‘എന്‍റെ പൊന്നേ’ സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ്; പവന് 75,000 രൂപ കടന്നു; ഒരുപവൻ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ

 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ആണ്. 24 കാരറ്റ് സ്വര്‍ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്.

എല്ലാ കാരറ്റുകളുടെയും സ്വര്‍ണവിലയും ആനുപാതികമായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7,695 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,995 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,860 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടിവരും. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 125 രൂപയായി.

കഴിഞ്ഞ മാസം 14 ന് ആയിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തി റിക്കാര്‍ഡ് ഇട്ടത്. അന്ന് ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയും രേഖപ്പെടുത്തി സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. അതിനുശേഷം വില ഗ്രാമിന് ഒമ്പതിനായിരത്തില്‍ താഴോട്ടു പോകാതെ നില്‍ക്കുകയും പിന്നീട് തിരിച്ചു കയറുകയുമായിരുന്നു.

എന്നാല്‍ ഏപ്രില്‍ 22ന് അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളര്‍ എന്ന റിക്കാര്‍ഡില്‍ എത്തിയപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 84.75 ല്‍ ആയിരുന്നതിനാല്‍ സ്വര്‍ണവില ഗ്രാമിന് 9,310 രൂപയിലായിരുന്നു.യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ ഇന്നലത്തെ പ്രഖ്യാപനങ്ങളാണ് വില വര്‍ധനവിന് കാരണമായിട്ടുള്ളത്.

പലിശ നിരക്കുകള്‍ സംബന്ധിച്ചോ, അദേഹത്തിന്‍റെ രാജി സംബന്ധിച്ചോ യാതൊരു സൂചനയും ഇന്നലെ നല്‍കിയിരുന്നില്ല. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,460 ഡോളര്‍ മറികടന്നാല്‍ 3,500 കടന്ന് മുന്നോട്ടു കുതിച്ചേക്കുമെന്ന് സൂചനകളാണ് വരുന്നതെന്ന് ഓള്‍ കരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

  • സീമ മോഹന്‍ലാല്‍

Related posts

Leave a Comment