഏറ്റു പറയുന്പോൾ പോലീസുകാർ പോലും നടുങ്ങിനിന്നു. ഒരു കുഞ്ഞിനെ ലഭിക്കാൻ ആശുപത്രികൾ പോലും കയറിയിറങ്ങുന്ന ആയിരങ്ങളുള്ള നാട്ടിലാണ് നിഷ്കളങ്കനായ…
Read Moreവിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് അപകടം; വരന് ദാരുണാന്ത്യം, വധുവിന് ഗുരുതര പരിക്ക്; യുഎസിലെ ജോർജിയയിൽ ഉണ്ടായ അപകടത്തിൽപ്പെട്ടത് മലയാളികൾ
മൂവാറ്റുപുഴ: യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ ഫിജി ജോർജ് – ഫേബ ദന്പതികളുടെ മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) യാണ് പരിക്കേറ്റ വധു. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ.ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ എട്ടിന്) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ…
Read Moreസമൂഹ പുരോഗതിക്ക് ദീപികയുടെ സംഭാവന നിസ്തുലമെന്ന് ഉപരാഷ്ട്രപതി, കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കോട്ടയം: രാഷ്ട്രത്തിനും സമൂഹത്തിനും കഴിഞ്ഞ 140 വർഷമായി ദീപിക നൽകുന്ന സേവനം നിസ്തുലമാണെന്ന് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണൻ. ദീപകയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ടപതി. സത്യത്തിന്റെയും ധർമത്തിന്റെയും പാതയിലൂടെയുള്ള പത്ര പ്രവർത്തനമാണ് ദീപികയുടെ പ്രത്യേകതയെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമുദായിക സൗഹാർദത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ദീപിക തുടക്കം മുതൽ സംഭാവന നൽകി. മാതൃകാപരമായ പത്രപ്രവർത്തനം ഇനിയുമേറെ നൂറ്റാണ്ടുകൾ തുടരാൻ ദീപികയ്ക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ദീപികയുടെ മാധ്യമപ്രവർത്തനം സമൂഹത്തിനു ചാലക ശക്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ദീപിക ഉയത്തുന്ന സാമൂഹ്യവിഷയങ്ങൾ പ്രത്യേകിച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിച്ചവർക്കുള്ള ദീപിക എക്സലൻസ്…
Read Moreഎസി റോഡിലൂടെ സഞ്ചരിച്ചാൽ പോക്കറ്റ് കാലിയാകും; പോലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ പേടിച്ച് വാഹനവുമായി പുറത്തിറങ്ങാൻ പോടിയാണെന്ന് യാത്രക്കാർ
രാമങ്കരി: സാങ്കേതിക വിദ്യകളിൽ മാറ്റം വന്നതോടെ എസി റോഡിൽ വാഹനവുമായി ഇറങ്ങിയാൽ പിന്നെ തിരികെ വീട്ടിലെത്തുന്നതിന് മുന്പേ പിഴ അടയ്ക്കുവാനുള്ള ഓൺലൈൻ നോട്ടീസ് ഉടമകളുടെ മൊബൈൽ ഫോണിൽ അറിയിപ്പായെത്തും. ഇതോടെ പിഴ പേടിച്ച് റോഡിൽ വാഹനവുമായി ഇറങ്ങാനാകാത്ത സ്ഥിതിയെന്നും ഉടമകൾ. പഴയതുപോലെ പോലീസിന് ഏതെങ്കിലും ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള പരിശോധനയുടെ ആവശ്യം വരുന്നില്ല. റോഡിലൂടെ കടന്നുപോകുന്പോൾ തന്നെ അവരുടെ വാഹനത്തിനുള്ളിലിരുന്ന് മൊബൈൽ ക്യാമറയിൽ ചെറിയൊര് ക്ലിക്ക് മാത്രം മതി. പിന്നെ ഈ ഫോട്ടോ അപ് ലോഡ് ചെയ്യേണ്ട താമസം പെറ്റി അടയ്ക്കുവാനുള്ള നോട്ടീസ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് എത്തിയിരിക്കും. കാറുമായി ഒന്ന് നിരത്തിലിറങ്ങിയാൽ പോലും സ്ഥിതിവ്യത്യസ്തമല്ലെന്നും ഇവർ പറയുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ അത്യാവശ്യമായിഒന്ന് ഒതുക്കി നിർത്തേണ്ടി വരികയോ അല്ലെങ്കിൽ പാർക്ക് ചെയ്യേണ്ടിവരികയോ ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടാൽ ഏറ്റവും കുറഞ്ഞത് 250 രൂപയെങ്കിലും പോക്കറ്റിൽ…
Read Moreസത്യം കണ്ടെത്താൻ അവർ വരുന്നു… നവീൻ ബാബു കേസ് സിബിഐയ്ക്ക് ; പി.പി. ദിവ്യയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ ഏക പ്രതി
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചുരുന്നു. ഇതോടെ യുഡിഎഫ് സർക്കാർ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാകും ഇത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില് തീരുമാനമെടുക്കേണ്ടത്.
Read Moreഞാൻ മാത്രമല്ല, അവരും… തലസ്ഥാനത്തെ വെള്ളക്കെട്ട്; ഓടകൾ വൃത്തിയാക്കിയിട്ടുണ്ടെന്നും നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും മേയർ
തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളക്കെട്ടിനെ നേരിടാനുള്ള കോർപ്പറേഷന്റെ മുന്നൊരുക്കങ്ങൾ പാളിയിട്ടില്ലെന്നും തങ്ങളുടെ പരിധിയിലുള്ള 101 വാർഡുകളിലെയും ഓടകൾ വൃത്തിയാക്കിയിട്ടുണ്ടെന്നും മേയർ വി.വി. രാജേഷ്. നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട മേയർ നാല് നാലര മാസം കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായ വെള്ളം വരുന്നത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളിൽ നിന്നല്ലെന്നും മേയർ കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മേയർ. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡും പഴവങ്ങാടി റോഡും തമ്പാനൂരും ചാക്കയുമെല്ലാം വലിയ തോതിലുള്ള വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലായിരുന്നു. ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയതും ഓടകളിൽ മാലിന്യം മൂടിയതും നഗരത്തെ മണിക്കൂറുകളോളം ദുരിതത്തിലാക്കി. ഒരു ചെറിയ മഴ പെയ്താൽ പോലും നഗരത്തിൽ അഴുക്കുവെള്ളം നിറയുന്ന പതിവ് സ്ഥിതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. വരാനിരിക്കുന്ന…
Read Moreപുതുയുഗ കാഴ്ച..! ജൂൺ ഒന്നിന് വീട്ടമ്മമാർ കണികണ്ടുണരുന്ന മിൽമ പാൽവില കൂടും; ലിറ്ററിന് 4 രൂപ വർധന; തൈരിന് കിലോയ്ക്ക് 10 രൂപ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മറ്റു പാൽ ഉത്പന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മിൽമ അറിയിച്ചു. ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നത്. ലിറ്ററിന് നാല് രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75 ശതമാനം തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചു. അതേസമയം ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് വർധിപ്പിച്ചത് ലിറ്ററിന് ആറ് രൂപയാണ്. 500 മില്ലിയുടെ ഡബിൾ ടോൺഡ് മിൽക് (മഞ്ഞ കവർ)…
Read More