കൊച്ചി: കറിക്ക് രുചിയില്ലെന്ന് ആരോപിച്ച് ജീവനക്കാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഹോട്ടലുടമ. അങ്കമാലി മീന്‍വിലാസം ഹോട്ടലിലാണ് സംഭവം. കൊല്ലം സ്വദേശിയായ ജീവനക്കാരന് പരിക്കേറ്റു. ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസ് ആണ് ജീവനക്കാരനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഉടമയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയും കറിക്ക് രുചിയില്ലെന്ന് ആരോപിച്ച് ആക്രമിക്കുകയുമായിരുന്നു. കറിക്ക് രുചിയില്ലെന്ന് പറഞ്ഞതോടെ അടുക്കളയിലേക്ക് മടങ്ങിയ ജീവനക്കാരനെ പിന്നാലെ ചെന്ന് നിലത്തേക്ക് വലിച്ചിട്ട് തവി കൊണ്ടും കത്തി കൊണ്ടും ആക്രമിക്കുകയായിരുന്നു. ജീവനക്കാരനും ഉടമയും തമ്മില്‍ നേരത്തെ തന്നെ മറ്റു പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു. ഹോട്ടലുടമയ്ക്കായി തെരച്ചില്‍ നടക്കുകയാണ്.
Read MoreCategory: Top News
പക്കത്തിലിരുന്ന് പണിതുടങ്ങി… കെട്ടിട നിർമാണ സാമഗ്രികൾ സ്വന്തം ആവശ്യങ്ങൾക്ക് ശേഷം മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുത്താൽ മതിയെന്ന് വിജ യ് സർക്കാർ
മറയൂർ: തമിഴ്നാട് സർക്കാർ കെട്ടിട നിർമാണ സാമഗ്രികളായ കരിങ്കല്ല്, എംസാൻഡ്, മെറ്റൽ ജെല്ലി എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിർമാണമേഖല കനത്ത പ്രതിസന്ധിയിലായി.ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ റോഡ്, കെട്ടിടനിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയാണ്. തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം മാത്രം മിച്ചമുള്ള മെറ്റീരിയലുകൾ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനാകൂ. അനധികൃത ഖനനം തടയാനും സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനുമാണ് ഈ നടപടി എന്നാണ് പറയുന്നത്. ജിയോളജിക്കൽ ഡയറക്ടറേറ്റിന് കൂടുതൽ അധികാരം നൽകി അതിർത്തികടന്നുള്ള ചരക്ക് നീക്കം കർശനമായി നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.ഇടുക്കിയിലെ അതിർത്തി മേഖലകളിലെ ഭൂരിഭാഗം ക്വാറികളും തമിഴ്നാട് ഭാഗത്താണുള്ളത്. പുതിയ ഉത്തരവ് പ്രകാരം 20 ടൺ കല്ല് കൊണ്ടുപോകുന്നതിനേ പാസ് നൽകൂ. ഇതോടൊപ്പം വാഹന…
Read Moreകിക്കോട് കിക്ക്… ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ എത്തിയ പോലീസുകാർ നാട്ടുകാർക്ക് തലവേദനയായി; ജീപ്പിൽ നിന്ന് കണ്ടെത്തിയത് മദ്യകുപ്പി…
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ മത്സരം ബിഗ് സ്ക്രീനില്‍ വീക്ഷിക്കുന്ന സ്ഥലത്തു ഡ്യൂട്ടിക്കായി എസ്ഐ എത്തിയ പോലീസ് വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെത്തി. എസ്ഐയും പോലീസ് ഡ്രൈവറും മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് ആരോപിച്ച് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ തടഞ്ഞുവച്ചു. കരിമണ്ണൂര്‍ എസ്ഐ റോയ് സുകുമാരന്‍, ഡ്രൈവര്‍ എന്നിവരെയാണ് തൊടുപുഴ മങ്ങാട്ടുകവലയില്‍ തടഞ്ഞു വച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അര്‍ജന്റീന-സ്പെയിന് ഫൈനല്‍ മത്സരം ബിഗ് സ്ക്രീനില്‍ വീക്ഷിക്കാനായി മങ്ങാട്ടുകവലയില്‍ വലിയ തോതില്‍ ഫുട്ബോള്‍ ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് വിവിധ സ്റ്റേഷനിൽനിന്നുള്ള പോലീസിനെയാണ് ഇവിടെ നിയോഗിച്ചത്. ഇതിനിടെയാണ് വാഹനത്തില്‍ മദ്യത്തിന്റെ ഗന്ധമുണ്ടെന്നും എസ്ഐയും ഡ്രൈവരും മദ്യപിച്ചതായും സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചത്. ഇതോടെ എസ്ഐയെയും ഡ്രൈവറെയും യുവാക്കള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ വാഹനത്തില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് എസ്ഐയെയും ഡ്രൈവറെയും…
Read Moreഅയാൾ എന്റെ കുഞ്ഞിന്റെ അച്ഛൻ, ബിസിനസ് പങ്കാളി… തിരുവനന്തപുരത്തെ ഹണിട്രാപ്പ് വെറും കെട്ടുകഥയോ; വിവാഹചിത്രവും വീഡിയോ തെളിവുമായി റോഷ്നി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളിളക്കം സൃഷ്ടിച്ച ഹണി ട്രാപ്പ് ആരോപണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരനായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് രംഗത്തെത്തി. കേസിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് അറസ്റ്റ് റദ്ദാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് യുവതി പുറത്തുവിട്ടത്. തന്റെ ബിസിനസ് തകർക്കാനും സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുമാണ് ഇത്തരത്തിലൊരു വ്യാജ ആരോപണവുമായി വിജയകുമാർ രംഗത്തെത്തിയതെന്നും റോഷ്നി ആരോപിക്കുന്നു. തെളിവായി തങ്ങളുടെ വിവാഹ ചിത്രങ്ങളും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഇവർ പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് വിജയകുമാറിന്റെ പേരാണുള്ളതെന്നും ജർമൻ ഭാഷാ പഠന കേന്ദ്രത്തിൽ ഇരുവരും ഓഹരി ഉടമകളാണെന്നും ഇവർ വ്യക്തമാക്കി. കേവലം ബിസിനസ് തർക്കങ്ങളാണ് ഈ കേസിന് പിന്നിലെന്നാണ് യുവതിയുടെ വാദം.…
Read Moreമണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയില്‍ ബാലവേലയ്ക്കെത്തിച്ച ഒമ്പതു കുട്ടികളെ രക്ഷപ്പെടുത്തി; കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി അന്വേഷണം
കൊച്ചി: ബിഹാറില്‍ നിന്നും ബാലവേലയ്ക്കെത്തിച്ച ഒമ്പതു ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ കൊച്ചിയില്‍ എത്തിച്ച രണ്ടു ബിഹാര്‍ സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഡബ്ലുനാട്ട് (35), സുനില്‍ മൊണ്ടാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്ക് മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തെരച്ചില്‍ തുടരുകയാണ്. ബിഹാറില്‍ നിന്നു ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പട്ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ എത്തിക്കുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടികള്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സംഘത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ ബാലവേലയ്ക്ക് വേണ്ടി എത്തിച്ചതാണെന്ന വിവരം ലഭിക്കുന്നത്. മലയാളി ഏജന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടികളെ കൊണ്ടുവന്നത് എന്നാണ് ബിഹാര്‍ സ്വദേശികളുടെ മൊഴി. ചൈല്‍ഡ് വെല്‍ഫയര്‍ ഹോമില്‍ പാര്‍പ്പിച്ച…
Read Moreനെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്ന് കോടതി; തൂക്കിക്കൊന്നോളുവെന്ന് ചെന്താമര
പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. നിലവിൽ സജിത വധക്കേസിൽ ഇരട്ടജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
Read Moreവിരട്ടലൊന്നും വേണ്ടെ… എൻഎസ്എസിന്റെ ഭരണഘടന പൂഴ്ത്തിയ നിലയിൽ; ഏകാധിപതികൾ തകരും; ജി.സുകുമാരനെ വിമർശിച്ചും സതീശനെ തലോടിയും ഗണേഷ് കുമാർ
തിരുവനന്തപുരം: എൻഎസ്എസിൽ ഏകാധിപത്യ പ്രവണതകൾ വളരുകയാണെന്നും, എവിടെയായാലും ഏകാധിപതികൾ തകരുമെന്നും കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസ് നേതൃത്വത്തിനെതിരെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയും കടുത്ത വിമർശനങ്ങളുമായി അദ്ദേഹം രംഗത്ത്. “സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ” എന്ന് പറയുന്നതുപോലെ, എൻഎസ്എസ് നേതൃത്വത്തിൽ മാറ്റങ്ങൾ താനേ വരുമെന്നും ഏകാധിപത്യം അവസാനിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. എൻഎസ്എസിന്റെ ഭരണഘടന താൻ അന്വേഷിച്ചെങ്കിലും അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം ക്ഷേത്രമാണെന്നാണ് സുകുമാരൻ നായർ പറയുന്നത്, എന്നാൽ അത് എല്ലാവർക്കുമായി തുറന്നു നൽകണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയതിലെ നീതി സമൂഹം പരിശോധിക്കട്ടെ എന്നും, മര്യാദയുള്ളവർ നീതി പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്നെയും പിതാവ് ആർ. ബാലകൃഷ്ണപിള്ളയെയും തണലായി കരുതിയവരാണ് ഇപ്പോൾ…
Read Moreകണ്ണീരിൽ മുങ്ങി ളാക്കാട്ടൂർ; കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു; മരണത്തോട് മല്ലടിച്ച് മകൻ
കോട്ടയം: ളാക്കാട്ടൂരിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. തോമസിന്റെ ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകൻ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മൂത്ത മകൾ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. ഇവരുടെ സംസ്കാരം പിന്നീട് നടക്കും. കഴിഞ്ഞ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് ഉച്ചയ്ക്ക് ശേഷം ജോസ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ അവശനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ്…
Read Moreകുടകിലെ മറവിൽ നിന്ന്… ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ അറസ്റ്റിൽ; കടുത്ത ബലപ്രയോഗം വേണ്ടിവന്നെന്ന് പോലീസ്
കണ്ണൂർ: ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ. റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. ആന്ധ്രയിലെ ഗുണ്ടൂരിലും ചിറ്റൂരിലുമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ ഇയാൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ, കുടകിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. പോലീസ് ബലപ്രയോഗത്തിലൂടെയാണ് റാമിനെ കീഴടക്കിയതെന്നാണ് വിവരം.
Read Moreഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു;ഭർത്താവിനും സുഹൃത്തിനും സാരമായ പരിക്ക്; വിസിറ്റിംഗ് വിസയിൽ ഭർത്താവിന്റെ അടുത്തെത്തിയതായിരുന്നു ഫാത്തിമത്ത്
ഒമാൻ: സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയത്.
Read More