മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി കൊണ്ടുവന്ന കമ്പികൾ മോഷ്ടിച്ചു: ലോറി ഡ്രൈവറും ക്ലീനറും പിടിയിൽ


എടക്കാട്: മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന കന്പി മോഷ്ടിച്ച് വിൽപന നടത്തിയ ലോറി ഡ്രൈവറും ക്ലീനറും പോലീസ് പിടിയിൽ.

ഷിമോഗ സ്വദേശിയായ ലോറി ഡ്രൈവർ മുഹമ്മദ് പീർ(36), ക്ലീനർ ബംഗളൂരു സ്വദേശി ആർ. ഉത്തം(43) എന്നിവരെയാണ് കാഞ്ഞങ്ങാട് വച്ച് എ‌ടക്കാട് പോലീസ് പിടികൂടിയത്.

മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽ നിന്ന് നാലു ലോറികളിലായാണ് കന്പികൾ കൊണ്ടുവന്നത്. അതിൽ ഒരു ലോറിയിലെ 40 ടൺ കന്പികളാണ് പ്രതികൾ മോഷ്ടിച്ച് വിൽപന നടത്തിയത്.

ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. കന്പികൾ ഇറക്കി പ്രതികൾ പോയ ശേഷം സൈറ്റ് എൻജിനീയർ രാഹുലിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കന്പികളിൽ കുറവ് കണ്ടത്.

തുടർന്ന് എടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം 2,19000 രൂപ വില വരുന്ന കന്പികളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

Related posts

Leave a Comment