കൊച്ചി: വൈക്കത്തെ മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈല്‍ ഫോൺ മോഷ്ടിച്ച് എറണാകുളത്ത് വില്ക്കാന് ശ്രമിച്ച സംഘത്തിലെ നാല് യുവാക്കള്‍ അറസ്റ്റില്‍.
വൈക്കം തോട്ടകം പടിഞ്ഞാറേ പീടികത്തറവീട്ടില് ആദിശേഷന് (21), തോട്ടകം ഇണ്ടാംതുരുത്തില് ആദര്‍ശ് അ ഭിലാഷ് (18), കടുത്തുരുത്തി പു ഴയ്ക്കല്‍ മാനാര് ജോസ് നിവാസി ല്‍ മാര്‍ക്കോസ് (20), ചേര്‍ത്ത ല പള്ളിപ്പുറം ഭഗവതിവെളിയി ല്‍ തമ്പുരാന് സേതു എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയി, എസ്ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളെ ഇന്ന് രാവിലെ വൈക്കം പോലീസ് അറസ്റ്റു ചെയ്തു.പള്ളിപ്പുറം സ്വദേശി ശിവദി(18)നെയാണ് വൈക്കം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എസ്. സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുളന്തുരുത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
മറ്റൊരു പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം വൈക്കം കച്ചേരിക്കവലയിലെ എ.ജെ മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ആറംഗ സംഘം 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്.
ഇതേ. ഫോണുകള്‍ക്ക് ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ വില വരും. മൊബൈല്‍ ഫോണുകള്‍ വില്‍ക്കാനായാണ് ഇന്നലെ വൈകിട്ട് എറണാകുളം പെന്റാ മേനകയിലെ മൊബൈല്‍ഷോപ്പിലെത്തിയത്. സംശയം തോ ന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് യുവാക്കള്‍ ഓടിരക്ഷപ്പെട്ടത്. മോഷ്ടിച്ച ഫോണുകളില്‍ നാലെണ്ണം പോലീസ് കണ്ടെടുത്തു.