കണ്ണൂർ: കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂരിലെ പ്രശസ്ത ജ്വല്ലറിയായ കൃഷ്ണ ജ്വല്ലറിയുമായി ബന്ധപ്പെട്ട കേസിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റയിരുന്ന ചിറക്കലിലെ കെ. സിന്ധുവിനെ ചോദ്യം ചെയ്ത കണ്ണൂർ ടൗൺ പോലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
2023 ൽ ഡിജിപിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയത്. തുടർന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ടുമാരായ എം.പി. വിനോദ് കുമാർ, എം. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ട ത്തിൽ ഇൻസ്പെക്ടർ ബി. അനീഷ്, എസ്ഐ കെ. ശ്രീജിത്ത്, എഎസ്ഐമാരായ ശശിപ്രസാദ്, കാർത്തിക, രൂപേഷ്, സിപിഒ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കുറ്റപത്രത്തിൽ രണ്ടു പ്രതികളാണ് ഉള്ളത്. സിന്ധുവും ഭർത്താവ് ബാബുവുമാണ് പ്രതികൾ. കൃഷ്ണ ജ്വല്ലറി മാനേജിംഗ് പാര്‍ട്ണർ ഡോ. സി.വി രവീന്ദ്രനാഥിന്റെ പരാതിയില്‍ ജൂലൈ മൂന്നിനാണ് സിന്ധുവിനും ഭർത്താവ് ബാബുവിനുമേതിരെ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തത്.
സ്ഥാപന ത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളില്‍ കൃത്രിമം കാണിച്ചു ഏഴരകോടിതട്ടിയെടുത്തു വെന്ന പരാതിയിലാണ് കേസെടുത്തത്. 65 രേഖകളും 60 സാക്ഷികളെയും ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്നലെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്