17കാരനെ കാണാതായ സംഭവത്തിൽ 27 കാരി അറസ്റ്റിൽ; വിവാഹിതയായ യുവതി മുങ്ങിയത് രണ്ടു കുട്ടികളെയും കൂട്ടി; കൊല്ലൂരിൽ നിന്ന് പിടികൂടിയത് ചേർത്തല പോലീസ്


ചേര്‍ത്തല: പതിനേഴുകാരനായ വിദ്യാര്‍ഥിയെ കാണാതായെന്ന കേസില്‍ 27കാരി റിമാന്‍ഡില്‍. വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി. പള്ളിപ്പുറം സ്വദേശിനിയായ സനൂഷയെയാണ് കൊല്ലൂരില്‍നിന്നു ചേര്‍ത്തല പോലീസ് പിടികൂടിയത്.

പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്ത് ചേര്‍ത്തല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.

12 ദിവസം മുമ്പാണ് ഇവര്‍ രണ്ടു കുട്ടികളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പോലീസിലും യുവതിയുടെ ബന്ധുക്കള്‍ ചേര്‍ത്തല പോലീസിലും പരാതി നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു യാത്ര. ഇടയ്ക്ക് ബംഗളൂരുവില്‍ ഉണ്ടെന്ന വിവരത്തെതുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് യുവതി ഫോണ്‍ ഓണ്‍ചെയ്ത് വാട്ട്‌സാപ്പില്‍ ബന്ധുവിന് മെസേജ് അയച്ചതാണ് പിടിവള്ളിയായത്. ഇതുപിന്തുടര്‍ന്നു ചേര്‍ത്തല പോലീസ് കൊല്ലൂരിലെത്തി പിടികൂടുകയായിരുന്നു. ഇരുവരെയും കുട്ടികളെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. യുവതിയുടെ മക്കളെ അച്ഛനെയും ഏല്‍പിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

Related posts

Leave a Comment