മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു. ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കൽപകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്. അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.
Read MoreCategory: Top News
വിശ്വാസ വഴിയേ… കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ; പ്രത്യേക പൂജകളിൽ പങ്കെടുത്തു
ബംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വി.ഡി. സതീശൻ പങ്കെടുത്തു. ഇന്ന് രാവിലെ ആറോടെയായിരുന്നു സന്ദർശം. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി.ഡി. സതീശൻ കൊല്ലൂരിലെത്തുന്നത്.
Read Moreഎംഡിഎംഎയുമായി മിസ്റ്റര്‍ എറണാകുളം മുഹമ്മദ് പിടിയില്‍; ഒരാഴ്ചയ്ക്കിടെ നടന്നത് 10 ലക്ഷം രൂപയുടെ ഇടപാട്; വൈറ്റ് കോളര്‍ ലഹരി കേസ് പ്രതി കെവിന്റെ കൂട്ടാളി
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ തൃക്കാക്കരയില്‍ 391.3 ഗ്രാം എംഡിഎംഎയുമായി ബോഡി ബില്‍ഡര്‍ പിടിയില്‍. ആലുവ സ്വദേശി മുഹമ്മദ് സാദിഖ് ആണ് പിടിയിലായത്. തൃക്കാക്കര താണപ്പാടം എന്ന സ്ഥലത്ത് നിന്നുമാണ് ഡാന്‍സാഫ് സംഘംപ്രതിയെ പിടികൂടിയത്. ജില്ലയിലെ പ്രധാന ലഹരി ഇടനിലക്കാരനാണ് ഇയാള്‍. കൊച്ചിയിലെ വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടി കേസ് പ്രതിയായ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു. ബെഗളൂരുവില്‍ നിന്നും വ്യാപകമായി ലഹരി വാങ്ങി കുമരകത്തെ റിസോര്‍ട്ടില്‍ എത്തിച്ച് പാക്കറ്റുകളിലാക്കി കൊച്ചിയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും എത്തിക്കുന്ന സംഘത്തില്‍ പെട്ടയാളാണ് സാദിഖ്. സാദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് ലക്ഷം രൂപയുടെ ഇടപാട് നടന്നതായാണ് വിവരം. ഇതിന് ലഹരികച്ചവടവുമായി ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ് ഡാൻസാഫ് സംഘം.ബോഡി ബില്‍ഡറും ബൈക്ക് റേസറുമായ മുഹമ്മദ് സാദിഖ്…
Read Moreവിശ്വാസം അതല്ലേ എല്ലാം… ഞാൻ യുഡിഎഫിന്റെ ചെയർപേഴ്സൺ; നേതാക്കളിൽ വിശ്വാസവും അവർ ഉചിതമായ തീരുമാനം എടുക്കുമെന്ന് ദിയാ ബിനു
പാലാ: സ്വതന്ത്ര മുന്നണി കൂട്ടായ്മയുടെ ചെയര്പേഴ്സണല്ല താനെന്നും മറിച്ച് യുഡിഎഫിന്റെ ചെയര്‍പേഴ്സനാണെന്നും ദിയാ ബിനു പുളിക്കക്കണ്ടം. തനിക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത് നഗരസഭയിലെ പ്രതിപക്ഷമായ ഇടതു മുന്നണിയാണ്. തന്നെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്ത യുഡിഎഫില്‍ വിശാസമുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ദിയാ ബിനു പറഞ്ഞു. ം പിടിച്ചതെന്നും ഭരണം നഷ്ടപ്പെടാതിരിക്കാന്‍ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മൂന്ന് കൗണ്‍സിലര്‍മാരുള്ള കേരള കോണ്‍ഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ ജോര്‍ജ് പുളിങ്കാട് പറഞ്ഞു. അവിശ്വാസം പാസാവാൻ 14 അംഗങ്ങളുടെ പിന്തുണ വേണംപാലാ: നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തെങ്കില്‍ മാത്രമേ പ്രമേയം പാസാവുകയുള്ളൂ. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എം 10, സിപിഎം -രണ്ട് എന്നിങ്ങനെയും യുഡിഎഫില്‍ കോണ്‍ഗ്രസ്- ആറ്, കേരള കോണ്‍ഗ്രസ്- മൂന്ന്, കെഡിപി- ഒന്ന്, സ്വത-ഒന്ന്,…
Read Moreപൊതിച്ചോര്‍ വിതരണത്തിലും രക്തദാനത്തിലും മാത്രമായി സംഘടനാ പ്രവര്‍ത്തനം; ജെന്‍സികളെ ആകര്‍ഷിക്കുന്നതില്‍ സംഘടന പരാജയമെന്ന് ഡിവൈഎഫ് ഐ
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ഭരണം ലഭിക്കാതെ പോയതിനെക്കുറിച്ചും തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത തോല്വിയുണ്ടായതിനെക്കുറിച്ചും സിപിഎം നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിആര്‍ പോലെ ഡിവൈഎഫ്ഐ പ്രവര്‍ത്തിച്ചു. എന്നിട്ടും ജില്ലയിലെ ഒമ്പതിടങ്ങളിലും എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ യുവാക്കള്‍ക്ക് സീറ്റുകള്‍ നല്കുന്നതില് പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു. യുഡിഎഫ് ആകട്ടെ പുതുതലമുറയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്. ജില്ലയിലും സംസ്ഥാനത്തും ബിജെപി ശക്തമായ സാന്നിധ്യമായി മാറുകയാണെന്നും യുവജനങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് പ്രചാരണം ശക്തമാക്കുന്നതിനെ ഗൗരവതരമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ജില്ലാ നേതൃത്വം സംഘടനാ രംഗത്ത് പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. 43 അംഗ ജില്ലാ കമ്മിറ്റി നിര്‍ജീവമാണ്. ജില്ലാ സെക്രട്ടറി ബി. സുരേഷ്കുമാര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. പൊതിച്ചോര്‍ വിതരണത്തിലും രക്തദാനത്തിലും മാത്രമായി സംഘടനാ…
Read Moreകിടപ്പുമുറിയിൽ മരിച്ച നിലയിൽ നവവധു; വിവാഹം കഴിഞ്ഞതിന്റെ 13-ാം നാൾ ഭർത്താവ് ഗൾ ഫിലേക്ക് മടങ്ങി; കേസ് അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ നാസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയി. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമതം മാറാൻ നിരന്തരം നിർബന്ധിച്ചു; ശരീരത്തിൽ ചതവേൽക്കാത്ത ഭാഗമില്ല;ഹരിപ്പാട്ടെ സാവരിയയുടെ മരണത്തിൽ സുഹൃത്ത് സദറുൾ ആനം പിടിയിൽ
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (22) മർദനമേറ്റു മരിച്ച സംഭവത്തിൽ സഹപാഠിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ ബസന്ത്–മിനി ദമ്പതികളുടെ മകളായ സാവരിയ, ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരേ ക്ലാസിലും ഹോസ്റ്റലിലും താമസിച്ചിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ ആനം നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്. വ്യാഴാഴ്ച പുലർച്ചയോടെ നെടുമ്പാശേരിയിൽ മൃതദേഹത്തോടൊപ്പം എത്തിയ ബന്ധു ജനിഷ് കാര്യങ്ങൾ വ്യക്തമാക്കിയതോടെയാണ് സംഭവത്തിന് പിന്നിലെ ക്രൂരത പുറത്തുവന്നത്. പ്രതി സദറുൾ ആനം സാവരിയയെ മതം മാറാൻ നിരന്തരം നിർബന്ധിച്ചിരുന്നതായും മറ്റ് വിദ്യാർഥികൾക്ക് ഇത് നേരിട്ട് അറിയാമായിരുന്നു എന്നും ജനിഷ് ആരോപിച്ചു. ശരീരത്തിൽ ചതവേൽക്കാത്ത ഭാഗമില്ലാത്ത വിധം ക്രൂരമായാണ് പെൺകുട്ടിയെ മർദിച്ചതെന്നും, ലാപ്ടോപ്പ് കൊണ്ട് പെട്ടെന്ന് അടിച്ചു കൊലപ്പെടുത്തിയതല്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.…
Read Moreഅട്ട വറുത്തത്..! തലസ്ഥാനത്തെ പോലീസ് കാന്റീനിലെ ഭക്ഷണപ്പൊതിയിൽ അട്ട; മീൻവറുത്തതിനൊപ്പമാണ് അട്ടയെ കണ്ടെത്തിയത്
തിരുവനന്തപുരം: കന്റോൺമെന്റ് പോലീസ് കാന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് പോലീസുകാരൻ പാഴ്സലായി വാങ്ങിയ മീൻ വറുത്തതിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. കോർപറേഷന്റെ പ്രത്യേക സംഘമെത്തി കാന്റീൻ പരിശോധിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിക്കുകയും ചെയ്തു. നേരത്തേയും കാന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയർന്നിട്ടുണ്ട്. കരാറുകാരനോട് കോർപറേഷനിൽ ഹാജരാകാനും നിർദേശിച്ചു
Read Moreഉത്തരേന്ത്യയിലല്ല, ഇങ്ങ് കൊച്ചിയിൽ… ലഹരി വില്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളുടെ തല മൊട്ടയടിച്ചു; ആൾക്കൂട്ട വിചാരണയ്ക്കെതിരെ പോലീസ് അന്വേഷണം
കൊച്ചി: പെരുമ്പാവൂരില്‍ ലഹരി വില്പന ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി മൂന്ന് യുവാക്കളുടെ തല മൊട്ടയടിച്ച സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ പെരുമ്പാവൂര്‍ ഭായി കോളനിക്ക് സമീപത്തായിരുന്നു സംഭവം.കഞ്ചാവ് വില്ക്കുവാനോ വാങ്ങുവാനോ വന്നവര്‍ എന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ യുവാക്കളെ തടഞ്ഞു നിര്‍ത്തി തല മുണ്ഡനം ചെയ്യുകയായിരുന്നു. ഇവരെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി മുട്ടുകാലില്‍ നിര്‍ത്തിയ ശേഷം സമീപത്ത് കട നടത്തുന്ന ബാര്‍ബറെ കൂട്ടിക്കൊണ്ട് വരികയും തല മുണ്ഡനം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. യുവാക്കളുടെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന ആറു പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി തേടിയാണ് യുവാക്കള്‍ ഇവിടെയെത്തിയതെന്ന് പറയുന്നു.
Read Moreസിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം? പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രത; മുഖ്യമന്ത്രിക്ക് കിടിലൻ മറുപടിയുമായി കെ.കെ. രാഗേഷ്
കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താത്പര്യമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ. രാഗേഷ് മറുപടിയുമായി രംഗത്തെത്തിയത്. അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുതെന്നും കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടു. ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസിലാകും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.
Read More