മകൻ കൂടെക്കിടക്കുന്നത് ഇഷ്ടപ്പെട്ടില്ല: അമ്മയുടെ കൂടെ കിടന്നതിന് പന്ത്രണ്ടുകാരന് ക്രൂര മര്‍ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബിഎന്‍എസ് 115(2), 3(5), 126(2), ജിവനൈല്‍ ജസ്റ്റീസ് ആക്ട് 75 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 12 ന് രാത്രി 11 മുതല്‍ 13 ന് പുലര്‍ച്ചെ 3.30 വരെയുള്ള സമയത്തായിരുന്നു സംഭവം. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്‍റെ പ്രകോപനത്തിന് കാരണം.

കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആണ്‍ സുഹൃത്തും കലൂരിലെ ഫ്ലാറ്റിലാണ് കഴിയുന്നത്. കുട്ടി അമ്മക്കൊപ്പം കിടക്കുന്നതില്‍ പ്രകോപിതനായ ഇയാള്‍ കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്തു.

കുട്ടിയുടെ കൈ പിടിച്ച് തിരിച്ചു. ബാത്ത് റൂമിന്‍റെ ഡോറിലിടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചില്‍ നഖം കൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.

കേസില്‍ അമ്മയാണ് ഒന്നാം പ്രതി. അമ്മയുടെ ആണ്‍സുഹൃത്ത് രണ്ടാം പ്രതിയാണ്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

Related posts

Leave a Comment