വേദിയിൽ കുറച്ച് കസേരകൾ മതി, പിന്നിൽ നിന്നിടിക്കേണ്ട; പാർട്ടി പരിപാടികൾക്കു മാർഗനിർദേശവുമായി കെപിസിസി

തിരുവനന്തപുരം: പാർട്ടി പരിപാടികൾക്ക് പുതിയ മാർഗ നിർദേശവുമായി കെപിസിസി. പരിപാടികൾക്കുള്ള വേദിയിൽ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ട ഭാരവാഹികളും മാത്രമേ വേദിയിൽ പാടുള്ളുവെന്നുമാണു നിർദേശം.

കാര്യപരിപാടികൾ മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടികളിൽ അവരുടെ പേരുകൾ സീറ്റുകളിൽ രേഖപ്പെടുത്തുകയും വേണം. വേദികളിൽ തിക്കുംതിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിന്‍റെ പ്രസിഡന്‍റിന്‍റെ ചുമതലയാണ്.

കൂടാതെ നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മറ്റുള്ളവർ പുറകിൽ തിക്കും തിരക്കും ഉണ്ടാക്കരുത് എന്നിങ്ങനെയാണ് പുതിയ നിർദേശങ്ങൾ. പാർട്ടിയിലെ അച്ചടക്കമില്ലായ്മ പരിഹരിക്കുക ലക്ഷ്യമിട്ടാണ് മാർഗ നിർദേശം.

നേരത്തെ കോഴിക്കോട് ഡിസിസി ഓഫീസിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായ ഉന്തും തള്ളും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിരുന്നു.

Related posts

Leave a Comment