നടിമാർ പൊതുമുതലാണെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്ന് നിത്യ മേനോൻ

മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത താരസുന്ദരിയാണ് നിത്യ മേനോൻ. കർണാടകയിലാണ് താരം ജനിച്ച് വളർന്നതും സിനിമകൾ ചെയ്ത് തുടങ്ങിയതുമെങ്കിലും ഇന്നും ഒട്ടുമിക്ക മലയാളികളും നിത്യ മലയാളിയാണെന്നാണ് കരുതിയിരിക്കുന്നത്. അത്ര മനോഹരമായാണ് മലയാള ഭാഷ കൈകാര്യം ചെയ്യുന്നതും ഡബ്ബ് ചെയ്യുന്നതും. കന്നഡ സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നിത്യ പിന്നീട് മുൻനിര നടിയായി മാറിയത് തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമായി തുടങ്ങിയതോടെയാണ്.

ഇടയ്ക്ക് ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം വാരിവലിച്ച് സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല. നല്ല സിനിമകളും കഥാപാത്രങ്ങളുമാണ് എന്നും നിത്യയ്ക്ക് താത്പര്യം. തമിഴിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടിക്ക് ധനുഷ് സിനിമ തിരുചിത്രമ്പലത്തിൽ അഭിനയിച്ചശേഷം ആരാധകർ പതിന്മടങ്ങായി.

തിരുചിത്രമ്പലം റിലീസിനുശേഷം തമിഴ് സിനിമാപ്രേമികൾക്ക് തിരുവിന്‍റെ സ്വന്തം ശോഭനയാണ് നിത്യ. ധനുഷിനും ഏറെ പ്രിയപ്പെട്ട നായിക നടിയാണ് നിത്യ മേനോൻ. നടന്‍റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഇഡ്ഡലി കടൈയിലും നായിക നിത്യ തന്നെയാണ്.

കൂടാതെ വിജയ് സേതുപതിയോടൊപ്പം തലൈവൻ തലൈവിയിലും അവർ അഭിനയിക്കുന്നു. തലൈവൻ തലൈവിയുടെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.നിലപാടുകൾ തുറന്നുപറയാൻ എന്നും ആർജവം കാണിച്ചിട്ടുള്ള നടി കൂടിയാണ് നിത്യ. ഇപ്പോഴിതാ നടി അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

പൊതു സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ നടിമാരോട് ആളുകൾ പെരുമാറുന്ന രീതിയെക്കുറിച്ചാണ് താരം സംസാരിച്ചത്. നടിമാർ പൊതുമുതലാണെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്നും പലപ്പോഴും ശരീരത്തിൽ അടക്കം സ്പർശിക്കുന്നത് അനുവാദം ചോദിക്കാതെയും പ്രൈവസി മാനിക്കാതെയുമാണെന്നും നടി പറയുന്നു. നടിമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഒരു സാധാരണ സ്ത്രീയോട് പെരുമാറുന്ന രീതിയിൽ ആരും നടിമാരോട് പെരുമാറില്ല.

നമ്മൾ അഭിനേതാക്കളായതുകൊണ്ട് എല്ലാവരും കരുതുന്നത് അവർക്ക് നമ്മളെ എളുപ്പത്തിൽ സ്പർശിക്കാൻ കഴിയുമെന്നാണ്. ഒരു ഷോയ്ക്ക് പോയാൽ ആരാധകർ നമ്മളോട് ഷേക്ക് ഹാൻഡ് അടക്കം ആവശ്യപ്പെടും. എന്നാൽ ഒരു സാധാരണ സ്ത്രീയോട് ആരും ഈ ചോദ്യം ചോദിക്കില്ല. ഒരു നടിയെ എളുപ്പത്തിൽ തൊടാൻ കഴിയുമെന്ന് പലരും കരുതുന്നു. എനിക്ക് പൊതുവെ തൊടാൻ ഇഷ്ടമല്ല. ആരെങ്കിലും എന്നോട് ഷേക്ക് ഹാൻഡ് ആവശ്യപ്പെട്ടാൽ ഞാൻ നിരസിക്കും. എനിക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ തോന്നുന്നവർക്ക് മാത്രമെ ‍ഞാൻ കൊടുക്കാറുള്ളുവെന്നും നിത്യ മേനോൻ പറഞ്ഞു.

ഈ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ കമന്‍റുകൾ കുറിച്ചു. അടുത്തിടെ ഓഡിയോ ലോഞ്ചിനിടെ സഹപ്രവര്‍ത്തകനെ വേദിയില്‍വെച്ച് അപമാനിച്ചെന്ന് ആരോപിച്ച് നിത്യ മേനോനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയർന്നിരുന്നു. കാതലിക്ക നേരമില്ലൈ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നിത്യയെ കണ്ട് കൈ കൊടുക്കാൻ വന്ന സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർമാരിൽ ഒരാൾക്ക് ഷേക്ക് ഹാൻഡ് നൽകാതെ നടി നിരസിക്കുകയായിരുന്നു.

സുഖമില്ലെന്നും ഷേക്ക് ഹാൻഡ് നൽകിയാൽ അസുഖമുണ്ടെങ്കിൽ പകരുമെന്നുമായിരുന്നു നടി അയാളോട് മറുപടിയായി പറഞ്ഞത്. എന്നാൽ ഇതേ നിത്യ തന്നെ സംവിധായകൻ മിഷ്കിന്‍റെ കവിളിൽ ചുംബിക്കുകയും വിനയ് റായിയെ ഹഗ് ചെയ്യുകയും ചെയ്തിരുന്നു.അതുപോലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആരാധകൻ നടിയോട് കൈ കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിത്യ മേനോൻ തനിക്ക് ജലദോഷം പിടിപെട്ടിട്ടുണ്ടെന്ന് പറഞ്ഞ് നിത്യ ഒഴിഞ്ഞ് മാറിയതും ചർച്ചയായിരുന്നു.

Related posts

Leave a Comment