റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളുടെ കാലമാണിത്. മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകള്‍. മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതയോടെയായിരിക്കാം.
യെല്ലോ അലര്‍ട്ട്
മഴയുടെ ലഭ്യത 64.4 മി.മീ. മുതല്‍ 124.4 മീ.മീ. വരെ പെയ്യാനുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുക. മഴ ശക്തിപ്പെടുമ്പോള്‍ നല്കുന്ന ആദ്യഘട്ട ജാഗ്രതയാണ് ഇത്. യെല്ലോ അലര്‍ട്ടില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ ജാഗരൂകരായിരിക്കണം.
ഓറഞ്ച് അലര്‍ട്ട്
പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ജാഗ്രതാ നിര്‍ദേശമാണ് ഓറഞ്ച് അലര്‍ട്ട്. 124.5 മി.മീ. മുതല്‍ 244.4 മി.മീ. വരെ മഴ പെയ്യാം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതി നും കുളിക്കുന്നതിനും വിലക്കുണ്ടാകും. ഉരുള്‍പൊട്ടല്‍ സാധ്യതയില്‍ മലയോര യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിക്കും.
റെഡ് അലര്‍ട്ട്
244.4 മില്ലിമീറ്ററിനു മുകളില്‍ മഴ പെയ്യാം. മഴ, പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് വലിയ സാധ്യത. അപകടസാധ്യതയുള്ള പ്രദേശത്തെ താമസക്കാര്‍ മാറി താമസിക്കുകയോ അവശ്യസാഹചര്യത്തില്‍ ഓടിമാറാന്‍ കരുതിയിരിക്കുകയോ വേണം.
അണക്കെട്ടുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളില്‍ നിയന്ത്രണമുണ്ടാകും. അടിയന്തര സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറന്നേക്കാം. 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ മേഖലകളില്‍ തുറക്കും. യാത്രാനിയന്ത്രണം, വെള്ളച്ചാട്ടങ്ങളില്‍ നിരോധനം, ഖനന നിരോധനം, ഹില്‍ സ്റ്റേഷനുകളിലെ റിസോര്‍ട്ടുകള്‍ അടയ്ക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളുണ്ടാകും.
റവന്യു, പോലീസ്, മെഡിക്കല്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗങ്ങള്‍ ഏതു പ്രതിസന്ധിയെയും നേരിടാന്‍ തയാറായിരിക്കണം.അവശ്യസാഹചര്യത്തില്‍ അധികൃതര്‍ മൈക്കുകളിലൂടെയോ ഇതര മാധ്യമങ്ങളിലൂടെയോ അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കണം.