കാണാതായ വിദ്യാർഥിനി തോട്ടിൽ മരിച്ച നിലയിൽ; തോട്ടപ്പള്ളി പൊഴി മുഖത്തിനു സമീപത്തുനിന്നാണ് 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്

 

അമ്പലപ്പുഴ: പാലത്തിൽ നിന്ന് ചാടിയതായി കരുതുന്ന വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.

തോട്ടപ്പള്ളി കന്നിമേൽ തെക്കേവീട്ടിൽ സുനിൽ കുമാർ- ദീപ ദമ്പതികളുടെ മകൾ നയനയുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ഒമ്പതോടെ തോട്ടപ്പള്ളി പൊഴി മുഖത്തിനു സമീപം കണ്ടെത്തിയത്.

15 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നു കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്പിൽവേ കനാലിലേക്ക് ചാടിയതായി സംശയം ജനിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി.

ഈ സമയം നയനയുടേതെന്ന് കരുതുന്ന ചെരുപ്പ് സ്പിൽവേക്കു സമീപത്തു നിന്നു കണ്ടെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തുടർന്ന തെരച്ചിലിനൊടുവിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

Related posts

Leave a Comment