പാലക്കാട്: ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിൽ പ്രകോപിതനായ യുവാവ് ഭാര്യ ഉൾപ്പടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മയിലുംപുറത്താണ് സംഭവം. കുടുംബ വീട്ടിലെ സർപ്പകാവിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് ദിവസം മുൻപാണ് അനിൽ കുമാറിന്റെ ഭാര്യ പത്മജ സ്വന്തം വീട്ടിൽ പോയത്. പത്മജ വീട്ടിൽ പോകുന്നത് അനിൽ കുമാറിന് ഇഷ്ടമില്ലായിരുന്നു. അനിൽ കുമാറിന്റെ അനുവാദമില്ലാതെയാണ് പത്മജ വീട്ടിൽ പോയത്. പരിപാടി നടക്കുന്നതിനിടെ അനിൽ കുമാർ ആയുധവുമായി വീട്ടിലെത്തി. ഈ സമയം പത്മജ വസ്ത്രം മാറാൻ വീട്ടിലെ മുറിയിലേക്ക് പോയിരുന്നു. വീട്ടിലെത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് ആക്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച സച്ചിനെയും അനിൽ കുമാർ ആക്രമിച്ചു. സംഭവത്തിൽ ഇടപെട്ട ചെറിയച്ഛൻ മോഹൻ കുമാറിന്റെ കഴുത്തിലും നെഞ്ചിലും മുതുകിലും അനിൽ കുമാർ കുത്തി. ഇവരുടെ ബന്ധു വിഷ്ണു ജിത്തിനെയും അനിൽ കുമാർ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ…
Read MoreCategory: Top News
ഇടതുഭരണം വീണു; പ്രദീപ് താടിയും മുടിയും മുറിച്ചു; 2018ല്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അനിഷ്ഠ സംഭവത്തെ തുടർന്നാണ് താടിയും മുടിയും നീട്ടിവളർത്തിയത്
തൊടുപുഴ: ഇടതുഭരണം അവസാനിക്കുംവരെ താടിയും മുടിയും മുറിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത യുവാവ് ഒടുവിൽ മുടി മുറിച്ചു. തൊടുപുഴ നെയ്യശേരി കാഞ്ഞിരക്കുഴിയില്‍ കെ.കെ. പ്രദീപാണ് (40) ശബരിമലയില്‍ ഇടത് ഭരണകാലത്ത് നടന്ന നടപടികളില്‍ പ്രതിഷേധിച്ച് ഇത്തരമൊരു തീരുമാനമെടുത്തത്. 2018ല്‍ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെയാണ് പ്രദീപ് താടിയും മുടിയും വളർത്തി പ്രതിഷേധം തുടങ്ങിയത്. മൂന്ന് വര്‍ഷത്തോളം തന്റെ ഓട്ടോയില്‍ കേരളത്തിലെമ്പാടും സഞ്ചരിച്ച് ശബരിമല വിഷയത്തില്‍ വിശ്വാസികളെ ഒരുമിപ്പിക്കാൻ ശ്രമം നടത്തി. സ്ത്രീപ്രവേശനത്തിനെതിരേ നടന്ന നാമജപ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കാളിയായി. ഇടതുഭരണം അവസാനിച്ചതിന്റെ 16-ാം നാളായ ഇന്നലെ താടിയും മുടിയും മുറിക്കുന്നതിന്റെ ദൃശ്യം പ്രദീപ് നവമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിന്നാലെ നാട്ടുകാർക്ക് പായസ വിതരണവും നടത്തി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന പ്രദീപ് പിതാവിന് സുഖമില്ലാതായതോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. മനഃസാക്ഷി എന്ന പേരില്‍ കവിതാ സമാഹാരവും പ്രദീപ്…
Read Moreവീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം; പോലീസ് നായ ഓടിക്കയറിയത് തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിൽ; അളിയൻ കള്ളനെ കണ്ട് ഞെട്ടി…
ഹരിപ്പാട്: തൃക്കുന്നപ്പുഴ പതിയാങ്കരയിൽ വീട് കുത്തിത്തുറന്ന് ആറു പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് പിടികൂടി. പതിയാങ്കര കൊച്ചുതറയിൽ സദഖത്തിന്റെ സഹോദരി ഭർത്താവ് അഷ്റഫ് (44) ആണ് അറസ്റ്റിലായത്. മോഷണം നടന്ന് മണിക്കൂറുകൾക്കകം തന്നെ ആലപ്പുഴ ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗ് റെഡ്ഡിയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സദഖത്തിന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി, മുറിയിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. രാവിലെ മോഷണവിവരം അറിഞ്ഞ് തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെത്തിയ ആലപ്പുഴ ഡോഗ് സ്ക്വാഡിലെ റെഡ്ഡി എന്ന സ്നിഫർ ഡോഗ്, മോഷണം നടന്ന വീട്ടിൽനിന്നും മണം പിടിച്ച് തൊട്ടടുത്ത് താമസിക്കുന്ന പ്രതിയായ അഷ്റഫിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. ഇതോടെ സംശയ നിഴലിലായ അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും…
Read Moreനെഞ്ചോട് ചേർത്ത്… ഉമ്മൻ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം ധരിച്ച് സത്യപ്രതിജ്ഞ; നിയസഭയിലേക്ക് രാവിലെ എത്തിയത് സൈക്കിൾ ചവിട്ടി
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യത്യസ്തനായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ഷർട്ട് ധരിച്ചാണ് അദ്ദേഹം സഭയിൽ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് ചാണ്ടി ഉമ്മൻ ഇത്തരമൊരു രീതി സ്വീകരിച്ചത്. പ്രോ ടെം സ്പീക്കർ ജി. സുധാകരന്റെ മുൻപാകെ രാവിലെ ഒൻപതോടെയാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയിൽ ആരംഭിച്ചത്. അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎൽഎമാർ സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ മാത്രമാണ് സഭയിലുണ്ടാവുക. നാളെ രാവിലെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.
Read Moreജി.സുധാകരൻ കുട്ടിച്ചാത്തനോ! തന്നെ തോൽപ്പിക്കാൻ ശ്രമിച്ചയാൾ; കൂടുതൽ കഥകൾ ഒന്നും പറയിപ്പിക്കരുത്; സുധാകരനെതിരെ കടുത്ത വിമർശനവുമായി യു.പ്രതിഭ
അമ്പലപ്പുഴ: എംഎല്‍എ ജി.സുധാകരനെതിരേ കടുത്ത വിമർശനവുമായി സിപിഎം മുൻ എംഎല്‍എ യു .പ്രതിഭ. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ ജി സുധാകരന് കുട്ടിച്ചാത്തനാണോ എന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിഭ ചോദിച്ചു. തങ്ങളെകൊണ്ട് സുധാകരന് കൂടുതല്‍ പറയിപ്പിക്കരുതെന്നും പ്രതിഭ പറഞ്ഞു. എവിടെ നിന്നാലും താന്‍ ജയിക്കുമായിരുന്നെന്ന ജി സുധാകരന്റെ പരാമര്‍ശത്തോടാണ് പ്രതിഭയുടെ പ്രതികരണം. കായംകുളത്തു തന്നെ തോല്‍പ്പിക്കണമെന്ന് ജി.സുധാകരന് പലരെയും ഫോണില്‍ വിളിച്ചു പറഞ്ഞു. 2021ല്‍ ജി.സുധാകരന് സ്ഥാനാര്‍ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാര്‍ട്ടിക്കു നല്‍കിയിട്ടില്ല. എന്നിട്ടും പാര്‍ട്ടി ഈ വിവരം ജനങ്ങളോടു മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരന് പാർട്ടിക്ക് തന്നതെന്നും പ്രതിഭ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശിച്ചു.
Read More‘ചേച്ചി എന്ത് കാണിച്ചാലും അയാൾ പണി തരും, സൂക്ഷിച്ചാൽ ദുഃഖിക്കണ്ട, പറഞ്ഞില്ലെന്ന് വേണ്ട’: മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്; പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: ഫാഷന്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേന ദുബായില്‍ എത്തിച്ച് ലൈംഗീക പീഡനത്തിന് വിധേയരാക്കിയ കേസില്‍ മുഖ്യപ്രതി ആലുവ തൈനോത്തില്‍ കടവില്‍ റോഡില്‍ താമസിക്കുന്ന ഗുരുവായൂര്‍ തൈക്കാട് സ്വദേശി സിന്ധു എന്ന സ്റ്റോയിസി ടി. മുട്ടത്തിനെ (56) ഇന്ന് കൊച്ചിയില്‍ എത്തിക്കും. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിനിടെ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയുള്ള മറ്റൊരു പ്രതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. തനിക്കെതിരെ മൊഴി നല്കിയാല് തന്റെ ആണ് സുഹൃത്തിനെക്കൊണ്ടു അതിനുള്ള പ്രതികരം ചെയ്യിക്കും എന്ന നിലയിലുള്ള ഭീഷണി സന്ദേശമാണ് രണ്ടാംപ്രതിയും മോഡലുമായ തിരുവനന്തപുരം കുന്നത്തുകല്‍ മണ്ണംകോട് പോങ്ങവിള ജെ.സി വീട്ടില്‍ അലീന എബ്രഹാമിന്റെ (23) പേരില്‍ പുറത്ത് വന്നിരിക്കുന്നത്. അലീനയുടെ ആണ്‍സുഹൃത്ത് കൊച്ചിയിലെ പേര്കേട്ട ഗുണ്ടയാണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. മലപ്പുറം പൊന്നാനി ബീയംപുക്കയില് വീട്ടില്‍ മഞ്ജിമയാണ് (25) കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി. മോഡലിംഗ്…
Read Moreപുതുയുഗത്തിനായി വിഡി തുടങ്ങി… ”അപ്പം വിൽക്കാൻ കെ.റെയിൽ വരില്ല കേട്ടോ”; സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: തിരുവനന്തപുരം- കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശയും സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreപിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റ്; കെ. അനിൽകുമാർ മോശം സ്ഥാനാർഥി; വാസവന് വേണ്ടി നടത്തിയ ഗാനമേള പാളി; കോട്ടയത്തെ സിപിഎം യോഗത്തിൽ പൊട്ടിത്തെറി
കോട്ടയം: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റാണെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണു പിണറായിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരേ കമ്മിറ്റിയംഗങ്ങള്‍ പൊട്ടിത്തെറിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവനും സി.എന്‍. മോഹനനും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് മത്സരിച്ച കെ. അനില്‍കുമാറിനെതിരേയും നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി. അഞ്ചുവര്‍ഷമായി സ്ഥാനാര്‍ഥി വേഷം കെട്ടി നടക്കുകയായിരുന്നെന്നും സ്ഥാനാര്‍ഥി മോശമായിരുന്നെന്നും അംഗങ്ങള്‍ പറഞ്ഞു. അതേസമയം കോട്ടയത്ത് സുരേഷ് കുറുപ്പ് മത്സരിച്ചിരുന്നെങ്കില്‍ വിജയിച്ചേനെയെന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കുമായിരുന്നെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആദ്യം മുതല്‍ തന്നെ സുരേഷ് കുറുപ്പിനെ പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം അനിലിനെ പരിഗണിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധം സുരേഷ് കുറുപ്പ് പ്രകടിപ്പിച്ചിരുന്നതിന് പിന്നാലെയാണ് അംഗങ്ങളുടെ വിമര്‍ശനം. ഏറ്റുമാനൂരില്‍…
Read Moreകടക്ക് പുറത്ത്… ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിച്ചു; അങ്കണവാടി ജീവനക്കാരിക്ക് നേരെ അതിക്രമം കാട്ടിയത് സിപിഎം പ്രാദേശിക നേതാവ്
കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് അംഗം എം.എം. പ്രസാദിനെയാണ് പുറത്താക്കിയത്. കഴിഞ്ഞ ഏഴിനാണ് സംഭവം നടന്നത്. അങ്കണവാടിയിലെത്തിയ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടെ തന്റെ കൈയിൽ കയറി പിടിച്ചെന്നാണ് ജീവനക്കാരി കുന്ദമംഗലം പോലീസിൽ പരാതി നൽകിയത്. പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അംഗമാണ് പ്രസാദ്. പരാതി നൽകിയതിന് പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസേടുക്കാനൊരുങ്ങുകയാണ്. കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം, പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എന്നീ ചുമതല വഹിച്ചിരുന്നയാളാണ് പ്രസാദ്. പരാതിക്ക് പിന്നാലെ പ്രസാദിനോട് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാൻ പാർട്ടി നിർദേശം നൽകുകയായിരുന്നു. അങ്കണവാടി വർക്കേഴ്സ് ജാഗ്രത സമിതിയുടെ ചെയർമാൻ കൂടിയാണ് പ്രതിയായ പ്രസാദ്.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 9 ലക്ഷം രൂപയും 7 പവനും കൈക്കലാക്കി; തന്നെ തേച്ചിട്ട് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ കുരുക്കി യുവതി
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാർ(32)ആണ് പിടിയിലായത്. ഇയാൾ യുവതിയുടെ പണവും സ്വർണാഭരണവും തട്ടിയെടുത്തതായും പരാതിയുണ്ട്. 2022ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, ഇവരുടെ കൈയിൽ നിന്ന് 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുത്തതായുമാണ് പരാതിയുള്ളത്. അടുത്തിടെ പ്രതി മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. വിവരം അറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലായത്.
Read More