പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് (21) ആണ് പിടിയിലായത്. റാന്നി പെരുമ്പുഴയിൽ നിന്ന് ആണ് പ്രതി പിടിയിലായത്. 2025 മെയ് മാസം മുതൽ പ്രതിയുടെ അനുജന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചു. തുടർന്ന് പ്രണയം നടിച്ച് കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴ് ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടി സ്വർണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെ കുടുംബം പെരുനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ…
Read MoreCategory: Top News
അക്രമകാരികളായ കരിങ്കുരങ്ങുകൾക്ക് പ്രണയിക്കാൻ എല്ലാ അവസരവും നൽകി; 12 വർഷത്തിന് ശേഷം ഒരു കൺമണിക്ക് ജന്മം നൽകി രഞ്ജിനി; അച്ഛനായ സന്തോഷത്തിൽ രാജീവും
തിരുവനന്തപുരം: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങ് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കൂർ ഇനത്തിൽപ്പെട്ട 15 വയസുകാരിയായ രഞ്ജിനി എന്ന പെൺകുരങ്ങാണ് കുഞ്ഞിന് ജന്മം നൽകിയത്. 18 വയസുകാരനായ രാജീവാണ് അച്ഛൻ. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ അപൂർവ ജീവിവർഗമാണ് കരിങ്കുരങ്ങുകൾ. അക്രമാരികളായ ഇവ ഇണചേരുന്നത് വളരെ അപൂർവമായതിനാൽ മൃഗശാലകളിൽ ഇവയുടെ പ്രജനനം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ കൃത്യമായ പരിചരണവും അനുകൂലമായ അന്തരീക്ഷവും ഒരുക്കിയതിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്. 2013-ൽ വനംവകുപ്പിന്റെ കോടനാടുള്ള അനിമൽ റെസ്ക്യൂ സെന്ററിൽ നിന്നാണ് രാജീവിനെയും രഞ്ജിനിയെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. തൊട്ടടുത്ത വർഷം ഇവയ്ക്ക് സോന എന്ന് പേരുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതിനുശേഷമുള്ള നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ മൃഗശാലയിൽ വീണ്ടും ഒരു കരിങ്കുരങ്ങ് കുഞ്ഞ് ജനിക്കുന്നത്.
Read More‘പോലീസുകാർ ഞങ്ങൾക്ക് പുല്ലാ, പിന്നെയാ ഫോറസ്റ്റുകാർ’: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും മുന്നറിയിപ്പുമായി എം.എം. മണി
ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും മുന്നറിയിപ്പുമായി മുൻ മന്ത്രി എം.എം. മണി. മര്യാദയ്ക്ക് ഭരിച്ചില്ലെങ്കിൽ ഫോറസ്റ്റുകാർ വഴിയെ നടക്കില്ലെന്നും, പോലീസുകാരെപ്പോലും പുല്ലുപോലെ കരുതുന്ന തങ്ങൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിന്റെ ജെസിബി വിട്ടുകൊടുക്കാത്തതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറസ്റ്റുകാർ പോലീസ് ചമയേണ്ട, പോലീസുകാർ ഫോറസ്റ്റും ചമയേണ്ട. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ മര്യാദകേട് ഞങ്ങൾക്ക് സ്വീകരിക്കേണ്ടി വരും. നിയമം കൈയിലെടുക്കേണ്ടി വരും.””നിയമം കൈയിലെടുക്കുമ്പോൾ മാങ്ങാത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ടുകേറാൻ വന്നാൽ, വരുന്നവരേയും ഞങ്ങൾ നേരിടും. അതിൽ ഒരു സംശയവുമില്ല.” “”പോലീസുകാർ ഞങ്ങൾക്ക് പുല്ലാണ്, പിന്നെയാണോ ഫോറസ്റ്റുകാർ. നിനക്കൊക്കെ വീട്ടിൽ ഭാര്യയും മക്കളുമൊക്കെയുണ്ട്. ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഇത് തമാശയല്ല.” പ്രസംഗത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും മണി പരിഹാസമുയർത്തി.…
Read Moreകുഞ്ഞുങ്ങള്‍ക്കും രക്ഷയില്ല! 10 വര്‍ഷത്തിനിടെ കൂടുതല്‍ പോക്സോ കേസുകള്‍ മലപ്പുറത്ത്; രജിസ്റ്റര്‍ ചെയ്തത് 37,035 കേസുകള്‍
കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പാക്കിയ പോക്സോ നിയമപ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 37,035 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 4,311 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം റൂറലില്‍ 3,419 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2,281 പോക്സോ കേസുകളുമായി എറണാകുളം റൂറലാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇക്കാലയളവില്‍ 3,697 പേരാണ് ശിക്ഷിക്കപ്പെട്ടത്. കൂടുതല്‍ പേര് അറസ്റ്റിലായത് മലപ്പുറം ജില്ലയിലാണ് -353 പേര്. 262 പേര് അറസ്റ്റിലായ പാലക്കാട് രണ്ടാം സ്ഥാനത്തും 251 പേര് പിടിയിലായ തൃശൂര്‍ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. പോക്സോ കേസുകളില്‍ പരിചിതര്‍ തന്നെയാണ് പലപ്പോഴും പ്രതികളാകുന്നത്. ബന്ധുക്കള്‍, അയല്‍വാസികള്‍, കുടുംബസുഹൃത്തുക്കള്‍,…
Read Moreഎളുപ്പമായല്ലോ… പാചക വാത്രക സിലിണ്ടറുകൾ ഇനി ഇൻസ്റ്റാമാർട്ട് വഴിയും
പരവൂർ: പാചകവാതക സിലിണ്ടറുകൾ ഇനിമുതൽ പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റമാർട്ട് വഴിയും ഉപഭോക്താക്കളുടെ വിരൽത്തുമ്പിലെത്തും. ഇന്ത്യയിലാദ്യമായാണ് ആവശ്യാനുസരണം അതിവേഗത്തിൽ എൽപിജി. സിലിണ്ടറുകൾ എത്തിച്ചുനൽകുന്ന സേവനം ഒരു ക്വിക്ക് കൊമേഴ്സ് ആപ്പ് വഴി നടപ്പാക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഈ വിപ്ലവകരമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. നിലവിൽ ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പ്രദേശത്ത് ഇന്നലെ മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ ഈ സേവനം ആരംഭിച്ചു. അടുത്തിടെ ഹിന്ദുസ്ഥാൻ പെട്രോളിയം വിപണിയിലിറക്കിയ പത്തു കിലോഗ്രാമിന്റെ കോമ്പോസിറ്റ് എൽപിജി സിലിണ്ടറായ എച്ച്പി നവ്യയും നിലവിലുള്ള അഞ്ച് കിലോഗ്രാമിന്റെ ചെറിയ ലോഹ സിലിണ്ടറുമാണ് ഉപഭോക്താക്കൾക്ക് ഇൻസ്റ്റമാർട്ടിലൂടെ ഓർഡർ ചെയ്യാൻ സാധിക്കുക. ആപ്പിലൂടെ സിലിണ്ടർ ഓർഡർ ചെയ്താൽ ഉടനടി അത് വീട്ടുപടിക്കൽ എത്തും. ഇൻസ്റ്റമാർട്ട് വഴി സിലിണ്ടറുകൾ ഓർഡർ ചെയ്യുന്നതിനായി ഉപഭോക്താക്കൾക്ക് നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. അതേസമയം,…
Read Moreപാർലമെന്റ് വർഷകാല സമ്മേളനം: പ്രധാനമന്ത്രിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്നതാണ് പാർലമെന്റ് വർഷകാല സമ്മേളനം. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ, ബിജെപി ദേശീയ ഭാരവാഹികളുടെ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചനകൾ. സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുവായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ജൂലൈ 21-ന് എൻഡിഎ സഖ്യകക്ഷികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്.
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി; രണ്ടുപേർക്ക് ഗുരുതര പരിക്ക്
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരേൽ-അംബർനാഥ് ലോക്കൽ ട്രെയിനിന്റെ ലഗേജ് കോച്ചിൽ വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം. ട്രെയിൻ യാത്രയ്ക്കിടയിൽ രണ്ട് യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് പിന്നീട് കടുത്ത അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ കല്യാൺ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും ഗവൺമെന്റ് റെയിൽവേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തി. തമ്മിലടിച്ച രണ്ട് പേരെയും ശാന്തരാക്കി. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. പിന്നീട് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി. ഇടിവള ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരുടെയും കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വഴക്കിനിടയിൽ ഒരാളുടെ…
Read Moreഓടുന്ന ട്രെയിനിലെ പൂജ വിവാദത്തിൽ ന്യായീകരണ പ്രതികരണവുമായി റെയിൽവേ
പരവൂർ: ഓടുന്ന ട്രെയിനിനുള്ളിൽ വൻ സജ്ജീകരണങ്ങളോടെ പൂജ നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. ഐആർസിടിസി വഴി സ്വകാര്യവ്യക്തി വാണിജ്യ ആവശ്യത്തിനായി ബുക്ക് ചെയ്ത പ്രത്യേക ‘സലൂൺ കോച്ചിലാണ്’ പൂജ നടന്നതെന്ന് നോർത്തേൺ റെയിൽവേ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ പത്തിന് ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയ 12926 പശ്ചിം എക്സ്പ്രസ് ട്രെയിനിലായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. ജൂലൈ എട്ടിന് 3,08,580 രൂപ അഡ്വാൻസായി നൽകിയാണ് ഈ പ്രത്യേക കോച്ച് ബുക്ക് ചെയ്തതെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിന്റെ നടുവിലിരുന്ന് പൂജാരി കാർമികത്വം വഹിക്കുന്നതും വെള്ളവസ്ത്രം ധരിച്ച ഒരുകൂട്ടം ആളുകൾ ഇതിൽ പങ്കാളികളാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിൻ സർവീസിനുമായിരുന്നു തങ്ങൾ മുൻഗണന നൽകിയതെന്നും സമയനിഷ്ഠയും സുരക്ഷിതത്വവും പൂർണമായി ഉറപ്പുവരുത്തിയിരുന്നതായും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു. സംഭവവുമായി…
Read Moreചിക്കനിത്തിരി മുറ്റാ: ഇറച്ചിക്കോഴിയുടെ വില രണ്ടാഴ്ചയ്ക്കിടയില്‍ വർധിച്ചത് 30 രൂപ
കോട്ടയം: ജില്ലയിലെങ്ങും ഇറച്ചിക്കോഴി, മീന്‍വില വന്‍തോതില്‍ വര്‍ധിക്കുന്നു. ഇറച്ചിക്കോഴിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 30 രൂപ വര്‍ധിച്ച് കിലോഗ്രാമിനു 195 രൂപയിലെത്തി. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുള്ളതിനാല്‍ മീന്‍ വിലയും റോക്കറ്റ് പോലെ കുതിക്കുകയാണ്. മത്തി കിലോഗ്രാമിനു 350 രൂപയും അയലയ്ക്കു 400 രൂപയുമായി വിപണിയില്‍. വിലവര്‍ധന ഹോട്ടലുകള്‍ക്കും വലിയ തിരിച്ചടിയാണ്. ഉത്പാദനത്തിലെ കുറവും കോഴിത്തീറ്റ വിലയിലുണ്ടായ വര്‍ധനയുമാണ് വില ഉയരാന്‍ പ്രധാന കാരണമായി പറയുന്നത്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കോഴികള്‍ എത്താത്തതും തിരിച്ചടിയായെന്ന് വ്യാപാരികള്‍ പറയുന്നു. വില ഉയര്‍ന്നതോടെ, പലയിടത്തും കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ ചിക്കന്‍, മീന്‍ വിഭവങ്ങള്‍ക്കു വില വര്‍ധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകള്‍ പറയുന്നു. ബീഫ്, പോര്‍ക്ക്, മീന്‍ തുടങ്ങി നോണ്‍ വെജ് വിഭവങ്ങള്‍ വേണമെങ്കില്‍ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കാമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇറച്ചിക്കോഴി…
Read Moreഭക്ഷ്യസുരക്ഷാ ലംഘനം: സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് കാരണം കാണിക്കൽ നോട്ടീസ്
പരവൂർ: ഓൺലൈൻ വഴി പലചരക്ക് സാധനങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്ന പ്രമുഖ ശൃംഖലയായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരേ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ. 2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ഗുരുതര ലംഘനം ചൂണ്ടിക്കാട്ടി സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എഫ്എസ്എസ്എഐ ഒമ്പത് നോട്ടീസുകൾ അയച്ചു. ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ അടിയന്തര ഇടപെടൽ. നോട്ടീസിന്മേൽ വിശദമായ വിശദീകരണവും നിയമങ്ങൾ പാലിച്ചതു സംബന്ധിച്ച അനുസരണ റിപ്പോർട്ടും അടിയന്തരമായി സമർപ്പിക്കാൻ സ്വിഗ്ഗിയോട് നിർദേശിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം മറുപടി നൽകാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ കമ്പനിക്കെതിരേ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എഫ്എസ്എസ്എഐ ഔദ്യോഗികമായി അറിയിച്ചു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ പലതും കാലാവധി കഴിഞ്ഞതും ചീഞ്ഞതും മലിനമായതുമാണെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു.…
Read More