കരുവന്നൂർ കുറ്റപത്രം: പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും

തൃശൂർ: കരുവന്നൂർ കേസിൽ ഇഡി സിപിഎം നേതാക്കളെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയതോടെ സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും സമരപരിപാടികൾ ആവിഷ്കരിക്കുന്നു.

കെ.രാധാകൃഷ്ണൻ എംപി. എ.സി.മൊയ്തീൻ എംഎൽഎ, മുൻ സിപിഎം ജില്ല സെക്രട്ടറി എം.എം.വർഗീസ് എന്നിവർക്കെതിരെയും സിപിഎം സംസ്ഥാനജില്ല നേതൃത്വങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചിരിക്കുന്നത്.ശക്തമായ പ്രതിഷേങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചോളാനാണ് പോലീസിന് മുകളിൽ നിന്നും നിർദ്ദേശമുള്ളതെന്ന് സൂചനയുണ്ട്.

ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങളുമായി പ്രതിഷേധങ്ങളെ നേരിടാൻ തന്നെയാണ് പോലീസും ഒരുങ്ങിയിരിക്കുന്നത്. ജില്ലയിലെ 111 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നാളെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കൾ കരുവന്നൂർ വിഷയത്തിൽ പത്രസമ്മേളനം നടത്തി സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ കടുത്ത വിമർശനമുന്നയിക്കുന്നുണ്ട്.

Related posts

Leave a Comment