ഭാരതാംബ ചിത്രം; സര്‍ക്കാരും ഗവര്‍ണറും തമ്മിൽ വാക്പോര് തുടരുന്നു; ഗവര്‍ണര്‍ക്ക് ശാഠ്യമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: ഭാരതാംബ ചിത്രത്തെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നതയും വാക് പോരും തുടരുന്നു. ഗവര്‍ണര്‍ക്ക് ശാഠ്യമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ഗവര്‍ണര്‍ ഭരണഘടനാമൂല്യം സംരക്ഷിക്കണമെന്നും ശാഠ്യം ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഔദ്യോഗികമായി അംഗീകരിച്ച ഭാരതാംബയുടെ ചിത്രമാണ് ഉപയോഗിക്കേണ്ടിയിരുന്നത്. ഒരു സംഘടന വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ചിത്രം അംഗീകരിക്കാന്‍ കഴിയില്ല. ഇത് സര്‍ക്കാര്‍ പരിപാടിയില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ഗവര്‍ണര്‍ രാഷ്ട്രീയ പങ്കാളിയാകാന്‍ പാടില്ല.

ഭരണഘടന സ്ഥാപനങ്ങളില്‍ ഇത്തരം പ്രവണതകള്‍ അംഗീകരിക്കരുതെന്നാണ് സര്‍ക്കാരിന്‍റെ നയമെന്നും കൃഷിമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ മുഖ്യമന്ത്രിക്കും അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഗവര്‍ണര്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഗവര്‍ണറുടെ നടപടിയും പ്രസ്താവനകളും ജനാധിപത്യവിരുദ്ധമാണ്. ഗവര്‍ണറും ഓഫീസും രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി വി. ശിവന്‍കുട്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സര്‍ക്കാരിന്‍റെ പരിസ്ഥിതി ദിനാഘോഷ പരിപാടി രാജ്ഭവനില്‍ ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നു. വേദിയില്‍ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് കൃഷിമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് മാറ്റാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് പരിപാടി കൃഷിവകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടത്തുകയായിരുന്നു.

രാജ് ഭവനില്‍ ഗവര്‍ണറും പരിസ്ഥിതി ദിനാഘോഷ പരിപാടി നടത്തി. ഇതേ ത്തുടര്‍ന്നാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായിരുന്ന സൗഹൃദത്തില്‍ വിള്ളല്‍ ഉണ്ടാകുകയും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരാന്‍ ഇടയാക്കിയതും.

Related posts

Leave a Comment