പത്തനംതിട്ട: കാനന നടുവിലെ ക്ഷേത്രവും അന്തരീക്ഷവും മനസിന് കുളിർമ പകരുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ക്ഷേത്രത്തിനൊപ്പമുള്ള ഉപദേവതകൾ കൗതുകം പകരുന്നതായും രാഷ്ട്രപതി പറഞ്ഞു. യാത്രയ്ക്കിടെ മന്ത്രി വി.എൻ. വാസവനോടാണ് ശബരിമല ക്ഷേത്ര അന്തരീക്ഷത്തിലെ പുതുമ സന്തോഷകരമാണെന്ന് ദ്രൗപദി മുർമു വ്യക്തമാക്കിയത്. ശബരിമല വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാനായി ദേവസ്വം ബോർഡ് നിവേദനം തയാറാക്കിയിരുന്നെങ്കിലും സന്നിധാനത്തുനിന്ന് വേഗത്തിൽ മടങ്ങിയതിനാൽ സ്വീകരിച്ചില്ല. നിവേദനം അടുത്തദിവസം സ്വീകരിക്കാമെന്നും ഇതിനായി സമയം നൽകാമെന്നും മന്ത്രിയെ അറിയിച്ചു. ശബരിമല വികസനത്തിനായി വനഭൂമി വിട്ടുകിട്ടുന്നതിലെ ബുദ്ധിമുട്ടുകൾ അടക്കം വിശദീകരിച്ചായിരുന്നു നിവേദനം.
Read MoreCategory: Top News
മുരാരി ബാബു അറസ്റ്റില്‍; സ്വർണപ്പാളികളെ ചെമ്പുപാളികളായി രേഖപ്പെടുത്തി; പോറ്റിയേയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണപാളി കടത്തിയ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാൾ ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ മുരാരി ബാബുവിനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം…
Read Moreഗതാഗതക്കുരുക്കിൽ കുടുങ്ങി; ഡയാലിസിസിന് കാറിൽ പോകവേ അവശനായ യുവാവ് മരിച്ചു; യുവാവിന്റെ ജീവനെടുത്തത് അരൂരിലെ ഉയരപ്പാത നിർമാണത്തിലെ കുരുക്ക്
അരൂര്‍: ഡയാലിസിസിന് കാറില്‍ പോയ യുവാവ് കുരുക്കില്‍പ്പെട്ടു മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് ശ്രീഭദ്രത്തില്‍ (പെരുമ്പള്ളിച്ചിറ) ദിലീപ് പി.പി. (42) ആണ് മരിച്ചത് അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ ഗതാഗത കുരുക്കില്‍പ്പെട്ട് അവശനായ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടമായി. കുറച്ചുവര്‍ഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ആഴ്ചയില്‍ രണ്ടുതവണ എറണാകുളത്തെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 11ഓടെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അരൂര്‍ അമ്പലം ജംഗ്ഷനു സമീപമാണ് സംഭവം. അരൂരില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യാസഹോദരന്‍ ഡിജു വി.ആര്. ആശുപത്രിയില്‍ കൂട്ടുപോകാനായി കാത്തു നിന്നിരുന്നു. പലവട്ടം ഫോണ്‍ ചെയ്തിട്ടും എടുക്കാതെ വന്നപ്പോള്‍ ഇദ്ദേഹം അന്വേഷിച്ചെത്തി. അപ്പോഴാണ് ഉയരപ്പാതയുടെ തൂണിനുതാഴേക്ക് വാഹനം മാറ്റിയിട്ട നിലയില്‍ കണ്ടത്. ഇദ്ദേഹം സമീപത്തുള്ള അമ്പലം ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷക്കാരെയും വിളിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിന്റെ…
Read Moreശബരിമല സ്വർണക്കൊള്ള; പുണ്യാളൻമാരൊക്കെ പാപികളാണ്; പിണറായി പറഞ്ഞാൽ മിണ്ടാതിരിക്കുന്ന പാർട്ടിയാണ് സിപിഐ; കോൺഗ്രസ് ലീഗിന് അടിമയാണെന്ന് വെള്ളാപ്പള്ളി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നും സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ടെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ പ്രശ്നങ്ങളൊന്നും രാഷ്ട്രീയക്കാർ കാണുന്നില്ല. തിരഞ്ഞെടുപ്പിൽ വോട്ട് ആക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ് പാർട്ടികൾക്ക്. സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണം. ഇക്കാര്യം സർക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്?. ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണ്. മന്ത്രിയും സർക്കാരും എന്തിന് രാജി വയ്ക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. കാട്ടിലെ തടി, തേവരുടെ ആന എന്ന സ്ഥിതിയാണിപ്പോൾ. കടപ്പുറത്ത് പോയി കാള കുത്തിയതിന് വീട്ടിൽ വന്നു അമ്മയെ തല്ലരുത്. കോടതി എല്ലാം കണ്ടു പിടിക്കും. പുണ്യാളൻമാരൊക്കെ പാപികളാണെന്ന് തെളിയട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വാസവൻ നല്ല മന്ത്രിയാണ്. മൂന്ന് വകുപ്പ് നല്ലപോലെ കൈകാര്യം…
Read Moreനിവേദനമുണ്ട്, ഇതുകേൾക്കണം… കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു പ്രദേശവാസി; തിരിഞ്ഞു നോക്കാതെ സുരേഷ് ഗോപി; കൈയേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ
കോട്ടയം: പള്ളിക്കത്തോട്ടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു പ്രദേശവാസി സഹായം ചോദിച്ചു. ഇന്നു രാവിലെ 10ന് കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡില്‍ സുരേഷ് ഗോപി കലുങ്ക് സഭ കഴിഞ്ഞ് മടങ്ങുമ്പോഴാണു സംഭവം. തന്റെ നിവേദനം സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇയാള്‍ വാഹനത്തിനു മുന്നില്‍ച്ചാടി തടയുകയായിരുന്നു. തനിക്ക് നിവേദനം ഉണ്ടെന്നും ഇതു കേള്‍ക്കണമെന്നും കാറിനു മുന്നില്‍നിന്ന് ഇയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. സുരേഷ് ഗോപി ഇരിക്കുന്ന സൈഡ് ഗ്ലാസിന്റെ സമീപം എത്തിയെങ്കിലും സുരക്ഷ പ്രശ്നമുള്ളതിനാല്‍ ഗ്ലാസ് തുറന്നില്ല. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി ഇയാളെ തള്ളി മാറ്റി വാഹനം കടന്നു പോകാന്‍ വഴിയൊരുക്കുകയായിരുന്നു. പീന്നിട് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രദേശവാസിയെ ശാന്തനാക്കി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപ്രായം 26,കാണാൻ സുന്ദരി; ഹോസ്റ്റലിൽ കൂടെ താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം; നിരീക്ഷയുടെ ഇരകളിൽ പുരുഷൻമാരും
ബംഗുളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. നഗരത്തിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ചിക്കമംഗുളൂരു സ്വദേശിനി നിരീക്ഷ(26)യെ ആണ് കദ്രി പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് പണം ആവശ്യപ്പെട്ടതായും ഇവർ നൽകിയ പരാതിയിൽ പറയുന്നു. മംഗളൂരുവിൽ എക്സ്റേ ടെക്നിഷ്യനായ ഉഡുപ്പി സ്വദേശി ഈയിടെ ജീവനൊടുക്കിയ സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും സ്വകാര്യ വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് പോലീസ് പറയുന്നു. ഫോൺ സംഭാഷണം റിക്കാർഡ് ചെയ്ത് ഒട്ടേറെ യുവാക്കളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചതായും കണ്ടെത്തി. യുവതി ഹണിട്രാപ് സംഘത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായും ഫോൺ രേഖകളുൾപ്പെടെ പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read More“അഹങ്കരിക്കരുത്, പാര്‍ട്ടിയില്‍ ഈഗോയിസം പാടില്ല”; നമ്മള് പെര്‍ഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി; ഡോസ് കുറയ്ക്കാതെ ജി. സുധാകരൻ…
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വീണ്ടും വിമര്‍ശിച്ച് മുന്‍ മന്ത്രി ജി. സുധാകരന്. കുറവുകളില്ലെന്നു പറഞ്ഞ് അഹങ്കരിക്കരുത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണെന്ന് ജി. സുധാകരന് പറഞ്ഞു. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്. കേരളം വളരെയേറെ വികാസം പ്രാപിച്ച പുരോഗമിച്ച സംസ്ഥാനമാണ്. അതെല്ലാം ശരിയായ കാര്യങ്ങളാണ്. പക്ഷേ, നമുക്ക് കുറവൊന്നുമില്ല എന്നു നാം അഹങ്കരിക്കരുത്. അതാണ് പ്രശ്നം. നമ്മള് പെര്‍ഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി. കുറവുണ്ടെന്നു പറഞ്ഞാല്‍ അതു കുഴപ്പമായി. അതിനെ അഹംഭാവം എന്നാണ് പറയുന്നത്. താനെന്ന ഭാവമാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണ്. താനെന്ന ഭാവം ഒട്ടും പാടില്ലെന്നു പറയുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. നമ്മുടെ കുറവുകളെ കുറിച്ച്കൂടി മനസിലാക്കണമെന്നും ജി. സുധാകരന് പറഞ്ഞു.
Read Moreപതിനഞ്ചോളം കട്ടുകള്‍ വേണമെന്ന സെൻസർ ബോര്‍ഡ് നിര്‍ദേശം; ഹാല് സിനിമ ഹൈക്കോടതി 25ന് കാണും; നിർമാതാവിന്റെ ഹർജിയിലാണ് നടപടി
കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒട്ടേറെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഹാല് സിനിമ ഹൈക്കോടതി 25ന് വൈകുന്നേരം ഏഴിന് നേരിട്ടു കാണും. കേസില്‍ ഹാജരായ അഭിഭാഷകര്‍ക്കൊപ്പം കാക്കനാട് സ്റ്റുഡിയോയില്‍ സിനിമ കാണാമെന്ന് ജസ്റ്റീസ് വി.ജി. അരുണ്‍ അറിയിച്ചു. പതിനഞ്ചോളം കട്ടുകള്‍ വേണമെന്ന സെൻസർ ബോര്‍ഡ് നിര്‍ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നതടക്കം ചൂണ്ടിക്കാട്ടി നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന് മുഹമ്മദ് റഫീഖ് എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സിനിമ കാണാന്‍ കോടതി തീരുമാനിച്ചത്. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണു സിനിമയെന്ന വാദമുന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
Read Moreസ്ഥലം മാറിയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വനിതാ വാച്ചറെ പീഡിപ്പിച്ച; സഹപ്രവർത്തകയോട് ക്രൂരതകാട്ടിയത് ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ
തൃശൂർ: വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിലായി. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്ഒ പി.പി. ജോൺസൺ ആണ് പിടിയിലായത്. മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് മലക്കപ്പാറ, അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഏറുമുഖം സ്റ്റേഷനിൽനിന്ന് സ്ഥലം മാറി വന്നതാണ് ജോൺസൺ. ചുമതലയേറ്റ് ആദ്യ ദിവസമാണ് വനിതാ വാച്ചറെ ഉപദ്രവിച്ചത്.
Read Moreഗുരുതര സുരക്ഷാവീഴ്ചയോ; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ കുടുങ്ങി; തള്ളി നീക്കി പോലീസ്; കോൺക്രീറ്റ് ചെയ്തത് ഇന്നലെ
പത്തനംതിട്ട: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ കുടുങ്ങി. കോന്നി പ്രമാടത്ത് സുരക്ഷാ വീഴ്ച. ഇതോടെ പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്ന് ഹെലികോപ്ടർ തള്ളി നീക്കുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ താത്കാലിക ഹെലിപാഡിനായി ഇന്നു പുലർച്ചെ അഞ്ചോടെയാണ് കോൺക്രീറ്റ് ഇട്ടതെന്നാണ് റിപ്പോർട്ട്. ഇതാണ് ചക്രങ്ങൾ താഴാനിടയായത്. രാവിലെ 8.40ഓടെയാണ് രാഷ്ട്രപതി പ്രമാടത്തെത്തിയത്. പിന്നീട് റോഡ് മാർഗം പമ്പയിലേക്ക് പുറപ്പെട്ടു. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. പമ്പയിലെത്തി കെട്ടുനിറയ്ക്കുന്ന രാഷ്ട്രപതി പിന്നീട് പ്രത്യേക വാഹനത്തിൽ 11.50ന് സന്നിധാനത്തെത്തും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. തുടര്‍ന്ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ…
Read More