ഹൈദരാബാദ്: സർക്കാർ ആശുപത്രിയിൽ അധികൃതർ ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന്, മൃതദേഹം തോളിലേറ്റി കുടുംബം നടന്നത് നാല് കിലോമീറ്റർ ദൂരം. തെലുങ്കാനയിലെ ഭദ്രാചലം സ്വദേശി കാന്തി വെങ്കണ (45) യുടെ മൃതദേഹമണ് കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ചുമലിലേറ്റേണ്ടി വന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് സൂര്യാഘാതമേറ്റ കാന്തിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആശുപത്രിയിൽ വാഹനം ലഭ്യമായിരുന്നിട്ടും അധികൃതർ അത് വിട്ടുനൽകാൻ തയാറായില്ല. മറ്റ് സഹായങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കൾ മൃതദേഹം ചുമലിൽ ചുമന്ന് യാത്ര തിരിക്കേണ്ടി വന്നത്. ഇതേ തുടർന്ന് വൻ പ്രതിഷേധമാണ് തെലുങ്കാനയിൽ ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read MoreCategory: Top News
സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി; കാസർഗോട്ടെ സംഭവം ഞെട്ടിക്കുന്നത്
സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി; കാസർഗോട്ടെ സംഭവം ഞെട്ടിക്കുന്നത് കാസർഗോഡ്: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാസർഗോഡ് ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. സുഫൈദയുടെ ഭർത്താവ് ആദിൽ ആണ് അറസ്റ്റിലായത്. രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തി. ഇതെല്ലാം പുതിയ പാടുകളാണെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആയിരുന്നു ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെയും പ്രതി ചേർത്തെന്ന് പോലീസ് അറിയിച്ചു.
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; ആറ്റുപറമ്പിൽ കുമാർദാസ് ഏഴ് കൊലപാതകശ്രമത്തിലെ പ്രതി
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് പിടിയിലായത്. ഫോർട്ട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. മേയ് 21ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ആയിരുന്നു പ്രതിയുടെ ആക്രമണം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി മർദിക്കുകയും ചെയ്തതായാണ് പരാതി. പിടിയിലായ കുമാർദാസ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുമാർദാസ് വിവിധ സ്റ്റേഷനുകളിലായി ഏഴ് വധശ്രമക്കേസുകളിൽ പ്രതിയാണ്.
Read Moreജനങ്ങളില്ലെങ്കിൽ ഒരു നേതാവുമില്ല; സുകുമാരൻ നായരെ വിമർശിച്ചും വി.ഡി. സതീശനെ അനുഗ്രഹിച്ചും ശ്രീകുമാരൻ തമ്പി
പറവൂർ: നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിനെതിരെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയും പറവൂരിലെ സ്വീകരണ വേദിയിൽ വിമർശനം ആവർത്തിച്ച് കവി ശ്രീകുമാരൻ തമ്പി. മന്നത്ത് പത്മനാഭൻ രൂപം നൽകിയ സംഘടനയുടെ യഥാർഥ ലക്ഷ്യങ്ങളെ ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ കടുത്ത പ്രതികരണം. വർഗീയതയുടെ ചിഹ്നമായിട്ടല്ല എൻഎസ്എസ് രൂപം കൊണ്ടതെന്ന് ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു. ‘നായർ ഭൃത്യ ജന സംഘം’ എന്നാണ് മന്നത്ത് പത്മനാഭൻ ഈ സംഘടനയ്ക്ക് ആദ്യം പേരിട്ടത്. ഇതാണ് പിന്നീട് നായർ സർവീസ് സൊസൈറ്റിയായത്. സമുദായത്തെ സേവിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ചങ്ങനാശേരിയിലെ ആ കസേരയിൽ ഇരിക്കുന്ന ഉന്നതൻ ഇപ്പോൾ നായർ സമുദായത്തിന്റെ ഭൃത്യനായിട്ടാണോ പെരുമാറുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അല്ല, ഒരു രാജാവായിട്ടാണ് അദ്ദേഹം പെരുമാറുന്നതെന്ന് ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി. ജനങ്ങളായിരിക്കണം എപ്പോഴും മുന്നിൽ നിൽക്കേണ്ടത്. ജനങ്ങളില്ലെങ്കിൽ ഒരു നേതാവുമില്ല എന്ന് മനസ്സിലാക്കുന്നവർക്കേ നല്ല ഭരണാധികാരി…
Read Moreഹണിമൂൺ കാലമാണ് ഒളികാമറയെ സൂക്ഷിക്കണം; മന്ത്രിമാരെ അനുമോദിക്കാൻ എത്തുന്നവരിൽ വിവാദ നായകർ, സംഭാഷണം രഹസ്യമല്ല; ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കരുതിയിരിക്കണമെന്നും മന്ത്രിസഭയുടെ ഹണിമൂണ്‍ കാലത്തുതന്നെ ഒളി കാമറ ഓപ്പറേഷനു സാധ്യതയെന്നും ഇന്റലിജൻസ് റിപ്പോർട്ട്. മന്ത്രിമാരുടെ വീട്ടിലും ഓഫീസിലും ഗസ്റ്റ്ഹൗസുകളിലും ഇവർ എത്തിച്ചേരുന്ന മറ്റു സ്ഥലങ്ങളിലും വൻ ജനക്കൂട്ടമാണ് വരുന്നത്. അനുമോദിക്കാൻ എത്തുന്നവരിൽ ചിലർ പോകാതെ അവിടങ്ങളിൽ കറങ്ങിനിൽക്കുന്നു. വിവാദ നായകർ അടക്കം മന്ത്രിമാരെ കാണാൻ എത്തുന്നുണ്ട്. സംഭാഷണങ്ങളും രഹസ്യമല്ല. ഈ അവസരം മുതലാക്കാൻ സ്റ്റിംഗ് ഓപ്പറേഷന് ഇടതുമുന്നണിയെ അനുകൂലിക്കുന്ന ചില സ്വകാര്യ ചാനലുകൾ അടക്കം തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഇതിനാൽ സന്ദർശകരെ നിയന്ത്രിക്കണമെന്നും സ്വകാര്യ സംഭാഷണങ്ങളിലടക്കം രഹസ്യാത്മകത സൂക്ഷിക്കണമെന്നും നിർദേശിക്കുന്നു. മന്ത്രിസഭ ചുമതല ഏറ്റതുമുതൽ അനുമോദിക്കാൻ എന്ന പേരിൽ വലിയ സംഘങ്ങളാണ് എത്തുന്നത്.
Read Moreഇന്ധന വിലയിൽ കൈപൊള്ളി സ്വകാര്യ ബസ് സർവീസ്; സബ്സിഡിയോടെ ഡീസല്‍ നൽകണമെന്ന് ആവശ്യം
കോഴിക്കോട്: സംസ്ഥാനത്തെ ഇന്ധന വില വർധനവിൽ പ്രതികരിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. ഇന്ധന വിലയിൽ വർധന തുടർന്നാൽ അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസുകള്‍ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു. ഗതികേട് കൊണ്ടാണ് സർവീസ് അവസാനിപ്പിക്കേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു. ഇത് സമര പ്രഖ്യാപനമല്ല. കനത്ത നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ക്ക് സബ്സിഡിയോടെ ഡീസല്‍ നല്കാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ക്കില്ല. സംസ്ഥാന സര്‍ക്കാര്‍ ബസുടമകളുമായി ചര്‍ച്ച നടത്തണമെന്നും ഹംസ ഏരിക്കുന്നന്‍ ആവശ്യപ്പെട്ടു.
Read Moreഐഡി കാർഡ് ഉണ്ടോ? ബംഗാളിൽ ജൂൺ ഒന്നു മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തെ ഹ്രസ്വ, ദീർഘദൂര ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സർക്കാർ ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര. പദ്ധതിയുടെ ഭാഗമായി ക്യൂആർ കോഡ് അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കും. ഗുണഭോക്താവിന്റെ ഫോട്ടോയും പേരും സ്മാർട്ട് കാർഡിൽ ഉണ്ടാകും. ഇതിനായി സ്ത്രീകൾ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കോ സബ് ഡിവിഷണൽ ഓഫീസർക്കോ അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം ഫോട്ടോയും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. സ്മാർട്ട് കാർഡുകളുടെ വിതരണം വൈകിയാലും ജൂൺ ഒന്നിന് പദ്ധതി നടപ്പിലാക്കും. സ്മാർട്ട് കാർഡ് കിട്ടുന്നതുവരെ ഫോട്ടോയോടു കൂടിയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് സൗജന്യ യാത്ര നടത്താമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ…
Read Moreബിജെപിയിൽ നിന്ന് ചിലർ പണം പറ്റി: നേമം തോൽവിയിൽ സിപിഎമ്മിൽ ‘തമ്മിൽതല്ല്’
തിരുവനന്തപുരം: നിയമസഭാ ഇലക്ഷനിൽ നേമം മണ്ഡലത്തിലെ തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ തമ്മിൽതല്ലും ചേരിതിഞ്ഞാക്രമണവും. ബിജെപിയിൽ നിന്ന് ചിലർ പണം പറ്റിയെന്നും ഇത് തോൽവിക്ക് കാരണമായെന്നും വിമർശനം ഉയർന്നു. എം.വി.ജയരാജൻ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്തരം ഒരു വിമർശനം ഉയർന്നത്. പാർട്ടി കമ്മീഷനെവച്ചാൽ തെളിവുകൾ നൽകാൻ തയാറാണെന്നും ഒരു വിഭാഗം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പാർട്ടിയെ തളർത്തുമെന്ന് ചിലർ വ്യക്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മണ്ഡലം പിടിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയെയാണ് രാജീവ് പരാജയപ്പെടുത്തിയത്. കെ.എസ്. ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി.
Read Moreബക്രീദ്: 27, 28 തീയതികളിൽ പൊതുഅവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിരുന്ന 27ലെ അവധിക്ക് പുറമേ 28 നും പൊതുഅവധിയായിരിക്കും. കലണ്ടർ പ്രകാരം 27നായിരുന്നു പെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാൾ ആഘോഷം 28 ലേക്ക് മാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 28-ാം തീയതിയും കൂടി അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടർച്ചയായി രണ്ട് ദിവസം അവധിയായിരിക്കും.
Read More‘പ്രോഗ്രാം ചെയ്യുമ്പോൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ എന്തെങ്കിലുമുണ്ടാകും, അത് സ്വാഭാവികം’: ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്
കൊച്ചി: നടൻ ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്. ‘അമ്മ’യിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ‘അമ്മ’യിൽ തന്നെ പറഞ്ഞു തീർക്കണം. ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി. അംഗങ്ങളെല്ലാവരും അദ്ദേഹത്തിന്റെ കൂടത്തന്നെ നിൽക്കുമെന്ന് പ്രിയങ്ക പറഞ്ഞു. അമ്മയിലെ അംഗങ്ങൾക്ക് വേണ്ടി ടിനി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ്. ആ സമയത്താണ് അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെയൊരു ആരോപണം വരുന്നത്. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനിൽ എന്തെങ്കിലുമുണ്ടെങ്കിൽ അമ്മയിൽ തീർക്കണം. ശ്വേത മേനോൻ എന്ന വ്യക്തിയെ വെറുതെ നോക്കുകുത്തിയായി ഇരുത്തിയിരിക്കുന്നതല്ലെന്നും പ്രിയങ്ക പറഞ്ഞു. ‘മാധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് പറയാനുണ്ടാകും. ഞങ്ങൾ അതൊന്നും പറയാൻ തീരുമാനിച്ച ആളല്ല. ടിനി എന്റയും എന്റെ ഭർത്താവിന്റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്. സ്ത്രീകളെന്ന നിലയിൽ ഇന്നു വരെ ടിനിയുടെ അടുത്ത് നിന്ന് ഒരംശം പോലും വൃത്തികേടായിട്ടുള്ള…
Read More