ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ബുക്കിംഗിലും തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 2.75 ലക്ഷം രൂപ

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ബുക്കിംഗിന്‍റെ പേരില്‍ പുതിയ തട്ടിപ്പ്. വയനാട് സ്വദേശിക്കാണ് ഇത്തരത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായത്. പുതിയ രീതിയിലുള്ള തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതോടെ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തട്ടിപ്പ് ഇങ്ങനെ
ആശുപത്രിയില്‍ ക്യൂ നിന്ന് ഡോക്ടറെ കാണാനൊന്നും ആര്‍ക്കും സമയമില്ല. അതിനാല്‍ തന്നെ ഓണ്‍ലൈനായാണ് പലരും ഡോക്ടറുടെ അപ്പോയ്‌മെന്‍റ് എടുക്കുന്നത്. ഇതാണ് തട്ടിപ്പ് സംഘം മുതലാക്കുന്നതും. ഡോക്ടറുടെ അപ്പോയ്‌മെന്‍റ് എടുക്കാനായി ഗൂഗിളില്‍ ആശുപത്രിയുടെ കോണ്ടാക്ട് നമ്പര്‍ സെര്‍ച്ച് ചെയ്ത് ലഭ്യമായ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്‍മെന്‍റ് എടുക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നല്‍കി ബുക്ക് ചെയ്യണമെന്ന അറിയിപ്പ് ലഭിക്കും.

തട്ടിപ്പിന്‍റെ തുടക്കം ഇവിടെയാണ്. . ഈ സമഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും കൂടി തട്ടിപ്പുകാര്‍ അയക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അഞ്ചു രൂപ അടച്ച് appointment bw തന്നെ കോണ്ടാക്ട് ചെയ്യുന്ന ആളുടെ വാട്‌സ്ആപ്പിലേക്ക് ‘ഹായ് ‘ എന്ന സന്ദേശത്തോടൊപ്പം ആപ്ലിക്കേഷന്‍ ഇൻസ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് തട്ടിപ്പ് സംഘം അയയ്ക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് 5 രൂപ അടച്ച് അപ്പോയ്‌മെന്‍റ് എടുക്കുവാനുള്ള നിര്‍ദ്ദേശവും ലഭിക്കുന്നു.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ വഴി പണമടക്കാന്‍ കഴിയാതെ വരുന്നു. ഈ പ്രശ്‌നം തട്ടിപ്പുകാരെ അറിയിക്കുമ്പോള്‍ അവര്‍ പിന്നെയും വ്യാജ ലിങ്ക് അയച്ചുനല്കും. തുടര്‍ന്ന് ഫോണിന്‍റെ ആക്‌സെസ് നേടിയെടുക്കുന്ന തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുന്നു. അക്കൌണ്ടിലുള്ള പണം പിന്‍വലിച്ചതായുള്ള സന്ദേശം ലഭിക്കുമ്പോഴാണ് യഥാര്‍ഥ തട്ടിപ്പ് ബോധ്യപ്പെടുന്നത്. ഇത്തരത്തിലാണ് വയനാട് സ്വദേശിക്ക് പണം നഷ്ടമായതും.

പരാതിപ്പെടാം
പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍പെടാതെ ജാഗ്രത പാലിക്കേണ്ടതും ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കസ്റ്റമര്‍ സേവനത്തിനായി കോണ്ടാക്ട് നടത്തുന്നത് ഒഴിവാക്കണമെന്നും സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം നമ്പറുകളുടെ ആധികാരികത ബന്ധപ്പെട്ട അധികൃതരിലൂടെ ഉറപ്പുവരുത്തിയശേഷം മാത്രം ചെയ്യുക.

ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.

  • സീമ മോഹന്‍ലാല്‍

 

Related posts

Leave a Comment