സംസ്ഥാനത്ത് ഇനി തീര്‍പ്പാക്കാനുള്ളത് 6,522 പോക്‌സോ കേസുകള്‍: കൂടുതൽ കേസുകൾ തീർപ്പാക്കാനുള്ളത് തിരുവനന്തപുരത്ത്; കാലതാമസത്തിനു കാരണം ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥരുടെ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ളത് 6,522 പോക്‌സോ കേസുകള്‍. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാനുള്ളത്. ഇവിടെ 1,370 കേസുകളാണ് പരിഹാരത്തിനായിട്ടുള്ളത്. തീര്‍പ്പാക്കാനുള്ള 704 കേസുകളുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും 642 കേസുകളുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

റേപ് കേസുകളും പോക്‌സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ വിചാരണ ചെയ്യുന്നതിനും തീര്‍പ്പാക്കുന്നതിനുമായി 14 എക്‌സ്‌ക്ലൂസീവ് പോക്‌സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണ് സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് എന്നീ ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായിട്ടാണ് പരിഗണിക്കുന്നത്.

ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലം പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടാറുണ്ട്. ഇത് കേസുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തര വകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു.

സംസ്ഥാനത്തെ ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതികളിലെയും മറ്റ് പോക്‌സോ വിചാരണ കോടതികളിലെയും കേസുകളുടെ ഫയലിംഗ്, തീര്‍പ്പാക്കിയതും തീര്‍പ്പാക്കാനുള്ളതുമായ കേസുകളുടെയും എണ്ണവും പോക്‌സോ ആക്ടിന് കീഴിലുള്ള കേസുകളുടെ വിചാരണ പുരോഗതിയും ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.

മറ്റ് ജില്ലകളില്‍ തീര്‍പ്പാക്കാനുള്ള പോക്‌സോ കേസുകളുടെ എണ്ണം

കൊല്ലം- 463
പത്തനംതിട്ട- 131
കോട്ടയം- 219
ആലപ്പുഴ- 468
തൊടുപുഴ- 362
തൃശൂര്‍-368
പാലക്കാട്- 519
മലപ്പുറം- 578
വയനാട്-241
കണ്ണൂര്‍- 225
കാസര്‍ഗോഡ്- 232

സീമ മോഹന്‍ലാല്‍

Related posts

Leave a Comment