തമിഴ്നാട് പളനിയില്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് ഡ്രൈവര്‍ക്കു ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി പ്രഭുവാണ് മരിച്ചത്. പളനി പുതുക്കോട്ടൈയിലാണു സംഭവം.
ഡ്രൈവർക്ക് ഹൃദയാഘാതം വന്നതോടെ കൃത്യസമയത്ത് ഇടപെട്ട കണ്ടക്ടർ വൻ അപകടമാണ് ഒഴിവാക്കിയത്. കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു കണ്ടക്ടര്‍. 50ലേറെ യാത്രക്കാർ ഈസമയം, ബസില്‍ ഉണ്ടായിരുന്നു. സംഭവത്തിന്റെ കാമറദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പളനിയില്‍നിന്ന് പുതുക്കോട്ടയിലേക്കു സഞ്ചരിക്കുകയായിരുന്നു സ്വകാര്യബസ്. കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവർക്കു ഹൃദയാഘാതം സംഭവിച്ചത്. വാഹനത്തിന്റെ വേഗത കുറച്ച് ബസ് റോഡരികില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രഭു ഗിയര്‍ബോക്സിലേക്കു വീഴുകയായിരുന്നു. പ്രഭുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.